ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മഹാപ്രളയം എന്ന് കേൾക്കുമ്പോൾ കേരളത്തിൽ ഉള്ളവർക്ക് ഓർമ്മ വരുന്നത് 2018ലെയും 1924ലെയും മഹാപ്രളയങ്ങൾ ആയിരിക്കും. എന്നാൽ അധികം ആർക്കും അറിയാതെ പോയ പ്രളയമാണ് 1341 തുലാവർഷത്ത് സംഭവിച്ച തീവ്ര മഹാപ്രളയം.

വനിതാമതില്‍: കോഴിക്കോടും ഇടുക്കിയിലും സ്കൂൾ അവധി, മലപ്പുറത്ത് നേരത്തേ വിടും*

* കോഴിക്കോട് ∙ ജില്ലയിൽ എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്കു ജനുവരി ഒന്നിന് ഉച്ചയ്ക്കുശേഷം അവധിയാണെന്ന് ഡിഡിഇ ഇ.കെ.സുരേഷ് കുമാർ അറിയിച്ചു. ആദ്യം മുഴുവൻ ദിവസ അവധി പ്രഖ്യാപിച്ച ഡിഡിഇ പിന്നീട് ഉത്തരവ് തിരുത്തി ഉച്ചയ്ക്കുശേഷം മാത്രം എന്നാക്കുകയായിരുന്നു. വനിതാമതിൽ മൂലമുള്ള ഗതാഗതക്കുരുക്കിന്റെ പേരിലാണ് അവധിയെന്നാണു വിശദീകരണം. അതേസമയം മലപ്പുറം ജില്ലയിൽ സ്കൂളുകൾക്ക് അവധിയില്ലെന്നും ഗതാഗതക്കുരുക്കിനു സാധ്യതയുള്ള സ്ഥലങ്ങളിൽ അവസ്ഥ നോക്കി ആവശ്യമെങ്കിൽ നേരത്തേ സ്കൂൾ വിടാൻ വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്നും മലപ്പുറം ഡിഡിഇ അറിയിച്ചു. ഇക്കാര്യത്തിൽ എഡിപിഐ നൽകിയ നിർദേശം എഇഒമാരെ അറിയിച്ചിട്ടുണ്ട്. ടൗണുകളിൽ ഗതാഗതക്കുരുക്കുണ്ടായി കുട്ടികൾ വീട്ടിലെത്താൻ വൈകുന്ന സ്ഥിതിയുണ്ടാകിതിരിക്കാനാണു നടപടി. ഇടുക്കി ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം അവധിയായിരിക്കുമെന്നും പകരം 19 ന് പ്രവർത്തിദിനമായിരിക്കുമെന്നും ഡിഡിഇ അറിയിച്ചു...

സിവിൽ സപ്ലൈസ് വകുപ്പ് അറിയിപ്പ്

റേഷൻ-2018 ഡിസംബർ മാസത്തെ റേഷൻ വിഹിതം 03.01.2019 വരെ കൈപ്പറ്റാവുന്നതാണ്. റേഷൻ സാധനങ്ങൾ കൈപ്പറ്റുമ്പോൾ ഇപോസ് മെഷീനിൽ നിന്നും ലഭിക്കുന്ന അച്ചടിച്ച ബിൽ ചോദിച്ച് വാങ്ങുക. സിവിൽ സപ്ലൈസ് വകുപ്പ്, കേരള സർക്കാർ.

മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല; രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു*

ഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്  മുത്തലാഖ് ബില്‍ അവതരിപ്പിക്കാനാകാതെ രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു. ബില്‍ നിര്‍ബന്ധമായും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും സഭയില്‍ ഏകകണ്ഠമായി നിലപാടെടുത്തതായി തൃണമൂല്‍ നേതാവ് ഡെറെക് ഒബ്രിയാന്‍ പറഞ്ഞു. കോടികണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായിട്ടോ അനുകൂലമായിട്ടോ ബാധിക്കുന്ന സുപ്രാധാനമായ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയെടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സഭയില്‍ പറഞ്ഞു.  എന്നാല്‍ ഭരണപക്ഷം ഇത് തള്ളി. ഇതേ തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതോടെ ബുധനാഴ്ച വരെ സഭ നിര്‍ത്തിവെക്കാന്‍ രാജ്യസഭാ അധ്യക്ഷന്‍ തീരുമാനിക്കുകയായിരുന്നു.  നേരത്തെ ബില്‍ ലോക്‌സഭയില്‍ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം സര്‍ക്കാരിനില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ബിജെഡി, എഐഎഡിഎംകെ, ബിജു ജനതാ ദള്‍ പാര്‍ട്ടികളും വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയോ എതിര്‍ത്ത് വോട്ട് ചെയ്യുകയോ ആവാനാണ് സാധ്യത. അതുക്കൊണ്ട

ശ്രദ്ധിക്കുക: നാളെ മുതൽ രാജ്യത്ത് ലക്ഷക്കണക്കിന് എടിഎം കാർഡുകൾ അസാധുവാകും

രാജ്യത്ത് ജനുവരി 1 നാളെ മുതൽ ലക്ഷക്കണക്കിന് എടിഎം കാർഡുകൾ പ്രവർത്തനരഹിതമാകും. ചിപ്പില്ലാത്ത എടിഎം കാർഡുകളാണ് പ്രവർത്തനരഹിതമാകുക. മാഗ്നറ്റിക് സ്ട്രിപ് കാർഡിൽ നിന്ന് ചിപ് കാർഡിലേക്ക് മാറുന്നതിന് ആർബിഐ അനുവദിച്ച സമയം ഇന്ന് അവസാനിക്കും ലക്ഷക്കണക്കിനാളുകളാണ് ഇപ്പോഴും മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ ഉപയോഗിക്കുന്നത്. ഇതുവരെ ഇടപാടുകാർക്ക് ഇത് മാറ്റി നൽകുന്നതിൽ വിവിധ ബാങ്കുകൾ വീഴ്ച വരുത്തുകയും ചെയ്തു. എല്ലാ ഇടപാടുകാർക്കും ആർബിഐ നിർദേശത്തെ കുറിച്ച് ധാരണ ഇല്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കും. പഴയ ഡെബിറ്റ് കാർഡുകൾ നിലവിൽ എല്ലാ എടിഎം മെഷീനുകളിലും പ്രവർത്തിക്കാറില്ല. സുരക്ഷ മുൻനിർത്തിയാണ് ചിപ് ഘടിപ്പിച്ച ഇഎംവി കാർഡിലേക്ക് മാറാൻ ആർബിഐ നിർദേശം നൽകിയിരുന്നത്.

വേങ്ങരപോലീസ് അറിയിപ്പ്

*New Year പ്രമാണിച്ചു ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിനുമായി എല്ലാവരും താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്*. *🎤1*.രാത്രി 10.00 മണിക്കു ശേഷം പൊതുനിരത്തിൽ ആളുകൾ കൂടിനിന്നുള്ള ആഘോഷം ഒരു കാരണവശാലും അനുവദിക്കുന്നതല്ല. *🎤2*.രാത്രിയിൽ  ബാന്റ്  ഡ്രം നാസിക്ക് ഡോൾ  തുടങ്ങിയ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പൊതുജനങ്ങളുടെ സമാധാനപരമായ ഉറക്കത്തിനും സ്വൈരവിശ്രമത്തിനും തടസ്സമുണ്ടാക്കും. അത് യാതൊരു കാരണവശാവും അനുവദിക്കുന്നതല്ല. *🎤3*.സൈലൻസർ ഒഴിവാക്കി ശബ്ദമലിനീകരണം ഉണ്ടാക്കിയും മറ്റും രാത്രി കാലങ്ങളിൽ ഒരുമിച്ച് ബൈക്ക് റെയ്സ് / റാലി നടത്തുന്നതും ഒരു കാരണവശാലും അനുവദിക്കുന്നതല്ല. അത്തരത്തിലുള്ള ബൈക്കുകൾ പിടിച്ചെടുത്ത് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. പ്രത്യേകം നിയമിച്ചിട്ടുള്ള മഫ്‌റ്റി പോലീസ് നിയമലംഘനം നടത്തുന്ന വാഹനം കണ്ടെത്തി തുടർ ദിവസങ്ങളിൽ നടപടി സ്വീകരിക്കുന്നതാണ്. *🎤4*.മദ്യപിച്ച് പൊതുനിരത്തിൽ ബഹളം ഉണ്ടാക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. *🎤5*.രാത്രി സമയങ്ങളിൽ സംഘമായി ക്ലബ്ബ

വലിയോറ:കാളികടവ് Tk സിറ്റി ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം ചേർന്നു

വലിയോറ:കാളികടവ് Tk സിറ്റി ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം ചേർന്നു.യോഗത്തിൽ ക്ലബ് രക്ഷാധികാരികളായ pkc ബാവ ,AK ഷെരീഫ്,PK  പുച്ചി ,ഇക്ബാൽ vv , ക്ലബ് ഭാരവാഹികൾ ആയ ജലീൽ ,ഷരീഫ് എം , ഷെരീഫ് സിഎം , ഫസ്‌ലു , മുഹമ്മദ് മറ്റു ക്ലബ്ബ് മെമ്പർ മാരും പങ്ക്‌ എടുത്തു ഈ വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി

മുത്തലാഖ് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് നടപടിയില്ല

* * മലപ്പുറം: മുത്തലാഖ് വിവാദത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്കിയതായും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചതായി ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കരുത്. ഉത്തരവാദിത്തങ്ങള്‍ ജാഗ്രതയോടെ നിറവേറ്റണമെന്നും അറിയിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമായതിനാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തുടര്‍നടപടികള്‍ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

ഒരു വിട്ടിൽ ഒരു ട്രോമോകെയർ അംഗം വലിയോറയിലെ രണ്ടാം ഘട്ട പരിശീലനം

പുതുവർഷാഘോഷം റോഡിൽ വേണ്ടെന്ന് വാഹനവകുപ്പ്*

* തിരൂരങ്ങാടി:വേങ്ങര: വേങ്ങര :പുതുവർഷത്തിന്റെ ഭാഗമായി റോഡിലിറങ്ങിയുള്ള ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ മോട്ടോർ വാഹനവകുപ്പ് നടപടികൾ തുടങ്ങി. പുതുവർഷം അപകടരഹിതമാക്കുകയെന്ന സന്ദേശത്തോടെയാണ് പ്രവർത്തനം. ജില്ലാ ആർ.ടി.ഒ. അനൂപ് വർക്കിയുടെ നിർദേശത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ 31-ന് രാത്രികാല പരിശോധന കർശനമാക്കും. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു പുറമെ സബ് ആർ.ടി.ഒ. ഓഫീസിലെ സംഘവും രാത്രികാല പരിശോധനകൾ നടത്തും. ദേശീയപാതകൾ, പ്രധാന അങ്ങാടികൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മഫ്തിയിലും അല്ലാതെയും പരിശോധനയുണ്ടാകും. നിയമവിരുദ്ധമായ ലൈറ്റുകൾ, അമിതശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, ലൈസൻസില്ലാത്ത കുട്ടികളുടെ ഡ്രൈവിങ് തുടങ്ങിയവ പ്രത്യേകം നിരീക്ഷിക്കും. ട്രോമാകെയർ പ്രവർത്തകരുടെ സഹായവും വാഹനവകുപ്പ് തേടിയിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്താൻ വീഡിയോകളും ഫോട്ടോകളും പകർത്തും. ഇത്തരം വാഹനങ്ങളുടെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥരുടെ വാട്ട്‌സ്‌ആപ്പ് നമ്പറുകളിലേക്ക് പൊതുജനങ്ങൾക്കും അയക്കാം. വേങ്ങര, കൂരിയാട്, കക്കാട്, ചങ്കുവെട്ടി, കോട്ടയ്ക്കൽ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ മോട്ട

ട്രോമോകെയർ പരിശീലന ക്യാമ്പ്

വലിയോറ യുവജന വേദിയും മലപ്പുറം ജില്ലാ ട്രോമകെയറും സംയുക്തമായി സംഘടിപ്പിച്ച രണ്ടാംഘട്ട ട്രോമകെയർ പരിശീലന ക്യാമ്പിന്ന് തുടകം വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിൽ രാവിലെ 9 മണിക്ക് തുടങ്ങിയ ക്യാമ്പ് വിവിധ സെക്ഷനുകളായി  വൈകുന്നേരം 5 മണി വരെയാണ് ഘടിപ്പിച്ചിരിക്കുന്നത്

ഇന്നത്തെ വില നിലവാരം

*​​💰   ഇന്നത്തെ വില നിലവാരം   💰​​* *____________________________________* *💵കറൻസി വിനിമയ നിരക്കുകൾ* *____________________________________* *1.🇸🇦സൗദി റിയാൽ               : 18.63* *2.🇦🇪യു.എ.ഇ ദിർഹം            : 19.03* *3.🇶🇦ഖത്തർ റിയാൽ            : 19.20* *4.🇴🇲ഒമാൻ റിയാൽ              : 181.62* *5.🇧🇭ബഹ്‌റൈൻ ദിനാർ      : 185.52* *6.🇰🇼കുവൈറ്റ് ദിനാർ           : 230.30* *7.🇲🇾മലേഷ്യൻ റിങ്കറ്റ്            : 16.83* *8.🇪🇺യൂറോ                              : 79.98* *9.🇺🇸അമേരിക്കൻ ഡോളർ : 69.92* *​​​​​​____________________________________* *____________________________________* *🥇സ്വർണ്ണം (22K) & 🥈വെള്ളി വില* *____________________________________* *സ്വർണ്ണം ഒരു പവൻ    : 23,560 രൂപ* *സ്വർണ്ണം ഒരു ഗ്രാം       : 2945 രൂപ* *വെള്ളി ഒരു കിലോ     :40,400 രൂപ* *വെള്ളി ഒരു ഗ്രാം          :40.40 രൂപ* *​​​​​​____________________________________* *____________________________________* *⛽പെട്രോൾ & ഡീസൽ വില - HP* *____________________________________* *1.🌊ക

മാപ്പിളപ്പാട്ട് മത്സരത്തിൽ പങ്കെടുക്കാം

ചിനക്കലിന് അഭിമാനമായ Dr:മുഹമ്മദ് സമീലിനെ DYFI ആദരിച്ചു

* ചിനക്കല്‍: MBBS *  കരസ്ഥമാക്കിയ അരീതലക്കല്‍ ഹംസക്കുട്ടിയുടെ മകന്‍ Dr:മുഹമ്മദ് സമീലിനെ DYFI ചിനക്കല്‍ യൂണിറ്റ്  ആദരിച്ചു  DYFI വേങ്ങര മേഖല വൈ: പ്രസിഡന്റ് സ:ബിനോയ് Dr:സമീലിന് മൊമന്റോ നല്‍കി ചടങ്ങില്‍ DYFI വേങ്ങര മേഖല ജേ:സെക്രട്ടറി സ:സിറാജ് TV അദ്ധ്യതവഹിച്ചു പ്രദേശത്തെ പാര്‍ട്ടി അംഗങ്ങളും DYFI അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു,,,,

കൂടുതൽ വാർത്തകൾ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്