മുകളില കൊടുത്ത ഫോട്ടോ വലിയോറ അടക്കപുരയുടെ 12 കൊല്ലം മുന്പെടുത്ത ഫോട്ടോ ആണ് എന്ന് പറഞ്ഞു ഫൈസ്ബൂകില് കാണുന്ന ഫോട്ടോയാണ് ഈ ഫോട്ടോയും ഇപോയെതെ അടക്കപുരയും നമകൊന്നു താരതമ്യം ചെയ്തു നോകം 1 ഫോട്ടോയില് ഇടതു ബകത്തു കാണുന്ന മതില് നിര്മിചിരികുന്നത് മണ്ണ് കൊണ്ടാണ് എന്നാല് ഇതത് സിമാന്ടാണ് 2 ഫോട്ടോയിലെ റോഡ് വളരെ വീതി കുറഞ്ഞതാണ് എന്നാല് ഇപോയാതെ റോഡ് വീതികുടിയ റബർറാസ് റോഡ് ആണ് 3 ഫോട്ടോയില് ബസ്‌സ്റ്റൊപിന്റെ അടുത്ത് ഒരു മരം കാണുന്നു എന്നാല് ഇന്ന് അത് അവിടെ ഇല്ല 4 ഇന് ഫോട്ടോയുടെ വലതു ഭാകത്തു ഒരു മതിലുണ്ട് 5 ഈ ഫോട്ടോയില് കാണുന്ന കേടിടങ്ങള് ഒരു മറ്റവും സംഭാവികാതെ അത് പോലെ ഇന്നും നമുക്ക് കാണാൻ കയിയുന്നു 12 കൊല്ലം മുന്പെടുത്ത ഫോട്ടോ ആണ് എന്ന് പറഞ്ഞു ഫൈസ്ബൂകില് കാണുന്ന ഫോട്ടോ ശരിയനങ്കില് ഞാൻ ഒന്ന് ചോതിചോട്ടാ ഇതുപോലെ യാണോ വലിയോറയിലെ മുയുവാൻ സ്ഥലങ്ങളുടെ യും അവസ്ഥ (വികസനം ഒന്നും ഇല്ലേ ?)
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി