ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മഹാപ്രളയം എന്ന് കേൾക്കുമ്പോൾ കേരളത്തിൽ ഉള്ളവർക്ക് ഓർമ്മ വരുന്നത് 2018ലെയും 1924ലെയും മഹാപ്രളയങ്ങൾ ആയിരിക്കും. എന്നാൽ അധികം ആർക്കും അറിയാതെ പോയ പ്രളയമാണ് 1341 തുലാവർഷത്ത് സംഭവിച്ച തീവ്ര മഹാപ്രളയം.

വലിയോറ അടക്കാ പുര ഭാഗത്ത് ഇന്ന് രാവിലെ കാണപ്പെട്ട ഒരു അത്ഭുത പ്രതിഭാസം.

👆👆👆👆👆👆👆 പ്രദേശത്താകെ കത്തിക്കരിഞ്ഞ പുൽനാമ്പുകളെപ്പോലെ , ഓലക്കൊടി കത്തിക്കരിഞ്ഞ പോലെയുള്ള വസ്തുക്കൾ പരന്ന് കിടക്കുന്നു . ബിൽഡിങുകൾക്ക് മുകളിലും മൈതാനങ്ങളിലും വീട്ടുമുറ്റങ്ങളിലും എല്ലാം . ഇത് ആദ്യം കണ്ടെത്തിയത് എ.കെ. അലവി എന്ന അലവ്യാപ്പു. സ്ക്കൂൾ ഗ്രൗണ്ടിൻ്റെ വിവിധ ഭാഗത്ത് നിന്ന് പകർത്തിയ ദൃശ്യങ്ങൾ.(reporter : aju valiyora )

വലിയോറക്കാരുടെ അഭിമാണമായി മാറിയ നസീർക്ക താങ്കൾക്ക് അഭിവാദ്യങ്ങൾ.

വീടിൻറെ സൺ സൈഡിൽ പോലും ജൈവ രീതിയിലുള്ള നെൽകൃഷി ചെയ്ത് മാതൃകയാവുകയാണ് .

വലിയോറ പാടശേഖര കമ്മിറ്റി സെക്രട്ടറിയും, വലിയോറപ്പാടത്തെപ്രമുഖ കർഷകനുമായ ചെള്ളി ബാവയുടെ വീടിൻറെ സൺ സൈഡിൽ പോലും ജൈവ രീതിയിലുള്ള നെൽകൃഷി ( ഔഷധ ഗുണമുള്ള " രക്ത ശാലി '' എന്ന ഇനം ) ചെയ്ത് മാതൃകയാവുകയാണ് . ബാവ . അഭിനന്ദനങ്ങൾ . (writer : Aboohaji Anchukandan )

ഇതെ പരാതി കഴിഞ്ഞ വർഷം ഞാൻ ഫോട്ടോ സഹിതം പോസ്റ്റിട്ടിരുന്നു

. ഫലപ്രദമായ ഒരു പരിഹാര നടപടികളും സ്വീകരിക്കാതെയാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പടിയിറങ്ങി പോയത്‌. ജനകീയ പ്രശ്നങ്ങൾ ക്കും , ജനാഭി ലാഷങ്ങൾക്കും മുന്തിയ പരിഗണന നൽകി തിളക്കമാർന്ന ഭര ണം കാഴ്ച്ചവെക്കുമെന്ന പ്രഖ്യാപനവുമായിബഹുമാനപ്പെട്ട VK .കുഞ്ഞാ ലൻ കുട്ടി സാഹിബിൻറെ നേത്രത്വത്തിൽ 12/11/2015.ന് അധികാരത്തിൽ വന്നിട്ടുള്ള പുതിയ ഗ്രാമ പഞ്ചായത്ത് ഭരണസമിതി വലിയോറ പുതനങ്ങാ ടിയുടെ ശോചനീയാവസ്തക്ക് സത്വര പരിഹാരം കാണുമെന്ന ശുഭ പ്രതീ ക്ഷയോടെ . ( writer :Aboohaji Anchukandan )

മനാട്ടിപ്പറമ്പ് Msf പറവകൾക്ക് ഒരു നീർ കുടം വേങ്ങര പഞ്ചായത്ത് പ്രസി:VK .കുഞ്ഞാലൻകുട്ടി നിർ വഹിക്കുന്നു

നാടിന് തണലേകി ബസ്റ്റോപ്പ്

വലിയോറ: വലിയോറ കക്കുമ്പർ സിറ്റിക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് വിരാമമിട്ട് നാട്ടിലെ BM GROUP എന്ന കൂട്ടായ്മയിലെ ചെറുപ്പക്കാർ സംഘടിച്ച് നാട്ടിൽ ജനകീയ ബസ്റ്റോപ്പ് യാതാർത്ഥ്യമാക്കി . പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. നാട്ടിലെ പ്രമുഖരായ സോഷ്യൽ അസീസ്, പൂക്കയിൽ കരീം, 'ചെള്ളി സജീർ, കരുമ്പിൽ ഹനീഫതുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു, ഇതോടെ നാട്ടിലെ സ്ത്രീകളും കുട്ടികളുമടക്കം ഏറെ ആശ്വാസമായിരിക്കുകയാണ്.

വലിയോറ ജെറ്റ് ക്ലബ് തലമുറ സംഗമം മൽസരത്തിൽ പങ്കെടുത്ത ജെറ്റ് ഫുട്ബോൾ കളിക്കാർ

സ്‌നേഹ ജനങ്ങള്‍ക്ക്‌ നന്നാരി സർബത്തുമായി യൂത്ത്‌ കോണ്‍ഗ്രസ്‌ വേങ്ങരമണ്ഡലം കമ്മിറ്റി

വേങ്ങരയുടെ ഏറ്റവും വലിയ ഉത്സവമായ അമ്മാഞ്ചേരി കാവിലാട്ട്‌ അഌബന്ധിച്ചെത്തുന്ന സ്‌നേഹ ജനങ്ങള്‍ക്ക്‌ നന്നാരി സർബത്തുമായി യൂത്ത്‌ കോണ്‍ഗ്രസ്‌ വേങ്ങരമണ്ഡലം കമ്മിറ്റി ,വിതരണ ഉല്‍ഘാടനം റിയാസ്‌ മുക്കോളി നിർവഹിച്ചു' ചടങ്ങില്‍ ടികെ പൂച്ച്യാപ്പു എംഎ അസീസ്‌ പി.കെ കുഞ്ഞീന്‍ .സിടി മൊയ്‌തീന്‍.കെ ഉമ്മർ ഹനീഫഉള്ളാടന്‍ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.വിടി മുഹമ്മദാലി,സി എഛ്‌ അനീസ്‌. അസീസ്‌ കെ.പൂചേങ്ങല്‍ സലാം .യാസിർ,അശ്‌റഫ്‌ കെ തുടങ്ങി യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവർത്തകർ നേതൃത്വം നല്‍കി.

മുസ്ലിം ലീഗ് സ്ഥനാർഥികളേ പാണക്കാട് തങ്ങള് പ്രഖ്യാപിച്ചു

മഞ്ചേശ്വരം . അ.റസാഖ് കാസറഗോഡ്. എൻ.എ നെല്ലിക്കുന്ന് അഴീക്കോട്. ഷാജി.കെ. കൊടുവള്ളി. റസാഖ് മാസ്റ്റർ മലപ്പുറം. ഉബൈദുള്ള മഞ്ചേരി. ഉമ്മർ അഡ്വ കോട്ടക്കൽ. ആബിദ് ഹുസൈൻ തങ്ങൾ മങ്കട. അഹ്മദ് കബീർ ഏറനാട്. പി.കെ. ബഷീർ കൊണ്ടോട്ടി. ടി.വി. ഇബ്രാഹിം വള്ളിക്കുന്ന്. ഹമീദ് മാസ്റ്റർ പെരിന്തൽമണ്ണ. അലി മഞ്ഞളാംകുഴി തിരൂർ. മമ്മുട്ടി താനൂർ. രണ്ടത്താണി തിരൂരങ്ങാടി. അ.റബ്ബ് വേങ്ങര. കുഞ്ഞാലിക്കുട്ടി കോഴിക്കോട്. മുനീർ തിരുവമ്പാടി. ഉമ്മർ മാസ്റ്റർ മണ്ണാർകാട്. ശംസുദ്ധീൻ കളമശ്ശേരി .ഇബ്രാഹീം കുഞ്ഞ്

ബാക്കിക്കയം റഗുലേറ്റർ ശിലാസ്ഥാപനം മന്ത്രി - പി.ജെ.ജോസഫ് നിർവ്വഹിയ്ക്ക

കടലുണ്ടി പുഴയിൽ ബാക്കിക്കയത്ത് 17 .33 കോടി ചിലവിൽ റഗുലേറ്റർ യാഥാർത്ഥ്യമാവാൻ ഒരുങ്ങുകയാണ്. ജലസംഭരണവും ജലസംരക്ഷണ വും ലക്ഷ്യമാക്കിയുള്ള വലിയ വികസന പദ്ധതി മൂന്ന് നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിനും കാർഷിക ജലസ് റോതസ്സിനും വലിയ അനുഗ്രഹ ജലസമ്പത്തായി മാറും.. നമ്മുടെ പ്രദേശങ്ങളിൽ ലഭിക്കുന്ന മഴവെള്ളം കടലുണ്ടി പുഴയിൽ ചെന്ന് ചേരുകയും അതുവഴി അറബിക്കടലിലേക്ക് ഒഴുകു ക യാ ണ്. കാലവർഷം കനത്ത് മഴ പെയ്തിട്ടും വേനലിൽ നമ്മുടെ നാടും സമൂഹവും കുടിവെള്ളത്തിനായി കേഴുകയാണ്.ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമായി വലിയ സ്റ്റോറേ ജ് ഡാ മായി ഈറ ഗു ലേറ്റർമാറും.

24/02/2016,ന് വേങ്ങര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച 2016 -2017 വാർഷി കവികസന പദ്ധതി സെമിനാർ ബഹു

24/02/2016,ന് വേങ്ങര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച 2016 -2017 വാർഷി കവികസന പദ്ധതി സെമിനാർ ബഹു : പഞ്ചായത്ത് പ്രസി ഡണ്ട് VK . കു ഞ്ഞാല ൻ കുട്ടി സാഹിബ് അദ്ധ്യക്ഷത വഹിക്കുക യും , ബ്ലോക്ക് പ്രസിഡ ണ്ട് ബഹു: PK അസ് ലു ഉദ് ഘാടനം ചെയ്യു കയും , പ്രമുഖ വ്യക്തികൾ ച ടങ്ങിൽ പങ്കെടുത്ത് മുഖ്യ പ്രഭാഷ ണം നടത്തുകയുമുണ്ടായി. വികസനങ്ങൾ വെറും പ്രഖ്യാപനങ്ങ ളിലോതുങ്ങാതെ പ്രാ യോഗിക മാക്കണമെന്നാണ് അപേക്ഷിക്കാ നുള്ളത് . വലിയോറയിലെ പ്രസിദ്ധമായ വലിയോറപ്പാടത്ത്250. ൽ പരം കൃഷിഭൂമി ജലസേചന സൗകര്യമില്ലാത്തകാരണത്താൽ കൃ ഷി ചെയ്യാതെ തരിശായി കിടന്നിട്ട്‌ പതിറ്റാണ്ടുകൾ പിന്നിട്ടു . മാറി മാറി വന്ന പഞ്ചായത്ത് ഭരണ സമിതികൾ ഇത് വരെ ഫലപ്ര ദമായ ഒരു നടപടികളും എടുത്തിട്ടില്ല . സാങ്കേതികത്വം പറഞ്ഞു കാല ച ക്രം അങ്ങിനെ നീങ്ങികൊണ്ടേയിരിക്കുന്നു. നമ്മുടെ സമീപ പ്രദേശത്തുള്ള പഞ്ചായത്തുകളിലെതരിശായി കിടന്നിരുന്ന കൃഷി ഭൂമികൾ മിക്കവാറും കൃഷി യോഗ്യമാക്കികൊണ്ടിരിക്കുന്നതായിഅറിയാൻ സാധിച്ചി ട്ടുണ്ട് . അതിൽ പ്രത്യേകം എടുത്തു പറയേണ്ടതാണ് തെന്നലപ്പാടം . അവിടെ ഉത്പാദിപ്പി ക്കുന്ന നെല്ലിൻറെ അരിയുടെ പേരും പ്രശ സ്തിയും നമ്മുടെ സംസ്ഥാ നത്ത് സ്ഥാനം പിടിച

വേങ്ങര ചേറൂർ കഴുകൻചിനയിൽ സ്ക്കൂൾബസ്സ് മറിഞ്ഞു.

ഡ്രൈവർക്ക് പരിക്ക്. സാരമായ പരിക്കുകളോടെ കുട്ടികളെ വേങ്ങര: അൽ സലാമ ഹോസപിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരതരം അല്ല എന്നാണ് പ്രാദമികമായ വിവരം. ഒരു കുട്ടിയുടെ പല്ലുകളും, താടയെല്ലിനും കാലിനും പരിക്കുണ്ട്. ആ കുട്ടിയെയാണ് കോട്ടക്കൽ ഹോസ്പിറ്റലിലേക്ക് മാറ്റിയത്

മലപ്പുറം ജില്ലയിലെ രണ്ടാമത്തെറ ഗൂലെറ്റർ (20 കോടി രൂപ) വലിയോറ ബാക്കിക്കയത്ത്

മലപ്പുറം ജില്ലയിലെ രണ്ടാമത്തെറ ഗൂലെറ്റർ (20 കോടി രൂപ) വലിയോറ ബാക്കിക്കയത്ത് യാഥാർത്ഥ്യമാവാൻഒരുങ്ങുകയാണ്.ഇതിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 27 ന് ശനി രാവിലെ 10 മണിക്ക് പാണ്ടികശാലയിൽ നടക്കും. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, പി.കെ.അബ്ദുറബ്ബ്.എന്നിവർ പങ്കെടുക്കും.ഈ വികസന വിസ്മയത്തിന് സാക്ഷ്യം വഹിക്കാൻ മുഴുവൻ ജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു ( writer :Yoosufali Valiyora )

AYS അടക്കാപുരയുടെ പുതിയ ഓഫീസ് ഇന്ന് രാത്രി 7 മണിക്ക്

AYS അടക്കാപുരയുടെ പുതിയ ഓഫീസ് ഇന്ന് രാത്രി 7 മണിക്ക് C. ബാവ യു ടേയും m.കുഞ്ഞിപ്പയുടേയും മറ്റ് ക്ലബ് അംഗങ്ങളുടേയും സാനിധ്യത്തിൽ MA അസീസ് ഉൽഘാടനം നിർവ്വഹിച്ചു

കൂടുതൽ വാർത്തകൾ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്