മലപ്പുറം കൊണ്ടോട്ടി
പളളിക്കൽ ബസാർ ആരക്കോട് രാമഞ്ചിറ തോട്ടിൽ കൊളങ്ങോട് ഭാഗത്ത് കാണാതായ കുട്ടിയെ സംഭവസ്ഥലത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ അപ്പുറത്ത് വെച്ച് രാത്രി 11:30ഓടു കൂടി മൃതദേഹം കണ്ടെത്തി..
പള്ളിക്കൽ ബസാർ ആണൂർ ചിറ്റം പള്ളിയാ ളിയിൽ താമസിക്കുന്ന അബ്ദുൽ ബാരിയുടെ മകൻ മുഹമ്മദ് മിഖ്ദാദ് 13 വയസ്സ് ആണ് മരണപ്പെട്ടത്.
ആരക്കോട് രാമഞ്ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത് കുട്ടിയെ കാണാതായി എന്ന് അഭ്യൂഹത്താൽ വൈകുന്നേരം 7മണി മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു,
വൈകുന്നേരം 7 മണിയോടെയാണ് സംഭവം. രാത്രി വൈകിയും കുട്ടി വീട്ടില്‍ എത്താതായോടെയാണ് അന്യേഷിച്ചപ്പോള്‍ തോട് വക്കില്‍ ചെരിപ്പും വസ്ത്രങ്ങളും കണ്ടതോടെ തോട്ടില്‍ തിരിച്ചില്‍ ആരംഭിക്കുകയായിരുന്നു. വൈകുന്നേരവും കുട്ടിയെ തോട്ടില്‍ കുളിക്കുന്നത് കണ്ടതായി സമീപ വാസികളും പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ തോട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല തുടർന്ന് ഫയര്‍ഫോഴ്സ് , TDRF , ട്രോമകെയര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയ നിരവധി പേരാണ് തിരച്ചിൽ നടത്തുന്നിടെ രാത്രി 11 :30 ഓടെ അടുത്തുള്ള പാടത്ത് നിന്ന് ബോഡി ലഭിച്ചു,
വസ്ത്രവും ചെരിപ്പും തോടിന്റെ കരയിൽ കണ്ടതോടെ വന്ന സംശയം; ഒഴുക്കിൽ പെട്ട വിദ്യാർത്ഥിയുടെ മയ്യിത്ത് കണ്ടെത്തി..!
കൊണ്ടോട്ടി പള്ളിക്കൽ ബസാർ ആണ്ണൂർ രാമൻചിറ തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട വിദ്യാർത്ഥി മരണപെട്ടു. പുത്തൂർ പള്ളിക്കൽ വി.പി.കെ.എം.എം.എച്ച് എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പള്ളിക്കൽ ബസാർ ആണ്ണൂർ ചിറ്റം പള്ളിയാളിയിൽ മുഹമ്മദ് മിഗ്ദാദ്(13) ആണ് ഒഴുക്കിൽ പെട്ട് മരണപെട്ടത്.
ഇന്നലെ വൈകിട്ട് 6 മണിയോടെ യാണ് കുട്ടിയെ കാണാതായത്. വസ്ത്രവും ചെരിപ്പും രാമൻ ചിറ തോടിന്റെ കരയിൽ കണ്ടതോടെ സംശയം തോന്നി. കുട്ടി വെള്ളത്തിൽ കുളിച്ചിരുന്നതായി നാട്ടുകാരിൽ ചിലരും പറഞ്ഞു. ഉടൻതന്നെ നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് മീഞ്ചന്തയിൽ നിന്നും എത്തിയ ഫയർ ഫോഴ്സും, മുങ്ങൽ വിദഗ്ധരും രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തി. രാത്രി 11:30ഓടെ കുട്ടിയെ കാണാതായത്തിന്റെ ഒരു കിലോമീറ്റർ താഴെ പേങ്ങാട്ട് ഭാഗത്ത് നിന്നാണ് കുട്ടിയുടെ മയ്യിത്ത് കിട്ടിയത്. അബ്ദുൽ ബാരി - സുഹറ ദമ്പതികളുടെ മകനാണ് ഒഴുക്കിൽ പെട്ട് മരണപെട്ട മുഹമ്മദ് മിഗ്ദാദ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ