നമ്മുടെ പോലീസ് സേനയിൽ സാമൂഹ്യപ്രതിബദ്ധത യും അർപ്പണബോധവും സർവ്വോപരി മനുഷ്യത്വവു മുള്ള നിരവധി ഉദ്യോഗസ്ഥരുണ്ടെന്നത് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചുരുക്കം ചിലർ മാത്രമാണ് ഇതിനപവാദമായിട്ടുള്ളതെന്ന കാര്യം പറയാതെ തരമില്ല.
പ്രണയ നൈരാശ്യത്തെ തുടർന്ന് മലമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച തലമാലി സ്വദേശി നി യെയാണ് അടിമാലി എസ്ഐയും സംഘവും വളരെ പ്രശംസനീയമായ രീതിയിൽ അനുനയിപ്പിച്ച് താഴെയി റക്കിയത്. അതീവ ദുർഘടമായ വഴികളും വഴുവഴുക്കൻ പാറക്കെട്ടുകളും കടന്നാണ് പെൺകുട്ടി അഗാധമായ കൊക്കയിലേക്കുചാടാനായി കുതിരയളക്കുടി മലമുക ളില്‍ കയറി നിലയുറപ്പിച്ചത്.
തലമാലി സ്വദേശിയായ 26-കാരിയും പ്രദേശവാസി യായ യുവാവും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തി ലായിരുന്നു. അടുത്തിടെ യുവാവ് ഈ ബന്ധത്തില്‍നിന്ന് പിന്മാറി മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഇതിനെത്തുടര്‍ന്നുണ്ടായ മാനസികപ്രയാസത്തിലാണ് യുവതി ജീവനൊടുക്കാനായി തീരുമാനിക്കുന്നത്.
വീട്ടില്‍നിന്നിറങ്ങിയ യുവതി നേരേ മലമുകളിലേക്കാ ണ് പോയത്. ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ രാവിലെയാണ് യുവതിയെ അവർ മലമുകളില്‍ കണ്ടെത്തിയത്. എന്നാല്‍ എന്നാല്‍ ബന്ധുക്കള്‍ അടുത്തെ ത്താന്‍ ശ്രമിച്ചതോടെ യുവതി ചെങ്കുത്തായ മലമുകളില്‍നിന്ന് കൂടുതല്‍ താഴേക്ക് ഇറങ്ങുകയാ യിരുന്നു.
അപകടം മനസ്സിലാക്കിയ പ്രദേശവാസികള്‍ യുവതി യെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ പൊലീസിനെ വിവരമറിയിക്കുക യായിരുന്നു. ഞൊടിയിടയിൽ അടിമാലി എസ്.ഐ ശ്രീ സന്തോഷിൻറെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തു പാഞ്ഞെത്തി. മലമുകളിൽ പെൺകുട്ടിക്കടു ത്താൻ പോലീസ് സംഘത്തിന് നന്നേ പണിപ്പെടേ ണ്ടിവന്നു.
മുരുകന്റെ ഒരു ചെറിയ വിഗ്രഹം കയ്യിൽപ്പിടിച്ചാണ് യുവതി ആത്മഹത്യക്കായി പാറയ്ക്കുമുകളിൽ ഇരുന്നത്. പലതവണ അവളെ പേരുചൊല്ലിവിളിച്ചിട്ടും തിരിഞ്ഞുനോക്കാൻ പോലും തയ്യറായതുമില്ല.
യുവതി നിലയുറപ്പിച്ച മലയുടെ അപകടകരമായ സ്ഥല ത്തിനടുത്തെത്തിയ എസ് .ഐ സന്തോഷ് നടത്തിയ അനുനയശ്രമങ്ങൾ എത്ര അഭിനന്ദിച്ചാലും മതിയാകാ ത്തതാണ്. അവളെ ഒരു പിതാവിൻ്റെ വാത്സല്യ ത്തോടെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവിളിക്കുകയാ യിരുന്നു. ആ മാസ്മരിക ഇടപെടൽ നമ്മൾ കാണേണ്ട തുത ന്നെയാണ്.
" കൊച്ചിങ്ങ് വന്നേ...മോനിങ് വാടാ .. മോളുടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രശ്‌നമാണ് പരിഹരിക്കുന്നത് ? എന്നോട് പറയ് പ്രശ്‌നം എന്താണന്ന്. എന്ത് പ്രശ്‌മാണെങ്കിലും ഇതിന് പരിഹാരം നമ്മള്‍ ഉണ്ടാക്കി തരും. ..മോനിങ് വാട...പരിഹാരമില്ലാത്ത പ്രശ്‌നമുണ്ടോ... ഞാൻ പരിഹരിച്ചു തരില്ലേ പ്രശ്‌നം '' ഇങ്ങനെപോയി അദ്ദേഹത്തിൻ്റെ സാന്ത്വന വാക്കുകൾ....
ആ ഇടപെടൽ ഫലം കണ്ടു. സ്നേഹത്തിൽ ചാലിച്ച എസ് .ഐ സന്തോഷിൻറെ വാക്കുകളിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് അവൾ അനുസരണയോടെ അദ്ദേഹ ത്തിനരുകിലേക്കു മടങ്ങി ഒപ്പം ജീവിതത്തിലേക്കും.
പോലീസ് എന്നാൽ പഴയകാല കുട്ടൻപിള്ള പൊലീസാ ണ് എന്ന ധാരണയൊക്കെ കടപുഴകി വീഴുകയാണ്. ഇതാണ് ഇന്നത്തെ പോലീസ് അഥവാ ജനകീയ പോലീ സ്. ഇതാകണം പോലീസ്. ജനവിശ്വാസം ആർജ്ജിച്ച് കൂടുതൽ ജനകീയരായി പ്രവർത്തിക്കാൻ നമ്മുടെ പോലീസ് സേനയ്ക്ക് ഇതുപോലുള്ള പ്രവർത്തനങ്ങൾ എക്കാലവും മാതൃകയാകട്ടെ.
രണ്ടു പെൺകുട്ടികളുടെ അച്ഛനായ താൻ പരിഹാരം കണ്ടേ തിരിച്ചുപോകൂ എന്ന ഉറച്ച തീരുമാനമെടുത്തി രുന്നെന്നും ഏകദേശം ഒരു മണിക്കൂർ പാടുപെട്ടാണ് പെൺകുട്ടിയെ ആത്മഹത്യയിൽ നിന്നും പിന്തിരി പ്പിക്കാൻ തനിക്കു കഴിഞ്ഞതെന്നും എസ് .ഐ സന്തോഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദ്യമൊക്കെ അവളെ പേരുചൊല്ലി വിളിച്ചു സാന്ത്വനിപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ചെവിപൊത്തി അസഹിഷ്ണത പ്രകടിപ്പിച്ചിരു ന്നെന്നും തൻ്റെ സർവീസിലെ ആദ്യ അനുഭവമാണിതെന്നും അദ്ദേഹം പറയുകയുണ്ടായി
യുവതിയെ പോലീസ് ഇപ്പോൾ കൗൺസിലിംഗിനായി അയച്ചിരിക്കുകയാണ്.
എസ് .ഐ സന്തോഷ് സാറിന് ഒരു ബിഗ് സല്യൂട്ട്.
( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാന സികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീ വിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈന.ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
പോസ്റ്റ് ക്രെഡിറ്റ് : Prakash Nair Melila
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ