🇮🇳 ആഘോഷം വേങ്ങര യിലും 🇮🇳🎤 ================= രാജസ്ഥാനിലും,മധ്യപ്രദേശിലും,ഛത്തീസ്ഗഡിലും ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസിന്റെ തേരാളി ശ്രീമാൻ രാഹുൽ ഗാന്ധി തുടങ്ങിവെച്ച പടയോട്ടം ഇന്ത്യയിലെ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യയുടെ ജീവവായു ആയ മതേതരത്വം സംരക്ഷിക്കുക എന്നത് മറ്റാരെ ക്കാളും ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ബാധ്യതയാണ്.പ്രിയരേ നമുക്കും ഏറ്റെടുക്കണം ഈ ധൗത്യം.കഴിഞ്ഞ നാലര വര്ഷംക്കാലം കൊണ്ട് മതേതര ഭാരതത്തെ പിച്ചിച്ചീന്തിയ സങ്ക പരിവാര ശക്തികളെ പിഴുതെറിയണം നമുക്ക്.വരാൻ പോകുന്ന ഇന്ധ്യ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റേതാണ്. 2019 ൽ നടക്കാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലിൽ നരേന്ദ്ര മോദിയെ 3.0 നു മലർത്തിയടിച്ച മതേ തര ഭാരത്തിന്റ ചങ്ക് ശ്രീമാൻ രാഹുൽ ഗാന്ധിക്കും,രാജസ്ഥാനിലെയും,മധ്യപ്രദേശിലെയും ഛത്തീസ് ഗാഡിലെയും പ്രിയ വോട്ടർമാർ ക്കും അഭിവാദ്യമർപ്പിച്ചു കൊണ്ട് ഈ വരുന്ന വെള്ളിയാഴ്ച്ച വൈകുന്നേരം6 മണിക്ക് വേങ്ങരയിൽ കോൺഗ്രസ്സ് പ്രവർത്തകർ തകർത്താടുകയാണ്. 25 യ്യാ യിരം വാട്‌സ് D J സംവിധാനത്തിന്റെ അകമ്പടിയും,കൂട്ടത്തിൽ നാസിക് ഡോളും ,ബാൻഡ് വാദ്യവും,കോൽക്കളി യും,ആകാശത്തിൽ വർണ വിസ്മയം തീർക്കുന്
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി