ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കുട്ടികള്‍ അധ്യാപകർക്ക് വിലപിടിപ്പുള്ള സമ്മാനം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

വേങ്ങരയിലെ തകർന്ന ഡിവെഡറുകൾ പുനഃസ്ഥാപിച്ചു

വേങ്ങര SI സംഗീത് പുനത്തിൽന്റെ  നേതൃത്വത്തിൽ ട്രോമാകെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വേങ്ങരയിലെ തകർന്ന ഡിവൈഡറുകൾ പുനഃസ്ഥാപിച്ചു യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാർ സെക്രട്ടറി ഷാജി ടീം ലീഡർ അജ്മൽ എന്നിവരോടൊപ്പം  ഇരുപത്തിയഞ്ചോളം വളണ്ടീയർമാർ പങ്കാളികളായി

വേങ്ങരയിൽ വ്യാപാര സംരക്ഷണ ജാഥ സംഘടിപ്പിച്ചു

വേങ്ങര :ഇന്നലെ നടന്ന ഹർത്താലിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടത്തിയ അക്രമണത്തിൽ പ്രതിക്ഷേതിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ ജാഥ നടത്തി .നാലരമണിക്ക്  വേങ്ങര വ്യാപാരഭവൻ പരിസരത്ത് നിന്ന് ആരംഭിച്ച വ്യാപാര സംരക്ഷണ ജാഥ വേങ്ങര ബസ്റ്റാന്റിൽ അവസാനിച്ചു

ഇടവിളകിറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത് 16- വാർഡിലേക്ക്‌ അനുവദിച്ച ഇടവിള കിറ്റ് വിതരണം  വാർഡ് മെമ്പർ ചെള്ളി സഹീറാബാനു വിന്റെ പ്രതിനിതി ചെള്ളി സജീർ ഗുണഭോക്താക്കൾക് നൽകി ഉദ്ഘാടനം ചെയ്തു

കൂരിയാട് വയലിൽ വെച്ചു റോഡ് ജംബോരി നടത്തപ്പെടുന്നു

അപകടത്തിൽ പരിക്ക് പറ്റിയഓഫ് റോഡ് റൈസിംഗ് ക്ലബ് മെമ്പർജിനുഷ്-KP യുടെ ചികിത്സ സഹായ ഫണ്ട് ശേഖരണാർത്ഥം: കൂരിയാട് വയലിൽ വെച്ച് ജനുവരി 13ന് - ഞ്ഞായറാഴ്ച്ച .റോഡ് ജംബോ രി നടത്തപെടുന്നു എല്ലാവർക്കം സ്വാഗതം

വേങ്ങരയിലെ നിരീക്ഷണക്യാമറയുടെ ഉത്ഘാടനം അഞ്ചാം തിയതി ശനിയാഴ്ച

വേങ്ങര ടൗണിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യ സുരക്ഷാ മുൻനിർത്തി വേങ്ങര പോലീസും സിസിടിവി ക്യാമറ ഡിസ്ട്രിബ്യൂട്ടർ വീഡിയോ സെക്യൂരിറ്റി സൊലൂഷൻസ് കോട്ടക്കലും സംയുക്തമായി വ്യാപാരിവ്യവസായി ഏകോപനസമിതിയുടെയും വേങ്ങര ഗ്രാമ പഞ്ചായത്തിന്റെയും നീരിക്ഷണ ക്യാമറകൾ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ഔപചാരിക ഉദ്ഘാടനം ജനുവരി 5 ശനിയാഴ്ച കാലത്ത് 10 മണിക്ക് വേങ്ങര ബസ്സ്റ്റാൻന്റ് പരിസരത്ത് വച്ച് ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ.പ്രതീഷ് കുമാർ l P S നിർവഹികും പരിപാടിയുടെ സ്വാഗതം :  ശ്രീ സംഗീത് പുനത്തിൽ  വേങ്ങര SI  അധ്യക്ഷൻ : ശ്രീ വി കെ കുഞ്ഞാലിക്കുട്ടി പ്രസിഡണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജില്ലാ തല പ്രഖ്യാപനം: ശ്രീ കുഞ്ഞാവു ഹാജി വ്യാപാരി-വ്യവസായി ജില്ലാപ്രസിഡണ്ട് ഉദ്ഘാടനം ശ്രീകുമാർ ഐപിഎസ് ജില്ലാ പൊലീസ് സൂപ്രണ്ട് മലപ്പുറം മുഖ്യപ്രഭാഷണം: ശ്രീ.തോട്ടത്തിൽ ജലീൽ ഡിവൈഎസ്പി. ആശംസകൾ : ശ്രീമതി നവീന അശ്റഫ് ഊരകം ഗ്രാമപഞ്ചായത്ത്. ശ്രീ ചാക്കീരി അബ്ദുല്ലക്ക് മുൻ ഡിവൈഎസ്പി. ശ്രീ രാജീവ് പുതുവിൽ .അരുൺ വാരിയത്ത്. സൈനുദ്ദീൻ എം കെ ജനറൽസെക്രട്ടറി kvves വേങ്ങര മണ്ഡലം. ശ്രീ അസീസ് ഹാജി kvve s

അണലി എന്ന വിഷപ്പാമ്പ്

അണലിവർഗ്ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചേനത്തണ്ടൻ (Russell's Viper). ഇത് പൊതുവെ അണലി എന്ന പേരിൽ തന്നെ അറിയപ്പെടാറുണ്ട്. കുറ്റിക്കാടുകളിലും പുൽമേടുകളിലുമാണ് ഇവയെ സാധാരണ കാണുക. ചേനത്തണ്ടൻ, പയ്യാനമണ്ഡലി, കണ്ണാടിവരയൻ, വട്ടക്കൂറ, മൺചട്ടി, കുതിരക്കുളമ്പൻ എന്നിങ്ങനെ പല പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു.    Scientific classification Kingdom: Animalia Phylum:Chordata Subphylum:Vertebrata Class:Reptilia Order:Squamata Suborder:Serpentes Family:Viperidae Subfamily:Viperinae Genus:Daboia                     ദബോയ (Daboia) എന്ന ഇതിൻറെ വർഗ്ഗത്തിൽ ഈ ഒരു സ്പീഷീസ് മാത്രമേ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ .ഈ പാമ്പിനെ ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ അങ്ങോളം കാണുന്നു.മറ്റു തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും , ചൈന ,തായ്‌വാൻ എന്നിവിടങ്ങളിലും ചേനത്തണ്ടനെ കാണാം.പാട്രിക് റസ്സൽ (1726–1805) എന്ന സ്കോട്ടിഷ് ഉരഗ ഗവേഷകന്റെ ബഹുമാനാർത്ഥമാണ് റസ്സൽസ് വൈപ്പർ എന്ന് നാമകരണം നടത്തിയത്.ഒളിച്ചിരിക്കുക എന്ന് അർത്ഥം വരുന്ന दबौया (ദബോയ)എന്ന ഹിന്ദി വാക്കിൽ നിന്നാണ് ഇതിന്റെ ശാസ്ത്ര നാമം ഉണ്ടായത്.ചേനയുടെ തണ്ടിൽ കാണു

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(4/1/2019)

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ 9895800159 ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ വേങ്ങര നിയോജക മണ്ഡലത്തിലെ 6 ഗവൺമെൻറ് സ്കൂളുകൾക്ക് പുതിയ കെട്ടിടം പണിയുന്നതിന് ഭരണാനുമതി ലഭിച്ചതായി വേങ്ങര എംഎൽഎ Adv: KNAഖാദർ സാഹിബ് അറിയിച്ചു 1 . G.H.S.S കുറുക മൂന്നു കോടി 2.  G.M.U.P.S. ചേറൂർ മൂന്നു കോടി 3. G.M.U.P.S. കണ്ണമംഗലം ഒരു കോടി 4   G.H.S കൊളപ്പുറം ഒരു കോടി 5.   G.U.P.S മുണ്ടോത്ത് പറമ്പ് ഒരു കോടി 6.   G.M.U.P.S ചോലക്കുണ്ട് ഒരു കോടി

വേങ്ങരയിൽ ഹർത്താൽവിരുദ്ധ ദിനം

വേങ്ങര. അങ്ങാടിയിലെ വ്യാപാരികൾ വ്യാഴാഴ്ച ഹർത്താൽവിരുദ്ധ ദിനം ആചരിച്ചു. വേങ്ങരയിലെ ഭൂരിപക്ഷം കടകളും തുറന്നുപ്രവർത്തിച്ചു. വ്യാപാരികളോട് ഐക്യദാർഢ്യം പ്രഖാപിച്ച് ഓട്ടോറിക്ഷകളും മിനിബസുകളും ഓടി. പൊതുജനങ്ങളിൽനിന്ന് നല്ല സഹകരണമാണ് ലഭിച്ചതെന്നും ആരെങ്കിലും എതിർപ്പുമായിവന്നാൽ നിയമപരമായി നേരിടുമെന്നും വ്യപാരി വ്യവസായി വേങ്ങര മണ്ഡലം ജന:സെക്രട്ടറി mkസൈനുദ്ദീൻ ഹാജിയും മറ്റു പ്രതിനിധികൾ പറഞ്ഞു

കുറ്റൂർ നോർത്തിലെ രക്തസാക്ഷി സ്തൂപത്തിൽ കരിഓയിൽ ഒഴിച്ചു

വേങ്ങര: കുറ്റൂർ നോർത്തിലുള്ള സി.പി.എം. കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം കരിഓയിൽ ഒഴിച്ച് നശിപ്പിച്ചു. ഹർത്താലിന്റെ മറവിൽ ചില സമൂഹവിരുദ്ധർ ചെയ്തതാണ് ഇതെന്ന് സി.പി.എം. നേതാക്കൾ പറഞ്ഞു. വേങ്ങര പോലീസിൽ പരാതിനൽകി. കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും വേങ്ങര എസ്.ഐ. സംഗീത് പുനത്തിൽ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ പ്രതിഷേധപ്രകടനവും പ്രതിഷേധയോഗവും നടത്തി. പ്രതിഷേധയോഗം കെ. സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്തു. എൻ. വേലായുധൻ അധ്യക്ഷനായി. സി. ഷെക്കീല, കെ.എം. ഗണേശൻ, ഇഖ്ബാൽ, ടി.കെ. നൗഷാദ്, ദുർഗാദാസ് എന്നിവർ പ്രസംഗിച്ചു.

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്( 2/1/2019)

വേങ്ങര നിയോജക മണ്ഡലം എംഎൽഎ അഡ്വക്കറ്റ് കെഎൻഎ ഖാദർ സാഹിബ് ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ കുഴിപ്പുറം.  ആലിങ്ങൽ മാട്    പാത്തിക്കൽ പാടം  റോഡിന് ഫണ്ട് അനുവദിച്ചു വേങ്ങര നിയോജക മണ്ഡലം എംഎൽഎ അഡ്വക്കറ്റ് കെഎൻഎ ഖാദർ സാഹിബ് പ്രാദേശിക വികസന ഫണ്ടിൽ നിന്നും പറപ്പൂർ പഞ്ചായത്ത് ഇടയാ ട്ട് പറമ്പ് പേങ്ങാട് കുണ്ട് റോഡിന് മൂന്നുലക്ഷം രൂപ ഫണ്ട് അനുവദിച്ചു 9895800159

സിപിഐഎം രക്തസാക്ഷി സ്തൂപത്തിൽ കരിഓയിൽ ഒഴിച്ചു

വേങ്ങര :കുറ്റൂർ നോർത്ത് CPM കൂത്തുപറമ്പ് രക്തസാക്ഷി സ്തുപം ഇരുട്ടിന്റെ മറവിൽ  കരി ഓയിൽ ഒഴിച്ച് നശിപ്പിച്ചു.ഇതിൽ പ്രധിശോധിച്ചു ഇന്ന്  5 മണിക്ക് കുറ്റൂർ നോർത്തിൽ പ്രധിഷേധപ്രകടനം സംഘടിപ്പിക്കും 

ട്രോമകെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പുനഃസംഘടിച്ചു

വേങ്ങര:മലപ്പുറം ട്രോമ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പുനഃസംഘടിച്ചു.ഇന്നലെ വേങ്ങര വ്യാപാരഭവനിൽ യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാർ അധ്യക്ഷത വഹിച്ചയോഗത്തിൽ അജ്മൽ പി കെ സ്വഗതവും ഷാജി വാഴയിൽ നന്ദിയും പറഞ്ഞു .ചടങ്ങിൽ മലപ്പുറം ജില്ലാ ട്രോമകെയർ സെക്രട്ടറി ശ്രീ.പ്രദീഷ് കുമാർ സംസാരിച്ചു  ഭാരവാഹികൾ: *പ്രസിഡന്റ്* : ശ്രീകുമാർ  *വൈ.പ്രസിഡന്റ്* :ആലസ്സൻ തയ്യിൽ  : ജാഫർ കുറ്റൂർ  *സെക്രട്ടറി* :ഷാജി വഴയിൽ  *ജോ.സെക്രട്ടറി* :സാകിർ ഹുസൈൻ  :ഷിംജിത് T ട്രഷറർ : മുഹമ്മദ്‌ ഷാഫി K *യൂണിറ്റ് ലീഡർ* : അജ്മൽ PK

വേങ്ങരയിലെ ബസുകൾ ഹർത്താലിനോട് സഹകരികില്ല

ശബരിമല വിഷയവുമായി ബദ്ധപ്പെട്ട് അഹോനം ചെയ്ത ഹർത്താലിനോട് വേങ്ങരയിലെ ബസുകൾ സഹകരിക്കില്ല. പെട്ടെന്നുള്ള ഹർത്താലുകളോട് സഹകരിക്കേണ്ടന്ന് വ്യാപാരികളും തീരുമാനമെടുത്തിരുന്നു 

ഇറ്റമൻ തെങ്ങ് ഉൽപനംകൊണ്ട് നിർമിച്ച തൊപ്പി പ്രസിഡന്റ്നെ അണിയിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത്‌ സായം പ്രഭാഹോമിലെ മെമ്പരും കരകൗശലവിദക്തനുമായ ഇറ്റാമൻ നിർമിച്ച തൊപ്പി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻക്കുട്ടിക്ക് ഇറ്റാമൻ സായം പ്രഭയിൽവെച്ച് അണിയിച്ചു.താൻ നിർമിച്ച തൊപ്പികളിൽ ഏറ്റവും മികച്ച തൊപ്പിയാണ് പ്രസിഡന്റ്ന്ന് അണിയിച്ചത് എന്ന് ഇറ്റാമൻ ചടങ്ങിൽ അറിയിച്ചു.എൻ ടി അബ്ദുൽ നാസർ, എ കെ സലീം,ചാക്കീരി ബാപ്പു,എ കെ ഇബ്രാഹിം ,ഇറ്റാമൻ തുടങ്ങിയവർ സംസാരിച്ചു.

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ