വേങ്ങര: വേങ്ങരയിലും പരിസര പ്രദേശങ്ങളിലും മാരകമായ നിലയിൽ പനി പടർന്നു പിടിക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്നും ഏകോപിപ്പിക്കുന്നതിന്നും സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കണമെന്ന് സി.പി.ഐ (എം) വേങ്ങര ലോക്കൽ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. നാട്ടിലും വീട്ടിലും ശുചിത്വ പരിപാലനത്തിന് ജനങ്ങളുടെ സഹകരണം അത്യാവശ്യമാണ്.ഒരത്യാഹിതം നേരിടുന്ന ഈ സന്ദർഭത്തിൽ ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തുന്നതിന് തദ്ദേശഭരണ കർത്താക്കൾ തയ്യാറാകണം. അംഗീകൃത രാഷ്ട്രീയ പാർടികൾ, യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, മത സംഘടനകൾ, വ്യാപാരികൾ തുടങ്ങിയവർ അടങ്ങുന്ന യോഗം അടിയന്തിരമായി വിളിച്ചു ചേർത്ത് പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാ വാർഡുകളിലും ഫലപ്രദമായി എത്തിക്കുന്നതിനു കഴിയണം. യോഗത്തിൽ പി.അച്യുതൻ അധ്യക്ഷനായി.കെ.ടി.അലവിക്കുട്ടി, കെ.കെ.രാമകൃഷ്ണൻ, കെ.പി.സുബ്രഹ്മണ്യൻ, ടി.കെ.മുഹമ്മദ്, പി.ആലിക്കുട്ടി, കെ.സുരേഷ് കുമാർ സംസാരിച്ചു
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി