ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ബാക്കിക്കയം റഗുലേറ്റർ ശിലാസ്ഥാപനം മന്ത്രി - പി.ജെ.ജോസഫ് നിർവ്വഹിയ്ക്ക

കടലുണ്ടി പുഴയിൽ ബാക്കിക്കയത്ത് 17 .33 കോടി ചിലവിൽ റഗുലേറ്റർ യാഥാർത്ഥ്യമാവാൻ ഒരുങ്ങുകയാണ്. ജലസംഭരണവും ജലസംരക്ഷണ വും ലക്ഷ്യമാക്കിയുള്ള വലിയ വികസന പദ്ധതി മൂന്ന് നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിനും കാർഷിക ജലസ് റോതസ്സിനും വലിയ അനുഗ്രഹ ജലസമ്പത്തായി മാറും.. നമ്മുടെ പ്രദേശങ്ങളിൽ ലഭിക്കുന്ന മഴവെള്ളം കടലുണ്ടി പുഴയിൽ ചെന്ന് ചേരുകയും അതുവഴി അറബിക്കടലിലേക്ക് ഒഴുകു ക യാ ണ്. കാലവർഷം കനത്ത് മഴ പെയ്തിട്ടും വേനലിൽ നമ്മുടെ നാടും സമൂഹവും കുടിവെള്ളത്തിനായി കേഴുകയാണ്.ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമായി വലിയ സ്റ്റോറേ ജ് ഡാ മായി ഈറ ഗു ലേറ്റർമാറും.

24/02/2016,ന് വേങ്ങര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച 2016 -2017 വാർഷി കവികസന പദ്ധതി സെമിനാർ ബഹു

24/02/2016,ന് വേങ്ങര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച 2016 -2017 വാർഷി കവികസന പദ്ധതി സെമിനാർ ബഹു : പഞ്ചായത്ത് പ്രസി ഡണ്ട് VK . കു ഞ്ഞാല ൻ കുട്ടി സാഹിബ് അദ്ധ്യക്ഷത വഹിക്കുക യും , ബ്ലോക്ക് പ്രസിഡ ണ്ട് ബഹു: PK അസ് ലു ഉദ് ഘാടനം ചെയ്യു കയും , പ്രമുഖ വ്യക്തികൾ ച ടങ്ങിൽ പങ്കെടുത്ത് മുഖ്യ പ്രഭാഷ ണം നടത്തുകയുമുണ്ടായി. വികസനങ്ങൾ വെറും പ്രഖ്യാപനങ്ങ ളിലോതുങ്ങാതെ പ്രാ യോഗിക മാക്കണമെന്നാണ് അപേക്ഷിക്കാ നുള്ളത് . വലിയോറയിലെ പ്രസിദ്ധമായ വലിയോറപ്പാടത്ത്250. ൽ പരം കൃഷിഭൂമി ജലസേചന സൗകര്യമില്ലാത്തകാരണത്താൽ കൃ ഷി ചെയ്യാതെ തരിശായി കിടന്നിട്ട്‌ പതിറ്റാണ്ടുകൾ പിന്നിട്ടു . മാറി മാറി വന്ന പഞ്ചായത്ത് ഭരണ സമിതികൾ ഇത് വരെ ഫലപ്ര ദമായ ഒരു നടപടികളും എടുത്തിട്ടില്ല . സാങ്കേതികത്വം പറഞ്ഞു കാല ച ക്രം അങ്ങിനെ നീങ്ങികൊണ്ടേയിരിക്കുന്നു. നമ്മുടെ സമീപ പ്രദേശത്തുള്ള പഞ്ചായത്തുകളിലെതരിശായി കിടന്നിരുന്ന കൃഷി ഭൂമികൾ മിക്കവാറും കൃഷി യോഗ്യമാക്കികൊണ്ടിരിക്കുന്നതായിഅറിയാൻ സാധിച്ചി ട്ടുണ്ട് . അതിൽ പ്രത്യേകം എടുത്തു പറയേണ്ടതാണ് തെന്നലപ്പാടം . അവിടെ ഉത്പാദിപ്പി ക്കുന്ന നെല്ലിൻറെ അരിയുടെ പേരും പ്രശ സ്തിയും നമ്മുടെ സംസ്ഥാ നത്ത് സ്ഥാനം പിടിച

വേങ്ങര ചേറൂർ കഴുകൻചിനയിൽ സ്ക്കൂൾബസ്സ് മറിഞ്ഞു.

ഡ്രൈവർക്ക് പരിക്ക്. സാരമായ പരിക്കുകളോടെ കുട്ടികളെ വേങ്ങര: അൽ സലാമ ഹോസപിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരതരം അല്ല എന്നാണ് പ്രാദമികമായ വിവരം. ഒരു കുട്ടിയുടെ പല്ലുകളും, താടയെല്ലിനും കാലിനും പരിക്കുണ്ട്. ആ കുട്ടിയെയാണ് കോട്ടക്കൽ ഹോസ്പിറ്റലിലേക്ക് മാറ്റിയത്

മലപ്പുറം ജില്ലയിലെ രണ്ടാമത്തെറ ഗൂലെറ്റർ (20 കോടി രൂപ) വലിയോറ ബാക്കിക്കയത്ത്

മലപ്പുറം ജില്ലയിലെ രണ്ടാമത്തെറ ഗൂലെറ്റർ (20 കോടി രൂപ) വലിയോറ ബാക്കിക്കയത്ത് യാഥാർത്ഥ്യമാവാൻഒരുങ്ങുകയാണ്.ഇതിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 27 ന് ശനി രാവിലെ 10 മണിക്ക് പാണ്ടികശാലയിൽ നടക്കും. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, പി.കെ.അബ്ദുറബ്ബ്.എന്നിവർ പങ്കെടുക്കും.ഈ വികസന വിസ്മയത്തിന് സാക്ഷ്യം വഹിക്കാൻ മുഴുവൻ ജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു ( writer :Yoosufali Valiyora )

AYS അടക്കാപുരയുടെ പുതിയ ഓഫീസ് ഇന്ന് രാത്രി 7 മണിക്ക്

AYS അടക്കാപുരയുടെ പുതിയ ഓഫീസ് ഇന്ന് രാത്രി 7 മണിക്ക് C. ബാവ യു ടേയും m.കുഞ്ഞിപ്പയുടേയും മറ്റ് ക്ലബ് അംഗങ്ങളുടേയും സാനിധ്യത്തിൽ MA അസീസ് ഉൽഘാടനം നിർവ്വഹിച്ചു

നാളെയാണ് ആ ദിവസം ... ജന നായകനെ സ്വീകരിക്കാൻ വേങ്ങര ഒരുങ്ങി

കാസർഗോഡും കണ്ണൂരും കോഴിക്കോടും വയനാട്ടിലുo ഗംഭീര സ്വീകരണങ്ങൾ ഏറ്റുവാങ്ങി വേങ്ങരക്കാരുടെ കുഞ്ഞാപ്പ ജന്മ നാട്ടിൽ എത്തുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ സ്വീകരണം കൊടുക്കാൻ ജന്മ നാട് ഒരുങ്ങി കഴിഞ്ഞു. വേങ്ങരയുടെ മണ്ണും മനസും ഒരു ജന നേതാവിന് എത്രത്തോളം കീഴടക്കാൻ കഴിയുമോ അത്രയുo കീഴടക്കാൻ കുഞ്ഞാപ്പാക്ക് കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തെന്നെ ജനനായകൻ വേങ്ങര യുടെ മണ്ണിൽ എത്തുമ്പോൾ രാഷ്ടീയത്തിനപ്പുറത്ത് ആബാലവൃദ്ധജനങ്ങൾവേങ്ങരയിൽ എത്തുമെന്നുറപ്പാണ്. വേങ്ങരയിലെ മുഴുവൻ ജനങ്ങളുടേയും മനസ്സ് അവരുടെ സ്വന്തം കുഞ്ഞാപ്പയെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ തെളിയിച്ചു. നാളത്തെ പ്രഭാതത്തോടെപ്പം വേങ്ങര കേരള രാഷ്ടീയത്തിന്റെചരിത്രത്തിൽ ഇടം നേടാൻ പോവുന്ന ചരിത്ര സംഗമത്തിന് വേദിയാവുo .സുനാമി തിരമാല കണക്കെ ആർത്തിരമ്പുന്ന ജനസാഗരത്തിന് സാക്ഷിയാക്കുവാൻഏവരെയും വേങ്ങരയിലേക്ക് ക്ഷണിക്കുകയാണ്......(Abdul Fathah Fathah)

അര ലക്ഷം ഭൂരിപക്ഷം നൽകിയ വേങ്ങര ഏറ്റവും വലിയ സ്വീകരണ സമ്മേളനത്തിനു ഒരുങ്ങുന്നു.

കേരള യാത്രയുമായി പികെ കുഞ്ഞാലിക്കുട്ടി സാഹിബ് feb 01 5pm സ്വന്തം തട്ടകമായ വേങ്ങരയിൽ എത്തുന്നു. . . . പികെ കുഞ്ഞാലിക്കുട്ടി സാഹിബ് നടത്തുന്ന കേരളയാത്രയെ വരവേല്ക്കാന് വേങ്ങരക്കാര് ഒരുങ്ങി

ഇന്ത്യയുടെ 67-ാം റിപബ്ലിക്ക് ദിനം.

പരപ്പിൽ പാറ യൂത്ത് ലീഗ് കമ്മിറ്റിയും, ഹരിത ഹസ്തം KMCC യും സംയുക്തമായി ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് v K. കുഞ്ഞാലൻകുട്ടി സാഹിബ്, ലീഗ് കാരണവർ EP. അബൂബക്കർ സാഹിബ് എന്നിവർ വ്യത്യസ്ത പോയൻറുകളിൽ പതാക ഉയർത്തി. ഹാരിസ് മാളിയക്കൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സിറാജുദ്ദീൻ നടക്കൽ, നൗഷാദ് v A, സജീർ ചെള്ളി, സഹീർ അബ്ബാസ് നടക്കൽ, അബ്ദുള്ളക്കുട്ടി, അൻസാർ കുറുക്കൻ, റജുൽ ചെള്ളി, Ep .ബാപ്പുട്ടി, ഇബ്രാഹീം AK, ഹമീദ് ചെമ്പൻ, ശിഹാബ് ഇരുമ്പൻ, റാഷിദ് സക്കൽ, റിഷാദ്, 'ആദിൽ Tv, എന്നിവർ നേതൃത്വം നൽകി.

LDF വിട്ട് UDF ലെക്ക് വന്ന ഗംഗാധരൻ ഏട്ടന്

ോണ്ഗ്രസില്ചേർന്ന്‌ പ്രവർത്തിക്കാന് താല്പര്യപെടുന്ന വിവിധ പാർട്ടി നേതാക്കള്ക്ക്‌നല്കാന് ഉദ്ദേശിക്കുന്ന സ്വീകരണ പരിപാടി ആസൂത്രണം ചെയ്യുന്ന യോഗത്തില് പ്രമുഖ നേതാക്കള് സംബന്ധിക്കും.

പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര യുടെ സന്ദേശമറിച്ചു കൊണ്ട് വേങ്ങര പഞ്ചായത്ത് വാർഡുതല പ്രചരണ ജാഥ

പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര യുടെ സന്ദേശമറിച്ചു കൊണ്ട് വേങ്ങര പഞ്ചായത്ത് വാർഡുതല പ്രചരണ ജാഥ

പ്രിയ നാട്ടുകാരെ നമ്മൾ ഏത് കടയിൽ പോയി സാധനങ്ങൾ വരുന്ന ബാക്കി പണം 5 രൂപക്ക് താഴെ വരുന്ന

ചില്ലരയാണെങ്കിൽവല്ല മിഠായിയും തന്ന് കണക്ക് റൗണ്ടാക്കുന്ന ഒരവസ്ഥ നാം കാണുന്നു..ആ മിഠായി കൊടുത്തു ഇടപാട് ക്ലിയർ ചെയ്യുന്നതിനാൽ അവർക്ക് കടമെന്ന ബാധ്യത വരുന്നില്ല. എന്നാൽ മൊബൈൽ ഷോപ്പുകൾ അതിൽ നിന്ന് വെത്യസ്ഥമാണ്.കാരണം എന്തന്നാൽ അവിടെ നിന്ന് നാം ചെയ്യുന്ന റീചാർജുകളിൽ ചിലത് 29,39,49,59,99,149,249 എന്നിങ്ങനെയുള്ളകണക്കുകളിലാണ് വരുന്നത്.ഇങ്ങിനെയുള്ള റീചാർജുകൾ ചെയ്യുമ്പോൾ നമുക്ക് ബാക്കി 1 രൂപ തരുന്നുമില്ല നമ്മളത് വാങ്ങുന്നുമില്ല.ഇത് കൊണ്ടുണ്ടാക്കുന്നത് കൊള്ളലാഭവും ആണ്.ഈ 1 രൂപ ഒരാൾ 10 വട്ടം വാങ്ങാതിരുന്നാൽ10 രൂപയാണ് അയാൾക്ക് നഷ്ടം ഉണ്ടാക്കുന്നത്.അങ്ങിനെ എത്ര ഒരു രൂപ നമ്മൾ വാങ്ങാതെ പോവുന്നു..ഇത് പോലെ ചെറിയ സംഖ്യ കൂടിക്കൂടി വരുമ്പോഴാണ് വലിയ നോട്ടുകളായി മാറുന്നത് എന്ന് ചില്ലറകൾ വാങ്ങാതെ മടങ്ങി പോവുന്ന പലരും മറന്ന് പോവുന്നത്.

എന്റെ മക്കൾ നല്ല മക്കളായി വളരണം,നല്ലവണ്ണംപഠിക്കണം,

നല്ല ജോലി നേടണം എന്നൊക്കെ ഒരു കാലത്ത് ഓരോ രക്ഷിതാക്കളും ആഗ്രഹിച്ചിരുന്നു.ഇന്ന് അതൊക്കെ മാറി മക്കളെ തെറ്റിലേക്ക് തള്ളിവിടാണുള്ള അവസരങ്ങൾക്കാണ് രക്ഷിതാക്കൾ പ്രാധാന്യം നെൽകുന്നത്.അതിന് ഏറ്റവും നല്ല ഉദാഹരണമാണ് സെൽഫോൺ.വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ ഫോണിന് അടിമയാക്കിവെച്ചിരിക്കുകയാണ് രക്ഷിതാക്കൾ.വിദ്യാലയങ്ങളിൽ ഓരോ ദിവസവും പഠിച്ച് കൊണ്ടിരിക്കുന്നഎന്തെങ്കിലും ഒരു വിഷയത്തെ കുറിച്ച് കുട്ടികളോട് ചോദിച്ചാൽ മറുപടി ഇന്നത്തെ പല കുട്ടികൾക്കും അറിയാത്ത അവസ്ഥയാണ് നില നിൽക്കുന്നത്.എന്നാൽ ഫോൺ ഉപയോഗിക്കുന്നവരോട് അതിനെ കുറിച്ച് ഒന്നു ചോദിച്ച് നോക്കിയാൽ രക്ഷിതാക്കൾ ഇന്നേ വരേ പഠിക്കാത്തത് പോലും അവർ പഠിച്ചിട്ടുണ്ടാവും.ഇത് കാണുമ്പോൾ രക്ഷിതാക്കൾക്ക്സന്തോഷം തോണുന്നുണ്ടാകാം.എന്നാൽ ആ ആറിവ് വലിയ അപകടത്തിലേക്കാണ് ചെന്നെത്തുന്നത്എന്ന യാഥാർത്യം രക്ഷിതാക്കൾ മറന്ന് പോവുന്നു...വീട്ടിൽ ഉപയോഗിക്കുന്ന ലാൻഡ് ലൈൻ വഴി ഇന്ന് നടക്കുന്ന പോലെ അപകടങ്ങൾ ഉണ്ടാക്കാൻ സാധിക്കില്ല.മറിച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്കൊണ്ട് അവിഹിത ബന്ധങ്ങൾ ഒരുപാട് വർദ്ധിച്ചു.പിഞ്ചു മക്കളെ ഉപേക്ഷിച്ച് കാമുകന്മാരുടെ കൂടെ ഒളിച്ചോടുന്ന യുവതികളുടെ കഥകൾ ഒരുപ

കാണികളെ ആവേശഭരിതരാക്കി നെഹ്റു യുവ കേന്ദ്ര ജില്ലാ വടം വലി മത്സരത്തിൽ Disco Arts&Sports club Pookulam bazar ജേതാക്കളായി💐💐💐💪💪

കേരള യാത്രയുടെ വേങ്ങര പഞ്ചായത്ത് പ്രചരണ കൺവെൻഷൻ @ CHസ്മാരക ലീഗ് ഹൗസ് വേങ്ങര

(photos : haris maliyekkal )

ബൈക്ക് യാത്രക്കാർ ഹെൽമെറ്റ് നിർബന്ധമായും ധരിക്കുക.. ക്യാമറയുമായി പോലീസ് കാത്തിരിപ്പുണ്ട്..

ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നില്ല എന്ന് ഉറപ്പാക്കുക... ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവന്റെ ഫോട്ടൊയടക്കം R.C ഓണറുടെ വീട്ടിലെത്തുന്ന പേപ്പറുമായി ആദ്യം സ്റ്റേഷനിലെത്തണം,.. Original ലൈസൻസ് സ്റ്റേഷനിൽ വാങ്ങി വെച്ചതിന് ശേഷം ... R.T ഓഫീസിൽ ചെന്ന് ഫൈൻ അടക്കാൻ പറയും... പക്ഷേ...അവിടുന്ന് നിർദ്ധേശം കിട്ടും.. എടപ്പാളിലുള്ള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റിന്റെ മോട്ടി വേഷൻ ക്ലാസ്സിൽ പങ്കെടുത്ത്..അവിടുന്ന് കിട്ടുന്ന സർട്ടിഫിക്കറ്റുമായി വന്നാൽ മാത്രമെ ഫൈൻ അടച്ച് തരികയൊള്ളു...എന്ന്.. എടപ്പാളിലുള്ള മോട്ടിവേഷൻ ക്ലാസ്സ് രാവിലെ തുടങ്ങി അവസാനിച്ച് സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുമ്പോഴേക്ക് ഉച്ച കഴിയും.. അതിന് ശേഷം മാത്രമേ ഫീസടക്കാനും കമ്പൂട്ടറിലുള്ള നോട്ടിഫിക്കേഷനും ഡിലീറ്റ് ചെയ്യാനും കഴിയുകയൊള്ളു... അതിന് ശേഷം ഫൈൻ അടച്ച റസിപ്റ്റുമായി സ്റ്റേഷനിൽ ചെന്ന് ലൈസൻസ് കൈ പറ്റണം... അങ്ങനെ ഒരു ദിവസം ഗോവിന്ദ ''. ഈ പെടാ പാട് പെടുന്നതിനേക്കാളും നല്ലതല്ലെ ഒന്ന് ഹെൽമെറ്റ് വെക്കുക എന്നുള്ളത്.

പരപ്പിൽ പാറ ഹരിത ഹസ്തം കെ.എം സി.സി കൂട്ടായ്മയുടെ ലോഗോ പ്രകാശനം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിക്കുന്നൂ.

ബൈക്കിൽ ഹെൽമെറ്റില്ലാതെയും , രണ്ടിൽ കൂടുതൽ പേരെ കയറ്റി യാത്ര ചെയ്യുന്നവരെയും, മറ്റു ട്രാഫി ക്ക് നിയമലംഘനം നടത്തുന്നവരെയുംപിടി

ബൈക്കിൽ ഹെൽമെറ്റില്ലാതെയും , രണ്ടിൽ കൂടുതൽ പേരെ കയറ്റി യാത്ര ചെയ്യുന്നവരെയും, മറ്റു ട്രാഫി ക്ക് നിയമലംഘനം നടത്തുന്നവരെയുംപിടി കൂടാൻ Motor Vehicles Department . വേങ്ങ രയിലും കേമറ നിരീക്ഷണമേർപ്പെടുത്തി . ചുരുങ്ങിയ സമയത്തി നുള്ളിൽ ധാരാളം നിയമലംഘനം നടത്തിയവരെ നിരീക്ഷണ കേമ റയിൽ പകർത്തിയത് കാണാൻ സാധിക്കുകയുണ്ടായി . ട്രാഫിക്ക് നിയമലംഘനം നടത്തുന്നവരുടെമേൽ മറ്റു ശിക്ഷാ നടപടി കളും സ്വീകരിക്കുമെന്ന് " RAAF ''മലപ്പുറത്ത്‌ സംഘടിപ്പിച്ച റോഡു സുര ക്ഷാ പരിപാടിയിൽവെച്ച് ബഹു : ജില്ലാ കലക്ക്ട്ടർ പറയുകയു ണ്ടായി . നിയമ ലംഘനം നടത്തുന്നവർ ജാഗ്രതൈ..!! " റോഡ്സുരക്ഷ നമ്മുടെ രക്ഷക്ക്. ''(Aboohaji Anchukandan )

ഫാമിലിയ-2016" K.M.C.C. Haritha HAstham

സാമൂഹിക-വിദ്യാഭ്യാസ ശാക്തീകരണ കുടുംബ സംഗമം. 👪👪👪👪 2016 ജനുവരി 15 നു ഉച്ചക്ക് 2 മണി മുതല് 5.30 വരെ. വലിയോറ പരപ്പില് പാറയില്. പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനും ഫാമിലി കൌണ്സിലരുമായ സുലൈമാന് മേല്പത്തൂര് നേത്രത്വം നല്കുന്നു. വിഷയം: "കുടുംബം, ഒരു മനശാസ്ത്ര സമീപനം." 🔆🔆🔆🔆 മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും. എലാവരെയും സ്നേഹ പൂര്വ്വം ക്ഷണിക്കുന്നു. For nor details call : 9⃣5⃣4⃣4⃣0⃣5⃣7⃣0⃣0⃣2⃣ (sirajudheen)

ഞമ്മൾ ഒന്നിച്ച് നിന്നാൽ നമ്മുടെ കുടിവെള്ളത്തിന് ഒരു പരിപാരം ഉണ്ടാകും

വേങ്ങര, ഊരകം , പറപ്പൂർ പഞ്ചായത്തിലേക്ക് ഉള്ള സമ്പൂർണ കുടിവെള്ള പദ്ധതിക്ക് വേണ്ടി നാളെ രാവിലെ 9 മണിക്ക് തറയിട്ടാൽ പുഴച്ചാൽ റോഡിൽ പൈപ്പ് ലൈൻ കീറുന്ന പ്രവർത്തി തുടങ്ങും.

ജനസമ്പർക്ക പരിപാടി ഇന്ന് പുത്തനങ്ങാടിയിൽ സമാരംഭം കുറിക്കുന്നു.....

ഇസ്തിരി ചുളിയാത്ത വെള്ള പാന്റും വെള്ള ഷർട്ടും ഇട്ട് ഐ ഫോണുമായി നടക്കുന്ന ഒരാൾക്ക് എങ്ങനെ ഒരു പഞ്ചായത്ത് ഭരിക്കാൻ സാധിക്കും എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡ്ന്റ് വി കെ കുഞ്ഞാലൻ കുട്ടി സാഹിബ്, ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാൻ വെള്ളമുണ്ട് തന്നെ വേഷം ആക്കണം എന്ന് നിർബന്ധമില്ലല്ലോ? .... ഐ ഫോൺ ആണെന്ന് കരുതി സാധാരക്കാരൻ അവന്റെ പ്രശ്നങ്ങൾ പറയാൻ വിളിച്ചാൽ കിട്ടാതിരിക്കുമോ? അതി നൂതന ആശയങ്ങളും കാരുണ്യത്തിന്റെ സ്പർശനവും സമം ചാലിച്ച് കർമ്മപഥത്തിൽ അതി വേഗം മുന്നേറുന്ന കുഞ്ഞാലൻ കുട്ടി സാഹിബിന്റെ ജനസമ്പർക്ക പരിപാടി ഇന്ന് പുത്തനങ്ങാടിയിൽ സമാരംഭം കുറിക്കുന്നു..... (shafi valappil )

മുജീബ് നമ്മോട് വിടപറഞ്ഞു

ചേറൂർ സ്വദേശി ആണ് വലിയോറ അടക്കാ പുരയിൽ മോബെൽ ഷോപ്പ് നടത്തുകയായിരുന്നു കുറഞ്ഞ സമയം 8 മാസത്തോളം ആയി കട തുടങ്ങിയിട്ട് എങ്കിലും. അടക്കാ പുരയിൽ വലിയ സഹൃദ് ബൻധങ്ങൾ ഉണ്ടാക്കി എല്ലാവരെ വിഷമിച്ച് അവൻ നമെവിട്ട് പിരിഞ്ഞ് പോയി. എ ലാവരും അവനവേണ്ടി ദുആ ചെയുക

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

തേയ്മാനം വന്ന് വലിച്ചെറിയപ്പെടുന്ന ചെരിപ്പുകൾ നമ്മെ നോക്കി പറയുന്നു: "തേഞ്ഞത് ഞാനല്ല. നിൻെ ആയുസ്സാണ് അത്പോലെ ഓരോ ന്യൂ ഇയ്റും നിങ്ങളുടെയും എന്റെയും ആറടി മണ്ണിലേകുള്ള അകലം കുറച്ച് കൊണ്ടിരിക്കുന്നു ആഘോഷിച്ചത് ന്യൂ ഇയറല്ല വിലപ്പെട്ട ഒരു വയസ്സിന്റെ നഷ്ടത്തെയാണ് .. ചിന്തിക്കൂ മാറൂ ആ മാറ്റം മറ്റുള്ളവർക് പ്രചോദനമാവട്ടെ

എന്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെ തുടക്കം കുറിച്ച് കൊണ്ട് വേങ്ങര

എന്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെ തുടക്കം കുറിച്ച് കൊണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ .വി കെ കുഞ്ഞാലൻകുട്ടി സാഹിബ്, കൃഷി ഓഫീസർ (ശീ നജീബ,MNREGട ഓവർസിയർ മുബഷീർ, അസിസ് പറങ്ങോടത്ത്, ആയിഷാബി, മറ്റു വാർഡ് മെമ്പർ മാരും ചേർന്ന് കൂരിയാട് നിന്ന് ആരംഭിച്ച ശുചീകരണ പ്രവർത്തനത്തിൽ നിന്ന്

......ഇന്ന് നമ്മ ഒരു സിനിമ കാണാന് പൊയിരുന്നു . 4D ആയിരുന്നത്രേ 450 രൂപ ടിക്കറ്റ്. ഞാന് ചോദിച്ചു

"ഇതുനുംമാത്രം എന്താ!!!!! ?? അല്ല എന്താ ഈ 4D?? " അവൻ 4D യുടെ സവിശേഷതകൾ വിവരിച്ചു. "നമ്മ ഇരിക്കുന്ന കസേര ആടും മഴ പെയ്യുമ്പൊ നനയും അകത്ത് കാറ്റടിക്കും...... ലേറ്റസ്റ്റ് ടെക്നോളജിയാ....!!!!!!" ഇതൊക്കെ പത്ത് ഇരുപത് കൊല്ലം മുമ്പേ വിനോദ്,വിചിത്ര ടാക്കീസിൽ ഉണ്ടായിരുന്നൂന്ന് നുമ്മ വേങ്ങര കാർക്കല്ലെ അറിയൂ....😏 ഇരിക്കുന്ന കസേര ഇളകും മഴ പെയ്താൽ നനയും..... കാറ്റും അടിക്കും...... അതും 2 രൂപ ടിക്കറ്റ്.......😜

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.