വൻ തരംഗമാക്കുകയാണ് ഇപ്പോൾ "സുകന്യാ സമൃദ്ധി" പദ്ധതി. പോസ്റ്റ്ഓഫീസുകളിൽ വളരെയധികം ആളുകളാണ് ഇതിൽ ചേരാനായി ഓരോ ദിവസവും എത്തുന്നത്. 1000 രൂപ എന്നുള്ളത് മലയാളികൾക്ക് ഇപ്പോൾ അത്ര വലിയ തുക ആല്ല എന്നുള്ളതും ഇതിന്റെ സ്വീകാര്യതയ്ക്ക ് മറ്റൊരു കാരണമാണ് . പോസ്റ്റ്ഓഫീസുകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത നിക്ഷേപ പദ്ധതിയായി മറുകയാണിത്. പെണ്കുട്ടികളുട െ പഠനത്തിനും പുരോഗതിക്കുമായാണ് കേന്ദ്രസർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. അവരുടെ ശാക്തീകരണത്തിനു ം സാമ്പത്തിക സുരക്ഷിതത്വത്തി നുമായി ആരംഭിച്ച "ബേട്ടി ബച്ചാവോ ബേട്ടി പഠവോ" എന്ന പദ്ധതിയുടെ ഭാഗമായാണ് "സുകന്യാ സമൃദ്ധി" എന്ന ദീർഘകാല നിക്ഷേപ പദ്ധതി ആരംഭിച്ചത്. കുട്ടിയുടെ പേരിൽ മാസം 1000 രൂപ 14 വർഷം നിങ്ങൾ നിഷേപിച്ചാൽ 21 വർഷം കഴിയുമ്പോൾ 6,07,128 രൂപ നിങ്ങൾക്ക് തിരികെ ലഭിക്കും . 14 വർഷം കൊണ്ട് നിങ്ങൾ ആകെ നിക്ഷേപിക്കുന്നത് വെറും 1,68,000 രൂപ മാത്രമാണ് . നിങ്ങളുടെ ലാഭം 4,39,128 രൂപയാണ് . കുട്ടിയുടെ പഠന ആവശ്യങ്ങൾക്കായി 18 വയസ്സിന് ശേഷം 50% വരെ പിൻവലിക്കാവുന്നതാണ് . ഒന്നിനും പത്തിനും ഇടയിൽ പ്രായമുള്ള 2003 നു ശേഷം ജനിച്...
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.