കാസർഗോഡും കണ്ണൂരും കോഴിക്കോടും വയനാട്ടിലുo ഗംഭീര സ്വീകരണങ്ങൾ ഏറ്റുവാങ്ങി വേങ്ങരക്കാരുടെ കുഞ്ഞാപ്പ ജന്മ നാട്ടിൽ എത്തുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ സ്വീകരണം കൊടുക്കാൻ ജന്മ നാട് ഒരുങ്ങി കഴിഞ്ഞു. വേങ്ങരയുടെ മണ്ണും മനസും ഒരു ജന നേതാവിന് എത്രത്തോളം കീഴടക്കാൻ കഴിയുമോ അത്രയുo കീഴടക്കാൻ കുഞ്ഞാപ്പാക്ക് കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തെന്നെ ജനനായകൻ വേങ്ങര യുടെ മണ്ണിൽ എത്തുമ്പോൾ രാഷ്ടീയത്തിനപ്പുറത്ത് ആബാലവൃദ്ധജനങ്ങൾവേങ്ങരയിൽ എത്തുമെന്നുറപ്പാണ്. വേങ്ങരയിലെ മുഴുവൻ ജനങ്ങളുടേയും മനസ്സ് അവരുടെ സ്വന്തം കുഞ്ഞാപ്പയെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ തെളിയിച്ചു. നാളത്തെ പ്രഭാതത്തോടെപ്പം വേങ്ങര കേരള രാഷ്ടീയത്തിന്റെചരിത്രത്തിൽ ഇടം നേടാൻ പോവുന്ന ചരിത്ര സംഗമത്തിന് വേദിയാവുo .സുനാമി തിരമാല കണക്കെ ആർത്തിരമ്പുന്ന ജനസാഗരത്തിന് സാക്ഷിയാക്കുവാൻഏവരെയും വേങ്ങരയിലേക്ക് ക്ഷണിക്കുകയാണ്......(Abdul Fathah Fathah)
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...