നിന്നും ചായ കുടിച്ച് തിരികെ നടക്കുമ്പോള്! അതുവഴി വന്ന ഒരു സുന്ദരി
പെണ്കൊച്ചിന്റെ കണ്ണുകളുമായീ എന്റെ കണ്ണുകള് ഉടക്കി.എന്തോ മുന് പരിചയം
ഉള്ള ഭാവത്തില് എന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ എന്നെ നോക്കി
ചിരിച്ച ആ പെണ്കുട്ടിയെ ഞാനും തിരിച്ചു നല്ലത് പോലെ അങ്ങ് നോക്കി കൊണ്ട്
നടന്നകന്നൂ....മുറിയിലെത്തിയ ഞാന് ചിന്തകളിലാണ്ടൂ...ശ്ശെടാ...രണ്ടു
മൂന്ന് വര്ഷമായീ ഞാന് ഈ ലോഡ്ജില് താമസിക്കുകയും ചായ കുടിക്കാന്
പുറത്തിറങ്ങുകയുമൊക്കെ ചെയ്യുന്നൂ..ഏതെങ്കിലും ഒരു പെണ്കൊച്ച് ഒന്നു
നോക്കണമേ എന്നും പറഞ്ഞ് പല പ്രാവശൃവും പുറത്തിറങ്ങി ഷോ കാണിച്ചു
നടന്നിട്ടും ഉണ്ട്.അപ്പോളൊന്നും ഒരുത്തിയും തിരിഞ്ഞു നോക്കിയിട്ടു
പോലുമില്ലാ...ഇതിപ്പോള് അവള് എന്നെ നോക്കി ചിരിച്ചു . എന്നെ
മറഞ്ഞിരുന്നിതുവരെ സ്നേഹിച്ച പെണ്കുട്ടി ഇപ്പോള് മുന്നിലേക്ക്
വന്നതാണോ..?ചിന്തകള് കാടുകയറി...!കണ്ണാടിയുടെ മുമ്പില് കുറേ നേരം മുടി
അങ്ങോട്ടും ഇങ്ങോട്ടും ചീകി ഞാന് എന്നെ തന്നെ ഒന്നു
വിലയിരുത്തീ..എനിക്കിനി ഗ്ളാമര് അല്പം കൂടിയോ...അങ്ങനെഒക്കെ ചിന്തിച്‌ച്
ജോലിക്കിറങ്ങേണ്ട സമയമായീ.പെട്ടെന്ന് കുളിച്ചൊരുങ്ങി റെഡി ആയീ ബൈക്കും
എടുത്തു പുറത്തേക്കിറങ്ങീ....
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.