വേങ്ങര: തെങ്ങുകൃഷിയാണ് നാട്ടിലെ കൃഷിയുടെ നട്ടല്ലെന്നും അതിൽ പരിഷ്‌കാരങ്ങൾ വരേണ്ടത് ആവശ്യമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര ഗ്രാമപ്പഞ്ചായത്ത് കർഷകർക്ക് അനുവദിച്ച തെങ്ങുകയറ്റയന്ത്രങ്ങളുടെ വിതരണവും യന്ത്രങ്ങളുപയോഗിച്ച് തെങ്ങുകയറാനുള്ള പരിശീലനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 150 കർഷകർക്കാണ് യന്ത്രങ്ങൾ വിതരണം ചെയ്തത്. നാളികേരകൃഷി വികസനം ലക്ഷ്യമാക്കി പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 625 ഏക്കറിലെ 43,750 തെങ്ങുകൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകും. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കൃഷി ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ, കൃഷി ഓഫീസർ എം. നജീബ് എന്നിവർ പദ്ധതി വിശദീകരിച്ചു. ടി.കെ. പൂച്യാപ്പു, സെക്രട്ടറി കെ.കെ. പ്രഭാകരൻ, യൂസുഫലി വലിയോറ, എ.കെ. സലീം, പി.എച്ച്. ഫൈസൽ, മങ്കട മുസ്തഫ, സഹീർ അബ്ബാസ് നടക്കൽ, എൻ.ടി. ഷെരീഫ്, കെ.പി. ഫസൽ എന്നിവർ പ്രസംഗിച്ചു.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.