സൽമാൻ ഇന്ന് താരമാണ് നാട്ടിലും സോഷ്യൽ മീഡിയയിലും. ചെർപുളശേരി കുറ്റിക്കോട് സ്വദേശി 32 കാരൻ ജന്മനാ ബൗദ്ധിക വൈകല്യമുള്ള ഭിന്നശേഷിക്കാരനായ സൽമാനെ ചങ്കു പറിച്ചു നൽകാൻ തയ്യാറായ കൂട്ടുകാർ കൂടെ നിർത്തി ഇന്നൊരു സെലിബ്രിറ്റിയാക്കിയിരിക്കുന്നു. നാട്ടിലെ കടകളുടെ ഉദ്ഘാടനത്തിനും സെവൻസ് ഫുട്ബാൾ കിക്കോഫിനും ഇന്ന് സൽമാൻ കൂടിയേ തീരൂ. ഒട്ടനവധി ഫുട്ബോൾ ക്ലബുകളും ഭാഗ്യതാരമായി സൽമാനെ ബൂട്ടണിയിച്ചു. വില്ലൻ കഥാപാത്രങ്ങളായി സോഷ്യൽ മീഡിയയിലെ റീൽസിലെ പുത്തൻ താരവുമാണ് ഇദ്ദേഹം. സൽമാന്റെ പ്രിയപ്പെട്ട ചങ്കുകളെപ്പറ്റി പറയാതിരിക്കാനാകില്ല. അകറ്റി നിർത്തിയില്ല, മാറ്റി നിർത്തിയില്ല അവർ. ഒരു നാടും നാട്ടുകാരും അവനെ ചേർത്തു പിടിച്ചു. കുറ്റിക്കൊടിന്റെ പ്രിയപ്പെട്ടവരേ ... നിങ്ങളാണ് സൽമാന്റെ കരുത്തും ഊർജ്ജവും. യാത്രകളിലും ഭക്ഷണ ശാലകളിലും കളിക്കളങ്ങളിലും ചേർത്തു നിർത്തി നിങ്ങളവനെ മുന്നോട്ടു നയിച്ചു. നിങ്ങടെ നല്ല മനസ്സിനെ അഭിമാനത്തോടെ സല്യൂട്ട് ചെയ്യുന്നു. അഭിനന്ദനങ്ങൾ സൽമാനും പ്രിയ സുഹൃത്തുക്കൾക്കും ..... 👏👏👏
അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു... *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.* *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*