2 മാസത്തോളം പാടത്തും തൊടിയിലും തുംബിയെപിടിച്ചു ഓടിനടന്നു കളിച്ചു രസിച്ച അവർ വീണ്ടും സ്കൂളിലേക് പോകുകയായി . ആകാശത് പീലിവിടര്തി നില്കുന്ന കര്മെഗങ്ങളില്നിന്നും അടര്ന്നു വിയുന്ന ചെറിയ മഴ തുള്ളികള് കൈ കൊണ്ട് തട്ടിതെരിപിച്ചു പുതിയ വസ്ത്രങ്ങളും ബാഗും കുടയും പിടിച്ചു അവർ പുതിയ അറിവുകല്കായി സ്കൂളിലേക് പോകുകയാണ് . അവിടെ അവരുടെ പുതിയ ക്ലാസ് മുറിയില് പലസ്ഥലങ്ങളില്നിന്നും ഒരുപാടു മോഹങ്ങളുമായി വന്ന കുട്ടികള് പരസ്പരം പരിച്ചയപെടുകയും 2 മാസത്തെ അവരുടെ അനുഭവങ്ങള് അവർ പരസ്പരം പന്ഗുവേക്കുകയും ചെയുന്നു ഇന്ന് സ്കൂളിലേക് പോകുന്ന എല്ലാ പിയ കുരുന്നുകള്‍ക് ആശംസകൾ നേരുന്നതോടപ്പം. നാളെ രാജ്യത്തിനും സമൂഹത്തിനും കുടുമ്പത്തിനും ഉപകരിക്കുന്ന ഒരു നല്ല തലമുറ വളർന്ന് വരട്ടെ എന്ന് നമുക്ക് ആത്മാർത്ഥമായി പ്രാർത്തിക്കാം (ആശംസകളോടെ ഉനൈസ് വലിയോറ)
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി