അമ്മ ഉപദേശരൂപേണ പറഞ്ഞു : "മോളെ.. എപ്പോഴും മുതിര്‍ന്നവര്‍ക്ക് ഒരുപടി
താഴെയായിരിക്കണം മോളുടെ ഇരിപ്പടം.."
മരുമകള്‍ അത് കേട്ട് അനുസരണയോടെ തലകുലുക്കി. അമ്മാവിയമ്മ തുടന്ന്നു :
"ഉദാഹരണത്തിന് ഞാന്‍ സെറ്റിയില്‍ ഇരിക്കുമ്പോള്‍ മോള്
എവിടെയിരിക്കും..?"
മരുമകള്‍ : "ഞാന്‍ ഒരു ചെറിയ സ്റ്റൂളിലിരിക്കും.."
അമ്മാവിയമ്മ : " ഞാന്‍ സ്റ്റൂളിലിരുന്നാലോ..?"
മരുമകള്‍ : "ഞാന്‍ ചെറിയ കൊരണ്ടിയുടെ പുറത്തിരിക്കും.."
അമ്മാവിയമ്മ : "ഞാന്‍ കൊരണ്ടിപ്പുറത്തിരുന്നാല് മോളെവിടെയിരിക്കും..?"
മരുമകള്‍ : "തറയിലിരിക്കും.."
അമ്മാവിയമ്മ : "ഞാന്‍ തറയിലിരുന്നാലോ...?"
മരുമകള്‍ : "ഞാന്‍ കുഴികുത്തി അതിലിരിക്കും.."
അമ്മാവിയമ്മ : "ഞാന്‍ കുഴിയിലിരുന്നാലോ..?"
മരുമകള്‍ : "ഞാന്‍ കുഴിയില്‍ മണ്ണിട്ട് നിങ്ങളെ അതില്‍ മൂടും.. മനുഷ്യന്
താഴുന്നതിനുമില്ലേ ഒരു പരിധി.."
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.