മാസങ്ങളായി നാം ആകാംഷയോടെ കാത്തിരുന്ന ഇലക്ഷൻ പ്രചരണവും വോട്ടെടുപ്പും ഭംഗിയായി നിർവഹിച്ച് കഴിഞ്ഞു.. ഇനി ഏവരും ഉറ്റു നോക്കുന്നത് ഫല പ്രക്യാപനത്തിലെക്കാണ്.. ഓരോരുത്തരും ആഗ്രഹിക്കുന്നതും പ്രാർത്തിക്കുന്നതും അവരവരുടെ സ്ഥാനാർത്തികൾ വിജയിക്കാൻ തന്നെ ആയിരിക്കും..❗ അതിനു വേണ്ടിയായിരുന്നല്ലോ ഇത്രയും ദിവസം ഊണും ഉറക്കവും ഒഴിച്ച് നിർത്തി പ്രവർത്തിച്ചതും പരസ്പരം വെല്ലു വിളിച്ച് പോരടിച്ചതും.. പ്രവാസികൾ ആ ജോലി ഭംഗിയായി സോഷ്യൽ മീഡിയ വഴി നടത്തിയതും നാം കണ്ടു.. എന്തായാലും ഒരു വിഭാഗം ജയിക്കും മറു വിഭാഗം സ്വാഭാവികമായും തോൽക്കും.. താൻ പിന്തുണക്കുന്ന പാർട്ടി ജയിച്ചാലും തോൽവി ഏറ്റു വാങ്ങിയാലും അതിന്റെ പ്രതിഫലനം അമിതമാവാതെ സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്..❗ തിരഞ്ഞെടുപ്പിൽ ജയ പരാജയം സാധാരണം.. അത് ഉൾക്കൊള്ളാനുള്ള മാനസികമായ തയ്യാറെടുപ്പുകൾ നടത്തുക. ജയത്തിന്റെ ആവേശത്തിൽ എതിർ പാർട്ടിയെ പിന്തുണക്കുന്നവരെ വ്യക്തിപരമായോ മറ്റോ ആക്ഷേപിക്കരുത്.. പരസ്പരം ചെളി വാരിയെറിഞ്ഞു അധിക്ഷേപിക്കരുത്..❗ തിരഞ്ഞെടുപ്പ് ഇനിയും വരും.. ജയ പരാജയങ്ങൾ ഇനിയും ആവർത്തിക്കും.. പക്ഷെ നമ്മൾ പൊതു ജനം ഇതിന്റെ പേരിൽ പരസ്പരം പോരടിച്ചു
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി