ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ 25, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ നവവധുവിനെ നിലവിളക്ക് കൊടുത്ത് പൂജാമൂറിയിലേക്ക് ആനയിച്ച് വരന്‍റെ

അമ്മ ഉപദേശരൂപേണ പറഞ്ഞു : "മോളെ.. എപ്പോഴും മുതിര്‍ന്നവര്‍ക്ക് ഒരുപടി താഴെയായിരിക്കണം മോളുടെ ഇരിപ്പടം.." മരുമകള്‍ അത് കേട്ട് അനുസരണയോടെ തലകുലുക്കി. അമ്മാവിയമ്മ തുടന്‍ന്നു : "ഉദാഹരണത്തിന് ഞാന്‍ സെറ്റിയില്‍ ഇരിക്കുമ്പോള്‍ മോള്‍ എവിടെയിരിക്കും..?" മരുമകള്‍ : "ഞാന്‍ ഒരു ചെറിയ സ്റ്റൂളിലിരിക്കും.." അമ്മാവിയമ്മ : " ഞാന്‍ സ്റ്റൂളിലിരുന്നാലോ..?" മരുമകള്‍ : "ഞാന്‍ ചെറിയ കൊരണ്ടിയുടെ പുറത്തിരിക്കും.." അമ്മാവിയമ്മ : "ഞാന്‍ കൊരണ്ടിപ്പുറത്തിരുന്നാല്‍ മോളെവിടെയിരിക്കും..?" മരുമകള്‍ : "തറയിലിരിക്കും.." അമ്മാവിയമ്മ : "ഞാന്‍ തറയിലിരുന്നാലോ...?" മരുമകള്‍ : "ഞാന്‍ കുഴികുത്തി അതിലിരിക്കും.." അമ്മാവിയമ്മ : "ഞാന്‍ കുഴിയിലിരുന്നാലോ..?" മരുമകള്‍ : "ഞാന്‍ കുഴിയില്‍ മണ്ണിട്ട് നിങ്ങളെ അതില്‍ മൂടും.. മനുഷ്യന് താഴുന്നതിനുമില്ലേ ഒരു പരിധി.."

കൂടുതൽ വാർത്തകൾ

മലപ്പുറം നൂറാടിപാലത്തില്‍ നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കടലുണ്ടിപ്പുഴയില്‍ മലപ്പുറം നൂറാടിപാലത്തില്‍ നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശി വിപിന്‍ (27) ആണ് പുഴയില്‍ ചാടിയത്. ഇയാളുടേതെന്ന് കരുതുന്ന ബൈക്കും ചെരുപ്പും മൊബൈല്‍ ഫോണും പാലത്തിന് സമീപത്തു നിന്നും കിട്ടിയിട്ടുണ്ടായിരുന്നു ഈ ഫോണിലേക്ക് ഭാര്യയുടെ കോള്‍  വന്നത് ആളെ തിരിച്ചറിയാന്‍ സഹായകമായി.  പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടുന്നതും ഒഴുക്കില്‍പെട്ടുപോവുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ IRW. ട്രോമാ കെയർ. നസ്ര സന്നദ്ധ സേന. ആക്‌സിഡന്റ് റെസ്ക്യൂ 24×7.  മറ്റ് സന്നദ്ധ സേന പ്രവർത്തകർ നടത്തിയാണ്  മൃതദേഹം കണ്ടെത്തിയത്.

മലപ്പുറം നൂറാടി പാലത്തിൽ നിന്ന് ഒരാൾ വെള്ളത്തിൽ ചാടിയായി സംശയം

മലപ്പുറം നൂറാടി പാലത്തിൽ നിന്ന് ഒരാൾ വെള്ളത്തിൽ ചാടിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫയർഫോയിസും, മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകരും തിരച്ചിൽ നടത്തുന്നു  പാലത്തിൽ നിന്ന് ചാടി എന്ന് സംശയിക്കുന്ന ആളുടെ ബൈക്ക് സമീപത്തിനിന്ന് കണ്ടതിടുണ്ട്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം 

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ വെറുതെ വിട്ടതുമൊന്

അഴിമുഖത്തിനുസമീപം മീൻപിടിക്കുന്നതിനിടെ കാണാതായ ഷാഫിയുടെ മയ്യിത്ത് കണ്ടെത്തി; വിനയായത് അടിയൊഴുക്ക്..!

വടകര സാൻഡ് ബാങ്ക്സ് അഴിമുഖത്തിനുസമീപം മീൻപിടിക്കുന്നതിനിടെ  കടലില്‍ കാണാതായ പറമ്പിൽ പീടിക സ്വദേശി കാളംബ്രാട്ടില്‍ വീരാൻകുട്ടിയുടെ മകൻ മുഹമ്മദ് ഷാഫി(42)യുടെ മയ്യിത്ത് കണ്ടെത്തി. ഇന്നലെ രാവിലെ എട്ടുമണിയോടെമീൻ പിടിക്കുന്നതിനിടെ കാണാതായ മുഹമ്മദ് ഷാഫിക്കായി തിരച്ചില്‍ തുടരുകയായിരുന്നു. ഇന്ന് അല്പ സമയം മുമ്പാണ് മയ്യിത്ത് കണ്ടെത്തിയത്. പുഴമത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാൻഡ് ബാങ്ക്സിന് എതിർവശത്തുനിന്ന് വീശുവല ഉപയോഗിച്ച്‌ മീൻപിടിക്കുമ്പോഴാണ് സംഭവം. വല കടലിലേക്ക് ആഴ്ന്നപ്പോള്‍ മുഹമ്മദ് ഷാഫി തിരിച്ചുവലിക്കാൻ ശ്രമിക്കവേ ശക്തമായ ഒഴുക്കില്‍പ്പെട്ടു. കയർ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റു മത്സ്യത്തൊഴിലാളികള്‍ അടുത്തെത്തിയപ്പോഴേക്കും മുഹമ്മദ് ഷാഫി ആഴത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ഷാഫിക്കായി നടത്തിയ തിരച്ചിലിനെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിരുന്നു. പുഴയും കടലും ചേരുന്ന ഭാഗമായതുകൊണ്ടുതന്നെ ഇവിടെ അടിയൊഴുക്ക് കൂടുതലായതാണ് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. ഇതും ശക്തമായ തിരമാലയും മഴയും തിരച്ചിലിന് തടസ്സമുണ്ടാക്കി. കൂടാതെ, ശക്തമായ മഴവെള്ള

ഏറെ കാലമായി വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിന്നിരുന്ന ചീനി മരം ട്രോമാ കെയർ പ്രവർത്തകർ മുറിച്ചു നീക്കി

പെരിന്തൽമണ്ണ: ഏറെകാലമായി വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി സിവിൽ സ്റ്റേഷൻ വളപ്പിൽ കോടതിക്കു മുമ്പിലായി നിന്നിരുന്ന ചീനി മരം മുറിച്ചു നീക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. പെരിന്തൽമണ്ണ വില്ലേജ് ഓഫീസർ ജയകൃഷ്ണൻ. പി.സി എന്നവരുടെ നിർദ്ദേശപ്പ്രകാരമാണ് ട്രോമാ കെയർ പ്രവർത്തകർ ഈ ദൗത്യം ഏറ്റെടുത്തത്.  യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, വാഹിദ അബു, യാസർ എരവിമംഗലം, ജിൻഷാദ് പൂപ്പലം, രവീന്ദ്രൻ പാതായ്ക്കര, ഗിരീഷ് കീഴാറ്റൂർ, വിനോദ് മുട്ടുങ്ങൽ, നിതു ചെറുകര, പ്രജിത അജീഷ്, ഫാറൂഖ് പൂപ്പലം, റീന കാറൽമണ്ണ, ശ്രീജ ആനമങ്ങാട്, ആശ ജൂബിലി, വന്ദന എരവിമംഗലം, ജസ്‌ന എരവിമംഗലം, അൻവർ ഫൈസി പാതായ്ക്കര, പാലക്കാട്‌ ജില്ലാ ട്രോമാ കെയർ പ്രവർത്തകരായ റിയാസുദ്ധീൻ, നൗഷാദ്, റഹീം, ജംഷാദ്എന്നിവർ ചേർന്നാണ് ദൗത്യം പൂർത്തീകരിച്ചത്.

ഞായറാഴ്ച വലിയോറയിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ സമയങ്ങൾ

വേങ്ങര ഭാഗത്തേക്കുള്ള ബസ് ടൈം 7.50 AM 8.00AM 10.30 AM 12.00 AM 12.15 PM 12.25 PM 1.05 PM 3.00 PM 3.30 PM 4.00. PM 5.30.PM ചെമ്മാട് ഭാഗത്തേക്കുള്ള ബസ് സമയങ്ങൾ 7.00 AM 7.30 AM 7.55 AM 9.15 AM 11.00 AM 11.55 AM 1.25 PM 1.55 PM 2.15 PM 2.55 PM 4.35 PM 5.15 PM 6.00 PM

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ

ഒളിംപിക് റൺ 2024 ജൂൺ 23 നിങ്ങൾക്കും പങ്കുചേരാംപങ്കെടുക്കുന്നവർക്ക് ടീഷർട്ടും റിഫ്രഷ്മെൻ്റും ഉണ്ടായിരിക്കും

ഒളിംപിക് റൺ  2024 ജൂൺ 23  നിങ്ങൾക്കും പങ്കുചേരാം പങ്കെടുക്കുന്നവർക്ക് ടീഷർട്ടും റിഫ്രഷ്മെൻ്റും ഉണ്ടായിരിക്കും 2024 ജൂൺ 23 ഇന്റർനാഷണൽ ഒളിമ്പിക് ദിനത്തിൽ  എം.എസ്.പി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച്  കോട്ടപ്പടി സ്റ്റേഡിയത്തിൽ അവസാനിക്കുന്ന *ഒളിംപിക് റൺ* വർണ്ണാഭമായി  സംഘടിപ്പിക്കുന്നു. 2000 പേർ പങ്കെടുക്കുന്ന  വിപുലമായ പരിപാടി ആയിരിക്കും. കായിക താരങ്ങളും കായിക പ്രദർശനങ്ങളും ഉൾക്കൊള്ളുന്ന റൺ , ജില്ലാ ഭരണകൂടത്തിൻ്റെയും സ്പോർട്സ് കൗൺസിലിന്റെയും ഒളിമ്പിക്സ് അസോസിയേഷന്റെയും  അഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.  സമയം രാവിലെ 7:30  പങ്കെടുക്കാൻ താൽപര്യമുള്ളവർ ഗൂഗിൾ ഫോമിൽ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്  റജിസ്ട്രേഷൻ ഫീ ഇല്ല പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഈ ഫോം പൂരിപ്പിക്കുക

മഴക്കാലം അപ്ഡേറ്റ് 2024 Rain updates2024

  മഴക്കാലം അപ്ഡേറ്റ് 2024 വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബാക്കികയം അണക്കെട്ടിലെ ഏറ്റവും പുതിയ ജലനിരപ്പ് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും പുതിയ മുന്നറിയിപ്പുകൾ അറിയാൻ ഇവിടെ അമർത്തുക ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ മഴക്കാലം 2024 ഫോട്ടോസ് മഴക്കാലം 2024 വീഡിയോസ് പുതുമഴയിൽ 2024 ൽ പുഴയിലേക്ക് ആദ്യമായി വെള്ളം ഒഴുകിവരുന്നു 👇

കുവൈറ്റിൽ ഫ്ലാറ്റിന് തീ പിടിച്ച് മരണം 43 ആയി live video കമ്പനി ഉടമസ്ഥനായ മലയാളിയെ അറസ്റ്റ് ചെയ്യാൻ സർക്കാർ ഉത്തരവ്

കുവൈറ്റ് സിറ്റി: തെക്കൻ കുവൈറ്റിലെ മംഗഫ് നഗരത്തിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയതായി റിപ്പോർട്ട്. മരിച്ചവരില്‍ കാസറഗോഡ് സ്വദേശി ഉൾപ്പെടെ രണ്ട് മലയാളികള്‍ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. തമിഴ്‌നാട്ടുകാരും വടക്കേ ഇന്ത്യക്കാരായ ചിലരും മരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്ബനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീ പിടിച്ചത് എന്നാണ് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നത്. മൻഗഫ് ബ്ലോക്ക് നാലിലുള്ള എൻബിറ്റിസി കമ്ബനിയിലെ ജീവനക്കാരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇന്ന് വെളുപ്പിന് നാല് മണിയോടെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. ലേബർ ക്യാമ്ബിലെ അടുക്കളയില്‍ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റവരെ അദാൻ, ജാബർ, മുബാറക് എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. സമീപത്തുള്ള പല ആശുപത്രികളിലായി നിരവധിപേർ ചികിത്സയിലാണ്. താഴത്തെ നിലയില്‍ തീ പടര