ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കക്കാട് പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് മോഷണംസ്വർണവും പണവും കവർന്നു

അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലപ്പുറം ജില്ലക്ക് വിവിധ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ച മഹത് വ്യക്തിത്വങ്ങളെയും ആദരിച്ചു

അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലപ്പുറം ജില്ലക്ക് വിവിധ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ച മഹത് വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും സഘടനകളെയും ആദരിക്കുന്നതിന് വേണ്ടി മീഡിയ വണ്‍ സംഘടിപ്പിച്ച  ചടങ്ങിൽ മരണാനന്ദരം വന്ദ്യ പിതാവ്.. മുൻ മന്ത്രി യു.എ. ബീരാൻ സാഹിബിനുള്ള   ആദരം മകൻ യു.എ.നസീർ സാഹിബ്‌ ഏറ്റു വാങ്ങി. മലപ്പുറത്തു നടന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനിൽ നിന്നും യു.എ.നസീർ ഏറ്റു വാങ്ങിയ ശേഷം ഇ.എം.എസിന്റെ പുത്രി ഡോ: രാധ, അഹമ്മത് കുരിക്കളുടെ മകൻ മെഹബൂബ്, പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ, ഒ.അബ്ദുറഹിമാൻ സാഹിബ് (മാധ്യമം) ,എം.എൽ.എ.മാരായ  അബ്ദുൽ ഹമീദ്, ഉബൈദുള്ള, എം.ഉമ്മർ എന്നിവരോടൊത്ത്.

തങ്ങൾ മാഷുടെ യാത്രയപ്പ് സമ്മേളന പ്രചരണാർഥം VVC വലിയോറ സംഘടിപ്പിച്ച വലിയോറ വോളി ലീഗിൽ MSV മണപ്പുറം വിജയികളായി

തങ്ങൾ മാഷുടെ യാത്രയപ്പ് സമ്മേളന പ്രചരണാർഥം VVC വലിയോറ സംഘടിപ്പിച്ച വലിയോറ വോളി ലീഗിൽ MSV മണപ്പുറം വിജയികളായി

പോരാട്ടം ഏഴുഘട്ടമായി, എന്നൊക്കെയാകും ഓരോ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ്

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ ലോക്സഭാ തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറയാണ് പ്രഖ്യാപനം നടത്തിയത്. ഏഴുഘട്ടമായാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. മൂന്നാം ഘട്ടത്തിലാണ് കേരളം ഉൾപ്പെടുക. ഏപ്രിൽ 13ന് വോട്ടെടുപ്പ് നടക്കും. പതിനേഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ഏപ്രിൽ പതിനൊന്നിനാണ്. ഏഴാംഘട്ടം മേയ് 19നും. മേയ് 23 നാണ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഞായറാഴ്ച വൈകുന്നേരത്തോടെ പെരുമാറ്റം നിലവിൽ വന്നു. ഒന്നാം ഘട്ടം- ഏപ്രിൽ 11 ആന്ധ്രാപ്രദേശ്- 25അരുണാചൽ പ്രദേശ്- 2അസ്സം- 5ബീഹാർ- 4ഛത്തീസ്ഗഢ്- 1ജമ്മു കശ്മീർ- 2മഹാരാഷ്ട്ര- 7മണിപ്പൂർ- 1മേഘാലയ- 2മിസോറാം- 1നാഗാലാൻഡ്- 1ഒഡീഷ- 4സിക്കിം- 1തെലങ്കാന- 17ത്രിപുര- 1ഉത്തർപ്രദേശ്- 10ഉത്തരാഘണ്ഡ്- 5പശ്ചിമ ബംഗാൾ- 2ആൻഡമാൻ- 1ലക്ഷദ്വീപ്- 1 രണ്ടാം ഘട്ടം- ഏപ്രിൽ 18 അസ്സം- 5ബിഹാർ-5ഛത്തീസ്ഗഡ്-3ജമ്മു കശ്മീർ- 2കർണാടക- 14മഹാരാഷ്ട്ര- 10മണിപ്പൂർ- 1ഒഡീഷ- 5തമിഴ്നാട്- 39ത്രിപുര- 1ഉത്തർപ്രദേശ്- 8പശ്ചിമ ബംഗാൾ- 3പുതുച്ചേരി- 1 മൂന്നാം ഘട്ടം - ഏപ്രിൽ 23 അസ്സം- 4ബിഹാർ-

വെൽഫെയർ പാർട്ടി മണ്ഡലം കൺവെൻഷൻ

വേങ്ങര:മണ്ഡലത്തിൽ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ ജനപ്രതിനിധികളുടെ വാർഡുകൾക്കുകൂടി അർഹമായ പരിഗണന നൽകണമെന്ന് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ഈയിടെ എം.എൽ.എ. മുഖേനയും ജില്ലാപഞ്ചായത്തുമുഖേനയും സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പൊക്കവിളക്കുകൾ പല പ്രതിപക്ഷ വാർഡുകളിലും അനുവദിക്കപ്പെട്ടിട്ടില്ലെന്നും യോഗം ആരോപിച്ചു. ജില്ലാ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം.എ. ഹമീദ് അധ്യക്ഷനായി. ഇ.കെ. കുഞ്ഞഹമ്മദ്കുട്ടി, നാസർ വേങ്ങര, കുഞ്ഞീച്ചി കുണ്ടുപുഴക്കൽ, എ.പി. അബൂബക്കർ, എം. മുഹമ്മദ്കുട്ടി, പി.കെ. ജലീൽ എന്നിവർ പ്രസംഗിച്ചു.

വലിയോറ വോളി ലീഗ് ഇന്ന്

വലിയോറ ഈസ്റ്റ്‌ എ എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ തങ്ങൾ മാസ്റ്ററുടെ യാത്രയപ്പ് സമ്മേളനത്തിനോടനുബന്ധിച്ചു VVC വലിയോറ സംഘടിപ്പിക്കുന്ന വലിയോറ വോളി ലീഗ് 2019 ഇന്ന് 4:30 മുതൽ VVC ഗ്രൗണ്ടിൽ.മത്സരത്തിൽ ജില്ലയിലെ മികച്ച 32 കളിക്കാർ പങ്കെടുക്കും

പരീക്ഷയെ പേടിയാണോ നിങ്ങൾക്...*

* പരീക്ഷയെ പേടിയാണോ നിങ്ങൾക്... * * പരാജയഭീതി ആണോ നിങ്ങൾക്... * * എങ്കിൽ നമുക്ക് ഒരുമിച്ചൊരുങ്ങിയാലോ... * * SSLC,+2 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി * * KASMA ക്ലബ്‌ കൂരിയാട് സംഘടിപ്പിക്കുന്ന * * EXAM Preparation ക്ലാസ്സ്‌ മാർച്ച്‌ 10 ഞായറാഴ്ച 9 മണിക്ക് കൂരിയാട് അങ്കണവാടി യിൽ വെച്ച് പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും JCI India zone ട്രൈനറും ആയ ശ്രീ നവാസ് കൂരിയാടിന്റെ നേത്രത്വത്തിൽ  നടത്തപ്പെടുന്നു.മുഴുവൻ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു. *

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

 B

നികുതി ദായകരുടെ ശ്രദ്ധക്ക്

* വേങ്ങര * * പിഴ പലിശ കൂടാതെ നികുതി അടവാക്കാന്‍ ഇനി കുറഞ്ഞ ദിവസങ്ങള്‍ മാത്രം. 2019 മാര്‍ച്ച് 31 വരെ പിഴ പലിശ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. ഈ സുവര്‍ണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തി ജപ്തി, പ്രൊസിക്യുഷന്‍ നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണ് * . * നികുതി ദായകരുടെ സൌകര്യാര്‍ത്ഥം മാര്‍ച്ച് മാസത്തിലെ ഞായര്‍, രണ്ടാം ശനി ഉള്‍പ്പടെയുള്ള എല്ലാ ഒഴിവ് ദിവസങ്ങളിലും വേങ്ങര ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നികുതി സ്വീകരിക്കുന്നതായിരിക്കും. *                                                                      * _

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയെന്ന് വേങ്ങര കെഎസ്ഇബി

* 1/3/19 വെള്ളി വേങ്ങര അമ്മാഞ്ചേരി ഉത്സവം കാളവരവിനോട് അനുബദ്ധിച്ച് കൂരിയാട് മുതൽ വേങ്ങര കുറ്റാളൂർ വരെ  3 മുതൽ രാത്രി 10 വരെ വൈദ്യുതി തടസ്സപ്പെടാൻ സാധ്യത യുണ്ടന്ന് വേങ്ങര കെ എസ് ഇ ബി അറിയിച്ചു...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

പറപ്പൂര്‍ ഇല്ലിപ്പുലാക്കല്‍-ആശാരിപ്പടി ജലനിധി കുടിവെള്ളപദ്ദതി ഉദ്ഘാടനം ഫെബ്രുവരി 27 ന്

പറപ്പൂര്‍ ഇല്ലിപ്പുലാക്കല്‍ ആശാരിപ്പടി (വാര്‍ഡ് ഒന്ന്) ജല നിധിയ കുടിവെള്ളപദ്ദതി ഉദ്ഘാടനം 27/02/2019 ബുധൻ നാല് മണിക്ക് ബഹു:പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടിയുടെ അദ്ദ്യക്ഷതയില്‍ ബഹു: വേങ്ങര നിയോജക മണ്ഡലം എം.എല്‍.എ ശ്രീ: കെ.എന്‍.എ ഖാദർ നിര്‍വഹിക്കും . ആശാരിപ്പടി ജല നിധി ടാങ്ക് പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ബഹു.ആര്‍.പി.ഡി മലപ്പുറം ശ്രീ : ഹൈദരലി ഡിജിറ്റൽ റീഡിംഗ് സംവിധാനം ഉദ്ഘാടനം ചെയ്യും . പ്രസ്തുത ചടങ്ങില്‍ ജനപ്രതിനിധികൾ ഉദ്ദ്യോഗസ്ഥര്‍ സംബന്ധിക്കും . പ്രസ്തുത ചടങ്ങിലേക്ക് മുഴുവൻ ജലനിധി ഉപഭോക്താക്കളെയും നാട്ടുകാരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു . പറപ്പൂര്‍ പഞ്ചായത്ത് ഒന്ന് വാര്‍ഡ്  , രണ്ടാം വാര്‍ഡിലെ എരുമപ്പുഴ ഭാഗവും ഉള്‍പ്പെടുന്ന പ്രദേശത്ത് 6.5 കിലോമീറ്റർ വിതരണ ലൈന്‍ സ്ഥാപിച്ച് 338 കണക്ഷൻ നല്‍കി 2017 മാര്‍ച്ച്  7 മുതൽ വിതരണം നടത്തുന്ന പദ്ദതിക്ക് കടലുണ്ടി പുഴയിലെ ഇല്ലിപുലാക്കല്‍ ചെവിടിക്കയത്ത് സ്വന്തമായി കിണര്‍ , രണ്ട്   HP മോട്ടോർ, 1 Spare, 7 ലക്ഷം മുടക്കി സ്വന്തമായി Transformer, 2 KM പമ്പിങ്ങ് മെയിൻ, 6.5 Km distribution line, 50000 ലിറ്റർ ടാങ്ക്, 10000 ല

*വൈറ്റ്ഗാർഡ് പരേഡിൽ വേങ്ങര മണ്ഡലത്തിന് ഒന്നാം സ്ഥാനം*

      മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന വൈറ്റ്ഗാർഡ്‌ പരേഡിൽ വേങ്ങര മണ്ഡലത്തിന് ഒന്നാം സ്ഥാനം ആറ് പഞ്ചായത്തുകളിലേയും കൊ- ഓർഡിനേറ്റർമാർ, ക്യാപ്റ്റൻമാർ വൈസ് ക്യാപ്റ്റൻ , മണ്ഡലം കൊ-ഓർഡിനേറ്റർ  മണ്ഡലം - പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾ എല്ലാവരും  പരേഡ് ആരംഭിച്ച് സമാപിക്കുന്നത് വരെ കൂടെ നടന്ന മണ്ഡലം ജനറൽ സെക്രട്ടറി PK റഷീദ് സാഹിബ് അടക്കമുള്ള പഞ്ചായത്ത് നേതാക്കൻമാർ ഒരേ മനസ്സോടെ പരസ്പരം സഹകരിച്ച് കൂടെ നിൽക്കുകയും ഓരോ പഞ്ചായത്തിലും വൈറ്റ്ഗാർഡ് അംഗങ്ങളെ ചിട്ടയോടെ പരിശീലിപ്പിച്ച ക്യാപ്റ്റൻമാരായ നിസാർ A R നഗർ, ഫാസിൽ ഊരകം, അദ്നാൻ കണ്ണമംഗലം, ഹസീബ് വേങ്ങര, റാഫി പറപ്പൂർ, സിദ്ദീഖ് ഒതുക്കുങ്ങൽ വൈസ് ക്യാപ്റ്റന്റെ റോൾ വളരെ കൃത്യമായ് കൈകാര്യം ചെയ്ത റഹൂഫ് ഊരകം കൊ- ഓർഡിനേറ്റർമാർ, നേതാക്കൻമാർ . ചിട്ടയോടും, അച്ചടക്കത്തോടും, അനുസരണയോടും, സ്വയം സമർപ്പിച്ച് ചുവട് വെച്ച *വേങ്ങര മണ്ഡലം                  * V F   ഷിഹാബ് *                 * ക്യാപ്റ്റൻ *                 വേങ്ങര മണ്ഡലം1st വേങ്ങര& മലപ്പുറം163 പോയിന്റ് 2nd തിരൂർ153പോയിന്റ് 3rd മങ്കട&വള്ളിക്കുന്ന് 148പോയിന്റ്

സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് ബഹു: വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.വി.കെ കുഞ്ഞാലൻ കുട്ടി സാഹിബ്‌ ഉദ്ഘാടനം ചെയ്തു

* വലിയോറ:മലപ്പുറം മലബാർ കണ്ണാശുപത്രിയും വലിയോറ കാളിക്കടവ് ടി.കെ സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് ബഹു: വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.വി.കെ കുഞ്ഞാലൻ കുട്ടി സാഹിബ്‌ ഉദ്ഘാടനം ചെയ്തു.റെജിസ്‌ട്രേഷൻ ഉദ്ഘാടനം ജനാബ് പി.കെ അലി അക്ബർ സാഹിബ്‌ നിർവഹിച്ചു. * * ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ എ.കെ ശരീഫ് അധ്യക്ഷം വഹിച്ചു.ക്ലബ്‌ സെക്രട്ടറി എൻ ജലീൽ നന്ദി അറിയിച്ചു.ക്ലബ്ബിന്റെ മറ്റു രക്ഷാധികരികളും അംഗങ്ങളും നാട്ടിലെ കാരണവന്മാരും ചടങ്ങിന് ആശംസകൾ അറിയിച്ചു. *

*വേങ്ങരയിൽ പൊടിക്കാറ്റും കൂടുതൽ ചൂടും അനുഭവപ്പെട്ടു

* കേരളം പൊളളുന്നു; താപനില മൂന്ന് ഡിഗ്രി കൂടി, തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട് തിരുവനന്തപുരം: സംസ്ഥാനത്തെ താപനിലയില്‍ ക്രമാതീതമായ വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താപനില മൂന്ന് ഡിഗ്രിയോളം വര്‍ധിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേരളത്തില്‍ ജനുവരി 1 മുതല്‍ ഇന്നലെവരെ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളെയാണ് സംസ്ഥാനത്ത് വേനല്‍ക്കാലമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്. എന്നാല്‍ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സ്ഥിതിമാറി. സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നു. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 38.2 ഡിഗ്രിയാണ് ഫെബ്രുവരി മാസത്തിലെ റെക്കോര്‍ഡ് ചൂട്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശരാശരി മൂന്ന് ഡിഗ്രിയോളം ചൂട് കൂടി. മധ്യകേരളത്തില്‍ ശരാശരി രണ്ട് ഡിഗ്രി ചൂടാണ് കൂടിയത്. വരണ്ട അന്തരീക്ഷം, മഴയുടെ കുറവ്, എന്നിവക്ക് പുറമേ വരണ്ട വടക

DYFiവില്ലേജ് ഓഫീസ് മാർച്ച് നടത്തി

* കണ്ണമംഗലം: ഡിവൈഎഫ്ഐ കണ്ണമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണമംഗലം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നികുതിയടയ്ക്കുന്ന പാവപ്പെട്ടവന് ദുരിതത്തിലാക്കുന്ന കമ്മീഷൻ എജന്റുമാർക്കെതിരെ മാർച്ചിന് കത്ത് പ്രതിഷേധമിരമ്പി. കമ്മീഷൻ കൊടുക്കുന്നവന് നേരത്തെ നികുതി അടച്ച് കിട്ടുകയും കമ്മീഷൻ നൽകാത്ത പാവപ്പെട്ടവനെ മൂന്നു മാസം മുതൽ ഒരു വർഷം വരെ എടുക്കുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചത് ആവശ്യമായ ജീവനക്കാരെ നിയമിക്കുക പാവപ്പെട്ടവനെ ദുരിതത്തിലാക്കുന്ന കമ്മീഷൻ ഏജൻറ് മാരെ തുരത്തുക വില്ലേജ് ഓഫീസിലേക്ക് ആവശ്യമായ അപേക്ഷാഫോമുകൾ ഓഫീസിൽ തന്നെ ലഭ്യമാക്കുക എന്നെല്ലാമായിരുന്നു മുദ്രാവാക്യം ഡിവൈഎഫ്ഐ കണ്ണമംഗലം മേഖലാ കമ്മിറ്റി അംഗങ്ങൾ വില്ലേജ് ഓഫീസറെ കണ്ടു നിവേദനം നൽകി. തഹസിൽദാർ ,കളക്ടർ വകുപ്പ് മന്ത്രി ,മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. മാർച്ചിന്റെ അധ്യക്ഷൻ യു.എൻ ഇബ്രാഹിം.  സിപിഐഎം കോട്ടക്കൽ ഏരിയ കമ്മിറ്റിയംഗം കെപി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ .സുബ്രഹ്മണ്യൻ  മുഹമ്മദ് ഇൽയാസ് പി ഉണ്ണി എന്നിവർ സംസാരിച്ചു.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ