ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

SSLC ഫലംപ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി. ടി.എച്ച്.എൽ.സി. ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവരിൽ 98.11 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. പത്തനംതിട്ട റവന്യൂജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം(99.33), ഏറ്റവും കുറവ് വിജയശതമാനം വയനാട് റവന്യൂജില്ലയിലും(93.22). കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ല. ഏറ്റവും കൂടുതൽ എപ്ലസ് ലഭിച്ച വിദ്യാർഥികളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് ഒന്നാമത്. ആകെ 2493 വിദ്യാർഥികൾക്ക് മലപ്പുറത്ത് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. സംസ്ഥാനത്ത് 599 സർക്കാർ സ്കൂളുകളും 713 എയ്ഡഡ് സ്കൂളുകളും 391 അൺ എയ്ഡഡ് സ്കൂളുകളും നൂറുശതമാനം വിജയം കൈവരിച്ചു. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലും 2939 സെന്ററുകളിലായി 434729 വിദ്യാർഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതി. മൂല്യനിർണയം 14 പ്രവൃത്തിദിവസം കൊണ്ട് പൂർത്തിയാക്കി. ഈ വർഷം ആർക്കും മോഡറേഷൻ നൽകിയിട്ടില്ല. ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ല.

കോഴിമാലിന്യ സംസ്‌കരണപ്ലാന്റ് മാറ്റിസ്ഥാപിക്കാനാവശ്യപ്പെട്ട് മാർച്ച് നടത്തി

കണ്ണമംഗലം:കോഴിമാലിന്യ സംസ്‌കരണ പ്ലാന്റ് വട്ടപ്പൊന്ത ജനവാസ മേഖലയിൽനിന്നും മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്തിലേക്ക് സൂചനാ പ്രതിഷേധമാർച്ച്‌ നടത്തി. കഴിഞ്ഞ നവംബർ ഒന്നിനാണ് ഇവിടെ മാലിന്യസംസ്‌കരണപ്ലാന്റ് ആരംഭിച്ചത്. ആദ്യം ഗ്രാമപ്പഞ്ചായത്തിലെ മാലിന്യങ്ങൾ മാത്രമാണ് സംസ്‌കരിച്ചിരുന്നത്. ഇപ്പോൾ വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങളെത്തി അശാസ്ത്രീയമായി മാലിന്യം തള്ളി പോവുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞദിവസം കോഴിമാലിന്യം തള്ളാനായി ഇവിടെയെത്തിയ ലോറി നാട്ടുകാർ പിടികൂടിയിരുന്നു. മാർച്ച് വാർഡംഗം കാബ്രൻ നൗഷാദ് ഉദ്ഘാടനംചെയ്തു. പി.പി. സൈതു അധ്യക്ഷനായി. പി.കെ. അനിൽകുമാർ, പൊലിയാടത്ത് സരോജിനി, നവാബ് പുള്ളാട്ട്, അഫ്‌സൽ പുള്ളാട്ട്, പറമ്പൻ ഷറഫുദ്ധീൻ എന്നിവർ നേതൃത്വംനൽകി.

നാലാം ഘട്ട വോട്ടെടുപ്പ്: 72 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ

ഭുവനേശ്വര്‍: ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ. മഹാഹാരാഷ്ട്രയിലും ഒഡിഷയിലും ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകും. അനന്ത്നാഗിലും ബംഗാളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജനവിധി തേടുന്നവരിൽ കനയ്യകുമാറും ഊർമ്മിളയും അടക്കമുള്ള പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്. ബിജെപിക്കും പ്രതിപക്ഷത്തിനും നിര്‍‍ണായകമായ നാലാം ഘട്ടത്തിൽ 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്ന രാജസ്ഥാനും മധ്യപ്രദേശും പോളിങ്ങ് ബൂത്തിലെത്തുകയാണ്. കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ് പ്രധാന പ്രചാരണ വിഷയമാക്കിയത്. എസ്‍പി - ബിഎസ്‍പി സഖ്യം വെല്ലുവിളി ഉയര്‍ത്തുന്ന യുപിയിലിടക്കം മോദി ഫാക്ടറിലാണ് ബിജെപിയുടെ വിജയ പ്രതീക്ഷ. 2014ലേതു പോലെ വീണ്ടും ഒബിസി കാര്‍ഡ് കളത്തിലിറക്കിയിരിക്കുകയാണ് മോദി. തന്‍റെ ജാതിയെക്കുറിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ ഇപ്പോള്‍ ചര്‍ച്ച നടത്തുന്നതെന്നും താൻ ഏറ്റവും പിന്നാക്ക ജാതിയിൽപ്പെട്ടയാളാന്നും മോദി പറഞ്ഞു. എസ്‍പി ബിഎസ്‍പി സഖ്യത്തിന്‍റെ യാദവ് ദളിത് മുസ്ലീം വോട്ടു ഏകീകരണ നീക്കം യുപിയിൽ ബിജെപിക്ക് വെല്ലുവിളിയാകുന്ന

വേങ്ങര വ്യാപാരി വ്യവസായ ഏകോപനസമിതി നിർമ്മിച്ച വീട് കൈമാറി*

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന്  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി  വേങ്ങര യൂണിറ്റ് നിർമിച്ച വീട് കുടുംബത്തിന് വ്യാപാരി വ്യവസായി എ കോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദിൻ കൈമാറി.  പറപ്പൂർ പഞ്ചായത്തിലെ ഇല്ലിപ്പിലാക്കൽ കുറും കുളത്ത് വെച്ച് നാട്ടിലെ ജനപ്രതിനിധികളും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളും, രാഷ്ട്രീയ ,സാമൂഹ്യ, മത, സാംസ്കരിക നേതാക്കളും പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു...

ആരോഗ്യ ഇൻഷുറൻസ് പുതുക്കാൻ അവസരം

ആരോഗ്യ ഇൻഷൂറൻസ് പുതുക്കൽ  24 തിയ്യതി കൊളപ്പുറം ആസാദ് നഗർ മദ്റസ ത്തു നൂറിൽ വെച്ച് നടക്കും  25 ന് പാക്കടപ്പുറായ UP സ്കൂളിൽ വെച്ച് നടക്കും  26 ന് അടക്കാ പുര Shool ൽ വെച്ച് 27 ന് പുത്തനങ്ങാടി മദ്രസയിൽ വെച്ച് 28 , 29  പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും കുടുംബത്തിൽ നിന്ന് ഒരാൾ വരണം'' വരുന്നയാൾ അവരുടെ ആധാർ റേഷൻ കാർഡ് ഫോൺ നമ്പർ 50 രുപ എന്നിവ കൈയിൽകരുതണം

സംസ്ഥാനത്ത് പ്രചരണം അന്തിമഘട്ടത്തിൽ.മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം*

കണക്കുകൾ കൂട്ടിയും കിഴിച്ചും മുന്നണികൾ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലാണ് 23ന് വോട്ടെടുപ്പ് നടക്കുക. 21ന് വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശത്തോടെ സംസ്ഥാനത്തെ പരസ്യപ്രചരണം അവസാനിക്കും. 22ന് നിശബ്ദ പ്രചരണം. ദേശീയ നേതാക്കളുടെ വൻപടയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇക്കുറി കേരളത്തിലെത്തിയത്.  തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണം അന്തിമഘട്ടത്തിലേക്ക്. 23ന് ലോക്സഭയിലേക്ക് മൂന്നാംഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. 21ന് വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശത്തോടെ സംസ്ഥാനത്തെ പരസ്യപ്രചരണം അവസാനിക്കും. 22ന് നിശബ്ദ പ്രചരണം. ദേശീയ നേതാക്കളുടെ വൻപടയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇക്കുറി കേരളത്തിലെത്തിയത്. ഇതിനു പുറമേ, വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടി മൽസരിക്കാനെത്തിയതോടെ കേരളം ശ്രദ്ധാകേന്ദ്രമായി. സ്ഥാനാർഥികളെല്ലാം ഇതിനോടകം മണ്ഡല പര്യടനം പൂർത്തിയാക്കി റോഡ് ഷോയിലാണ്. അവസാനവട്ട ഹൗസ് കാംപയിനുമായി വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് പ്രവർത്തകർ. അതിനിടെ, പരസ്പര ആരോപണ പ്രത്യാരോപണങ്ങളുമായി സ്ഥാനാർഥികളും പാർട്ടി നേതൃത്വവും രംഗത്തുള്ളത് പോരാട്ടത്തിന്

പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

മലപ്പുറം: പൊന്നാനി,മലപ്പുറം ലോക്സഭ മണ്ഡലങ്ങളിലെ മുസ്ലീം ലീഗ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.15-ഓടെയാണ് സ്ഥാനാർഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും വരണാധികാരിയായ മലപ്പുറം ജില്ലാ കളക്ടർക്ക് പത്രിക നൽകിയത്. കോൺഗ്രസ്, മുസ്ലീംലീഗ് നേതാക്കളും സ്ഥാനാർഥികളോടൊപ്പമുണ്ടായിരുന്നു. രാവിലെ പാണക്കാട് തറവാട്ടിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പ്രാർഥന നടത്തിയശേഷമാണ് കളക്ടറേറ്റിലേക്ക് പുറപ്പെട്ടത്. ശേഷം മലപ്പുറം ഡി.സി.സി. ഓഫീസിലും സ്ഥാനാർഥികൾ സന്ദർശനം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം ഡമ്മി സ്ഥാനാർഥിയായി യു.എ. ലത്തീഫും പത്രിക നൽകി. അഷ്റഫ് കോക്കൂരാണ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഡമ്മി സ്ഥാനാർഥി. സിറ്റിങ് എം.പി.യായ പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാംതവണയാണ് മലപ്പുറം ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്നത്. എസ്.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനുവാണ് മലപ്പുറത്തെ ഇടതുസ്ഥാനാർഥി. എൻ.ഡി.എ. സ്ഥാനാർഥിയായി വി.ഉണ്ണികൃഷ്ണൻ മാസ്റ്ററും മത്സരിക്കുന്നു. രണ്ടുതവണ പൊന്നാനിയെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ ഇ.ടി.മുഹമ്മദ് ബഷീർ ഹാട്രിക് വിജയം തേടിയാണ് ഇത

അനുമതിയായിട്ടും അഗ്നിസേന അകലെ; തീ ഭയന്ന് വേങ്ങര

വേങ്ങര:അനുമതിയായിട്ടും അഗ്നിരക്ഷാസേനയുടെ ഓഫീസ് വേങ്ങരയിൽ തുടങ്ങാനായില്ല. കോഴിക്കോട് തൃശ്ശൂർ ദേശീയപാത കടന്നുപോകുന്ന തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിൽ തീപിടിത്തമോ അപകടങ്ങളോ ഉണ്ടായാൽ ഇവിടത്തുകാർ നിലവിൽ ആശ്രയിക്കേണ്ടത് മലപ്പുറത്തേയോ തിരൂരിലേയോ അഗ്നിരക്ഷാസേനയെയാണ്. ഈ പ്രശ്‌നം എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ചിരുന്നു. 40 ജീവനക്കാരടങ്ങുന്ന സ്റ്റാഫ് പാറ്റേണും ഓഫീസും അനുവദിച്ച് ഉത്തരവായിട്ടുണ്ട്. സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയിട്ടുമുണ്ട്. ഓഫീസിനായി അനുവദിച്ച സ്ഥലം എ.ആർ.നഗർ കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അങ്കണത്തിലാണ്. എന്നാൽ വകുപ്പുതല അനുമതി കിട്ടാത്തതിനാൽ ഓഫീസിന്റെ പ്രവർത്തനം ഇവിടെ തുടങ്ങാനായിട്ടില്ല. താത്കാലികമായി സ്വകാര്യസ്ഥലത്ത് അഗ്നിരക്ഷാസേനയുടെ ഓഫീസ് തുടങ്ങാൻ വേങ്ങര എം.എൽ.എ കെ.എൻ.എ.ഖാദർ മുൻകൈയെടുത്ത് ശ്രമം തുടരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. വേനൽ കടുത്തതോടെ വേങ്ങര മണ്ഡലത്തിലെ ചിലഭാഗങ്ങളിൽ തീപ്പിടിത്ത ഭീഷണിയുണ്ട്. ഉണങ്ങിനിൽക്കുന്ന നെൽപ്പാടങ്ങളും പാതയോരങ്ങളും ഇവിടെ ധാരാളമുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ പറപ്പൂരിൽ പാടശേഖരത്തിന് തീ പിടിച്ചിരുന്നു. ഇല്ലിപിലാക്കൽ കുറുങ്കുണ്ട് ഭാഗത്താണ് തീ പി

പറവകൾക്ക് തണ്ണീർകുടമൊരുക്കാം

വേനല്‍ കടുക്കുന്നു. നമ്മളെ പോലതെനെ ദാഹികുന്നുണ്ട് അവര്ക്കും.. പക്ഷിമൃഗാതികള്ക്ക്   കുടിക്കാന്‍ കുളികാനും പുറത്ത് ശുദ്ധജലം ശേഖരിച്ചു സ്ഥിരം സ്ഥലത്ത് വച്ചിരിക്കുന്ന പാത്രത്തില്‍ നിന്നു ഭയപ്പാടില്ലാതെ വെള്ളം കുടിക്കാന്‍ വരുന്നത് കാണാന്‍ തന്നെ  മനസ്സിന് സന്തോഷം തരുന്ന കാര്യമാണ്... മരത്തിലോ,തറയിലോ വെള്ളം വെക്കാം.തറയിൽ ഇറങ്ങി വെള്ളം കുടിക്കാന്‍ ആണ് പക്ഷികള്‍ ഇഷ്ട്ടപെടുന്നത്..കൂടാതെ കോഴി പൂച്ച പട്ടി മുതലയവക്കും ഉപകാരപെടും...തണലുള്ള മരത്തിന്റെന അടിയില്‍ ആയാല്‍ വെള്ളം ചൂട് പിടികുന്നതില്നിന്നും രക്ഷ കിട്ടും പറമ്പില്‍ നാലഞ്ചുസ്ഥലത്ത് എന്നും ഇതുപോലെ വെള്ളം നിറച്ച് വെക്കാം .നമ്മൾ വെക്കുന്ന വെള്ളം കുടിക്കാൻ  ചെമ്പോത്, മണ്ണാത്തിപ്പുള്ള്  കരിയിലക്കിളി  മൈന ബുൾബുൾ ഓലേഞ്ഞാലി ക്കാക്ക ഇരട്ടവാലൻ മരംകൊത്തി തുടങ്ങി അനവധി പക്ഷികളും പൂച്ചയും നായയും വെള്ളം കുടിക്കാൻ എത്തും

വേങ്ങര:മലപ്പുറം ജില്ലാ ട്രോമ കെയർ വേങ്ങര യൂണിറ്റിന്റെ ജനറൽ ബോഡി യോഗം ചേർന്നു

വേങ്ങര:മലപ്പുറം ജില്ലാ ട്രോമ കെയർ വേങ്ങര യൂണിറ്റിന്റെ ജനറൽ ബോഡി യോഗം വൈകിട്ട് 7 മണിക്ക് വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു.പ്രസിഡന്റ് ശ്രീകുമാർ ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ പുതുതായി വേങ്ങര സ്റ്റേഷൻ യൂണിറ്റിൽ ചേർന്നവർക്കുള്ള ID കാർഡ് വിതരണവും വേങ്ങര യൂണിറ്റിന്റെ ഇത് വരെ നടന്ന പ്രവർത്തനങ്ങൾ വിശകലനവുംചെയ്തു പ്രസിഡന്റ് ശ്രീകുമാർ,സെക്രട്ടറി  ഷാജി,ക്യാപ്റ്റൻ അജ്മൽ PK, മുതലായവർ യോഗത്തിന്ന് നേതൃത്വം നൽകി

ഫൈബർ പമ്പുസെറ്റ് കിട്ടിയില്ല; കൂരിയാട് പാടത്തുനിന്ന് ആസിഡ് നീക്കാനായില്ല

* എ.ആർ.നഗർ:കോഴിക്കോട് -തൃശ്ശൂർ ദേശീയപാതയിൽ കൊളപ്പുറത്ത് പെട്രോൾ പമ്പിനടുത്തുവെച്ച് ആസിഡ് ചോർന്നത്‌ നീക്കാനായില്ല. ടാങ്കർ ലോറിയിൽനിന്ന് വേങ്ങര കൂരിയാട് പാടത്ത് ജലസംഭരണികളിൽ ശേഖരിച്ചതും വണ്ടിയിൽ ബാക്കിയുള്ള ആസിഡുമാണുള്ളത്‌. ഇത്‌ ബുധനാഴ്ച രാത്രിവരെ നീക്കാനായില്ല. ആസിഡ് കൊണ്ടുപോകാനായി മറ്റൊരു ടാങ്കർലോറി എത്തിയെങ്കിലും ഫൈബർ പമ്പുസെറ്റ് കിട്ടാത്തതിനാൽ ആസിഡ് മാറ്റാനായില്ല. കാർവാറിൽനിന്ന് കൊച്ചിയിലേക്ക് ദേശീയപാതയിലൂടെയുള്ള യാത്രയ്ക്കിടെ ആസിഡ് ചോർന്നതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി ഒരുമണിക്ക് വേങ്ങര കൂരിയാട് പാടത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വാഹനംനിർത്തിയാണ് ടാങ്കറിലെ പകുതിയോളം ആസിഡ് ജലസംഭരണികളിലേക്ക് മാറ്റിയത്. കൊച്ചിയിലേക്ക് ഡിറ്റർജെന്റ് നിർമിക്കാൻ കൊണ്ടുപോവുകയായിരുന്ന ഗാഢ ഹൈഡ്രോക്ലോറിക് ആസിഡാണ് ചോർന്നത്. ആസിഡ് നീക്കാൻ ലോഹനിർമിതമായ പമ്പുസെറ്റ് ഉപയോഗിക്കാൻ പറ്റില്ല. ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിൽ അന്വേഷിച്ചെങ്കിലും പമ്പുസെറ്റ് ലഭ്യമായിട്ടില്ല. ആസിഡിന്റെ വിലയേക്കാൾ തുക ഇത് നീക്കംചെയ്യാൻ വേണമെന്ന കാരണത്താൽ ഇവിടെ ഉപേക്ഷിച്ചുപോകുമോ എന്നതാണ് അധികൃതരുടെ ആശങ്ക. സംഭവസ്ഥലം വേങ്ങര പോലീസിെന്റയും ഹൈവേ

വേങ്ങരയിൽ നിന്നുള്ള പത്രവാർത്തകൾ

അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലപ്പുറം ജില്ലക്ക് വിവിധ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ച മഹത് വ്യക്തിത്വങ്ങളെയും ആദരിച്ചു

അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലപ്പുറം ജില്ലക്ക് വിവിധ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ച മഹത് വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും സഘടനകളെയും ആദരിക്കുന്നതിന് വേണ്ടി മീഡിയ വണ്‍ സംഘടിപ്പിച്ച  ചടങ്ങിൽ മരണാനന്ദരം വന്ദ്യ പിതാവ്.. മുൻ മന്ത്രി യു.എ. ബീരാൻ സാഹിബിനുള്ള   ആദരം മകൻ യു.എ.നസീർ സാഹിബ്‌ ഏറ്റു വാങ്ങി. മലപ്പുറത്തു നടന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനിൽ നിന്നും യു.എ.നസീർ ഏറ്റു വാങ്ങിയ ശേഷം ഇ.എം.എസിന്റെ പുത്രി ഡോ: രാധ, അഹമ്മത് കുരിക്കളുടെ മകൻ മെഹബൂബ്, പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ, ഒ.അബ്ദുറഹിമാൻ സാഹിബ് (മാധ്യമം) ,എം.എൽ.എ.മാരായ  അബ്ദുൽ ഹമീദ്, ഉബൈദുള്ള, എം.ഉമ്മർ എന്നിവരോടൊത്ത്.

തങ്ങൾ മാഷുടെ യാത്രയപ്പ് സമ്മേളന പ്രചരണാർഥം VVC വലിയോറ സംഘടിപ്പിച്ച വലിയോറ വോളി ലീഗിൽ MSV മണപ്പുറം വിജയികളായി

തങ്ങൾ മാഷുടെ യാത്രയപ്പ് സമ്മേളന പ്രചരണാർഥം VVC വലിയോറ സംഘടിപ്പിച്ച വലിയോറ വോളി ലീഗിൽ MSV മണപ്പുറം വിജയികളായി

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല.

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm