മഞ്ഞാമാട് പാലത്തിന്റെ അപ്രോച്ച് റോഡിനു ഭൂമി വിട്ട് നൽകിയ നിരവധി പേരിൽ ഒരാളായിട്ടാണു ഞാൻ ഇപ്പൊ സംസാരിക്കുന്നത്..... വികസനത്തിനു വേണ്ടിയും അല്ലാതെയും ഒരു പാട് ഭൂമി കേരളത്തിൽ ഏറ്റെടുത്തിട്ടുണ്ട്.അന്നൊക്കെ എതിർപ്പുകളും കോലാഹലങ്ങളും ഉണ്ടായിട്ടും ഉണ്ട്.എന്നാൽ ഇന്നേ വരേയുള്ള ചരിത്രങ്ങളെ മാറ്റിക്കുറിച്ച് കാര്യമായ ഒരു എതിർപ്പ് പോലും ഇല്ലാതെ ഭൂമി വിട്ട് നൽകിയ ഭൂവുടമകളോട് അധികാരികൾ നൽകിയ വാക്ക് ഇതു വരെ പാലിക്കപെട്ടിട്ടില്ല.പൊളിച്ചു മാറ്റിയ മതിലിനു പകരം അഞ്ച് അടി ഉയരത്തിൽ മതിൽ കെട്ടിത്തരും എന്നായിരുന്നു അന്നത്തെ തീരുമാനം.മാസങ്ങൾ കഴിഞ്ഞ് പോയി.റോഡ് വീതി കൂടി വാഹനങ്ങളുടെ എണ്ണവും കൂടി.മതിലും ഗേറ്റും ഇല്ലാത്തതിനാൽ സ്ത്രീകളുടെയും കുട്ടികളുടെയുംസുരക്ഷക്കും പ്രൈവസിക്കും ഒരു പാട് പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ട്.കരയുന്ന കുഞ്ഞിനെ പാലൊള്ളൂ എന്നാണു അധികാരികളുടെ മനസ്സിലിരിപ്പ് എങ്കിൽ പ്രതിഷേധവുമായി സീനിൽ വരാൻ ഞങ്ങൾ ഒരുക്കമാണു.അതിൽലീഗും കോൺഗ്രസ്സും മാർക്സിസ്റ്റും ഒന്നും ഞങ്ങൾ നോക്കൂല....
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.