മഞ്ഞാമാട് പാലത്തിന്റെ അപ്രോച്ച് റോഡിനു ഭൂമി വിട്ട് നൽകിയ നിരവധി പേരിൽ ഒരാളായിട്ടാണു ഞാൻ ഇപ്പൊ സംസാരിക്കുന്നത്..... വികസനത്തിനു വേണ്ടിയും അല്ലാതെയും ഒരു പാട് ഭൂമി കേരളത്തിൽ ഏറ്റെടുത്തിട്ടുണ്ട്.അന്നൊക്കെ എതിർപ്പുകളും കോലാഹലങ്ങളും ഉണ്ടായിട്ടും ഉണ്ട്.എന്നാൽ ഇന്നേ വരേയുള്ള ചരിത്രങ്ങളെ മാറ്റിക്കുറിച്ച് കാര്യമായ ഒരു എതിർപ്പ് പോലും ഇല്ലാതെ ഭൂമി വിട്ട് നൽകിയ ഭൂവുടമകളോട് അധികാരികൾ നൽകിയ വാക്ക് ഇതു വരെ പാലിക്കപെട്ടിട്ടില്ല.പൊളിച്ചു മാറ്റിയ മതിലിനു പകരം അഞ്ച് അടി ഉയരത്തിൽ മതിൽ കെട്ടിത്തരും എന്നായിരുന്നു അന്നത്തെ തീരുമാനം.മാസങ്ങൾ കഴിഞ്ഞ് പോയി.റോഡ് വീതി കൂടി വാഹനങ്ങളുടെ എണ്ണവും കൂടി.മതിലും ഗേറ്റും ഇല്ലാത്തതിനാൽ സ്ത്രീകളുടെയും കുട്ടികളുടെയുംസുരക്ഷക്കും പ്രൈവസിക്കും ഒരു പാട് പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ട്.കരയുന്ന കുഞ്ഞിനെ പാലൊള്ളൂ എന്നാണു അധികാരികളുടെ മനസ്സിലിരിപ്പ് എങ്കിൽ പ്രതിഷേധവുമായി സീനിൽ വരാൻ ഞങ്ങൾ ഒരുക്കമാണു.അതിൽലീഗും കോൺഗ്രസ്സും മാർക്സിസ്റ്റും ഒന്നും ഞങ്ങൾ നോക്കൂല....
കടലുണ്ടിപ്പുഴയില്‍ മലപ്പുറം നൂറാടിപാലത്തില്‍ നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശി വിപിന്‍ (27) ആണ് പുഴയില്‍ ചാടിയത്. ഇയാളുടേതെന്ന് കരുതുന്ന ബൈക്കും ചെരുപ്പും മൊബൈല്‍ ഫോണും പാലത്തിന് സമീപത്തു നിന്നും കിട്ടിയിട്ടുണ്ടായിരുന്നു ഈ ഫോണിലേക്ക് ഭാര്യയുടെ കോള്‍ വന്നത് ആളെ തിരിച്ചറിയാന്‍ സഹായകമായി. പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടുന്നതും ഒഴുക്കില്‍പെട്ടുപോവുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ IRW. ട്രോമാ കെയർ. നസ്ര സന്നദ്ധ സേന. ആക്‌സിഡന്റ് റെസ്ക്യൂ 24×7. മറ്റ് സന്നദ്ധ സേന പ്രവർത്തകർ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.