വലിയോറ : വലിയോറപടത്തിന്റെ ഒരു ഭാഗം കത്തിനശിച്ചു . കഴിഞ്ഞദിവസം രാത്രി വലിയോറ പടത്തെ പാലിച്ചിറമാട് ഭാഗത്താണ് തീപിടുത്തമുണ്ടായത് .തീപടരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ ഉടൻ ഫെർഫോസിനെ വിവരം അറിയിക്കുകയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീഅണച്ചു .വേനൽക്കാലത്തെ ശക്തമായ ചൂടിനാൽ പടത്തെ അടിക്കടുക്കൽ ഉണങ്ങികരിഞ്ഞ നിലയിലാണ് ഇതിൽ അശ്രദ്ധയായി വലിച്ചെറിയുന്ന ബീഡികുറ്റികളും തീപ്പെട്ടി കൊള്ളികളിൽ നിന്നുമാണ് തീപടരുന്നതെന്ന് നാട്ടുകാർ പറഞ്ഞു . കഴിഞ്ഞാ വർഷവും വലിയോറ പടത്തിൽ തീപടർന്നിരുന്നു lass="separator" style="clear: both; text-align: center;">
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.