വേങ്ങര :നവവരനെ ഭാര്യവീട്ടിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തൃത്താല നാഗലശേരി പഞ്ചായത്തിലെ തൊഴു ക്കാട് ഇലവുങ്കൽ റോയി യുടെ മകൻ സ്റ്റാൻലി (24) ആണ് മരിച്ചത്. ഭാര്യ നസ്ല യുടെ ഊരകം പുളാപ്പീസി ലെ വീട്ടിൽ തിങ്കളാഴ്ച പുല ർച്ച തുങ്ങിമരിച്ച നില യിൽ കണ്ടെത്തുകയായി രുന്നു. അസ്വാഭാവിക മര ണത്തിന് കേസെടുത്ത തായി വേങ്ങര സിഐ പി മുഹമ്മദ് ഹനീഫ പറഞ്ഞു കിടപ്പുമുറിയിൽ തു ങ്ങിയ നിലയിൽ കണ്ടതാ യാണ് ഭാര്യാ പിതാവ് തൈക്കണ്ടി അബ്ദുൽ ലത്തീഫും മകളും പൊലി സിന് നൽകിയ മൊഴി. അബ്ദുൽ ലത്തീഫ് ആണ് മലപ്പുറം താലൂക്ക് ആശു പത്രിയിൽ എത്തിച്ചത്. അയൽവാസികളെ അറി യിച്ചിരുന്നില്ല. ആശുപത്രി അധികൃതർ അറിയിച്ചതി നെ തുടർന്നാണ് പൊലീ സെത്തിയത്. വേങ്ങര പൊലീസ് ഇൻ ക്വസ്റ്റ് നടത്തി പോസ്റ്റുമോ ർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി ലേക്ക് മാറ്റി. ആറുമാസം മുമ്പാണ് സ്റ്റാൻലിയും നസ്സയും തമ്മിലുള്ള വിവാ ഹം കഴിഞ്ഞതെന്ന് പൊ ലീസ് പറഞ്ഞു. അമ്മ: എലിസബത്ത് സഹോദരി: സ്റ്റെഫി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...