കോട്ടക്കല്‍:മുസ്ലിം ലീഗ് നിർത്തിയ ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ലീഗ് വിമത സ്ഥാനാർഥി കോട്ടക്കൽ നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് പിന്തുണയോടെയാണ് പന്ത്രണ്ടാം ഡിവിഷനിലെ മുഹ്സിന പൂവൻ മഠത്തിൽ മുസ്ലിം ലീഗ് ഔദ്യോഗിക സ്ഥാനാർത്ഥിയായ ഡോ. ഹനീഷയെ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പിൽ മുഹ്സിനക്ക് 15 വോട്ടും ഡോ. ഹനീഷക്ക് 13 വോട്ടും ലഭിച്ചു. രണ്ടു ബിജെപി കൗൺസിലർമാർ വിട്ടുനിന്നു.
ലീഗിലെ ഒരു വിഭാഗത്തിന്റെ ആറു വോട്ടും സിപിഎമ്മിന്റെ 9 വോട്ടും ലഭിച്ചു. രണ്ടാം ഡിവിഷനിലെ ലീഗ് കൗൺസിലർക്ക് അയോഗ്യതയായതിനാൽ ഇവർക്കു തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിച്ചില്ല. കോട്ടക്കൽ നഗരസഭ അധ്യക്ഷയായിരുന്ന ബുഷറ ഷബീർ രാജിവച്ചതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. മുസ്ലിംലീഗിലെ കടുത്ത വിഭാഗീയ തുടർന്നാണ് ബുഷറ രാജിവെച്ചത്.
എന്നാൽ ഇതിനെ തുടർന്ന് ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായി തുടരുകയാണ്. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കോട്ടക്കലിൽ മുസ്ലിംലീഗിന് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയത്. നിലവിലെ കക്ഷിനില : ആകെ സീറ്റ് -32, മുസ്ലിം ലീഗ് -21, സിപിഎം- 9 ബിജെപി 2.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ