വേനൽ കടുത്തതോടെ ജലനിധി പദ്ധതിയിലൂടെ കുടിവെള്ളം എത്തിക്കുന്നതിന്ന് വേണ്ടി പുഴയിൽനിന്ന് വെള്ളം അടിച്ചു കൊണ്ടുപോകുന്നത്കാരണവും, കൃഷിക്കായി വെള്ളം കൊണ്ടുപോകുന്നത് കാരണവും വെള്ളത്തിന്റെ ആവിശ്യം വൻതോതിൽ ഉയർന്നതിനാൽ പുഴയിലെ വെള്ളം വെൻതോതിൽ താഴ്ന്ന്കൊണ്ടിരിക്കുന്നു. കഴിഞ്ഞ കടുത്ത വേനലിൽപോലും മുന്ന് മീറ്ററിൽ കൂടുതൽ വെള്ളം ഉള്ള സ്ഥള്ളത് ഇപ്പോൾ വെള്ളം എല്ലാം വറ്റി മണൽകാണുന്ന അവസ്ഥഎത്തി, കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പല ജില്ലകളിലും വേനൽ മഴ ലഭിച്ചേങ്കിലും കടലുണ്ടിപ്പുഴ ഒഴുകുന്ന മലപ്പുറം ജില്ലയിൽ എവിടെയും കാര്യമായ മഴ ലഭിക്കാത്തത് കാര്യമാണമായും വെള്ളം കുറഞ്ഞുകൊണ്ടിരിക്കുകയാണ്, കടലുണ്ടിപ്പുഴയുടെ സമീപത്തുള്ള ഉയർന്ന സ്ഥലങ്ങളിലെ ചില വീടുകളിലെ കിണറുകളിൽ ഇപ്പോൾ തന്നെ വെള്ളം വറ്റാൻ തുടങ്ങി, വലിയോറ പാടത്തേക്ക് തിങ്കളാഴ്ച മുതൽ രാത്രി വെള്ളം പമ്പ് ചെയ്യുകയില്ലന്നും വാഴ,പൂള എന്നിവയുടെ തോട്ടം അല്ലാത്ത തോട്ടങ്ങൾ നിനക്കുന്നവർ 20 ദിവസം കഴിഞ്ഞ് മാത്രമേ തോട്ടം നിനക്കാവുഎന്നും.വാഴ,പൂള, കൃഷി ചെയ്യുന്ന കൃഷിക്കാർ 15 ദിവസത്തിലും തോട്ടം നിനക്കുക എന്നും പച്ചക്കറി ഒന്നര ദിവസ പ്രകാരവും ന
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി