ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര ചേറൂർ കഴുകൻചിനയിൽ സ്ക്കൂൾബസ്സ് മറിഞ്ഞു.

ഡ്രൈവർക്ക് പരിക്ക്. സാരമായ പരിക്കുകളോടെ കുട്ടികളെ വേങ്ങര: അൽ സലാമ ഹോസപിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരതരം അല്ല എന്നാണ് പ്രാദമികമായ വിവരം. ഒരു കുട്ടിയുടെ പല്ലുകളും, താടയെല്ലിനും കാലിനും പരിക്കുണ്ട്. ആ കുട്ടിയെയാണ് കോട്ടക്കൽ ഹോസ്പിറ്റലിലേക്ക് മാറ്റിയത്

മലപ്പുറം ജില്ലയിലെ രണ്ടാമത്തെറ ഗൂലെറ്റർ (20 കോടി രൂപ) വലിയോറ ബാക്കിക്കയത്ത്

മലപ്പുറം ജില്ലയിലെ രണ്ടാമത്തെറ ഗൂലെറ്റർ (20 കോടി രൂപ) വലിയോറ ബാക്കിക്കയത്ത് യാഥാർത്ഥ്യമാവാൻഒരുങ്ങുകയാണ്.ഇതിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 27 ന് ശനി രാവിലെ 10 മണിക്ക് പാണ്ടികശാലയിൽ നടക്കും. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, പി.കെ.അബ്ദുറബ്ബ്.എന്നിവർ പങ്കെടുക്കും.ഈ വികസന വിസ്മയത്തിന് സാക്ഷ്യം വഹിക്കാൻ മുഴുവൻ ജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു ( writer :Yoosufali Valiyora )

AYS അടക്കാപുരയുടെ പുതിയ ഓഫീസ് ഇന്ന് രാത്രി 7 മണിക്ക്

AYS അടക്കാപുരയുടെ പുതിയ ഓഫീസ് ഇന്ന് രാത്രി 7 മണിക്ക് C. ബാവ യു ടേയും m.കുഞ്ഞിപ്പയുടേയും മറ്റ് ക്ലബ് അംഗങ്ങളുടേയും സാനിധ്യത്തിൽ MA അസീസ് ഉൽഘാടനം നിർവ്വഹിച്ചു

നാളെയാണ് ആ ദിവസം ... ജന നായകനെ സ്വീകരിക്കാൻ വേങ്ങര ഒരുങ്ങി

കാസർഗോഡും കണ്ണൂരും കോഴിക്കോടും വയനാട്ടിലുo ഗംഭീര സ്വീകരണങ്ങൾ ഏറ്റുവാങ്ങി വേങ്ങരക്കാരുടെ കുഞ്ഞാപ്പ ജന്മ നാട്ടിൽ എത്തുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ സ്വീകരണം കൊടുക്കാൻ ജന്മ നാട് ഒരുങ്ങി കഴിഞ്ഞു. വേങ്ങരയുടെ മണ്ണും മനസും ഒരു ജന നേതാവിന് എത്രത്തോളം കീഴടക്കാൻ കഴിയുമോ അത്രയുo കീഴടക്കാൻ കുഞ്ഞാപ്പാക്ക് കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തെന്നെ ജനനായകൻ വേങ്ങര യുടെ മണ്ണിൽ എത്തുമ്പോൾ രാഷ്ടീയത്തിനപ്പുറത്ത് ആബാലവൃദ്ധജനങ്ങൾവേങ്ങരയിൽ എത്തുമെന്നുറപ്പാണ്. വേങ്ങരയിലെ മുഴുവൻ ജനങ്ങളുടേയും മനസ്സ് അവരുടെ സ്വന്തം കുഞ്ഞാപ്പയെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ തെളിയിച്ചു. നാളത്തെ പ്രഭാതത്തോടെപ്പം വേങ്ങര കേരള രാഷ്ടീയത്തിന്റെചരിത്രത്തിൽ ഇടം നേടാൻ പോവുന്ന ചരിത്ര സംഗമത്തിന് വേദിയാവുo .സുനാമി തിരമാല കണക്കെ ആർത്തിരമ്പുന്ന ജനസാഗരത്തിന് സാക്ഷിയാക്കുവാൻഏവരെയും വേങ്ങരയിലേക്ക് ക്ഷണിക്കുകയാണ്......(Abdul Fathah Fathah)

അര ലക്ഷം ഭൂരിപക്ഷം നൽകിയ വേങ്ങര ഏറ്റവും വലിയ സ്വീകരണ സമ്മേളനത്തിനു ഒരുങ്ങുന്നു.

കേരള യാത്രയുമായി പികെ കുഞ്ഞാലിക്കുട്ടി സാഹിബ് feb 01 5pm സ്വന്തം തട്ടകമായ വേങ്ങരയിൽ എത്തുന്നു. . . . പികെ കുഞ്ഞാലിക്കുട്ടി സാഹിബ് നടത്തുന്ന കേരളയാത്രയെ വരവേല്ക്കാന് വേങ്ങരക്കാര് ഒരുങ്ങി

ഇന്ത്യയുടെ 67-ാം റിപബ്ലിക്ക് ദിനം.

പരപ്പിൽ പാറ യൂത്ത് ലീഗ് കമ്മിറ്റിയും, ഹരിത ഹസ്തം KMCC യും സംയുക്തമായി ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് v K. കുഞ്ഞാലൻകുട്ടി സാഹിബ്, ലീഗ് കാരണവർ EP. അബൂബക്കർ സാഹിബ് എന്നിവർ വ്യത്യസ്ത പോയൻറുകളിൽ പതാക ഉയർത്തി. ഹാരിസ് മാളിയക്കൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സിറാജുദ്ദീൻ നടക്കൽ, നൗഷാദ് v A, സജീർ ചെള്ളി, സഹീർ അബ്ബാസ് നടക്കൽ, അബ്ദുള്ളക്കുട്ടി, അൻസാർ കുറുക്കൻ, റജുൽ ചെള്ളി, Ep .ബാപ്പുട്ടി, ഇബ്രാഹീം AK, ഹമീദ് ചെമ്പൻ, ശിഹാബ് ഇരുമ്പൻ, റാഷിദ് സക്കൽ, റിഷാദ്, 'ആദിൽ Tv, എന്നിവർ നേതൃത്വം നൽകി.

LDF വിട്ട് UDF ലെക്ക് വന്ന ഗംഗാധരൻ ഏട്ടന്

ോണ്ഗ്രസില്ചേർന്ന്‌ പ്രവർത്തിക്കാന് താല്പര്യപെടുന്ന വിവിധ പാർട്ടി നേതാക്കള്ക്ക്‌നല്കാന് ഉദ്ദേശിക്കുന്ന സ്വീകരണ പരിപാടി ആസൂത്രണം ചെയ്യുന്ന യോഗത്തില് പ്രമുഖ നേതാക്കള് സംബന്ധിക്കും.

പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര യുടെ സന്ദേശമറിച്ചു കൊണ്ട് വേങ്ങര പഞ്ചായത്ത് വാർഡുതല പ്രചരണ ജാഥ

പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര യുടെ സന്ദേശമറിച്ചു കൊണ്ട് വേങ്ങര പഞ്ചായത്ത് വാർഡുതല പ്രചരണ ജാഥ

പ്രിയ നാട്ടുകാരെ നമ്മൾ ഏത് കടയിൽ പോയി സാധനങ്ങൾ വരുന്ന ബാക്കി പണം 5 രൂപക്ക് താഴെ വരുന്ന

ചില്ലരയാണെങ്കിൽവല്ല മിഠായിയും തന്ന് കണക്ക് റൗണ്ടാക്കുന്ന ഒരവസ്ഥ നാം കാണുന്നു..ആ മിഠായി കൊടുത്തു ഇടപാട് ക്ലിയർ ചെയ്യുന്നതിനാൽ അവർക്ക് കടമെന്ന ബാധ്യത വരുന്നില്ല. എന്നാൽ മൊബൈൽ ഷോപ്പുകൾ അതിൽ നിന്ന് വെത്യസ്ഥമാണ്.കാരണം എന്തന്നാൽ അവിടെ നിന്ന് നാം ചെയ്യുന്ന റീചാർജുകളിൽ ചിലത് 29,39,49,59,99,149,249 എന്നിങ്ങനെയുള്ളകണക്കുകളിലാണ് വരുന്നത്.ഇങ്ങിനെയുള്ള റീചാർജുകൾ ചെയ്യുമ്പോൾ നമുക്ക് ബാക്കി 1 രൂപ തരുന്നുമില്ല നമ്മളത് വാങ്ങുന്നുമില്ല.ഇത് കൊണ്ടുണ്ടാക്കുന്നത് കൊള്ളലാഭവും ആണ്.ഈ 1 രൂപ ഒരാൾ 10 വട്ടം വാങ്ങാതിരുന്നാൽ10 രൂപയാണ് അയാൾക്ക് നഷ്ടം ഉണ്ടാക്കുന്നത്.അങ്ങിനെ എത്ര ഒരു രൂപ നമ്മൾ വാങ്ങാതെ പോവുന്നു..ഇത് പോലെ ചെറിയ സംഖ്യ കൂടിക്കൂടി വരുമ്പോഴാണ് വലിയ നോട്ടുകളായി മാറുന്നത് എന്ന് ചില്ലറകൾ വാങ്ങാതെ മടങ്ങി പോവുന്ന പലരും മറന്ന് പോവുന്നത്.

എന്റെ മക്കൾ നല്ല മക്കളായി വളരണം,നല്ലവണ്ണംപഠിക്കണം,

നല്ല ജോലി നേടണം എന്നൊക്കെ ഒരു കാലത്ത് ഓരോ രക്ഷിതാക്കളും ആഗ്രഹിച്ചിരുന്നു.ഇന്ന് അതൊക്കെ മാറി മക്കളെ തെറ്റിലേക്ക് തള്ളിവിടാണുള്ള അവസരങ്ങൾക്കാണ് രക്ഷിതാക്കൾ പ്രാധാന്യം നെൽകുന്നത്.അതിന് ഏറ്റവും നല്ല ഉദാഹരണമാണ് സെൽഫോൺ.വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ ഫോണിന് അടിമയാക്കിവെച്ചിരിക്കുകയാണ് രക്ഷിതാക്കൾ.വിദ്യാലയങ്ങളിൽ ഓരോ ദിവസവും പഠിച്ച് കൊണ്ടിരിക്കുന്നഎന്തെങ്കിലും ഒരു വിഷയത്തെ കുറിച്ച് കുട്ടികളോട് ചോദിച്ചാൽ മറുപടി ഇന്നത്തെ പല കുട്ടികൾക്കും അറിയാത്ത അവസ്ഥയാണ് നില നിൽക്കുന്നത്.എന്നാൽ ഫോൺ ഉപയോഗിക്കുന്നവരോട് അതിനെ കുറിച്ച് ഒന്നു ചോദിച്ച് നോക്കിയാൽ രക്ഷിതാക്കൾ ഇന്നേ വരേ പഠിക്കാത്തത് പോലും അവർ പഠിച്ചിട്ടുണ്ടാവും.ഇത് കാണുമ്പോൾ രക്ഷിതാക്കൾക്ക്സന്തോഷം തോണുന്നുണ്ടാകാം.എന്നാൽ ആ ആറിവ് വലിയ അപകടത്തിലേക്കാണ് ചെന്നെത്തുന്നത്എന്ന യാഥാർത്യം രക്ഷിതാക്കൾ മറന്ന് പോവുന്നു...വീട്ടിൽ ഉപയോഗിക്കുന്ന ലാൻഡ് ലൈൻ വഴി ഇന്ന് നടക്കുന്ന പോലെ അപകടങ്ങൾ ഉണ്ടാക്കാൻ സാധിക്കില്ല.മറിച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്കൊണ്ട് അവിഹിത ബന്ധങ്ങൾ ഒരുപാട് വർദ്ധിച്ചു.പിഞ്ചു മക്കളെ ഉപേക്ഷിച്ച് കാമുകന്മാരുടെ കൂടെ ഒളിച്ചോടുന്ന യുവതികളുടെ കഥകൾ ഒരുപ...

കാണികളെ ആവേശഭരിതരാക്കി നെഹ്റു യുവ കേന്ദ്ര ജില്ലാ വടം വലി മത്സരത്തിൽ Disco Arts&Sports club Pookulam bazar ജേതാക്കളായി💐💐💐💪💪

കേരള യാത്രയുടെ വേങ്ങര പഞ്ചായത്ത് പ്രചരണ കൺവെൻഷൻ @ CHസ്മാരക ലീഗ് ഹൗസ് വേങ്ങര

(photos : haris maliyekkal )

ബൈക്ക് യാത്രക്കാർ ഹെൽമെറ്റ് നിർബന്ധമായും ധരിക്കുക.. ക്യാമറയുമായി പോലീസ് കാത്തിരിപ്പുണ്ട്..

ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നില്ല എന്ന് ഉറപ്പാക്കുക... ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവന്റെ ഫോട്ടൊയടക്കം R.C ഓണറുടെ വീട്ടിലെത്തുന്ന പേപ്പറുമായി ആദ്യം സ്റ്റേഷനിലെത്തണം,.. Original ലൈസൻസ് സ്റ്റേഷനിൽ വാങ്ങി വെച്ചതിന് ശേഷം ... R.T ഓഫീസിൽ ചെന്ന് ഫൈൻ അടക്കാൻ പറയും... പക്ഷേ...അവിടുന്ന് നിർദ്ധേശം കിട്ടും.. എടപ്പാളിലുള്ള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റിന്റെ മോട്ടി വേഷൻ ക്ലാസ്സിൽ പങ്കെടുത്ത്..അവിടുന്ന് കിട്ടുന്ന സർട്ടിഫിക്കറ്റുമായി വന്നാൽ മാത്രമെ ഫൈൻ അടച്ച് തരികയൊള്ളു...എന്ന്.. എടപ്പാളിലുള്ള മോട്ടിവേഷൻ ക്ലാസ്സ് രാവിലെ തുടങ്ങി അവസാനിച്ച് സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുമ്പോഴേക്ക് ഉച്ച കഴിയും.. അതിന് ശേഷം മാത്രമേ ഫീസടക്കാനും കമ്പൂട്ടറിലുള്ള നോട്ടിഫിക്കേഷനും ഡിലീറ്റ് ചെയ്യാനും കഴിയുകയൊള്ളു... അതിന് ശേഷം ഫൈൻ അടച്ച റസിപ്റ്റുമായി സ്റ്റേഷനിൽ ചെന്ന് ലൈസൻസ് കൈ പറ്റണം... അങ്ങനെ ഒരു ദിവസം ഗോവിന്ദ ''. ഈ പെടാ പാട് പെടുന്നതിനേക്കാളും നല്ലതല്ലെ ഒന്ന് ഹെൽമെറ്റ് വെക്കുക എന്നുള്ളത്.

പരപ്പിൽ പാറ ഹരിത ഹസ്തം കെ.എം സി.സി കൂട്ടായ്മയുടെ ലോഗോ പ്രകാശനം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിക്കുന്നൂ.

ബൈക്കിൽ ഹെൽമെറ്റില്ലാതെയും , രണ്ടിൽ കൂടുതൽ പേരെ കയറ്റി യാത്ര ചെയ്യുന്നവരെയും, മറ്റു ട്രാഫി ക്ക് നിയമലംഘനം നടത്തുന്നവരെയുംപിടി

ബൈക്കിൽ ഹെൽമെറ്റില്ലാതെയും , രണ്ടിൽ കൂടുതൽ പേരെ കയറ്റി യാത്ര ചെയ്യുന്നവരെയും, മറ്റു ട്രാഫി ക്ക് നിയമലംഘനം നടത്തുന്നവരെയുംപിടി കൂടാൻ Motor Vehicles Department . വേങ്ങ രയിലും കേമറ നിരീക്ഷണമേർപ്പെടുത്തി . ചുരുങ്ങിയ സമയത്തി നുള്ളിൽ ധാരാളം നിയമലംഘനം നടത്തിയവരെ നിരീക്ഷണ കേമ റയിൽ പകർത്തിയത് കാണാൻ സാധിക്കുകയുണ്ടായി . ട്രാഫിക്ക് നിയമലംഘനം നടത്തുന്നവരുടെമേൽ മറ്റു ശിക്ഷാ നടപടി കളും സ്വീകരിക്കുമെന്ന് " RAAF ''മലപ്പുറത്ത്‌ സംഘടിപ്പിച്ച റോഡു സുര ക്ഷാ പരിപാടിയിൽവെച്ച് ബഹു : ജില്ലാ കലക്ക്ട്ടർ പറയുകയു ണ്ടായി . നിയമ ലംഘനം നടത്തുന്നവർ ജാഗ്രതൈ..!! " റോഡ്സുരക്ഷ നമ്മുടെ രക്ഷക്ക്. ''(Aboohaji Anchukandan )

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.