അമ്മ ഉപദേശരൂപേണ പറഞ്ഞു : "മോളെ.. എപ്പോഴും മുതിര്‍ന്നവര്‍ക്ക് ഒരുപടി
താഴെയായിരിക്കണം മോളുടെ ഇരിപ്പടം.."
മരുമകള്‍ അത് കേട്ട് അനുസരണയോടെ തലകുലുക്കി. അമ്മാവിയമ്മ തുടന്‍ന്നു :
"ഉദാഹരണത്തിന് ഞാന്‍ സെറ്റിയില്‍ ഇരിക്കുമ്പോള്‍ മോള്‍
എവിടെയിരിക്കും..?"
മരുമകള്‍ : "ഞാന്‍ ഒരു ചെറിയ സ്റ്റൂളിലിരിക്കും.."
അമ്മാവിയമ്മ : " ഞാന്‍ സ്റ്റൂളിലിരുന്നാലോ..?"
മരുമകള്‍ : "ഞാന്‍ ചെറിയ കൊരണ്ടിയുടെ പുറത്തിരിക്കും.."
അമ്മാവിയമ്മ : "ഞാന്‍ കൊരണ്ടിപ്പുറത്തിരുന്നാല്‍ മോളെവിടെയിരിക്കും..?"
മരുമകള്‍ : "തറയിലിരിക്കും.."
അമ്മാവിയമ്മ : "ഞാന്‍ തറയിലിരുന്നാലോ...?"
മരുമകള്‍ : "ഞാന്‍ കുഴികുത്തി അതിലിരിക്കും.."
അമ്മാവിയമ്മ : "ഞാന്‍ കുഴിയിലിരുന്നാലോ..?"
മരുമകള്‍ : "ഞാന്‍ കുഴിയില്‍ മണ്ണിട്ട് നിങ്ങളെ അതില്‍ മൂടും.. മനുഷ്യന്
താഴുന്നതിനുമില്ലേ ഒരു പരിധി.."
വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത് എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു