മലപ്പുറം: സമീപ ജില്ലയിൽ വെസ്റ്റ് നീൽ പനി റിപോർട്ട് ചെയ്തു എന്ന് സംശയിക്കുന്നതിനാൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ ആർ രേണുക അറിയിച്ചു.സമാന ലക്ഷങ്ങളോടെ ജില്ലയിലും രണ്ടു പേർ ഉള്ളതായി സംശയിക്കുന്നതായും ഡി എം ഒ അറിയിച്ചു.
എന്താണ് വെസ്റ്റ് നീൽ പനി
ക്യൂലക്‌സ് വിഭാഗത്തിൽ പെട്ട കൊതുക് പരത്തുന്ന ഒരു രോഗം ആണ് വെസ്റ്റ് നീൽ പനി.
പ്രധാനമായും പക്ഷികളിൽ ആണ് ഈ രോഗം ഉണ്ടാവുന്നത്. പക്ഷികളിൽ നിന്നും ഈ കൊതുകുകൾ മുഖേന ഈ രോഗം മനുഷ്യരിലേക്ക് എത്തുന്നു.
ദേശാടന കിളികൾ കൂടുതലായി എത്തുന്ന സമയത്തും സ്ഥലങ്ങളിലും ആണ് ഈ രോഗം കൂടുതലായി കാണുന്നത്.
രോഗബാധ ഉള്ള പക്ഷിയെയോ മൃഗത്തെയോ കടിച്ച കൊതുകുകൾ മനുഷ്യനെ കടിക്കുമ്പോൾ രോഗ കാരണം ആയ വൈറസ് മനുഷ്യരിലേക്ക് എത്തുകയും , മനുഷ്യർക്ക് രോഗം ബാധിക്കുകയും ചെയ്യുന്നു.
മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരുന്നില്ല.
രോഗലക്ഷണങ്ങൾ
മസ്തിഷ്ക ജ്വരത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാവുന്നു.
പനി, ബോധക്ഷയം,കൈ കാലുകൾക്ക് തളർച്ച,അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
പ്രതിരോധ മാർഗങ്ങൾ.
കൊതുക് കടി ഏൽക്കാതെ ഇരിക്കുന്നതിനുള്ള മുൻ കരുതലുകൾ സ്വീകരിക്കുക.
കക്കൂസുകളുടെ വെൻ്റ് പൈപ്പുകൾ നെറ്റ് ഉപയോഗിച്ച് കവർ ചെയ്യുക.
കൊതുക് പെറ്റ് പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.
വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.
പാടശേഖരങ്ങൾ, ദേശാടന കിളികൾ സ്ഥിരമായി എത്തുന്ന പ്രദേശങ്ങൾക്ക് സമീപം താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കുക.
*അത്തരം പ്രദേശങ്ങളിൽ കൊതുക് പെറ്റ് പെരുകുന്ന സാഹചര്യം കണ്ടാൽ വിവരം പ്രാദേശിക ആരോഗ്യ പ്രവർത്തകരേയൊ മെഡിക്കൽ ഓഫീസറെയോ വിവരം അറിയിക്കുക.
രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആസ്പത്രിയിൽ പോവുകയോ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയോ ചെയ്യുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ