* തിരൂരങ്ങാടി:വേങ്ങര: വേങ്ങര :പുതുവർഷത്തിന്റെ ഭാഗമായി റോഡിലിറങ്ങിയുള്ള ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ മോട്ടോർ വാഹനവകുപ്പ് നടപടികൾ തുടങ്ങി. പുതുവർഷം അപകടരഹിതമാക്കുകയെന്ന സന്ദേശത്തോടെയാണ് പ്രവർത്തനം. ജില്ലാ ആർ.ടി.ഒ. അനൂപ് വർക്കിയുടെ നിർദേശത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ 31-ന് രാത്രികാല പരിശോധന കർശനമാക്കും. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു പുറമെ സബ് ആർ.ടി.ഒ. ഓഫീസിലെ സംഘവും രാത്രികാല പരിശോധനകൾ നടത്തും. ദേശീയപാതകൾ, പ്രധാന അങ്ങാടികൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മഫ്തിയിലും അല്ലാതെയും പരിശോധനയുണ്ടാകും. നിയമവിരുദ്ധമായ ലൈറ്റുകൾ, അമിതശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, ലൈസൻസില്ലാത്ത കുട്ടികളുടെ ഡ്രൈവിങ് തുടങ്ങിയവ പ്രത്യേകം നിരീക്ഷിക്കും. ട്രോമാകെയർ പ്രവർത്തകരുടെ സഹായവും വാഹനവകുപ്പ് തേടിയിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്താൻ വീഡിയോകളും ഫോട്ടോകളും പകർത്തും. ഇത്തരം വാഹനങ്ങളുടെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥരുടെ വാട്ട്‌സ്‌ആപ്പ് നമ്പറുകളിലേക്ക് പൊതുജനങ്ങൾക്കും അയക്കാം. വേങ്ങര, കൂരിയാട്, കക്കാട്, ചങ്കുവെട്ടി, കോട്ടയ്ക്കൽ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ മോട്ട