അകലാൻ ശ്രമിക്കുമ്പോൾ അടുക്കാൻ
ശ്രമിക്കുക തന്നെ...
കൂടുതൽ ഇഷ്ടമുള്ളവർ പെട്ടെന്ന്
പിണങ്ങാൻ സാധ്യത ഉണ്ട്.
എന്നോട് അവൻ അങ്ങനെ
ചെയ്തല്ലോ എന്ന പരിഭവം.
സൗഹൃദങ്ങൾ മാത്രമല്ല കുടുംബ
ബന്ധങ്ങൾ പോലും തകരാൻ നന്നേ
ചെറിയ ഒരു കാരണം മതി.
ബന്ധങ്ങൾ ഇടയ്ക്കിടെ
നട്ടുനനക്കണം... മിനുക്കണം...
പുതുക്കണം..
അകല്ച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതൽ
അടുക്കാൻ ശ്രമിക്കണം.
ഒരു ചെറിയ അനിഷ്ടം മതി ഉള്ള
സൗഹൃദം മങ്ങാൻ.
പറ്റാത്ത ഒരു വാക്ക് മതി ചേർന്നു നിന്നിരുന്ന
കണ്ണി ഇളകാൻ...
സംസാരത്തിനിടക്ക് അറിയാതെ വരുന്ന
ചില പരാമർശങ്ങൾ മതി ദീർഘകാലം
തെറ്റി നടക്കാൻ..
ഒടുവിൽ പിണക്കമായി..
വിളി നിന്നു..
ശത്രുവായി. അവിടെ കണ്ടാൽ ഇവിടെ
മാറലായി...
കാലം ഏറെ ചെന്നാൽ
പിന്നെ ആരാദ്യം മിണ്ടും എന്നായി...
എങ്ങനെ നടന്നിരുന്ന ആളുകളാ,
ഇപ്പൊ കണ്ടാപ്പോലും മിണ്ടൂല്ല...
എന്നു നാം പലരെക്കുറിച്ചും
പറയാറുണ്ട്.
നമ്മുടെ അറിവിലും ഉണ്ടാകും
ഇത്തരം അനുഭവങ്ങൾ..!
കാലം ഏറെ കഴിഞ്ഞ് എന്തിനാ
തെറ്റിയത് എന്ന് പോലും
ഓർമയുണ്ടാവില്ല.
ഒരു പക്ഷേ..
എന്നിട്ടും മിണ്ടാതെ,
വിളിക്കാതെ നടക്കും.
"ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ
ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ"
കാത്തു സൂക്ഷിക്കുക സൗഹൃദങ്ങളെ,
കെടാതെ നോക്കുക...!!!!
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...