വേങ്ങര പനിച്ച് വിറക്കുന്നു. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയായ അൽ സലാമയിലും മറ്റു ആശുപത്രികളും ഗവ: ആശുപത്രിയും കഴിഞ്ഞ് സമീപ പ്രദേശത്തെ മുഴുവൻ ആശുപത്രി ക ളി ലും വേങ്ങരയിലും പരിസര ത്തു മുളള നൂറുകണക്കിന് ആളുകൾ ഡെങ്കി പനി മൂ ലം അഡ്മിറ്റ് ചെയ്യപെട്ടിരിക്കയാണ്. ആരോഗ്യ വകുപ്പ് അധികതരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവരുടെ കടമയെന്ന നിലക്ക് ഇത് പരത്തുന്ന കൊതുകുകൾ വളരുന്ന ത് തടയാൻ വേണ്ട മുന്നറിയിപ്പുകൾ രണ്ടു മാസം മുമ്പെ നടത്തിയിട്ടുണ്ട്. അതൊന്നും സമൂഹത്തിൽ തീരെ ഏശിയില്ല എന്നാണ് ഈ പനി വ്യാപനം കാണിക്കുന്നത്. ചെറിയ ഉപദേശങ്ങളിലും തങ്ങളുടെ മുമ്പിലെത്തു ന്നവർക്ക് ക്ലാസ് നടത്തുന്നതിലും പനി ബാധിച്ച് ഗവ: ആശുപത്രിയിലെത്തിയവരുടെ പരിസരത്തും ആരോഗ്യ വകുപ്പ് അധികൃതർ എത്തി ബോധവൽക്കരണം നടത്തുന്നതിലും മാത്രം ശ്രദ്ധി ച്ചതു കൊണ്ടു മാത്രമായില്ല' സർക്കാരിനെ ഇതിന്റെ അതീവ ഗൗരവം ബോധ്യ പെടുത്തി അടിയന്തിരമായി മറ്റു ഭാഗങ്ങളിൽ നിന്നും ആരോഗ്യ വകുപ്പ് ജീവനക്കാരെയും സന്നദ്ധ സംഘടനകളെയും രംഗത്തിറക്കി കൊതുകു നശീകരണത്തി നും പനി വ്യാപനത്തിനു മെതിരെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിക്ക് തുടക്കം കുറിക്കണം. ...
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.