ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Harthal വാഹന പണിമുടക്ക് മറ്റും വിജയിക്കുന്നത് നമ്മെ പോലുള്ളവർ ഹർത്താൽ ദിവസം വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാത്തതു കൊണ്ടണ് 👉 സാധാരണ ദിവസം പോലെ കണക്കാക്കി town

ൽ ഇറങ്ങുക 👉 വഴിയില്‍ വാഹനം കാത്ത് നിൽക്കുന്നവർക്കു കഴിയുന്ന സഹായം നൽകുക ഒാർക്കുക ഇങ്ങനെയുള്ള ദിവസങ്ങളില്‍ (പയാസപ്പെടുന്ന നിരവധി പേരുണ്ട് ആശുപത്രി കേസുകള്‍, നാട്ടില്‍ എത്തുന്നു (പവാസികളും മറ്റും ******************** നമ്മുക്ക് അറിയാവുന്ന കാര്യങ്ങള്‍ ആണ്‌ ആരും (പതികരിക്കുന്നില്ല സംവാദം നടത്തുന്നിനും രോഷം കൊള്ളാനും മാത്രമല്ല അത് (പാവർത്തികമാക്കാനും മുന്നോട്ട് ഇറങ്ങണം അറിയിച്ചു കൊടുക്കണം ഇനിയും നമുക്ക് വേണ്ടി ഇത്തരം ഹർത്താലും ,പണിമുടക്കും വേണ്ട എന്ന് ,,, ന്യായമായ ആവശ്യങ്ങള്‍ നേടാന്‍ വെറെ പല വഴികളുണ്ടു.... ... തുമ്മിയാൽ ഹർത്താൽ (പഖ്യാപിക്കുന്ന നാട് എന്നതിൽ നിന്നും മാറാന്‍ സമയമായി CREADIT = AVARANKUTTY MADATHIL

ഒരു കാര്യം ഇവടെ ലീക്കാവാണ് ... നുമ്മ വലിയോറ എ എം യു പി ഇസ്കൂളിൽ ആർ ബീയിൽ പഠിക്കുന്ന കാലം ....അല്ല ആരാന്റെ പറമ്പിലെ അണ്ടി കട്ട് കാശാക്കി നടന്ന കാലത്തുള്ള ഒരു സംഭവം

ഒരു ദിവസം നുമ്മടെ കുഞ്ഞി മൊഇദു കാക്കാന്റെ മുട്ടായി പീട്യന്റെ അരികത്തു കൂടെ അവൾ വരുന്നു "സുമയ്യ" പുതിയ അഡ്മിഷൻ ആണ് ! ലഡുവും ലിലെഫിയും ഉപ്പേരിയും പക്കാവടയും മുറുക്കും അച്ചപ്പവും ഒന്നിച്ചു പൊട്ടിയ ഞങ്ങൾ ആ പുതിയ ബകെറിയുമായി ഇമവെട്ടാ മൽത്സരമായി എല്ലാവരെയും ഇളിച് കാണിച് എല്ലാവരിലും കണ്ഫൂഷൻ ശ്രിഷ്ട്ടിച്ചു കൊണ്ട് അവൾ പിടികിട്ടാപുള്ളി സുകുമാരകുറുപ്പിനെ പോലെ ആ ക്ലാസ്സിൽ പാറി നടന്നു. എന്തെങ്കിലും അറ്റകയ്‌ പ്രയോഗിചില്ലെങ്കിൽ നന്പൻസ് ബെകറി കൊള്ളയടിക്കുമെന്ന് മനസ്സിലാക്കിയ നുമ്മക്കടെ, മിടുല്ല ഒബ്ലാംകട്ടയിൽ ഒരു ഐഡിയ കണക്ഷൻ കത്തി . നുമ്മടെ വീടിനടുത്തുള്ള ബാവുട്ടി കാകാന്റെ റബർ തൊട്ടത്തിലൂടെയാണ് ആ ബെകറി ഇസ്കൂളിൽ പോവൽ എന്നറിഞ്ഞ നുമ്മ അവൾ ഇട്ടുവരുന്ന അതെ കളറിൽ ഉളള ഡ്രസ്സ് ഇട്ടു തന്നെ വരൽ ഹോബിയാക്കി ദിത് മറ്റുളളവരുടെ കണ്ണിൽ തമ്ശയവും ലെവളുടെ കണ്ണിൽ തിളക്കവും കൂടി ബന്നു .. നുമ്മ പതുക്കെ അവളുടെ ഏറ്റവും അടുത്ത സുഹുർത്തായി. നുമ്മിലെ അരോജകവാതി തൊടൽ പൊട്ടിച ഒരു ദുർബല നിമിഷത്തിൽ, ബാർട്ടർ സിസ്റ്റത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന നുമ്മ, ഒരു പഴുത്ത മൂവാണ്ടൻ മാമ്പഴം കൊടുത്ത് പകരം ഒരു ഉമ്മ ...

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ നവവധുവിനെ നിലവിളക്ക് കൊടുത്ത് പൂജാമൂറിയിലേക്ക് ആനയിച്ച് വരന്‍റെ

അമ്മ ഉപദേശരൂപേണ പറഞ്ഞു : "മോളെ.. എപ്പോഴും മുതിര്‍ന്നവര്‍ക്ക് ഒരുപടി താഴെയായിരിക്കണം മോളുടെ ഇരിപ്പടം.." മരുമകള്‍ അത് കേട്ട് അനുസരണയോടെ തലകുലുക്കി. അമ്മാവിയമ്മ തുടന്‍ന്നു : "ഉദാഹരണത്തിന് ഞാന്‍ സെറ്റിയില്‍ ഇരിക്കുമ്പോള്‍ മോള്‍ എവിടെയിരിക്കും..?" മരുമകള്‍ : "ഞാന്‍ ഒരു ചെറിയ സ്റ്റൂളിലിരിക്കും.." അമ്മാവിയമ്മ : " ഞാന്‍ സ്റ്റൂളിലിരുന്നാലോ..?" മരുമകള്‍ : "ഞാന്‍ ചെറിയ കൊരണ്ടിയുടെ പുറത്തിരിക്കും.." അമ്മാവിയമ്മ : "ഞാന്‍ കൊരണ്ടിപ്പുറത്തിരുന്നാല്‍ മോളെവിടെയിരിക്കും..?" മരുമകള്‍ : "തറയിലിരിക്കും.." അമ്മാവിയമ്മ : "ഞാന്‍ തറയിലിരുന്നാലോ...?" മരുമകള്‍ : "ഞാന്‍ കുഴികുത്തി അതിലിരിക്കും.." അമ്മാവിയമ്മ : "ഞാന്‍ കുഴിയിലിരുന്നാലോ..?" മരുമകള്‍ : "ഞാന്‍ കുഴിയില്‍ മണ്ണിട്ട് നിങ്ങളെ അതില്‍ മൂടും.. മനുഷ്യന് താഴുന്നതിനുമില്ലേ ഒരു പരിധി.."

A M U P സ്കൂളിൽനിന്നും വിരമിക്കുന്ന ഉഷാമണി ടീച്ചർക്ക്‌ P T A നൽകിയ സീകരണത്തിൽ അടക്കാപുരക്കാർ നൽകിയ നോട്ടുമാല ഒന്നു കണ്ടുനോക്കൂ

A M  U  P  സ്കൂളിൽനിന്നും   വിരമിക്കുന്ന  ഉഷാമണി  ടീച്ചർക്ക്‌  P T A   നൽകിയ  സീകരണത്തിൽ  അടക്കാപുരക്കാർ നൽകിയ  നോട്ടുമാല   ഒന്നു കണ്ടുനോക്കൂ .

Samsung - Phone Secret Code List

* # 9998 * 636 # -> Memory status * # 9998 * 746 # -> SIM File Size * # 9998 * 778 # -> SIM Service Table * # 9998 * 785 # -> RTK (Run Time Kernel) errors - if ok then phn is reset, info is put in memory error. * # 9998 * 786 # -> Run, Last UP, Last DOWN * # 9998 * 837 # -> Software version * # 9998 * 842 # -> Test Vibrator - Flash the screen flashes for 10 seconds and vibration activated. * # 9998 * 862 # -> Vocoder Reg - Normal, Earphone or carkit can be selected * # 9998 * 872 # -> Diag * # 9998 * 947 # -> Reset On Fatal Error * # 9998 * 999 # -> Last / Chk * # 9998 * 9266 # -> Yann debug screen (= Debug Screens?) * # 9998 * 9999 # -> Software version * 0001 * s * f * t # -> Changes serial parameters (s =?, F = 0,1, t = 0,1) (incomplete) * 0002 *? # -> Unknown * 0003 *? # -> Unknown SP-unlock SGH-600 and SGH 2100 * 2767 * 3855 # -> Full reset l EEPROM (THIS CODE REMOVES SP-blokirovku!) But also changes IMEI to 4...

എന്തിന് സീറ്റ്ബെല്റ്റ് ?

പലര്ക്കും സീറ്റ്ബെല്റ്റ്അലര്ജിയാണ്. സീറ്റ് ബെല്റ്റിന്റെ പോരായ്മകള് കണ്ടുപിടിക്കാനും എങ്ങനെ പൊലീസിനെ പറ്റിക്കാമെന്നതിലുമാണ് പലരും ഗവേഷണം നടത്തുന്നത്. എന്നാല് സീറ്റ് ബെല്റ്റ് നല്കുന്ന സുരക്ഷയെപ്പറ്റിശരിയായി മനസിലാക്കിയാല്പിന്സീറ്റ് യാത്രക്കാര് പോലും സ്വമേധയാ അതു ധരിക്കാന് തയ്യാറാകുമെന്നതാണ് വാസ്തവം. അസന്തുലിതമായ ഒരു ബാഹ്യബലം അനുഭവപ്പെടുന്നതുവരെ ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോനേര്രേഖ സമചലനത്തിലോ തുടരും എന്ന ന്യൂട്ടന്റെ ഒന്നാം ചലനനിയമം സ്കൂളില് പഠിച്ചത് ഓര്മ്മയില്ലേ. തല്ക്കാലം ഇതു വാഹനത്തിന്റെ കാര്യത്തില് പ്രയോഗിക്കാം. ഓടുന്ന വാഹനത്തിന്റെ വേഗത്തിനൊപ്പം അതിലെ യാത്രക്കാരും ചലനത്തിലാണ് . രണ്ടിന്റെയും ചലനം സ്വതന്ത്രമാണെന്നു മാത്രം. അതുകൊണ്ടുതന്നെ ബ്രേക്ക് എന്ന ബാഹ്യബലം പ്രയോഗിക്കുമ്പോള് വാഹനത്തിന്റെ ചലനം നിലയ്ക്കുമെങ്കിലും യാത്രക്കാരുടെ ചലനവേഗം കുറയില്ല. എവിടെയെങ്കിലും തട്ടിയിട്ടാവും അതു നിശ്ചലാവസ്ഥയിലെത്തുക. ഇങ്ങനെ യാത്രക്കാര്ക്കു പരിക്കേല്ക്കാതെ തടയുന്ന ജോലിയാണ് സീറ്റ് ബെല്റ്റിന്. കാറപകടങ്ങളിലെ മരണനിരക്ക് പകുതിയോളം കുറയ്ക്കാന് സീറ്റ്ബെല്റ്റിനു കഴിയുമെന്ന് ഇതുസംബന്ധിച്ച ...

മടപ്പള്ളി യാറo നേര്ച്ചയോ ? ഉത്സവമോ ?

അന്യ മതസ്ഥരുടെ ഉത്സവമാണോ എന്ന് തോന്നിക്കും വിധം മടപ്പള്ളി യാറo നേർച്ച മാറിയിരിക്കുന്നു. ഒട്ടിയ വയറുമായി ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ഓടി നടന്ന ജന സമൂഹത്തെ വയറു നിറച്ചു ഭക്ഷിപിച്ച ചരിത്രമായിരുന്നു മടപള്ളിയാരത്തിനു പറയാനുണ്ടായിരുന്നത് ഇന്ന് അതെല്ലാം മറന്നു അനാചാരത്തിന്റെയും ചൂധാട്ടതിന്റെഉം മറവിൽ നേർച്ച പേരിൽ സ്വന്തo മക്കൾ കള്ള് കുടിച്ചു തിമിര്ത്തു ആടുന്നതു റോഡിലും തെരുവോരങ്ങളിലും ഉറക്കംമോയ്ച്ചു അഭിമാനത്തോടെ നിന്നു കണ്ടു ആസോടിക്കുന്ന ലജ്ജയില്ലാത്ത രക്ഷിതാക്കൾ അതു വർഷത്തിൽ ഒരിക്കലല്ലേ എന്ന് പറഞ്ഞു സൊന്തം കൂട്ടുകാർകൊപ്പം കള്ളിൻറെ രുജി അറിയാൻ അവസരം കൊടുക്കുന്ന മാതാപിതാക്കൾ .അല്ലെങ്കിൽ ഇതു അവരുടെ പ്രായമല്ലേ എന്നുപറഞ്ഞു പുറം തിരിഞ്ഞു പ്രോത്സാഹനം നല്കി ഇസ്ലാമിനെ കല്ലെറിയുന്ന സംസ്കാരമില്ലാത്ത രക്ഷിതാക്കൾ ഇവരെല്ലാം ചിന്തികേണ്ട സമയം അടുത്തിരിക്കുന്നു ..... നിങ്ങളുടെ അഭിപ്രായം യതാണ് എന്ന് തായേ യെയുതുക

speed camera പ്രവര്‍ത്തനം തുടങ്ങി ...

കൊളപ്പുറം (Calicut road), തലപ്പാറ (near mcm auditorium) പൂക്കിപ്പറന്പ്. (near കള്ള് ഷാപ്പ്) എന്നിവിടങ്ങളില്‍ speed camera പ്രവര്‍ത്തനം തുടങ്ങി ...

സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത സെർവറിലൂടെ ഉള്ള ഫോണ്‍ കോൾ സ്ത്രീകൾക്ക് ചെയ്യാതിരിക്കുക

സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത സെർവറിലൂടെ ഉള്ള ഫോണ്‍ കോൾ സ്ത്രീകൾക്ക് ചെയ്യാതിരിക്കുക ഈയിടെ ആയി സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ച ഒരു വാർത്ത ആയിരുന്നു പ്രവാസികൾക്കൊരു സന്തോഷ വാർത്ത , സൌജന്യ്യമായി നാട്ടിലേക്ക് ഫോണ്‍ ചെയ്യാൻ സുവർണാവസരം , കേട്ട പാതി കേൾക്കാത്ത പാതി വെറുതെ കിട്ടിയാൽ മണ്ണണ്ണയും കുടിക്കുന്ന മലയാളികൾ അപ്പ ഇൻസ്റ്റാൾ ചെയ്തു വിളിയും തുടങ്ങി , നാട്ടിലെ എണ്ണമില്ലാത്ത കാമുകിമാരുള്ള കാമുകന്മാരും ,ഭർത്താക്കന്മാരും കിട്ടിയ ഫ്രീ അവസരം മുതലാക്കി ഇപ്പോയിതാ മുഴുവൻ ഫോണ്‍ കോളും റിക്കാർഡ് ചെയ്‌തതായ വാർത്ത പുറത്തു വന്നിരിക്കുന്നു, കാമുകിമാരെ ഫോണിലേക്കും ഭാര്യമാരുടെ ഫോണിലേക്കും പലരും വിളി തുടങ്ങിയിരിക്കുന്നു , കാമുകിമാരും കാമുകന്മാരും പ്രാവാസി ഭർത്താക്കന്മാരും അങ്കലാപ്പിൽ ആണ് , റിക്കാർഡ് ചെയ്ത ഫോണ്‍ കാൾ സോഷ്യൽ മീഡിയയിൽ പ്രച്ചരിപ്പിക്കും എന്ന ഭീഷണിക്ക് വഴങ്ങി പലതും പലർക്കും അടിയറവ് വെച്ചവരുടെ കഥ ഇനി പുറത്തു വരാനിരിക്കുന്നു സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത സെർവറിലൂടെ ഉള്ള ഫോണ്‍ കോൾ സ്ത്രീകൾക്ക് ചെയ്യാതിരിക്കുക share fast..

പൂക്കിപറമ്പ് ഭാഗത്തേക്ക് പോകുമ്പോള്‍ ഫൗടറും കണ്മഷിയും ഇടാൻ മറകണ്ട..

📷😎👓💄 പൂക്കിപറമ്പ് നാഷ്ണൽ ഹൈവേയിൽ നിരീക്ഷണ ക്യാമറ സ്താപിചിരികുന്നു. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുക...🚦🚥🚔

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

വേങ്ങര മേൽപ്പാലത്തിന് കരട് രൂപരേഖയായി.‌

                                   വേങ്ങര : വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി നിർദേശിച്ച വേങ്ങര ആകാശപ്പാതയുടെ കരടു രൂപരേഖ തയ്യാറായി. രൂപരേഖയുമായി സ്ഥലം ഒത്തുനോക്കുന്ന നടപടികളും പൂർത്തീകരിച്ചു. നിർദ്ദിഷ്ട സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തി അതിർത്തി നിർണയിക്കാനും തീരുമാനമായി. ഏകദേശം 200 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്താൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ജില്ലയിലെ പ്രധാന പാതകളിലൊന്നായ നാടുകാണി പരപ്പനങ്ങാടി റോഡ് കടന്നു പോകുന്ന വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്കും വിദ്യാർഥികൾക്കും രോഗികൾക്കും കച്ചവടക്കാർക്കും വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് എംഎൽഎ ആകാശപ്പാതയെന്ന നിർദേശം മുന്നോട്ടുവെച്ചത്. നേരത്തെ ബൈപ്പാസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുക്കലിന്റെയും മറ്റും സാങ്...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ ആദ്യമരണം; ചികിത്സയിലായിരുന്ന ചേറൂർ കാപ്പിൽ സ്വദേശി മരണപ്പെട്ടു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ സ്ത്രീ മരിച്ചു; ചികിത്സയിലിരുന്നത് ഒന്നര മാസം..* അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വേങ്ങര കണ്ണമംഗലം ചേറൂർ കാപ്പില്‍ സ്വദേശിനി കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംലയാണ് മരിച്ചത്. 52 വയസായിരുന്നു.* മസ്തിഷ്ക ജ്വരം ബാധിച്ചതിനെ തുടർന്ന് ഒന്നരമസക്കാലമായി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ജൂലൈ ഏഴിന് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടർന്നാണ് റംലക്ക് ചികിത്സ ആരംഭിക്കുന്നത്. എന്നാല്‍ രോഗം ഭേദമാവാതെയായതോടെ ഓഗസ്റ്റ് ഒന്നിന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ഓഗസ്റ്റ് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. എന്നാല്‍ രോഗാവസ്ഥ മൂർജ്ജിച്ഛതോടെ ഓഗസ്റ്റ് നാലിന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച്‌ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ചികിത്സ നല്‍കി. പിന്നീട് ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെ തുടർന്ന് ഓഗസ്റ്റ് 11 ന് ഐ.സി.യുവില്‍ നിന്ന് വാർഡിലേക്ക് മാറ്റി. എന്നാല്...

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിച്ചു.

വേങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിച്ചു. പേപ്പർ മാലിന്യങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ പ്രത്യേകം നിക്ഷേപിക്കുന്ന തരത്തിലാണ് ബിന്നുകൾ സ്ഥാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 50 ബിന്നുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വേങ്ങര ബസ് സ്റ്റാൻഡിൽ ബിന്നുകൾ സ്ഥാപിച്ചുകൊണ്ട് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ നിർവഹിച്ചു. സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺമാരായ ഹസീന ബാനു, സലിം എ.കെ, ആരിഫ മടപ്പള്ളി, സെക്രട്ടറി അനിൽ കുമാർ ജി, മറ്റു മെമ്പർമാരായ അബ്ദുൽ കരീം ടി ടി, റഫീഖ് മൊയ്തീൻ, അബ്ദുൽ മജീദ് മടപ്പള്ളി, ഉണ്ണികൃഷ്ണൻ എംപി, അബ്ദുൽ ഖാദർ സിപി, തുമ്പയിൽ നുസ്രത്ത്, ഖമർ ബാനു, റുബീന അബ്ബാസ്, നജ്മുന്നീസ സാദിഖ്, അസിസ്റ്റൻറ് സെക്രട്ടറി ലീഷ ടി.കെ, ജൂനിയർ സൂപ്രണ്ട് ബീന, ഹെൽത്ത് ഇൻസ്പെക്ടർ നയന, സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.

മുമീറുൽ ഇസ്ലാം മദ്രസ നബിദിന പ്രോഗ്രാം LIVE

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ