പോസ്റ്റുകള്‍

ഡിസംബർ 31, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വനിതാമതില്‍: കോഴിക്കോടും ഇടുക്കിയിലും സ്കൂൾ അവധി, മലപ്പുറത്ത് നേരത്തേ വിടും*

* കോഴിക്കോട് ∙ ജില്ലയിൽ എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്കു ജനുവരി ഒന്നിന് ഉച്ചയ്ക്കുശേഷം അവധിയാണെന്ന് ഡിഡിഇ ഇ.കെ.സുരേഷ് കുമാർ അറിയിച്ചു. ആദ്യം മുഴുവൻ ദിവസ അവധി പ്രഖ്യാപിച്ച ഡിഡിഇ പിന്നീട് ഉത്തരവ് തിരുത്തി ഉച്ചയ്ക്കുശേഷം മാത്രം എന്നാക്കുകയായിരുന്നു. വനിതാമതിൽ മൂലമുള്ള ഗതാഗതക്കുരുക്കിന്റെ പേരിലാണ് അവധിയെന്നാണു വിശദീകരണം. അതേസമയം മലപ്പുറം ജില്ലയിൽ സ്കൂളുകൾക്ക് അവധിയില്ലെന്നും ഗതാഗതക്കുരുക്കിനു സാധ്യതയുള്ള സ്ഥലങ്ങളിൽ അവസ്ഥ നോക്കി ആവശ്യമെങ്കിൽ നേരത്തേ സ്കൂൾ വിടാൻ വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്നും മലപ്പുറം ഡിഡിഇ അറിയിച്ചു. ഇക്കാര്യത്തിൽ എഡിപിഐ നൽകിയ നിർദേശം എഇഒമാരെ അറിയിച്ചിട്ടുണ്ട്. ടൗണുകളിൽ ഗതാഗതക്കുരുക്കുണ്ടായി കുട്ടികൾ വീട്ടിലെത്താൻ വൈകുന്ന സ്ഥിതിയുണ്ടാകിതിരിക്കാനാണു നടപടി. ഇടുക്കി ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം അവധിയായിരിക്കുമെന്നും പകരം 19 ന് പ്രവർത്തിദിനമായിരിക്കുമെന്നും ഡിഡിഇ അറിയിച്ചു...

സിവിൽ സപ്ലൈസ് വകുപ്പ് അറിയിപ്പ്

റേഷൻ-2018 ഡിസംബർ മാസത്തെ റേഷൻ വിഹിതം 03.01.2019 വരെ കൈപ്പറ്റാവുന്നതാണ്. റേഷൻ സാധനങ്ങൾ കൈപ്പറ്റുമ്പോൾ ഇപോസ് മെഷീനിൽ നിന്നും ലഭിക്കുന്ന അച്ചടിച്ച ബിൽ ചോദിച്ച് വാങ്ങുക. സിവിൽ സപ്ലൈസ് വകുപ്പ്, കേരള സർക്കാർ.

മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല; രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു*

ഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്  മുത്തലാഖ് ബില്‍ അവതരിപ്പിക്കാനാകാതെ രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു. ബില്‍ നിര്‍ബന്ധമായും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും സഭയില്‍ ഏകകണ്ഠമായി നിലപാടെടുത്തതായി തൃണമൂല്‍ നേതാവ് ഡെറെക് ഒബ്രിയാന്‍ പറഞ്ഞു. കോടികണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായിട്ടോ അനുകൂലമായിട്ടോ ബാധിക്കുന്ന സുപ്രാധാനമായ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയെടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സഭയില്‍ പറഞ്ഞു.  എന്നാല്‍ ഭരണപക്ഷം ഇത് തള്ളി. ഇതേ തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതോടെ ബുധനാഴ്ച വരെ സഭ നിര്‍ത്തിവെക്കാന്‍ രാജ്യസഭാ അധ്യക്ഷന്‍ തീരുമാനിക്കുകയായിരുന്നു.  നേരത്തെ ബില്‍ ലോക്‌സഭയില്‍ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം സര്‍ക്കാരിനില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ബിജെഡി, എഐഎഡിഎംകെ, ബിജു ജനതാ ദള്‍ പാര്‍ട്ടികളും വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയോ എതിര്‍ത്ത് വോട്ട് ചെയ്യുകയോ ആവാനാണ് സാധ്യത. അതുക്കൊണ്ട

ശ്രദ്ധിക്കുക: നാളെ മുതൽ രാജ്യത്ത് ലക്ഷക്കണക്കിന് എടിഎം കാർഡുകൾ അസാധുവാകും

രാജ്യത്ത് ജനുവരി 1 നാളെ മുതൽ ലക്ഷക്കണക്കിന് എടിഎം കാർഡുകൾ പ്രവർത്തനരഹിതമാകും. ചിപ്പില്ലാത്ത എടിഎം കാർഡുകളാണ് പ്രവർത്തനരഹിതമാകുക. മാഗ്നറ്റിക് സ്ട്രിപ് കാർഡിൽ നിന്ന് ചിപ് കാർഡിലേക്ക് മാറുന്നതിന് ആർബിഐ അനുവദിച്ച സമയം ഇന്ന് അവസാനിക്കും ലക്ഷക്കണക്കിനാളുകളാണ് ഇപ്പോഴും മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ ഉപയോഗിക്കുന്നത്. ഇതുവരെ ഇടപാടുകാർക്ക് ഇത് മാറ്റി നൽകുന്നതിൽ വിവിധ ബാങ്കുകൾ വീഴ്ച വരുത്തുകയും ചെയ്തു. എല്ലാ ഇടപാടുകാർക്കും ആർബിഐ നിർദേശത്തെ കുറിച്ച് ധാരണ ഇല്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കും. പഴയ ഡെബിറ്റ് കാർഡുകൾ നിലവിൽ എല്ലാ എടിഎം മെഷീനുകളിലും പ്രവർത്തിക്കാറില്ല. സുരക്ഷ മുൻനിർത്തിയാണ് ചിപ് ഘടിപ്പിച്ച ഇഎംവി കാർഡിലേക്ക് മാറാൻ ആർബിഐ നിർദേശം നൽകിയിരുന്നത്.

വേങ്ങരപോലീസ് അറിയിപ്പ്

*New Year പ്രമാണിച്ചു ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിനുമായി എല്ലാവരും താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്*. *🎤1*.രാത്രി 10.00 മണിക്കു ശേഷം പൊതുനിരത്തിൽ ആളുകൾ കൂടിനിന്നുള്ള ആഘോഷം ഒരു കാരണവശാലും അനുവദിക്കുന്നതല്ല. *🎤2*.രാത്രിയിൽ  ബാന്റ്  ഡ്രം നാസിക്ക് ഡോൾ  തുടങ്ങിയ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പൊതുജനങ്ങളുടെ സമാധാനപരമായ ഉറക്കത്തിനും സ്വൈരവിശ്രമത്തിനും തടസ്സമുണ്ടാക്കും. അത് യാതൊരു കാരണവശാവും അനുവദിക്കുന്നതല്ല. *🎤3*.സൈലൻസർ ഒഴിവാക്കി ശബ്ദമലിനീകരണം ഉണ്ടാക്കിയും മറ്റും രാത്രി കാലങ്ങളിൽ ഒരുമിച്ച് ബൈക്ക് റെയ്സ് / റാലി നടത്തുന്നതും ഒരു കാരണവശാലും അനുവദിക്കുന്നതല്ല. അത്തരത്തിലുള്ള ബൈക്കുകൾ പിടിച്ചെടുത്ത് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. പ്രത്യേകം നിയമിച്ചിട്ടുള്ള മഫ്‌റ്റി പോലീസ് നിയമലംഘനം നടത്തുന്ന വാഹനം കണ്ടെത്തി തുടർ ദിവസങ്ങളിൽ നടപടി സ്വീകരിക്കുന്നതാണ്. *🎤4*.മദ്യപിച്ച് പൊതുനിരത്തിൽ ബഹളം ഉണ്ടാക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. *🎤5*.രാത്രി സമയങ്ങളിൽ സംഘമായി ക്ലബ്ബ

today news

കൂടുതൽ‍ കാണിക്കുക