പണ്ടുകാലങ്ങളിൽ കേരളത്തിന്റെ ഗ്രാമങ്ങളിലെ യാത്രാവഴികളായിരുന്നു ഇടവഴികൾ വയലുകളിലേക്കും പുഴയോരങ്ങളിലേക്കുമുള്ള വഴികൾ കൂടുതലും ഇത്തരത്തിലുള്ളതായിരുന്നു ചരിത്രപരമായും സാംസ്കാരിക പരമായും ഇവയ്ക് ഒരുപാട് പ്രാധാന്യങ്ങൾ ഉണ്ടായിരുന്നു പ്രകൃതിക്ക് അനുയോജ്യമായ യാത്ര വഴികളായിരുന്നു ഇടവഴികൾ ഇടവഴികൾ മണ്ണിട്ട് നികത്തി അതിന്റെ മേലെ കോൺഗ്രീറ്റ്കൊണ്ടും ട്ടറുകൊണ്ടും റോഡ് പണിയുന്ന ഈ ആധുനികകാലത്ത് വലിയോറ മഞ്ഞമാട്ടിലെ അവശേഷിക്കുന്ന ഒരു ഇടവഴി
കടലുണ്ടിപ്പുഴയില്‍ മലപ്പുറം നൂറാടിപാലത്തില് നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി വിപിന്‍ (27) ആണ് പുഴയില്‍ ചാടിയത്. ഇയാളുടേതെന്ന് കരുതുന്ന ബൈക്കും ചെരുപ്പും മൊബൈല്‍ ഫോണും പാലത്തിന് സമീപത്തു നിന്നും കിട്ടിയിട്ടുണ്ടായിരുന്നു ഈ ഫോണിലേക്ക് ഭാര്യയുടെ കോള്‍ വന്നത് ആളെ തിരിച്ചറിയാന്‍ സഹായകമായി. പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടുന്നതും ഒഴുക്കില്‍പെട്ടുപോവുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ IRW. ട്രോമാ കെയർ. നസ്ര സന്നദ്ധ സേന. ആക്സിഡന്റ് റെസ്ക്യൂ 24×7. മറ്റ് സന്നദ്ധ സേന പ്രവർത്തകർ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.