വേങ്ങര ടൗണിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യ സുരക്ഷാ മുൻനിർത്തി വേങ്ങര പോലീസും സിസിടിവി ക്യാമറ ഡിസ്ട്രിബ്യൂട്ടർ വീഡിയോ സെക്യൂരിറ്റി സൊലൂഷൻസ് കോട്ടക്കലും സംയുക്തമായി വ്യാപാരിവ്യവസായി ഏകോപനസമിതിയുടെയും വേങ്ങര ഗ്രാമ പഞ്ചായത്തിന്റെയും നീരിക്ഷണ ക്യാമറകൾ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ഔപചാരിക ഉദ്ഘാടനം ജനുവരി 5 ശനിയാഴ്ച കാലത്ത് 10 മണിക്ക് വേങ്ങര ബസ്സ്റ്റാൻന്റ് പരിസരത്ത് വച്ച് ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ.പ്രതീഷ് കുമാർ l P S നിർവഹികും പരിപാടിയുടെ സ്വാഗതം : ശ്രീ സംഗീത് പുനത്തിൽ വേങ്ങര SI അധ്യക്ഷൻ : ശ്രീ വി കെ കുഞ്ഞാലിക്കുട്ടി പ്രസിഡണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജില്ലാ തല പ്രഖ്യാപനം: ശ്രീ കുഞ്ഞാവു ഹാജി വ്യാപാരി-വ്യവസായി ജില്ലാപ്രസിഡണ്ട് ഉദ്ഘാടനം ശ്രീകുമാർ ഐപിഎസ് ജില്ലാ പൊലീസ് സൂപ്രണ്ട് മലപ്പുറം മുഖ്യപ്രഭാഷണം: ശ്രീ.തോട്ടത്തിൽ ജലീൽ ഡിവൈഎസ്പി. ആശംസകൾ : ശ്രീമതി നവീന അശ്റഫ് ഊരകം ഗ്രാമപഞ്ചായത്ത്. ശ്രീ ചാക്കീരി അബ്ദുല്ലക്ക് മുൻ ഡിവൈഎസ്പി. ശ്രീ രാജീവ് പുതുവിൽ .അരുൺ വാരിയത്ത്. സൈനുദ്ദീൻ എം കെ ജനറൽസെക്രട്ടറി kvves വേങ്ങര മണ്ഡലം. ശ്രീ അസീസ് ഹാജി kvve s
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി