ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏറ്റവും പുതിയ അപ്ഡേറ്റ്

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

നാടിന് തണലേകി ായി പ്രദേശത്തെ കോണ്ഗ്രസ്‌ പ്രവർത്തകർ നിർമ്മിച്ച ബസ്റ്റോപ്പ്

വേങ്ങരഹെല്ത്ത്‌ സെന്റററിഌ മുന്നിലും എംപി നഗറിലുമായി പ്രദേശത്തെ കോണ്ഗ്രസ്‌ പ്രവർത്തകർ നിർമ്മിച്ച രാജീവ്‌ ഗാന്ധിയുടെയുംമുഹമ്മദ്‌ അബ്‌ദുറഹിമാന് സഹിബിന്റെയും സ്‌മാരക ബസ്‌റ്റോപുകള് കെപിസിസി മെമ്പർ പിഎ.ചെറിത്‌,മുള്ളന്ഹംസ ഹിജി എന്നിവർ ഉദ്‌ഘാടനം ചെയ്‌തു,കെ,ഗംഗാധരന്,എംഎഅസീസ്‌എംടി മുഹമ്മദ്‌ ആശംസകള്അർപിച്ചു.മുഹമ്മദ്‌ അലി.ടിപി,ഹാഷിം കോയ തങ്ങള്, അബ്‌ദുല്നാസർ സിടി ,കെ എം .മുഹമ്മദ്‌ അബാസ്‌ എവി,മുഹമ്മദ്‌ റാഷിദ്‌ പിവി,രണ്ജിത്‌ പി,അശ്‌റഫ്‌ പി,ടി,അബ്‌ദുല്്‌ഗഫുർ,ടിടി,മുഹമ്മദ്‌ റിഷാദ്‌ കെ,സൈഌദ്ദീന്.കെ,ജാഫർ കെ.മുഹമ്മദ്‌ ആഷിഫ്‌ പിപി,കാട്ടികുഞ്ഞവറു, തുടങ്ങി യ യൂത്ത്‌കോണ്ഗ്രസ്‌ പ്രവർത്തകരും അഌഭാവികളുമാണ്‌ നിർമ്മാണത്തിന്നും ഉദ്‌ഘാടന ചടങ്ങിഌം നേതൃത്വം നല്കിയത്‌,

സമസ്തയുടെ സമാദരണീയനായ പ്രസിഡന്റ്‌ ശൈഖുനാ കോയക്കുട്ടി ഉസ്താദ്‌ അൽപ നേരം വഫാതായി.

സമസ്തയുടെ സമാദരണീയനായ പ്രസിഡന്റ്‌ ശൈഖുനാ കോയക്കുട്ടി ഉസ്താദ്‌ അൽപ നേരം മുമ്പ്‌ വഫാതായി. അല്ലാഹു അഭിവന്ദ്യ ശൈഖുനായുടെ പരലോക ജീവിതം വെളിച്ചമാക്കട്ടേ..

ഉമ്മന് ചാണ്ടി വേങ്ങരയിലെ തെരെഞ്ഞെടുപ്പ് പൊതുയോഗത്തില്

വേങ്ങര മണ്ഡലം യുഡിഎഫ് സ്ഥാനാര്ത്ഥി പികെ.കുഞ്ഞാലികുട്ടി സാഹിബിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാര്ത്ഥം ബഹു കേരള മുഖ്യമന്ത്രി ശ്രീ: ഉമ്മന് ചാണ്ടി വേങ്ങരയിലെ തെരെഞ്ഞെടുപ്പ് പൊതുയോഗത്തില് സംസാരിക്കുന്നു....

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം നാളെ

രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. താഴെ പറയുന്ന വെബ്സൈറ്റ്-കളിൽ ഫലം അറിയാം www.keralaresults.nic.in www.keralapareekshabhavan.in www.result.prd.kerala.gov.in www.results.kerala.nic.in www.results.itschool.gov.in

വേങ്ങരയിലെ ഓരോ ബൂത്തിലും ചെന്ന് താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടി

ഇത് വേങ്ങര... ഒരു പൂ ചോദിച്ചവർക്ക് ഒരു പൂന്തോട്ടവും ഒരു പൂന്തോട്ടം കൊതിച്ചവർക്ക് വസന്തകാലവും സമ്മാനിച്ച ശക്തനായ നേതാവിന്റെ നിയോജക മണ്ഡലം... വേങ്ങരക്കാർ നൽകിയ ഓരോ വോട്ടിനും കോടികളുടെ വികസനം സമ്മാനമായി നൽകി നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ തെരഞ്ഞെടുപ്പ് ഗോദയിലെത്തുകയാണ് അദ്ദേഹം വീണ്ടും. വേങ്ങരയിലെ ഓരോ ബൂത്തിലും ചെന്ന് താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടി കാണിക്കാനുള്ള ധൈര്യം ഈ ജനപ്രതിനിധിയെ കൂടുതൽ ശക്തനാക്കുന്നു.

മൂന്നു പതിറ്റാണ്ടില ധികം പഴക്കമുള്ള അങ്കണവാടിയിൽ ചൂടിനെ തടുക്കാൻ Ceilling , അതുപോലെ വൈദ്യുതി കണക്ഷൻ ഒന്നും തന്നെ യില്ലാതെയാണ് നമ്മുടെ പിഞ്ചോമന

ചുട്ടു പൊള്ളുന്ന പിഞ്ചോമന മക്കൾ..! വലിയോറ പുത്തനങ്ങാടിയിലെ അങ്കണവാടിയുടെ ശോചനീയാ വസ്ഥയെ കുറിച്ചു പറയാതെ വയ്യ .. മൂന്നു പതിറ്റാണ്ടില ധികം പഴക്കമുള്ള അങ്കണവാടിയിൽ ചൂടിനെ തടുക്കാൻ Ceilling , അതുപോലെ വൈദ്യുതി കണക്ഷൻ ഒന്നും തന്നെ യില്ലാതെയാണ് നമ്മുടെ പിഞ്ചോമന മക്കൾ തലക്കുമീതെ ചുട്ടു പൊള്ളുന്ന ഓടിനു താഴെ കഴിച്ചുകൂട്ടുന്നത്‌ . നാം AC യുടെയും , ഫേനിന്റെയും തണുപ്പിൽ സുഖിക്കുമ്പോൾ നമ്മുടെ ഓമന മക്കൾ നരകയാതന അനുഭവിച്ചു കൊണ്ടി രിക്കുകയാണ് . നാട്ടുകാർ പല പ്രാവശ്യം ബന്ധപ്പെട്ടവരു ടെ ശ്രദ്ധയിൽ പെടുത്തിയിട്ടുംഫലം തഥൈവ...!! ബന്ധപ്പെ ട്ടവരുടെ സത്വര നടപടികളുണ്ടാവണമെന്ന് അപേക്ഷിക്കു ന്നു . ( report :Aboohaji Anchukandan )

ആശ്വാസത്തിന്റെ ഒരു കൈത്താങ്ങുമായി വെങ്ങര പൻച്ചയത്ത്‌ msf , ദമാം കെ എം സി സിയും സമ്മ്യുക്ത്തമായി നട്ടത്തുന്ന "തലിനീർ കുട്ട്ം"

നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ, ആകാശത്തിലുള്ളവൻ നിങ്ങളോട് കരുണ കാണിക്കും...... അതികഠിനമായ വേനൽ ചൂടിൽ വെന്തുരുകുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു നിമിഷത്തെ ദാഹമകറ്റാൻ, ആശ്വാസത്തിന്റെ ഒരു കൈത്താങ്ങുമായി വെങ്ങര പൻച്ചയത്ത്‌ msf , ദമാം കെ എം സി സിയും സമ്മ്യുക്ത്തമായി നട്ടത്തുന്ന "തലിനീർ കുട്ട്ം"എന്ന പധധ്തിയുടെ ആധ്‌ ബാഗ്യ്മായി ദമാം കെ എം സി സിയുടെ അമരകാരൻ ഹമീദ്‌ ബാവയിൽനിന്നെ വാട്ടർ ഫൂരിഫൈ വെങ്ങര പഞ്ചയത്ത്‌ പ്രസിട്ടന്റെ വി കെ കുഞ്ഞലൻ കുട്ടി എറ്റ്‌ വാങ്ങി ഉൽഘട്ട്നം ചെയിതു Ibrahim Anjukandatthil അദക്ഷൻ വഹിച്ചുh, CP,CM, saheerabbaas,unais,Nisar,safvan vp, yoonus Ak, Anas,Adhil തുട്ടങ്ങിയവർ പങ്ങ്ട്ടുത്തു

വലിയോറ അടക്കാ പുര ഭാഗത്ത് ഇന്ന് രാവിലെ കാണപ്പെട്ട ഒരു അത്ഭുത പ്രതിഭാസം.

👆👆👆👆👆👆👆 പ്രദേശത്താകെ കത്തിക്കരിഞ്ഞ പുൽനാമ്പുകളെപ്പോലെ , ഓലക്കൊടി കത്തിക്കരിഞ്ഞ പോലെയുള്ള വസ്തുക്കൾ പരന്ന് കിടക്കുന്നു . ബിൽഡിങുകൾക്ക് മുകളിലും മൈതാനങ്ങളിലും വീട്ടുമുറ്റങ്ങളിലും എല്ലാം . ഇത് ആദ്യം കണ്ടെത്തിയത് എ.കെ. അലവി എന്ന അലവ്യാപ്പു. സ്ക്കൂൾ ഗ്രൗണ്ടിൻ്റെ വിവിധ ഭാഗത്ത് നിന്ന് പകർത്തിയ ദൃശ്യങ്ങൾ.(reporter : aju valiyora )

വലിയോറക്കാരുടെ അഭിമാണമായി മാറിയ നസീർക്ക താങ്കൾക്ക് അഭിവാദ്യങ്ങൾ.

വീടിൻറെ സൺ സൈഡിൽ പോലും ജൈവ രീതിയിലുള്ള നെൽകൃഷി ചെയ്ത് മാതൃകയാവുകയാണ് .

വലിയോറ പാടശേഖര കമ്മിറ്റി സെക്രട്ടറിയും, വലിയോറപ്പാടത്തെപ്രമുഖ കർഷകനുമായ ചെള്ളി ബാവയുടെ വീടിൻറെ സൺ സൈഡിൽ പോലും ജൈവ രീതിയിലുള്ള നെൽകൃഷി ( ഔഷധ ഗുണമുള്ള " രക്ത ശാലി '' എന്ന ഇനം ) ചെയ്ത് മാതൃകയാവുകയാണ് . ബാവ . അഭിനന്ദനങ്ങൾ . (writer : Aboohaji Anchukandan )

ഇതെ പരാതി കഴിഞ്ഞ വർഷം ഞാൻ ഫോട്ടോ സഹിതം പോസ്റ്റിട്ടിരുന്നു

. ഫലപ്രദമായ ഒരു പരിഹാര നടപടികളും സ്വീകരിക്കാതെയാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പടിയിറങ്ങി പോയത്‌. ജനകീയ പ്രശ്നങ്ങൾ ക്കും , ജനാഭി ലാഷങ്ങൾക്കും മുന്തിയ പരിഗണന നൽകി തിളക്കമാർന്ന ഭര ണം കാഴ്ച്ചവെക്കുമെന്ന പ്രഖ്യാപനവുമായിബഹുമാനപ്പെട്ട VK .കുഞ്ഞാ ലൻ കുട്ടി സാഹിബിൻറെ നേത്രത്വത്തിൽ 12/11/2015.ന് അധികാരത്തിൽ വന്നിട്ടുള്ള പുതിയ ഗ്രാമ പഞ്ചായത്ത് ഭരണസമിതി വലിയോറ പുതനങ്ങാ ടിയുടെ ശോചനീയാവസ്തക്ക് സത്വര പരിഹാരം കാണുമെന്ന ശുഭ പ്രതീ ക്ഷയോടെ . ( writer :Aboohaji Anchukandan )

മനാട്ടിപ്പറമ്പ് Msf പറവകൾക്ക് ഒരു നീർ കുടം വേങ്ങര പഞ്ചായത്ത് പ്രസി:VK .കുഞ്ഞാലൻകുട്ടി നിർ വഹിക്കുന്നു

നാടിന് തണലേകി ബസ്റ്റോപ്പ്

വലിയോറ: വലിയോറ കക്കുമ്പർ സിറ്റിക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് വിരാമമിട്ട് നാട്ടിലെ BM GROUP എന്ന കൂട്ടായ്മയിലെ ചെറുപ്പക്കാർ സംഘടിച്ച് നാട്ടിൽ ജനകീയ ബസ്റ്റോപ്പ് യാതാർത്ഥ്യമാക്കി . പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. നാട്ടിലെ പ്രമുഖരായ സോഷ്യൽ അസീസ്, പൂക്കയിൽ കരീം, 'ചെള്ളി സജീർ, കരുമ്പിൽ ഹനീഫതുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു, ഇതോടെ നാട്ടിലെ സ്ത്രീകളും കുട്ടികളുമടക്കം ഏറെ ആശ്വാസമായിരിക്കുകയാണ്.

വലിയോറ ജെറ്റ് ക്ലബ് തലമുറ സംഗമം മൽസരത്തിൽ പങ്കെടുത്ത ജെറ്റ് ഫുട്ബോൾ കളിക്കാർ

സ്‌നേഹ ജനങ്ങള്‍ക്ക്‌ നന്നാരി സർബത്തുമായി യൂത്ത്‌ കോണ്‍ഗ്രസ്‌ വേങ്ങരമണ്ഡലം കമ്മിറ്റി

വേങ്ങരയുടെ ഏറ്റവും വലിയ ഉത്സവമായ അമ്മാഞ്ചേരി കാവിലാട്ട്‌ അഌബന്ധിച്ചെത്തുന്ന സ്‌നേഹ ജനങ്ങള്‍ക്ക്‌ നന്നാരി സർബത്തുമായി യൂത്ത്‌ കോണ്‍ഗ്രസ്‌ വേങ്ങരമണ്ഡലം കമ്മിറ്റി ,വിതരണ ഉല്‍ഘാടനം റിയാസ്‌ മുക്കോളി നിർവഹിച്ചു' ചടങ്ങില്‍ ടികെ പൂച്ച്യാപ്പു എംഎ അസീസ്‌ പി.കെ കുഞ്ഞീന്‍ .സിടി മൊയ്‌തീന്‍.കെ ഉമ്മർ ഹനീഫഉള്ളാടന്‍ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.വിടി മുഹമ്മദാലി,സി എഛ്‌ അനീസ്‌. അസീസ്‌ കെ.പൂചേങ്ങല്‍ സലാം .യാസിർ,അശ്‌റഫ്‌ കെ തുടങ്ങി യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവർത്തകർ നേതൃത്വം നല്‍കി.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കണ്ണീർ ഉണങ്ങും മുമ്പേ..; എടരിക്കോട് അപകട വളവിൽ ലോറി മതിലിടിച്ച് തകർന്നു; മൂന്നുപേർക്ക് പരിക്ക്..!

കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ്‌ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരാളെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്‌. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

കൂരിയാട് താൽക്കാലിക സംവിധാനം വേണം

വേങ്ങര : കൂരിയാട് തകർന്ന ഹൈവേ ഇനി എന്ന് യാതാർത്യമാകും വർഷങ്ങൾ വേണ്ടി വരും , തൃശൂർ കോഴിക്കോട് യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും പ്രദേശത്തെ പ്ര പ്രാദേശിക റോഡുകളിലേക്ക് തിരിച്ച് വിട്ട് എത്ര കാലം തുടരാൻ കഴിയും, മഴ അധികരിക്കുന്നതോടെ പ്രദേശം സ്തംഭിച്ചു പോകുന്ന അവസ്ഥവരും, അതിനാൽ എത്രയും പെട്ടൊന്ന് ബതൽ സംവിധാനമൊരുക്കാൻ ബന്ധപ്പെട്ടർ തയ്യാറാക്കണമെന്ന് ഇന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കൂരിയാട് സന്ദർശിച്ച ഭരണസമിതി ആവശ്യപ്പെട്ടു, ഈ ആവശ്യമുന്നയിച്ച് ബോർഡിൽ പ്രമേയം പാസാക്കി എൻഎച്ച് ഐ യും PWD വകുപ്പിനെയും സമീപിക്കുമെന്ന് പ്രസിഡന്റ് കെ. പി ഹസീനാ ഫസൽ അറിയിച്ചു, വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് സ്റ്റാൻ്റിംഗ് കമ്മറ്റി ചെർമാൻമാരായ എ കെ സലീം ,ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സി.പികാദർ, നുസ്രത്ത് അംബാടൻ , എൻ ടി. മൈമൂന, റുബീന അബ്ബാസ്, എ കെ നഫീസ , ആസ്യാ മുഹമ്മദ്.എ,കെ, ജംഷീറ, നുസ്റത്ത് തുമ്പയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു ,https://chat.whatsapp.com/IIibxcNDK9BL8Ksh3gPCQ7

കൂരിയാട് ദേശീയപാത തകർന്നതിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ

മുന്നിലെ കാറിന് മുകളിലേക്ക് കല്ലും മണ്ണും വീഴുന്നു, ഭൂകമ്പം പോലെ റോഡ് വിണ്ടുകീറി; കാർ ഉപേക്ഷിച്ച് ഇറങ്ങി ഓടി' മലപ്പുറം: കൂരിയാട് ദേശീയപാത 66ന്‍റെ ഒരു ഭാഗവും സർവിസ് റോഡും തകർന്നുണ്ടായ അപകടത്തിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ. സർവിസ് റോഡിലൂടെ പോകുകയായിരുന്ന കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് അപകടത്തെ കുറിച്ച് വിവരിച്ചത്. മുന്നിലുണ്ടായിരുന്ന വാഹനങ്ങൾക്ക് മേലേക്ക് കല്ലും മണ്ണും വീണതോടെ ഇവർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഏകദേശം രണ്ടരയോടെയാണ് സംഭവമെന്ന് ഇവർ പറയുന്നു. 'ഞാനും ജ്യേഷ്ഠനും മറ്റ് രണ്ടുപേരും മലപ്പുറത്ത് പോയി തിരികെ വരികയായിരുന്നു. കൂരിയാട് പാടം പകുതി കഴിഞ്ഞ ഉടനെ സർവിസ് റോഡിൽ മുന്നിലെ കാറിന്‍റെ മുകളിലേക്ക് കല്ലും മണ്ണും വീണു. ഇതോടെ കാറുകൾ നിർത്തി. ആ സമയം തന്നെ സർവിസ് റോഡ് വിണ്ടുകീറിത്തുടങ്ങി. ഭൂകമ്പം ഉണ്ടാകുന്നതുപോലെയായിരുന്നു അത്. കാറിലുണ്ടായിരുന്ന ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ വേച്ചുപോകുന്നുണ്ടായിരുന്നു. കാർ ചരിഞ്ഞ നിലയിലായിരുന്നു. മുന്നിലെ കാറിലുണ്ടായിരുന്നവരോട് ഞങ്ങൾ ഇറങ്ങി വരാൻ പറഞ്ഞു. കാർ അവിടെ ഇട്ട് ...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ അപകടം സംഭവിച്ച അതേ സ്ഥലത്ത് പാലച്ചിറമാട് വീണ്ടും വാഹന അപകടം സംഭവിച്ചു video

കാളികാവ് അടക്കാക്കുണ്ട് ടാപ്പിംഗ് തൊഴിലാളി വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടു

മലപ്പുറം: കാളികാവ് അടക്കാക്കുണ്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ടാപ്പിങ് തൊഴിലാളിയായ ഗഫൂർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.എന്നാല്‍ ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞതനുസരിച്ച് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്‍റെ മൃതദേഹം കണ്ടെത്തിയത്.

യാത്രക്കാർ ശ്രദ്ധിക്കുക; കൂരിയാട് ദേശീയ പാതയിലെ മണ്ണിടിച്ചിൽ; വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു

ദേശീയപാത കൂരിയാട് പുതിയതായി നിർമ്മിച്ച  റോഡ് ഇടിഞ്ഞു.  മണ്ണിട്ട് ഉയർത്തിയ പുതിയ റോഡ് ആണ് താഴോട്ട് ഇടിഞ്ഞിരിക്കുന്നത്.  ഇതിന് താഴെയുള്ള സർവീസ് റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ സർവീസ് സ്റ്റേഷൻ്റെ  ഭാഗത്തുള്ള റോഡിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. വയലിലേക്ക് വരെ ഇതിൻറെ ആഘാതം ഉണ്ടായിട്ടുണ്ട്. വയലിലെ മണ്ണ് ഇളകിയ നിലയിലാണ്.  വയലിനോട് ചേർന്നുള്ള സൈഡ് ഭിത്തിയും ഇടിഞ്ഞു. ഏതാനും വാഹനങ്ങൾ റോഡിൽ കുടുങ്ങിയിട്ടുണ്ട്.  വലിയ അപകടമാണ് ഒഴിവായിട്ടുള്ളത്.  അപകട സമയത്ത് ഈ ഭാഗത്ത്  വാഹനങ്ങളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി എന്നാണ് മനസ്സിലാകുന്നത്. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള  ഗതാഗതം സ്തംഭിച്ചു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.  കൂരിയാട് നിലംപൊത്തിയത് അശാസ്ത്രീയതയുടെ കൂമ്പാരം; NHAI ഉണരുമോ?                     വേങ്ങര: കൂരിയാട് ദേശീയപാതയിൽ സർവീസ് റോഡ് ഇടിഞ്ഞുവീണ സംഭവം സംസ്ഥാനത്ത് ദേശീയപാത 66 ൻ്റെ നിർമ്മാണത്തിലെ അപാകതകളുടെയും സുരക്ഷാ വീഴ്ചകളുടെയും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്....

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

വാടക കെട്ടിടത്തില്‍ നിന്ന് ലഹരി പിടികൂടിയാല്‍ ഉടമയും പ്രതിയാകും'; മുന്നറിയിപ്പുമായി എക്‌സൈസ്; കടുത്ത പ്രധിഷേധം..

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍. കെട്ടിടത്തില്‍ നിന്നും ലഹരി പിടികൂടിയാല്‍ വീട്ടുടമസ്ഥരും പ്രതികളാകും. വാടക നല്‍കുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തില്‍ ഉടമകള്‍ക്ക് ബാധ്യതകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന ലഹരി കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകള്‍ക്ക്ക ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കു. കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോണ്‍ടാക്‌ട് വിവരങ്ങള്‍ കൈമാറി സാമ്ബത്തിക ലാങം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം. അതേസമയം, സോഷ്യൽ മീഡിയയിൽ ഈ മുന്നറിയിപ്പിന് എതിരെ കനത്ത പ്രതിഷേധം ആണ് നടക്കുന്നത്. കേരളത്തിൽ നിലവിൽ പ്രവാസികളായ ആളുകൾക്ക് വീടുകൾ വാടകയ്ക്ക് കൊടുക്കാൻ പൊതുവെ താത്പര്യം കുറവാണെന്നും ഈ ഒരു നിർദേശം കൂടി വന്നാൽ അത് ഭാവിയിൽ വലിയ പ്രശ്‌നങ്ങൾക്ക് കാര...

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...