മുതലമാട്‌നിന്നും വെങ്ങരയിലെക് സാധനങ്ങളുമായി പോകുകയായിരുന്ന കൊട്ടവണ്ടി പടിക്കപറയിലെ വളവിലെ മതിലിൽഇടിച്ചു എതിർ ഭാകതിലുടെ വരുകയായിരുന്ന സ്കൂള്ബസിമെലെകു മറിയുകയായിരുന്നു . അപകടത്തില് ഒരാള്ക് പരുകെറ്റു.വയുകും നേരം 5.pm നു ആയിരുന്നു അപകടം. അപകടം കാരണം കുറെ സമയം റോഡ് ബ്ലോക്ക് ആയതിനാൽ പലസ്ഥലത്ത് നിന്നും സ്കൂള് കയിഞ്ഞു വരുകയായിരുന്ന കുടികള് ബ്ലോക്കിൽ കുടുങ്ങി . പോലിസ് വന്നതിനു ശേഷംആണ് റോഡ് യാത്ര യോഗ്യമകിയത് റോഡിന്റെ വളവും , റോഡിന്റെ മറുഭാകതുനിന്നും വരുന്ന വാഹനങ്ങളെ കാണാത്തതും,റോഡിൻറെ അരികിലെ വൈതുതി പോസ്റ്റും ആണ് അപകടത്തിനു പ്രതാന കാരണം . ഇവിടെ ഇതിനു മുന്പും ഒരുപാടു അപകടങ്ങള് നടന്നിടുണ്ട്
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി