മഞ്ചേശ്വരം . അ.റസാഖ് കാസറഗോഡ്. എൻ.എ നെല്ലിക്കുന്ന് അഴീക്കോട്. ഷാജി.കെ. കൊടുവള്ളി. റസാഖ് മാസ്റ്റർ മലപ്പുറം. ഉബൈദുള്ള മഞ്ചേരി. ഉമ്മർ അഡ്വ കോട്ടക്കൽ. ആബിദ് ഹുസൈൻ തങ്ങൾ മങ്കട. അഹ്മദ് കബീർ ഏറനാട്. പി.കെ. ബഷീർ കൊണ്ടോട്ടി. ടി.വി. ഇബ്രാഹിം വള്ളിക്കുന്ന്. ഹമീദ് മാസ്റ്റർ പെരിന്തൽമണ്ണ. അലി മഞ്ഞളാംകുഴി തിരൂർ. മമ്മുട്ടി താനൂർ. രണ്ടത്താണി തിരൂരങ്ങാടി. അ.റബ്ബ് വേങ്ങര. കുഞ്ഞാലിക്കുട്ടി കോഴിക്കോട്. മുനീർ തിരുവമ്പാടി. ഉമ്മർ മാസ്റ്റർ മണ്ണാർകാട്. ശംസുദ്ധീൻ കളമശ്ശേരി .ഇബ്രാഹീം കുഞ്ഞ്
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.