ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

ലീഗ് എങ്ങിനെ വളർന്നു ലീഗ് എങ്ങിനെ സമുദായത്തെയും സമൂഹത്തെയൂം സംരക്ഷിച്ചു.......





നമ്മുടെ നവതലമുറയിലെ യുവജനതക്ക് നമ്മളെന്തിന് മുസ്ലീം ലീഗ് ആയി എന്നും, എന്തിനു വേണ്ടി ലീഗിൽ തുടരണം എന്നും വ്യക്തമായി അറിയില്ല.

അവർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ ഉതകുമാറ് എനിക്കറിയുന്ന ചില കാര്യങ്ങൾ ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്.

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടൻ തുർക്കി ഖലീഫക്ക് കൊടുത്ത വാക്കുകൾ പാലിക്കാതെ വന്നപ്പോഴാണ് ആഗോള തലത്തിൽ ഖിലാഫത് സമരങ്ങൾ ആരംഭിക്കുന്നത്.

ലോകമെമ്പാടുമുള്ള മുസ്ലിംകൾ ഇതിൽ അണി നിരന്നു.
ഇന്ത്യയിലും ഖിലാഫത് സമരങ്ങൾ ഉണ്ടായി.
ഗാന്ധിജി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ഇതിനെ പിന്തുണച്ചു കൊണ്ട് മുന്നോട്ട് വന്നു.
അദ്ദേഹം കോഴിക്കോട് വന്ന് ഖിലാഫത് സമരത്തിൽ അണി നിരക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇന്ത്യയിൽ എല്ലായിടത്തും സമരങ്ങൾ ഉണ്ടായെങ്കിലും ആളപായമോ, ആളനക്കമോ ഇല്ലാത്ത തണുപ്പൻ സമരങ്ങൾ മാത്രമായിരുന്നു അവ.

പക്ഷെ മലബാറിൽ കഥ വേറെ ആയിരുന്നു.
ധീരയോദ്ധാക്കളുടെ വീരേതിഹാസമായ സൈനുദ്ധീൻ മഖ്ദൂമിന്റെ തുഫ്ത്തുൽ മുജാഹിദീൻ കേട്ടു വളർന്ന,
പിറന്ന നാട്ടിൽ അന്തസ്സോടെ ജീവിക്കാൻ ഒരു തെമ്മാടിക്കും കരം നൽകില്ലെന്ന് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപൻമാരോട് ഉച്ചൈസ്തരം പ്രഖ്യാപിച്ച ഉമർ ഖാളിയുടെ ധീരത കണ്ടു വീര്യമുൾക്കൊണ്ട് പടപ്പാട്ടുകളും കളരിമുറകളും പഠിച്ച മുസ് ലിംകൾ സമരം തുടങ്ങിയപ്പോൾ രക്തം ചിതറി.....
ബ്രിട്ടൺ തോറ്റോടി...
ലണ്ടൻ ടൈംസിൽ വാർത്ത വന്നു.... ബ്രിട്ടീഷ് പാർലമെന്റ് ഇളകി മറിഞ്ഞു...

ഇന്ത്യയിൽ ഉണ്ടായിരുന്ന മൊത്തം ബ്രിട്ടീഷ് സൈന്യത്തിന്റെ 25% മലബാറിലേക്ക് അയക്കാൻ ബ്രിട്ടൻ ഉത്തരവിട്ടു.

മാപ്പിളയെ കൊല്ലുന്നത് ക്രിമിനൽ കുറ്റം അല്ലാതാക്കി പ്രഖ്യാപിച്ചു ....
(മാപ്പിള ഔട്ട് റേജസ് ആക്ട് )
ബ്രിട്ടീഷ് പട്ടാളം മലബാർ ശവപ്പറമ്പാക്കി.
ആണുങ്ങളെ മുഴുവൻ വെടി വെച്ചു കൊന്നു.
വയോ വൃദ്ധരുൾപ്പെടെ നിരവധി പേരെ ആന്തമാനിലേക്ക് നാടു കടത്തി......

ഗാന്ധിയും, നെഹ്റുവും ഉൾപ്പെടെയുള്ള കോൺഗ്രസ്സ് ദേശീയ നേതൃത്വം പേടിച്ചു വിറച്ചു.
അവരുടെ ആഹ്വാനം കേട്ട് സമരത്തിനിറങ്ങിയ ഒരു വൻ സമൂഹത്തെ അവർ പാടെ കൈ ഒഴിഞ്ഞു.

ഞങ്ങൾ ആരോടും യുദ്ധം ചെയ്യാൻ പറഞ്ഞിട്ടില്ല,
പ്രതിഷേധം മാത്രമായിരുന്നു ലക്ഷ്യം എന്ന് പറഞ്ഞ് അവർ തടി തപ്പി.

ബ്രിട്ടീഷുകാർ ദയാദാക്ഷിണ്യമില്ലാതെ മാപ്പിള മക്കളെ കൊന്നൊടുക്കി കൊണ്ടിരുന്നു.
ഒരു നേരത്തെ അന്നത്തിനു വേണ്ടി പിഞ്ചു പൈതങ്ങൾ നിലവിട്ടു കരഞ്ഞു.
പട്ടിണിയും പരിവട്ടവും മരണസംഖ്പിന്നെയും ഉയർത്തി.

ഇന്നും മലപ്പുറത്തെ വീടുകളുടെ മുന്നിൽ ഒരുപാട് ഖബറുകളുണ്ട്. ആരോരുമില്ലാത്ത നമ്മുടെ ഉമ്മമാർ പരസഹായമില്ലാതെ തന്റെ ഉറ്റവരുടെ മയ്യത്തുകൾ വീട്ടുമുറ്റത്ത് തന്നെ മറവ് ചെയ്തുണ്ടായ ആയിരകണക്കിന് ഖബറിടങ്ങൾ..

പിറന്ന നാടിനെ പെറ്റുമ്മയേക്കാൾ സ്നേഹിച്ച മാപ്പിള മുസൽമാനെ സഹായിക്കാൻ ആരും തന്നെ വന്നില്ല.

മലബാറിൽ നിന്ന് ആവേശം ഉൾക്കൊണ്ട് ഉത്തരേന്ത്യയിൽ ചേരി - ചൗരാ സംഭവം ഉണ്ടായി.
ബ്രിട്ടീഷ് ആർമിയിലെ 21 പട്ടാളക്കാരെ ജനങ്ങൾ കൊന്നു തള്ളി....

പക്ഷേ വീണ്ടും ദേശീയ നേതൃത്വം പൊടുന്നനെ അഹിംസയുടെയും ,ശാന്തിയുടെ വക്താക്കളായി.
പലരുടേയും വാക്ക് കേട്ടും പലതിനോടും കീഴടങ്ങിയും ഉത്തരേന്ത്യ ശാന്തമായി.

പക്ഷെ നമ്മുടെ നാട് പട്ടിണി കിടന്ന് ചാവാൻ തുടങ്ങി.
അന്ന് പഞ്ചാബിലെ സമീന്ദാർ പത്രത്തിൽ സർ സഫറുല്ലാഹ് ഖാൻ 38 ദിവസം തുടർച്ചയായി മലബാറിന്റെ കഷ്ടതകൾ വിവരിച്ചു ലേഖനം എഴുതി.

ഇതിൽ നിന്നും വീര്യമുൾക്കൊണ്ട പല ഉത്തരേന്ത്യൻ ധനാഢ്യരും മലബാറിൽ വന്നെങ്കിലും പ്രാദേശികമായ പിന്തുണ ലഭിച്ചില്ല.
ഒരാൾ കോഴിക്കോട് ഒരു യതീംഖാന തുടങ്ങി (ജെ.ഡി.ടി)

പക്ഷെ, അപ്പോഴും മലപ്പുറം തിരൂർ മഞ്ചേരി കൊണ്ടോട്ടി പരപ്പനങ്ങാടി മമ്പുറം താനൂർ തുടങ്ങിയ സ്ഥലങ്ങൾ പഴയ പടി തന്നെ നിലനിന്നു .

മലബാറിൽ രോഗങ്ങളും പട്ടിണിയും അരക്ഷിതാവസ്ഥയും മാത്രം.....
യുദ്ധാനന്തരം സ്ത്രീകളും കുട്ടികളും മാത്രം ബാക്കിയായി:
പട്ടിണി മരണം ഒരു സംഭവമേ അല്ലാതായി......

ആയിടക്കാണ് കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരി ആയിരുന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ മലപ്പുറത്ത് വരികയും കഷ്ടപ്പെടുന്നവർക്ക് സഹായങ്ങൾ ചെയ്തു പോരുകയും ചെയ്തത്.
പര പ്രേരണയില്ലാതെ തങ്ങൾ ചെയ്ത ആ സേവനങ്ങൾ നാടിന്റെ മനസ്സിനകത്ത് സുൽത്താന്റെ സ്ഥാനമാണ് നൽകിയത്.

ഈ ജീവകാരുണ്യത്തിൽ ആകൃഷ്ടരായി വാരിയംകുന്നത് കുഞ്ഞഹമദ് ഹാജി, ആലി മുസ്ല്യാർ, എന്നിവരും കൂടെ കൂടി,
അന്നിവർ എല്ലാവരും കോൺഗ്രസ് പ്രവർത്തകർ ആയിരുന്നു,
ബാഫഖി തങ്ങൾ ഉൾപ്പെടെ.

ബാഫഖി തങ്ങൾ തന്റെ പ്രയത്നം അവിടം കൊണ്ട് നിർത്തിയില്ല.
ഒരു പാട് തൊഴിലാളികൾ കീഴിൽ ഉണ്ടായിരുന്ന അദ്ദേഹം
തൊഴിലാളികളെ സംഘടിപ്പിച്ച് മലബാറിൽ സർവേന്ത്യാ ലീഗ് ഉണ്ടാക്കി.

ഒരു മുതലാളി തന്റെ തൊഴിലാളികളെ രാഷ്ട്രീയമായി സംഘടിപ്പിച്ച ,
ലോക ചരിത്രത്തിലെ ഒന്നാമത്തെ സംഭവം ആയിരുന്നു അത്.

മലബാറിലെ പട്ടിണിപ്പാവങ്ങളായ ഉമ്മമാരുടെ മനസ്സിൽ ബാഫഖി തങ്ങൾ ഒരു അതിമാനുഷനായി മാറി.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യതീം ഖാനകൾ ഉണ്ടായി.
അന്ന് മലപ്പുറം മുഴുവനും യതീമുകൾ ആയിരുന്നു ഉറ്റവരും, ഉടയവരും, ധനവും, ഭവനവും വരെ നഷ്ടപ്പെട്ട യത്തീമുകൾ....

ഇതിനിടയിൽ പാവപ്പെട്ടവന്റെ പ്രത്യയശാസ്ത്രമായ കമ്മ്യൂണിസം ദൈവത്തെ നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നു.
എന്നാൽ സത്യവിശ്വാസത്തിൽ അടിയുറച്ച ആ ജനത കമ്യൂണിസത്തെ തള്ളിക്കളഞ്ഞു.

അങ്ങനെ മദ്രാസ് സ്റ്റേറ്റിലേക്
ക് ഇലക്ഷൻ വന്നു.
(മലബാർ അന്ന് മദ്രാസ് സ്റ്റേറ്റിൽ ആയിരുന്നു.
ഇന്നത്തെ കേരളം ഉണ്ടായിരുന്നില്ല)

ലീഗും മത്സരിക്കാൻ ഇറങ്ങി. ഒറ്റയ്ക്കായിരുന്നു മത്സരം.
സ്ഥാനാർത്ഥികളെ കിട്ടാൻ വേണ്ടി ബാഫഖി തങ്ങൾക്ക് പത്ര പരസ്യം വരെ കൊടുക്കേണ്ടി വന്നിട്ടുണ്ട്.

ഇലക്ഷന്റെ ഒരാഴ്ച മുമ്പ് ബാഫഖി തങ്ങൾ അറബി മലയാളത്തിൽ അച്ചടിച്ച് ലീഗിനു വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിച്ച് ഒരു നോട്ടീസ് എഴുതി തയ്യാറാക്കി
എണ്ണത്തിൽ തുലോം തുച്ചം വരുന്ന ലീഗുകാർ ഓരോ വീട്ടിലും കയറിയിറങ്ങി ആ നോട്ടീസ് കൊടുത്തു.

ബാഫഖി തങ്ങളുടെ നോട്ടീസാണെന്ന് കേട്ടപ്പോൾ നമ്മുടെ ഉമ്മമാർ കിണറ്റിനരികിൽ പോയി വുളു എടുത്താണ് ആ നോട്ടീസ് വാങ്ങിയത്.
കാരണം
ബാഫഖി തങ്ങൾ സദാസമയവും വുളു ' ഉള്ള ആളായിരുന്നു.
എപ്പോഴും കൈകളിൽ ഖുർആൻ ഉണ്ടാകും
(40 തവണ ഹജ്ജ് ചെയ്തിട്ടുണ്ട്.
ഹറമിൽ വച്ച് വഫാതായി
ഇപ്പോൾ ഖദീജ(റ) യുടെ അടുത്ത് വിശ്രമിക്കുന്നു.)

അത്രക്ക് ത്യാഗ നിർഭരമായിരുന്നു ലീഗിന്റെ തുടക്കം.
അല്ലാതെ ഒരു പെരുമഴയത്ത് മുളച്ചു പൊന്തിയ വിഷച്ചെടികളെ പോലെ ഉണ്ടായ പാർട്ടിയല്ലിത്.

മലപ്പുറത്തെ ശുഹദാക്കളുടെ ഭാര്യമാരുടെ, ഉമ്മമാരുടെ 'പൈതങ്ങളുടെ പ്രാർത്ഥനയുടെ പേര് മാത്രമാണ് മുസ്ലിം ലീഗ് ....
ആ ദുആ കളാണ് ലീഗിന്റെ ഇന്ധനം. അതു മാത്രമായിരുന്നു ലീഗിന്റെ പ്രതീക്ഷയും.

ഒടുവിൽ ഇലക്ഷൻ റിസൽറ്റ് വന്നു
ലീഗ് പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് ഒറ്റക്ക് മത്സരിച്ചു തന്നെ മലപ്പുറം, മഞ്ചേരി ,താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ 5 സ്ഥലങ്ങളിൽ ലീഗ് വിജയിച്ചു.

കോൺഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടിക്കും ആ സഭയിൽ ഭൂരിപക്ഷം ഉണ്ടായില്ല.
അങ്ങനെ ലീഗിന്റെ മൂന്നു ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായപ്പോൾ ലീഗ് കോൺഗ്രസിനെ പിന്തുണച്ചു.
1. കുറ്റിപ്പുറം പാലം
2. ഫാറൂഖ് കോളേജിന് മദ്രാസ് യൂണിവേഴ്സിറ്റി അംഗീകാരം
കൊടുക്കൽ
3. കോഴിക്കോട് പൂട്ടിക്കിടന്നി
രുന്ന നടക്കാവ് പള്ളി
തുറന്ന് കൊടുക്കൽ

അങ്ങനെ കാലം കടന്നു പോയി
1947 ൽ ഇന്ത്യയും പാക്കിസ്ഥാനും സ്വാതന്ത്ര്യം നേടി.
1948 മാർച്ച് മാസം 1ഠാം തിയ്യതി മഹാനായ ഖായിദേമില്ലത്ത് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് രൂപീകൃതമായി .

1956 ൽ കേരളം ഉണ്ടായപ്പോൾ സീതി സാഹിബിന്റേയും ഉപ്പി സാഹിബിന്റേയും പൂക്കോയ തങ്ങളുടേയും നേതൃത്വത്തിൽ കേരളത്തിലും മുസ്ലീം ലീഗ് നിലവിൽ വന്നു,

അങ്ങിനെ 1957-ൽ കേരളത്തിൽ ആദ്യമായി ഇലക്ഷൻ നടന്നു.
ലീഗിന് 8 സീറ്റ് കിട്ടി.
ലീഗ് പരസ്യമായി പിന്തുണ കൊടുക്കുകയും വിജയിക്കുകയും ചെയ്ത
(ജസ്റ്റിസ് കൃഷ്ണയ്യർ - തലശേരി ഉൾപ്പെടെ)
5 സ്വതന്ത്രൻമാരെ മന്ത്രിമാരാക്കി
ഇ.എം.സ് കേരളത്തിലെ ആദ്യത്തെ മുഖ്യ മന്ത്രി ആയി.

കാലം പിന്നേയും കടന്നു പോയി
കേരള രാഷ്ട്രീയത്തിൽ ലീഗിന്റെ സ്വീകാര്യതയും ഏറി വന്നു .
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മലബാറിലെ കലാപത്തിന്റെ കനലുകൾ പേറുന്ന ആ ഉമ്മമാരുടെ കനവിലെ പാർട്ടിയായിരുന്നു അന്നും ലീഗ് ....

പിന്നീട് നടന്ന ഇലക്ഷനിൽ
ലീഗ് - സി.പി.ഐ .എം സഖ്യം ഉണ്ടായി.
അന്ന് ലീഗിന്റെ ഡിമാന്റുകൾ ഇം.എം.എസ് അംഗീകരിച്ചു.
1. മലപ്പുറം ജില്ല .
2. മലബാർ സമരത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളേയും സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിക്കൽ
3. അവർക്കും കുടുംബത്തിനും പെൻഷൻ
4. അവർക്ക് കേന്ദ്ര പെൻഷൻ
5. കാലിക്കറ്റ് യൂണിവേഴ്സിറ്റി
6. കെട്ടിടം ഉള്ള മദ്രസകളെ സ്കൂളായി അംഗീകരിക്കൽ (മാപ്പിള സ്കൂൾ)
7. ഭരണ പങ്കാളിത്തം

അന്ന് ലീഗിന് 12 സീറ്റ് കിട്ടി.
സി.എച്ചും പോക്കർ സാഹിബും മന്ത്രി മാരായി.
ജാഫർ ഖാൻ D. സ്പീക്കറായി.

പിന്നീട് പിന്തിരിഞ്ഞു നോക്കാത്ത വിജയത്തിന്റെ നീണ്ട വർഷങ്ങൾ,
ഇതിനിടയിൽ, സ്പീക്കറും, ചീഫ് വിപ്പും, ഉപമുഖ്യമന്ത്രിമാരും തുടങ്ങി
CH മുഹമ്മദ് കോയ സാഹിബിലൂടെ മുഖ്യമന്ത്രി വരെയായി ഈ പാർട്ടിക്ക്.

ഒടുവിൽ 2004-2006 കാലത്തെ ഒരു ചെറിയ തകർച്ച പ്രവർത്തകരുടെ തുടർ വിജയത്തിന്റെ ആലസ്യം മാറ്റാനും നേതാക്കളുടെ വീണ്ടു വിചാരത്തിനും ഇട നൽകി

ആ പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന ദീഷണാശാലിയായ നേതാവിനു കീഴിൽ നഷ്ടപ്പെട്ടതിന്റെ പതിന്മടങ്ങു നേടി
കേന്ദ്ര മന്ത്രി പദവിയും,
കേന്ദ്ര വഖഫ് ,
ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഉൾപ്പെടെ
ഉന്നത സ്ഥാനങ്ങൾ പലതും നേടി

2011 ൽ 24 ൽ 20 MLA മാരും
5 മന്ത്രിമാരുമായി ലീഗ് രാഷ്ട്രീയ പാർട്ടി വൻ തിരിച്ചു വരവ് നടത്തുന്നതു വരെ പ്രവർത്തകർക്കും നേതാക്കന്മാർക്കും വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു.

ആ ആവേശവും ഉർജ്ജവും ഒട്ടും ചോരാതെ തന്നെയാണ് ലീഗ് 2016ലെ തിരഞ്ഞെടുപ്പിനെ നേരിട്ടതും,

കൂടെയുളളവരെല്ലാം ഉപ്പ് വെച്ച കലം പോലെ ആയിട്ടും 18 സീറ്റുമായി ലീഗ് തലയുയർത്തി തന്നെ നിന്നു.

നമ്മുടെ പൂർവ്വികരായ നേതാക്കന്മാർ സർവ്വവും സഹിച്ച് വാനിലുയർത്തിയ
ഈ ഹരിത പതാക തളരാതെ തകരാതെ കണ്ണിലെ കൃഷണമണി പോലെ കാത്തു സൂക്ഷിക്കണം നാം...

ഒരു വേട്ടക്കാരന്റെ തോക്കിനു മുന്നിലും താഴ്ത്തി കൊടുക്കരുതീ പൊൻ കൊടി,

അത്രമേൽ ത്യാഗ നിർബലമായാണ് നമ്മുടെ മുൻ തലമുറ നമുക്കീ ഹരിതപതാക കൈമാറി തന്നത്.

മുസ്ലീം ലീഗിന്റെ ആവിർഭാവത്തെ കുറിച്ചറിയാത്ത നമ്മുടെ കൊച്ചനുജൻമാർക്ക് ഒരു വിവരണം മാത്രമാണ് ആഗ്രഹിച്ചത്. നമ്മുടെ വരും തലമുറക്ക് ഇത്തരം അറിവുകൾ നൽകണം.....

മറ്റു വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, ആയതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.    2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. പുറപ്പെടുവിച്ച സമയവും തീയതിയും: 01.00 PM; 03-05-202

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കണ്ണമംഗലത്ത് തെരുവുനായ്ക്കൾ ആടുകളെ കൊന്നു

വേങ്ങര: തെരുവുനായ്ക്കൾ വളർച്ചയെത്തിയ രണ്ട് ആടുകളെ കടിച്ചുകൊന്നു. കണ്ണമംഗലം പഞ്ചായത്തിലെ ചെങ്ങാനി ഒന്നാം വാർഡിൽ പണ്ടാരപെട്ടി അസീസിന്റെ ആടുകളെയാണ് നായ്ക്കൾ കൊന്നത്. കൂടിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ നായ്ക്കൾ ഒരു ആടിന്റെ വയർഭാഗം ഭക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വാർഡംഗം ടി.പി. ഇസ്മായിൽ സ്ഥലം സന്ദർശിച്ചു.  ഒരാഴ്ച മുമ്പ് ഇവിടെ രാത്രിയിൽ കോഴിക്കൂട് തകർത്ത് 10 കോഴികളെ കടിച്ചുകൊന്ന സംഭവവും ഉണ്ടായിട്ടുണ്ട്. എത്ര ബലമുള്ള കൂടും തകർക്കാൻ ശേഷിയുള്ള നായ്ക്കളാണ് അക്രമം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

ഇന്നലെ രാത്രി കേരളത്തിൽ പൊള്ളുന്ന ചൂട്, മഴക്ക് ഇനിയും കാത്തിരിക്കണം

ഇന്നലെ രാത്രി 10 മണിക്ക് ശേഷവും കേരളത്തിൽ ചൂട് 30 ഡിഗ്രിക്ക് മുകളിലായിരുന്നു. കേരളത്തെ കൂടാതെ തമിഴ്നാടിന്റെയും കർണാടകയുടെയും ഏതാനും കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ചില ഭാഗങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ഇന്നലെ രാത്രി ഈ രീതിയിൽ ചൂട് കൂടി നിന്നത്. ഇതിൽ തന്നെ പാലക്കാട്ടേയും തൃശ്ശൂരിലെയും ചില മേഖലകളിൽ ചൂട് വലിയതോതിൽ രാത്രി വർദ്ധിച്ചു.  പകൽ 40 ഡിഗ്രിക്ക് മുകളിൽ താപനില റിപ്പോർട്ട് ചെയ്ത തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രയിലും രാത്രി കൂൾ ആയിരുന്നു. കേരളത്തിൽ ഇന്നലെ രാത്രി ഉയർന്ന അന്തരീക്ഷ ആർദ്രത അഥവാ ഹ്യൂമിഡിറ്റിയും റിപ്പോർട്ട് ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ രാത്രിയും പകലും കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥ . ലോഡ് കൂടി പലയിടത്തും കറണ്ടും പോയി.  മലപ്പുറത്ത് ആളുകൾ കെ.എസ്.ഇ.ബി ഓഫീസിൽ പോയാണ് അന്തിയുറങ്ങിയത്. അസാധാരണമായ അന്തരീക്ഷ സ്ഥിതിയാണ് കേരളത്തിലുള്ളത്.  ഈ അന്തരീക്ഷ സ്ഥിതി മെയ് 4 വരെ തുടരാനാണ് സാധ്യത.  തുടർന്ന് ദക്ഷിണേന്ത്യക്ക് മുകളിലുള്ള കാറ്റിന്റെ പാറ്റേണിൽ മാറ്റം വരുകയും ചൂടു കുറയുകയും മഴ ലഭിക്കുകയും ചെയ്യും. നമ്മൾ കുറെ ദിവസം മുമ്പേ പറഞ്ഞ ഒരു പോസ്റ്റിൽ ITCZ (intertropical co

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്