മുക്കം: സാമൂഹ്യ സുരക്ഷാ പെൻ ഷൻ കൈപ്പറ്റുന്നവർ ബി.പി.എൽ ആണെന്ന് തെളിയിക്കുന്ന രേഖ മുവെയറിൽ ന്നു ദിവസത്തിനകം ഗ്രാമപഞ്ചായ ത്തിൽ ഹാജരാക്കാൻ നിർദേശം. ബാങ്ക് എക്കൗണ്ടുമുഖേന വാർദ്ധ ക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവ പെൻഷൻ എന്നി വ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താ ക്കളും ബി.പി.എൽ ആണെന്ന് തെ ളിയിക്കുന്ന രേഖയോ, മുൻഗണന രേ ഖപ്പെടുത്തിയ റേഷൻ കാർഡോ ഹാ ജരാക്കിയിരിക്കണം, പെൻഷൻ സോ രേഖപ്പെടുത്തുന്നതിനാ ണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവി ന്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായ ത്തുകൾ അറിയിപ്പിലുണ്ട്. അപ്രായോ ഗികവും അവ്യക്തവും ഏറെ ബുദ്ധി മുട്ടിക്കുന്നതുമായ നിർദേശം പരക്കെ ആശങ്ക വരുത്തിയിട്ടുണ്ട്. ധൃതിപ്പെട്ട് ബി.പി.എൽ രേഖ ആവശ്യപ്പെട്ടതിൽ ദുരൂഹതയുമുണ്ട്. ക്ഷേമപെൻഷനു കൾക്ക് ബി.പി.എൽ ആണെന്നു തെ ളിയിക്കുന്ന രേഖ വേണ്ട. ഏതു വി ഭാഗമാണോ അതുമായി ബന്ധപ്പെട്ട രേഖകളും വരുമാന സർട്ടിഫിക്കറ്റും മതി. പിന്നെയെന്തിന് ബി.പി.എൽ ആണെന്നു തെളിയിക്കുന്ന രേഖ ആവശ്യപ്പെടുന്നു. ബി.പി.എൽ അ ല്ലാത്തവരുടെ പെൻഷൻ നിറുത്തലാ ക്കാനുള്ള നീക്കമാണെന്നു സംശയ മുയർന്നിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...