ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കെപിഎം ബസാർ സ്വദേശി നരിക്കോടൻ കുഞ്ഞി മുഹമ്മദ്‌ ഹാജി മരണപ്പെട്ടു.

മരണ വാർത്ത ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ  വലിയോറ: കെപിഎം ബസാർ സ്വദേശി നരിക്കോടൻ കുഞ്ഞി മുഹമ്മദ്‌ ഹാജി മരണപ്പെട്ടു. ഭാര്യ കുനിയിൽ ഖദീജ  മക്കൾ: അബ്ദുൽ ജബ്ബാർ, യൂസുഫ്, ഷമീർ  പരേതനായ നരിക്കോടൻ അബ്ദുൽ ഖാദർ ഹാജി, ഹസൻ കുട്ടി മുസ്‌ലിയാർ, അസീസ് ഹാജി, അബു കാക്ക, മുഹമ്മദ്‌ കുട്ടി കാക്ക എന്നിവർ സഹോദരങ്ങളാണ്. പരേതന്റെ ജനാസ നമസ്കാരം ഇന്ന് രാത്രി 8.30ന് വലിയോറ കുന്നുമ്മൽ മഹല്ല് ജുമാ മസ്ജിദിൽ  വലിയോറ കുന്നുമ്മൽ മഹല്ല് ജുമാ മസ്ജിദ്-മൻശഉൽ ഉലൂം മദ്രസ എന്നിവയുടെ മുൻ സെക്രട്ടറിയും മുസ്‌ലിം ലീഗ് പ്രാദേശിക നേതാവുമായിരുന്നു നരിക്കോടൻ കുഞ്ഞി മുഹമ്മദ്‌ ഹാജി.

വ്യാപകമായി മഞ്ഞപ്പിത്തം ; വലിയ ജാഗ്രത വേണം

സംസ്ഥാനത്ത് ഈ വർഷം ഹെപ്പറ്റൈറ്റിസ് എ കാരണമുള്ള മഞ്ഞപ്പിത്തം വൻതോതില്‍ കൂടിവരുന്നു. മലിനമായ കുടിവെള്ളത്തിലൂടെയും ശുചിത്വക്കുറവിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വ്യാപിക്കുന്നത് കേരളത്തിന് നാണക്കേടുമായി. 6123 പേർക്കാണ് ഇത്തവണ സംസ്ഥാനത്ത് രോഗം ബാധിച്ചത്. 61 പേർ മഞ്ഞപ്പിത്തം വന്ന് മരിച്ചു. മഞ്ഞപ്പിത്തം സംശയിക്കുന്ന 17,067 കേസുകള്‍ വേറെയുമുണ്ട്. 17 മരണങ്ങളും. താരതമ്യേന വലിയ സങ്കീർണത വരുത്താത്ത രോഗം ഇത്തവണ പലരിലും തീവ്രമാവുകയും ചെയ്തു. പ്രമേഹം, അമിത രക്തസമ്മർദം, ഫാറ്റിലിവർപോലുള്ള ജീവിതശൈലീ രോഗങ്ങള്‍ സമൂഹത്തില്‍ വ്യാപകമാണെന്നതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ആയിരക്കണക്കിന് പേരെ ഇക്കൊല്ലം ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതായാണ് സർക്കാർ കണക്ക്. *പ്രതിരോധിക്കാൻ*  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച്‌ ബോധവല്‍ക്കരണം. ഗൃഹസന്ദർശനത്തിലൂടെ നേരിട്ട് ബോധത്ക്കരണം ഭക്ഷ്യ ജലജന്യ രോഗങ്ങള്‍ തടയാൻ ആരോഗ്യ-ഭക്ഷ്യ വകുപ്പുകളുടെ സംയുക്ത നടപടി. ഓരോ ആരോഗ്യ സ്ഥാപനങ്ങളും രോഗവ്യാപനം തടയുന്നതിന് ആവശ്യമായ കർമ്മപദ്ധതി. കിണറുകള്‍, മറ്റ് കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക

തലപ്പാറയിൽ KSRTC ബസ് പാടത്തേക്ക് മറിഞ്ഞു

പരിക്ക് പറ്റിയവരെ തിരുരങ്ങാടി ഹോസ്പിറ്റലിലെക്ക് കൊണ്ട് വരുന്നു ബസ്സിലുള്ള മുഴുവൻ ആളുകളെയും പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചു ആരുടെയും നില ഗുരുതരമല്ല എന്നാണ് അറിയാൻ സാധിച്ചത് തിരുരങ്ങാടി താലൂക്ക്ഗവണ്മെന്റ് ഹോസ്പിറ്റലിൽ പരിക്ക് പറ്റിയവരെ ചികിൽസിക്കുന്നു തൃശ്ശൂർ കോഴിക്കോട് ദേശീയപാത മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി ബസ് പാടത്തേക്ക് മറിഞ്ഞു അപകടം. കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആറുമാസം മുമ്പാണ് (ഏപ്രിൽ 13) ഇതേ സ്ഥലത്ത് മറ്റൊരു കെഎസ്ആർടിസി ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം ഉണ്ടായത് തലപ്പാറയിൽ ബസ് പാടത്തേക്ക് മറിഞ്ഞു:16 പേർക്ക് പരിക്ക് മലപ്പുറം തലപ്പാറയിൽ KSRTC ബസ് നിയന്ത്രണം വിട്ടു പാടത്തേക്ക് മറിഞ്ഞ് 16 പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. എല്ലാവരെയും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലപ്പാറയിൽ കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്. | ചേളാരി | തലപ്പാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 25...

VVC വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി

വള്ളിക്കുന്ന് : വിമുക്തി പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ വോളിബാൾ മത്സരത്തിൽ പുരുഷവിഭാഗത്തിൽ വി.വി.സി വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി. ഒന്നിനെതിരെ രണ്ട് സെ റ്റുകൾക്ക് ശോഭന വള്ളിക്കുന്നി നെ പരാജയപ്പെടുത്തി വി.വി.സി വലിയോറ ചാമ്പ്യന്മാരായത്. വനിതാ വിഭാഗത്തിൽ ആർ, സി.സി വള്ളിക്കുന്നിനെ ഒന്നിനെതിരെ രണ്ട്സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബാസ്കോ ഒതുക്കുങ്ങൽ ചാമ്പ്യൻ മാരായത്. 34ടീമുകൾ മാറ്റൂരച്ച മത്സരത്തിൽ വിജയികൾക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ശശികു മാർ സമ്മാനദാനം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.എം. രാധാകൃഷ്ണൻ അധ്യ ക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി. ശ്രീനാഥ്, ജില്ല വോളിബാൾ ടെക്നിക്കൽ കൺ വീനർ ഷരീഫ് എന്നിവർ സം സാരിച്ചു.

പുതിയ NH 66 പാതയിലെ പുതിയ ടോൾ പ്ലാസകൾ എവിടെയെലാം ആണെന്ന് അറിയാം NEW NH66 TROLL plaza location

തലപ്പാടി (കാസർഗോഡ്)-കാരോട് (തിരുവനന്തപുരം) എൻഎച്ച് 66 പാതയിലെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ 11 പുതിയ ടോൾ പ്ലാസകൾ നിലവിൽ വരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പുതിയ പാതയുടെ ഭാഗമായി രണ്ട് പുതിയ ടോൾ പ്ലാസകൾ വീതമുണ്ടാകും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ ടോൾ പ്ലാസ വീതം തുറക്കും. Kasaragod................ Pulloor Periya Kannur.......................Kalyassery Kozhikode.................Mampuzha Malappuram............ Vettichira Thrissur.................. .Nattika Ernakulam............... Kumbalam Alappuzha.................Kommadi Kollam......................Ochira & Kalluvathukkal Thiruvananthapuram...Thiruvallam & not decided(May be at attingal bypass)

മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു ;5 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

 മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഉൾപ്പെടെ അപകടത്തിൽപ്പെട്ടു മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു  എംസി റോഡിൽ   വാമനപുരത്താണ് സംഭവം   അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ചതായാണ്    സ്കൂട്ടർ യാത്രികനെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിന്  ഇടയിലാണ്   അപകടം   മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വന്നിരുന്ന പൈലറ്റ് വാഹനങ്ങളും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു   ഒരു പെൺകുട്ടി സ്കൂട്ടർ കൊണ്ട് ആറ്റിങ്ങൽ റോഡിലോട്ട് പെട്ടെന്ന് തിരിഞ്ഞപ്പോൾ മറ്റു വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തി തുടർന്ന് തമ്മിലിടിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം മറ്റു കുഴപ്പങ്ങൾ ഇല്ലാത്തതിനാൽ ഉടൻ തന്നെ പുറപ്പെട്ടു മറ്റു വാഹനങ്ങൾ വാമനപുരം ജംഗ്ഷനിൽ നിർത്തിയിട്ടു.

രാത്രി വീട്ടിൽനിന്നും കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ

  രാത്രി വീട്ടിൽനിന്നും  കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ ഇൻസ്റ്റ​ഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച 18 കാരനൊപ്പം പോലീസ് പിടികൂടി --l  ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചയാളുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി നാടുവിട്ടു. പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ രാത്രി വീട്ടിൽനിന്നു കാണാതായ 13 വയസ്സുകാരിയാണ് സുഹൃത്തി ന്റെയൊപ്പം പോയത്. പോലീസിന്റെ തിരച്ചിലിൽ ഇരുവരെയും ഊട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന 18കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ സൗഹൃദം സ്ഥാപിച്ചത്. പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊക്ലി മേനപ്രത്തെ മുഹമ്മദ് ബിനിനെയും (18) പെൺകുട്ടിയെയും കണ്ടെത്തിയത്. ഇവരെ സഹായിച്ച സനീദ് നെ നേരത്തേ അറസ്റ്റ് ചെയ്‌തു ജാമ്യത്തിൽ വിട്ടിരുന്നു.   ▪️

കയ്യില്‍ ഒന്നര ലക്ഷത്തിന്‍റെ ഫോണ്‍, ആഡംബര ജീവിതം; 17 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു, ഇന്‍സ്റ്റഗ്രാം താരം അറസ്റ്റില്‍

കൊല്ലം:ആഡംബര ജീവിതം നയിക്കാനായി സ്വർണം മോഷ്ടിച്ച ഇൻസ്റ്റ​ഗ്രാം താരം പിടിയിൽ. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ഭർതൃസഹോദരിയുടേയും സുഹൃത്തിന്റേയും വീട്ടിൽ നിന്ന് 17 പവൻ സ്വർണമാണ് മുബീന മോഷ്ടിച്ചത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ സെപ്തംബറിലാണ് മുബീനയുടെ ഭർതൃസഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടിൽ നിന്ന് സ്വർണം മോഷണം പോകുന്നത്. ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകൾ എന്നിവയാണ് കാണാതായത്. ഒക്ടോബര്‍ പത്തിനാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചു. ദൃശ്യങ്ങളിൽ മുബീന സെപ്റ്റംബർ 30ന് രാവിലെ പത്ത് മണിയോടെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്നതായി കണ്ടു. അതിന് ശേഷം ഒക്ടോബര്‍ പത്ത് വരെ പുറത്തുള്ള മാറ്റാരും വീട്ടിൽ വന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് മനസിലായി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ മറ്റൊരു മോഷണ പരാതി ചിതറ സ്റ്റേഷനിൽ തന്നെ നൽകിയിരുന്നു. ഇവരുടെ വീട്ടിൽ നിന്നും സ്വർണം മോഷണം പോയിരുന്നു. ര...

എൻജിനിയറിങ് മഹാത്ഭുതമാകാനൊരുങ്ങി വട്ടപ്പാറ viaducts ❗️ ഇങ്ങനൊരുപാലം ഇന്ത്യയിലാദ്യം

എൻജിനിയറിങ് മഹാത്ഭുതമാകാനൊരുങ്ങി വട്ടപ്പാറ viaducts ❗️ ഇങ്ങനൊരുപാലം ഇന്ത്യയിലാദ്യം ദേശിയപാത 66 മലപ്പുറം  ജില്ലയിലെ  വളാഞ്ചേരി ബൈപാസിൽ 4 കിലോമീറ്റർ വരുന്ന  ബൈപാസിൽ 2 കിലോമീറ്റർ  നീളമുള്ള  സൗത്ത്ഇന്ത്യ യിലെ തന്നെ  ഏറ്റവും  നീളം  കൂടിയ viaducts  പണി പൂർത്തിയാകുന്നു വട്ടപ്പാറ വളവും വളാഞ്ചേരി നഗരവും പൂർണമായും ഒഴിവാക്കിയാണ് പുതിയ ബൈപ്പാസ് നിർമ്മിക്കുന്നത്. വയലുകൾക്കും തോടുകൾക്കും മുകളിലൂടെയാകും പാത കടന്നുപോകുക.  സംസ്ഥാനത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരി പാത നിർമ്മാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. ബൈപ്പാസുകളും ആകാശപ്പാതകളുമൊക്കെയായി നാടിന്‍റെ ഗതാഗതമേഖലയിൽ വമ്പൻ മാറ്റത്തിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. മലപ്പുറം ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ടൊരു ബൈപ്പാസ് വരുന്നുണ്ട്. അതാണ് വളാഞ്ചേരി ബൈപ്പാസ്. വട്ടപ്പാറ വളവെന്ന് കേൾക്കാത്ത യാത്രികർ ഉണ്ടാകില്ല. പ്രദേശത്തെ പ്രധാന അപകട മേഖലയായ വട്ടപ്പാറ വളവ്.  ഈ വട്ടപ്പാറ വളവിനെ പൂർണമായും ഒഴിവാക്കിക്കൊണ്ടാണ് വളാഞ്ചേരി ബൈപ്പാസ് എന്ന അത്യദ്ഭുതം യാതാര്‍ത്ഥ്യമാകുന്നത...

വലിയോറ മാരത്തൺ-2025 ഔദ്യോഗിക പ്രഖ്യാപനം മന്ത്രി .വി. അബ്ദുറഹ്മാൻ നിർവ്വഹിച്ചു

രണ്ടാമത് വലിയോറ മാരത്തണിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ബഹു. സംസ്ഥാന കായിക വകുപ്പ് മന്ത്രി . വി അബ്ദുറഹ്മാൻ നിർവ്വഹിച്ചു.  വലിയോറ മിനിബസാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മെച്ചിസ്മോ മിനിബസാർ ആണ് പരിപാടിയുടെ സംഘാടകർ.2025 ഫെബ്രുവരി 16 (ഞായർ)നാണ് മാരത്തൺ. മന്ത്രിയുടെ വസതിയിൽ വെച്ച് നടന്ന പ്രഖ്യാപന ചടങ്ങിൽ മെചിസ്മോ ഭാരവാഹികളും പൗര പ്രമുഖരും പങ്കെടുത്തു.

വാഹനാപകടങ്ങളിൽ മരണപ്പെടുന്നത് അധികവും ബൈക്ക് യാത്രക്കാർ.

ബൈക്ക് ഓടിക്കുമ്പോൾ മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുക. സ്പീഡിൽ പോകുന്ന നാലു ചക്രവാഹനം ബ്രേക്ക് ചെയ്താൽ വണ്ടി നിൽക്കുന്നത് പോലെ ബൈക്കുകൾ അങ്ങനെ നിൽക്കില്ല. ഇരുചക്രവാഹനങ്ങളുടെ രണ്ടു ഭാഗങ്ങൾ മാത്രമേ ഒരേസമയത്ത് ഭൂമിയിൽ സ്പർശിക്കുന്നുള്ളൂ. നമ്മുടെ ബാലൻസ് തെറ്റിയാൽ വാഹനം വീണു പോകും. പിൻസീറ്റിൽ ഒരു വശത്തേക്ക് തിരിഞ്ഞിരിക്കുന്ന സ്ത്രീകളുടെ മിക്ക "അഭ്യാസങ്ങളും" ബൈക്കിന്റെ ബാലൻസ് തെറ്റാൻ ഇടയാക്കും.  പരിസര  കാഴ്ചകളിലേക്ക് ശ്രദ്ധ പോകാതെ മുന്നിലേക്ക്‌ മാത്രം ശ്രദ്ധിക്കുക. ഒരു നിമിഷം കൊണ്ടു മുന്നിലെ അവസ്ഥ മാറിയിരിക്കും  സൂചനാ ബോർഡുകൾ, ഹംപുകൾ  റോഡ് മുറിച്ചു കടക്കുന്നവർ എന്നിവ ശ്രദ്ധിക്കണം. ബൈക്കോടിക്കുന്നതിനിടെ മൊബൈൽ, ബ്ലൂടൂത്ത്, ഹെഡ് സെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക  ഇടതുവശം ചേർന്നു മാത്രം വണ്ടി ഓടിക്കുക. വശങ്ങളിലേക്ക് തിരിയുമ്പോൾ ഇൻഡിക്കേറ്ററിടാൻ മറക്കരുത്. ബൈക്കോടിക്കുമ്പോൾ റോഡിൻ്റെ അവസ്ഥ, വണ്ടിയുടെ വേഗം എന്നിവ നോക്കിയേ ബ്രേക്ക് ചെയ്യാവൂ. മുൻ ബ്രേക്ക് പെട്ടെന്ന് പിടിച്ചാൽ വണ്ടി തിരിയും മറിയും. ഇടറോഡുകളിൽ നിന്ന് കയറിവരുന്ന വാഹനങ്ങളെക്കുറിച്ച് നല്ല ജാഗ്...

Fishing & Safty Malayalam

Fishing ചെയുമ്പോൾ അശ്രദ്ധയും അമിതാവേശവും കാരണം പലപ്പോഴും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്    അത് ഓരോന്നും തിരിച്ചറിഞ്ഞു തരണം ചെയ്യാനുള്ള മുൻകരുതലും മാനസികവസ്ഥയും സ്വയം ഉൾകൊള്ളാൻ പ്രാപ്തരാവണം  ഉദാഹരണം ❌ഇഴ ജന്തുക്കളെ സൂക്ഷിക്കുക ❌cast ചെയുമ്പോൾ മറ്റുള്ളവരുടെ ദേഹത്തു തട്ടാതി രിക്കാൻ പ്രേത്യേകം സൂക്ഷിക്കണം ❌മീനു കളുടെ മുള്ള് തട്ടുന്നത് സൂക്ഷിക്കുക ❌Fishing നു പോകുമ്പോൾ ഒരാളെ കൂടി കൂട്ടുക because എന്തെങ്കിലും അപകടം പറ്റിയാൽ കൂടുതൽ സഹായമാകും മിക്ക സ്പോട്ടും വിജനമായിരിക്കും   ❌വഴുക്കൽ ഉള്ള സ്ഥലങ്ങൾ ശ്രെദ്ധിക്കുക ❌കടലിൽ തിര കൂടുതൽ ഉള്ളപ്പോൾ Fishig നു പോവാതിരിക്കുക ❌പ്രകൃതിയുമായി കൂടുതൽ ഇടപെടുന്നതിനാൽ വെള്ളപൊക്കം, ഇടിമിന്നൽ, മലവെള്ളപ്പാച്ചിൽ ശക്തമായ തിരമാല, കാറ്റ്, ഒക്കെ ഉള്ള സമയങ്ങളിൽ യുക്തിക് അനുസരിച് തീരുമാനം എടുക്കുക ❌safety equipments like high boot, sun glass, torch, sun protection mask  ഒക്കെ ഉപയോകിക്കുക ❌അറ്റ്ലീസ്റ്റ് വെള്ളത്തിൽ വീണാൽ തിരിച്ചു കരയ്ക്ക് കേറാനുള്ള നീന്തൽ എങ്കിലും നിർബദ്ധന്മായും പഠിച്ചിരിക്കുക ❌പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങതിരിക്കുക...

മഞ്ഞകൂരി / മഞ്ഞാളെട്ട മീൻ manjakoori

പുഴയിൽ കാണപ്പെടുന്ന ഈ മീനിനെ ഞങ്ങളുടെ നാട്ടിൽ " മഞ്ഞേളെട്ട " എന്നാണ് വിളിക്കാറ്, ഈ മീനിനെ പുഴയിൽ വെള്ളം കലങ്ങുമ്പോഴാണ് കൂടുതലായി കാണാറ് എന്നാലും ഈ മീനിന്റെ എണ്ണം വളരെ കുറഞ്ഞുകൊണ്ടിരിക്കുന്നതായി തോന്നുന്നു. ഈ മീനിന്റെ വീഡിയോസ് FISHinKERALA യുടെ യൂട്യൂബ് ചാനലിൽ ഉണ്ട്. ഈ മീനിനെ തിരിച്ചറിയാനുള്ള പ്രധാന അടയാളം ഇതിന്റെ ശരീരത്തിലെ കറുത്ത വലിയ പൊട്ടാണ്.ഈ മീനിന്റെ രണ്ട് വശങ്ങളിലും മുകളിലും നല്ല കട്ടിയുള്ള മുള്ളുകൾ ഉണ്ട് ഈ വയെ പിടിക്കുമ്പോൾ ശ്രദ്ധിക്കണം.ഈ മത്സ്യത്തെ വലയിട്ടും ചൂണ്ടയിട്ടുംപിടിക്കാൻ കഴിയും, ചുണ്ടായിട്ട് ഈ പിടിക്കാൻ കോഴികുടൽ, മത്തി, മണ്ണിര എന്നിവ ഉപയോഗിക്കാവുന്നതാണ്. ഈ മത്സ്യം നല്ല ടെസ്റ്റുള്ള ഭക്ഷണയോഗ്യമായ മീനാണ്.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കൂരിയാട് താൽക്കാലിക സംവിധാനം വേണം

വേങ്ങര : കൂരിയാട് തകർന്ന ഹൈവേ ഇനി എന്ന് യാതാർത്യമാകും വർഷങ്ങൾ വേണ്ടി വരും , തൃശൂർ കോഴിക്കോട് യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും പ്രദേശത്തെ പ്ര പ്രാദേശിക റോഡുകളിലേക്ക് തിരിച്ച് വിട്ട് എത്ര കാലം തുടരാൻ കഴിയും, മഴ അധികരിക്കുന്നതോടെ പ്രദേശം സ്തംഭിച്ചു പോകുന്ന അവസ്ഥവരും, അതിനാൽ എത്രയും പെട്ടൊന്ന് ബതൽ സംവിധാനമൊരുക്കാൻ ബന്ധപ്പെട്ടർ തയ്യാറാക്കണമെന്ന് ഇന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കൂരിയാട് സന്ദർശിച്ച ഭരണസമിതി ആവശ്യപ്പെട്ടു, ഈ ആവശ്യമുന്നയിച്ച് ബോർഡിൽ പ്രമേയം പാസാക്കി എൻഎച്ച് ഐ യും PWD വകുപ്പിനെയും സമീപിക്കുമെന്ന് പ്രസിഡന്റ് കെ. പി ഹസീനാ ഫസൽ അറിയിച്ചു, വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് സ്റ്റാൻ്റിംഗ് കമ്മറ്റി ചെർമാൻമാരായ എ കെ സലീം ,ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സി.പികാദർ, നുസ്രത്ത് അംബാടൻ , എൻ ടി. മൈമൂന, റുബീന അബ്ബാസ്, എ കെ നഫീസ , ആസ്യാ മുഹമ്മദ്.എ,കെ, ജംഷീറ, നുസ്റത്ത് തുമ്പയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു ,https://chat.whatsapp.com/IIibxcNDK9BL8Ksh3gPCQ7

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കൂരിയാട് ദേശീയപാത തകർന്നതിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ

മുന്നിലെ കാറിന് മുകളിലേക്ക് കല്ലും മണ്ണും വീഴുന്നു, ഭൂകമ്പം പോലെ റോഡ് വിണ്ടുകീറി; കാർ ഉപേക്ഷിച്ച് ഇറങ്ങി ഓടി' മലപ്പുറം: കൂരിയാട് ദേശീയപാത 66ന്‍റെ ഒരു ഭാഗവും സർവിസ് റോഡും തകർന്നുണ്ടായ അപകടത്തിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ. സർവിസ് റോഡിലൂടെ പോകുകയായിരുന്ന കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് അപകടത്തെ കുറിച്ച് വിവരിച്ചത്. മുന്നിലുണ്ടായിരുന്ന വാഹനങ്ങൾക്ക് മേലേക്ക് കല്ലും മണ്ണും വീണതോടെ ഇവർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഏകദേശം രണ്ടരയോടെയാണ് സംഭവമെന്ന് ഇവർ പറയുന്നു. 'ഞാനും ജ്യേഷ്ഠനും മറ്റ് രണ്ടുപേരും മലപ്പുറത്ത് പോയി തിരികെ വരികയായിരുന്നു. കൂരിയാട് പാടം പകുതി കഴിഞ്ഞ ഉടനെ സർവിസ് റോഡിൽ മുന്നിലെ കാറിന്‍റെ മുകളിലേക്ക് കല്ലും മണ്ണും വീണു. ഇതോടെ കാറുകൾ നിർത്തി. ആ സമയം തന്നെ സർവിസ് റോഡ് വിണ്ടുകീറിത്തുടങ്ങി. ഭൂകമ്പം ഉണ്ടാകുന്നതുപോലെയായിരുന്നു അത്. കാറിലുണ്ടായിരുന്ന ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ വേച്ചുപോകുന്നുണ്ടായിരുന്നു. കാർ ചരിഞ്ഞ നിലയിലായിരുന്നു. മുന്നിലെ കാറിലുണ്ടായിരുന്നവരോട് ഞങ്ങൾ ഇറങ്ങി വരാൻ പറഞ്ഞു. കാർ അവിടെ ഇട്ട് ...

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

പരപ്പനങ്ങാടിയിൽ ഫൈബർ വെള്ളം തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു...

പരപ്പനങ്ങാടി മൽസ്യ ബന്ധനത്തിന് പോയ 2 വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 2 പേർക്ക് പരിക്കേറ്റു… വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ ഹംസക്കോയയുടെ മകൻ നവാസ് (30) ആണ് മരിച്ചത്… ഇന്ന് പുലർച്ചെ യാണ് സംഭവം… പരപ്പനങ്ങാടി ഇത്തിഹാദി വള്ളവും ആനങ്ങാടി റുബിയാൻ വള്ളം ആണ് കൂട്ടിയിടിച്ചത്… ഇടിയെ തുടർന്ന് നവാസ് തെറിച്ചു വീണു… പരിക്കേറ്റ 3 പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസ് മരണപെട്ടു ...

കാലവർഷം കനത്തു പെയ്യുന്ന സാഹചര്യത്തിൽ മിക്കവരുടെയും ചോദ്യം ഇതാണ് പ്രളയത്തിന് സാധ്യതയുണ്ടോ?

കാലവർഷം കനത്തു പെയ്യുന്ന സാഹചര്യത്തിൽ മിക്കവരുടെയും ചോദ്യം ഇതാണ് പ്രളയത്തിന് സാധ്യതയുണ്ടോ? ജനജാഗ്രതാ സമിതികൾ തയാറായിരിക്കാൻ പലയിടത്തും നിർദ്ദേശം നൽകിയിട്ടുണ്ട്. 4 ദിവസം കൂടി മഴ കനക്കുമെന്ന് ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുണ്ട്. ഇതുകാരണം 29 വരെ തീർച്ചയായും ജാഗ്രത വേണം. ഇപ്പോൾ മറാത്ത് വാഡക്ക് മുകളിൽ ഒരു ന്യൂനമർദ്ദം, മധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ ഒരു ചക്രവാത ചുഴി നിലനിൽക്കുന്നു. നാളെ ബംഗാൾ ഉൾക്കടലിൽ മധ്യപടിഞ്ഞാൻ മേഖലയിൽ ഒരു ന്യൂനമർദം രൂപപ്പെടും. പടിഞ്ഞാറൻകാറ്റ് കേരളത്തിന് മുകളിൽ 30- 35 നോട്സ് വേഗത്തിൽ തുടരുന്നു. പക്ഷേ, മൺസൂൺ വ്യാപനം ഇപ്പോഴും ലോ ലെവലിൽ തന്നെയാണ്. മിഡ് ലെവലിലും മൺസൂൺ സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോൾ ഇടിക്ക് ഇടം നൽകുന്നത് കാറ്റ് ഈ മധ്യ ഉയരത്തിൽ സജീവ സാന്നിധ്യം ഇല്ലാത്തത് കൊണ്ടാണ്. Monsoon Low Level Jet (MLLJ) 4 കി.മി വരെ ഉയരത്തിൽ (MSL) കാണാറുണ്ട്. എന്നാൽ ഇപ്പോൾ 3 കി.മിൽ തന്നെ കാലിടറുന്നു. നാളെ മുതൽ കാറ്റ് ചിതറാൻ സാധ്യതയുണ്ട്. കേന്ദ്രീകൃത കാറ്റ് വീശൽ നാളെ ന്യൂനമർദ്ദം വരുന്നതോടെ ഉണ്ടാകുമോ എന്ന് കണ്ടറിയണം. മഴ ശക്തി കുറയുന്നോ എന്ന് നാളെ മുതൽ നിരീക്ഷിക്കണം. 29 വരെ...

യാത്രക്കാർ ശ്രദ്ധിക്കുക; കൂരിയാട് ദേശീയ പാതയിലെ മണ്ണിടിച്ചിൽ; വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു

ദേശീയപാത കൂരിയാട് പുതിയതായി നിർമ്മിച്ച  റോഡ് ഇടിഞ്ഞു.  മണ്ണിട്ട് ഉയർത്തിയ പുതിയ റോഡ് ആണ് താഴോട്ട് ഇടിഞ്ഞിരിക്കുന്നത്.  ഇതിന് താഴെയുള്ള സർവീസ് റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ സർവീസ് സ്റ്റേഷൻ്റെ  ഭാഗത്തുള്ള റോഡിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. വയലിലേക്ക് വരെ ഇതിൻറെ ആഘാതം ഉണ്ടായിട്ടുണ്ട്. വയലിലെ മണ്ണ് ഇളകിയ നിലയിലാണ്.  വയലിനോട് ചേർന്നുള്ള സൈഡ് ഭിത്തിയും ഇടിഞ്ഞു. ഏതാനും വാഹനങ്ങൾ റോഡിൽ കുടുങ്ങിയിട്ടുണ്ട്.  വലിയ അപകടമാണ് ഒഴിവായിട്ടുള്ളത്.  അപകട സമയത്ത് ഈ ഭാഗത്ത്  വാഹനങ്ങളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി എന്നാണ് മനസ്സിലാകുന്നത്. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള  ഗതാഗതം സ്തംഭിച്ചു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.  കൂരിയാട് നിലംപൊത്തിയത് അശാസ്ത്രീയതയുടെ കൂമ്പാരം; NHAI ഉണരുമോ?                     വേങ്ങര: കൂരിയാട് ദേശീയപാതയിൽ സർവീസ് റോഡ് ഇടിഞ്ഞുവീണ സംഭവം സംസ്ഥാനത്ത് ദേശീയപാത 66 ൻ്റെ നിർമ്മാണത്തിലെ അപാകതകളുടെയും സുരക്ഷാ വീഴ്ചകളുടെയും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്....

വാടക കെട്ടിടത്തില്‍ നിന്ന് ലഹരി പിടികൂടിയാല്‍ ഉടമയും പ്രതിയാകും'; മുന്നറിയിപ്പുമായി എക്‌സൈസ്; കടുത്ത പ്രധിഷേധം..

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍. കെട്ടിടത്തില്‍ നിന്നും ലഹരി പിടികൂടിയാല്‍ വീട്ടുടമസ്ഥരും പ്രതികളാകും. വാടക നല്‍കുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തില്‍ ഉടമകള്‍ക്ക് ബാധ്യതകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന ലഹരി കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകള്‍ക്ക്ക ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കു. കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോണ്‍ടാക്‌ട് വിവരങ്ങള്‍ കൈമാറി സാമ്ബത്തിക ലാങം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം. അതേസമയം, സോഷ്യൽ മീഡിയയിൽ ഈ മുന്നറിയിപ്പിന് എതിരെ കനത്ത പ്രതിഷേധം ആണ് നടക്കുന്നത്. കേരളത്തിൽ നിലവിൽ പ്രവാസികളായ ആളുകൾക്ക് വീടുകൾ വാടകയ്ക്ക് കൊടുക്കാൻ പൊതുവെ താത്പര്യം കുറവാണെന്നും ഈ ഒരു നിർദേശം കൂടി വന്നാൽ അത് ഭാവിയിൽ വലിയ പ്രശ്‌നങ്ങൾക്ക് കാര...

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു