മുതലമാട്‌നിന്നും വെങ്ങരയിലെക് സാധനങ്ങളുമായി പോകുകയായിരുന്ന കൊട്ടവണ്ടി പടിക്കപറയിലെ വളവിലെ മതിലിൽഇടിച്ചു എതിർ ഭാകതിലുടെ വരുകയായിരുന്ന സ്കൂള്ബസിമെലെകു മറിയുകയായിരുന്നു . അപകടത്തില് ഒരാള്ക് പരുകെറ്റു.വയുകും നേരം 5.pm നു ആയിരുന്നു അപകടം. അപകടം കാരണം കുറെ സമയം റോഡ് ബ്ലോക്ക് ആയതിനാൽ പലസ്ഥലത്ത് നിന്നും സ്കൂള് കയിഞ്ഞു വരുകയായിരുന്ന കുടികള് ബ്ലോക്കിൽ കുടുങ്ങി . പോലിസ് വന്നതിനു ശേഷംആണ് റോഡ് യാത്ര യോഗ്യമകിയത് റോഡിന്റെ വളവും , റോഡിന്റെ മറുഭാകതുനിന്നും വരുന്ന വാഹനങ്ങളെ കാണാത്തതും,റോഡിൻറെ അരികിലെ വൈതുതി പോസ്റ്റും ആണ് അപകടത്തിനു പ്രതാന കാരണം . ഇവിടെ ഇതിനു മുന്പും ഒരുപാടു അപകടങ്ങള് നടന്നിടുണ്ട്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്.ആര് ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമായ...