ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കക്കാട് പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് മോഷണംസ്വർണവും പണവും കവർന്നു

വേങ്ങര പഞ്ചായത്ത്‌ CPIM ഉപരോധിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ അഴിമതി മഴക്കാലമായിട്ടും ജലനിധിക്ക് വേണ്ടി പൊട്ടിപൊളിച്ച റോഡുകൾ റീ ടാറിങ്ങ് ചെയ്യുക. കുടിവെള്ള പ്രശ്നം പരിഹരിക്കുക - വലിയോറ പാടം ചാലി അഴിമതി അവസാനിപ്പിക്കുക. ടെന്റർ ഇടാതെ സ്വന്തക്കാർക്ക് കറാർ നല്കുന്ന രീതി അവസാനിപ്പിക്കുക.: മാലിന്യ നിർമ്മാർജനം കാര്യക്ഷമമാക്കുക എന്നി ആവശ്യപ്പെട്ട് CPI - Mവേങ്ങര ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ നടന്ന മാർച്ച് CPM നേതാവ് vpസക്കറിയ ഉദ്ഘാടനം ചെയ്തു. KTഅലവിക്കുട്ടി.. P മുസ്തഫ.K സുരേഷ്. TK മുഹമ്മദ്. NPചന്ദ്രൻK കുഞ്ഞിമുഹമ്മദ്. എന്നിവർ സംസാരിച്ചു. Pപത്മനാഭൻ സ്വാഗതവുംcഅബ്ദുറഹിമാൻ നന്ദിയും പറഞ്ഞു Pഅച്ചുതൻ അധ്യക്ഷത വഹിച്ചു

മലപ്പുറം ജില്ലയിലെ ആദ്യത്തെ കബിയോൺ തടയണ വലിയോറ പാണ്ടികശാലയിൽ പണി പൂർത്തിയായി

വലിയോറ : പ്രകൃതിസംരക്ഷണം  ഉറപ്പുവരുത്തി  സിമന്റും  കമ്പിയും ഉപയോഗിക്കാതെ നിർമിക്കുന്ന കബിയോൺ തടയണയുടെ നിർമാണം പൂർത്തിയായി . വലിയോറ പാണ്ടികശാലയിലെ വലിയതോടിന്റെ കുറുകെയാണ് തടയണ നിർമ്മിച്ചിരിക്കുന്നത് .കമ്പിവലക്കുള്ളിൽ കരിങ്കൽ കഷ്ണങ്ങൾ നിറച്ചാണ് ഇത് നിർമിച്ചിരിക്കുന്നത് . തടയണക്ക്‌  2 മീറ്റർ ഉയരവും 8 മീറ്ററോളം നീളവും ഉണ്ട് . വലിയോറപാടത്തിനിന്ന്‌ വലിയതോട്ടിലൂടെ കടലുണ്ടിപുഴയിലേക്ക് ഒലിച്ചുപോകുന്ന വെള്ളത്തെ ഒരു കിലോമീറ്റർ ദൂരത്തിൽ കെട്ടിനിറുത്തുവാൻ ഈ തടയണകക്കും . വേങ്ങര പഞ്ചായത് തൊഴിലുറപ്പിന് കിഴിൽ നിർമിച്ചതാണ്‌ ഈ തടയണ

തിരുരങ്ങാടി താലൂക്ക് കൺസ്യുമർ പ്രൊട്ടക്ഷൻ സ്വ സൈറ്റി വേങ്ങര യൂനിറ്റ് പുതിയ ഭാരവാഹികളെ തി രഞ്ഞെടുത്തു .

വേങ്ങര :തിരൂരങ്ങാടി താലൂക്ക് കൺസ്യുമർ പ്രൊട്ടക്ഷൻ സ്വ സൈറ്റി വേങ്ങര യൂനിറ്റ് പുതിയ ഭാരവാഹികളെ തി രഞ്ഞെടുത്തു .പുല്ലമ്പലവൻ ഹംസ അധ്യക്ഷത വഹിച്ച പരിപാടി  PK .അസ്ലു ( ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡ.) ഉദ്ഘാടനം ചെയ്തു . അഷ്‌റഫ് പാലേരി സ്വാഗതം പറയുകയും , TT .റഷീദ് ( തിരൂരങ്ങാടി താലൂക്ക് കൺ സ്യുമർ പ്രൊട്ടക്ഷൻ സ്വസൈറ്റി ജ.സെക്രട്ടറി ) ചാക്കീരി ബാപ്പു ( വാസ്കോ വേങ്ങര പ്രസിഡ .) തുടങ്ങിയവർ ബോധവത്കരണ  പ്രഭാഷണം നടത്തുകയുണ്ടായി . ഉപഭോക്തർ സംരക്ഷണ നിയമം എന്ത് , എന്തിന് .?  എന്ന വിഷയവുമായി ബന്ധ പ്പെട്ട് അഡ്വ.അനീസ് നടത്തിയ മുഖ്യ പ്രഭാഷണം വളരെ ഹൃദ്യവും , ഫലപ്രദവുമാ യിരുന്നു . പൂഴിത്തറ പോക്കർ ഹാജി ,( പ്രസിഡ.) അഷ്‌റഫ് പാലേരി (ജ. സെക്രട്ടറി ) KP .കുഞ്ഞീച്ചി ( ട്രഷറർ ) എന്നിവരടങ്ങിയ 20 . അംഗ കമ്മിറ്റിയെ  തിരഞ്ഞെടുത്തു . സോമ നാഥൻ മാസ്റ്റർ നന്ദി പ്രകാശി പ്പിക്കുകയും ചെയ്തു. (ക്രെഡിറ്റ്‌ :അബുഹാജി അഞ്ചുകണ്ടൻ )

SSLC ,+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ പ്ലസ് നേടിയ വിദ്യാർ ത്ഥികളെ വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി അവാർഡ് നൽകി ആദരിക്കുന്നു.

SSLC ,+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ പ്ലസ് നേടിയ വിദ്യാർ ത്ഥികളെ വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി അവാർഡ് നൽകി ആദരിക്കുന്നു.  മെയ് 20  ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കുന്ന ചടങ്ങിൽ DCC പ്രസി ഡ ണ്ട് v v പ്രകാശ് ,റിയാസ് മുക്കോളി വിദ്യഭ്യാസ  രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങൾ സംബന്ധിക്കുന്നു.  വേങ്ങര പ്രദേശത്ത്  .പ്രസ്തുത പരീക്ഷകളിൽ  വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റ് കോപ്പി ,ഫോട്ടോ  എന്നിവ 16 ാം തീയതി യോടെ  pp  സഫീർ ബാബു . 9447676888- എം.എ. അസീസ് 94471550 52,  രാധാകൃഷ്ണൻ മാസ്റ്റർ K  9847434977 തുടങ്ങിയ നമ്പറിൽ വിളിച്ച്  അറിയിക്കുക 

വലിയോറ യിൽ നാളെ 10/5/2017വൈദ്യുതി മുടങ്ങും*

അറിയിപ്പ് എടരിക്കോട് 110 kv സബ് സ്റ്റേഷനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ *10-05-2017 ( ബുധൻ) , രാവിലെ 8:00 മുതൽ വൈകിട്ട് 5:00*വരെ എടരിക്കോട്, കൂരിയാട് , ഒതുക്കുങ്ങൽ എന്നീ സബ് സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ  11 kv ഫീഡറുകളിലും വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെടുന്നതായിരിക്കും.

:മജിലിസുന്നൂർ മുന്നാം വാർഷികവും ദുആ സമ്മേളനവും ഇന്നും നാളെയും വലിയോറ അടക്കാപുരയിൽ

വലിയോറ:മജിലിസുന്നൂർ മുന്നാം വാർഷികവും ദുആ  സമ്മേളനവും ഇന്നും നാളെയും  വലിയോറ അടക്കാപുരയിൽ വെച്ച് നടക്കുന്നു .മെയ് 9ന് രാത്രി 7 മണിക്ക്  അശ്റഫ് അശ്റഫി പന്താവൂർ ന്റെ പ്രഭാഷണവും  മെയ് 10ന് രാത്രി 7 മണിക്ക്  മജ്ലിസുന്നുറിന്റെ ഉദ്ഘാടനം  പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ നിർവഹിക്കുകയും ഇസ്മയിൽ ഫൈസി കിടങ്ങയം മജ്ലിസുന്നുറിന്ന്‌  നേതൃത്വം നൽകുകയും ചെയ്യും

വലിയോറ ഫുട്ബോൾ ലീഗ് പി വൈ എസ് പരപ്പിൽപാറക്ക്‌

വലിയോറ:പി വൈ  എസ് പരപ്പിൽപാറ  സംഘടിപ്പിച്ച വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ  ഫൈനൽ മത്സരം  ഇന്ന്‌  വലിയോറ പാടം മിനിസ്റ്റേഡിയത്തിൽ നടന്നു .  ഇന്നലത്തെ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്‌  ചലഞ്ച് മുതലമാടിനെ  പരാജയപ്പെടുത്തി വലിയോറ ഫുട്ബോൾ ലീഗ് 2017  പി വൈ എസ് പരപ്പിൽപാറ കരസ്ഥമാക്കി

മുസ്തഫാ ക്ക് ഉപഹാരം നൽകി.

വേങ്ങര: തേർക്കയം കടവിൽ നിന്നും രണ്ടു ജീവൻ രക്ഷിച്ച കെ.മുസ്തഫാ ക്ക് വാർഡ് മുസ് ലിo യൂത്ത് ലീഗിന്റെ ഉപഹാരം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സമർപ്പിച്ചു.ചടങ്ങിൽ വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ് യൂസുഫലി വലിയോറ, പി.സമദ്, ടി.സമീറലി ടി.ജമാൽ എന്നിവർ സംബന്ധിച്ചു.

വലിയോറ ഫുട്ബോൾ ലീഗ് ഫൈനൽ മത്സരം ഇന്ന്

വലിയോറ:പി വൈ  എസ് പരപ്പിൽപാറ  സംഘടിപ്പിച്ച വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ  ഫൈനൽ മത്സരം  ഇന്ന്‌  വലിയോറ പാടം മിനിസ്റ്റേഡിയത്തിൽ നടക്കും .  ഇന്നലത്തെ രണ്ടാം സെമിയിൽ  ചലഞ്ച് മുതലമാട്  എം സ് വി  മണപ്പുറതെ പരാജയപ്പെടുത്തി.ഫൈനൽ മത്സരത്തിൽ ഇന്ന് ചലഞ്ച് മുതലമാടും പി വൈ എസ്  പരപ്പിൽപറയും തമ്മിൽ ഏറ്റുമുട്ടും

മികച്ച വിജയം നേടിയ SSF.പുത്തനങ്ങാടി ബ്ലോക്ക് കൺവീനർ AK.ഫഹ്മിൻ ഫയാസിന് ഉപഹാരം നൽകി

വലിയോറ: ഇന്നലെ പ്രസിദ്ധികരിച്ച SSLC. പരീക്ഷയിൽ 9A+ ഉം 1A യും നേടിയ SSF.പുത്തനങ്ങാടി ബ്ലോക്ക് കൺവീനർ AK.ഫഹ്മിൻ  ഫയാസിന്  SSF.പുത്തനങ്ങാടി യൂണിറ്റിന്റെ ഉപഹാരം യൂനുസ് മാഷ് കൈമാറി 

വലിയോറ ഫുട്ബോൾ ലീഗ് പി വൈ എസ് ഫൈനലിൽ

വലിയോറ: വൈ  എസ് പരപ്പിൽപാറ  സംഘടിപ്പിച്ച വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ  സെമിഫൈനൽ മത്സരങ്ങൾ ഇന്നുമുതൽ വലിയോറ പാടം മിനിസ്റ്റേഡിയത്തിൽ ആരംഭിച്ചു  ഇന്നത്തെ  സെമിയിൽ  ഡിസ്കോ പൂകുളംബസാറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പി വൈ എസ്  പരപ്പിൽപാറ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു  രണ്ടാം സെമി നാളെ ചലഞ്ച് മുതലമാടും  എം സ് വി  മണപ്പുറവും കളിക്കും .ഫൈനൽ മത്സരം ഞായറാഴ്ച

നൂറുശതമാനം വിജയം ആവർത്തിച്ച്‌ ചിനക്കൽ കുറുക ഗവണ്മെന്റ് സ്കൂൾKURUKA SCHOOL

വലിയോറ: ചിനക്കൽ ഗവണ്മെന്റ്  കുറുക ഹൈസ്കൂളിന് രണ്ടാം തവണയും SSLC പരീക്ഷയിൽ  നൂറുശതമാനം വിജയം. സ്കൂളിലെ അഫീഫ, സി പി കൃഷ്ണപ്രിയ എന്നീ രണ്ടുകുട്ടികൾക്കു  എല്ലാ വിഷയങ്ങളിലും  A+ ഉം ലഭിച്ചു .യൂ പി സ്കൂൾ ആയിരുന്ന കുറുക സ്കൂളിനെ കഴിഞ്ഞ സർക്കാർ ഹൈസ്കൂളായി ഉയർത്തുകയായിരുന്നു  .കഴിഞ്ഞ വർഷം ഒരു ഡിവിഷൻ ഉണ്ടായിരുന്നുള്ളു എന്നാൽ ഇപ്രാവശ്യ രണ്ട് ഡിവിഷനിലെയും മുഴുവൻ കുട്ടികളെയും വിജയിപ്പിക്കുവാൻ  അദ്ധാപകർകും പി ടി എ കും കഴിഞ്ഞു .പുതിയൊരു സർക്കാർ  ഹൈസ്കൂളിന്റെ  എല്ലാ കുറവുകൾക്കിടയിലും  അതിലെ രണ്ടാം ബാച്ചിലെ എല്ലാ കുട്ടികളെയും  വിജയിപ്പിക്കാൻ  ഏതാനും അദ്ധ്യാപകരുടെയും പി ടി എ യുടെയും  ആത്മാർത്ഥതയുടെയും അർപപണ   ബോധത്തിന്റെയും കഠിനദോനത്തിന്റെയും  ഫലമാണ് ഈ വിജയമെന്ന് രക്ഷിതാക്കൾ പറഞ്ഞു

എസ്.എസ്.എൽ.സി. പരീക്ഷാഫലം 2017

സിലബസ് പരിഷ്കരണത്തിനു ശേഷം ആദ്യമായി നടത്തിയ 2016-17 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുകയാണ്. ഈ വർഷം 455453(473803) കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 437156 (457654) കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി ഇത് 95.98% ആണ്. എല്ലാ വിഷയത്തിലും എ+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം - 20967 (4.6%) വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല     – പത്തനംതിട്ട (98.82) വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല              – വയനാട് (89.65) വിജയശതമാനം ഏറ്റവും കൂടിയ വിദ്യാഭ്യാസ ജില്ല – കടുത്തുരുത്തി (99.36) വിജയശതമാനം ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ ജില്ല     – വയനാട് (89.65) പട്ടികജാതി വിദ്യാർത്ഥികളുടെ വിജയശതമാനം   – 91.95 പട്ടികവർഗ്ഗ വിഭാഗം വിജയശതമാനം                – 82.55 മറ്റു പിന്നോക്ക വിഭാഗങ്ങൾ വിജയശതമാനം      - 96.28 ഗൾഫ് വിദ്യാർത്ഥികളുടെ വിജയശതമാനം         – 98.64 ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ വിജയശതമാനം    – 75.85 100% വിദ്യാർത്ഥികൾ വിജയിച്ച സ്കൂളുകളുടെ എണ്ണം     – 1174 ഇതിൽ സർക്കാർ ഹൈസ്കൂളുകൾ                     - 405 (377) സർക്കാർ സ്കൂളുക

തേർക്കഴം അപകടത്തിൽ രണ്ടു ജീവൻ രക്ഷിച്ചത് .മുസ്ഥഫ പാണ്ടികശാല

വലിയോറ: തേർക്കയം കടവിൽ ഒരു കുടുംബത്തിലെ നാലുപേർ മുങ്ങി താഴിന്നപ്പോൾ രണ്ടു പേരെ രക്ഷിച്ചത് പാണ്ടികശാല കരുവാരക്കൽ മുസ്തഫ.അപകടത്തിൽ രണ്ടുപേര് മരണപെട്ടു . താഴെ കോഴിച്ചെന പിലാക്കോട്ട് ഇബ്രാഹിമിന്റെ മക്കളായ ശിഹാബ് (22), ഫാത്തിമ നസ്രി (14) എന്നിവരാണ് മരണപ്പെട്ടത്  മരണപ്പെട്ടവരുടെ മാതാവിനേയും മറ്റൊരു സഹോദരിയേയുമാണ് മുസ്ഥഫ ഏറെ പണിപ്പെട്ട് രണ്ടാൾ താഴ്ചയുള്ള കയത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും മരണപ്പെട്ടവർ വെള്ളത്തിൽ ആഴത്തിലേക്ക് താഴ്ന്നിരുന്നു. പിന്നീട് നാട്ടുകാരേയും കൂട്ടി വെള്ളത്തിൽ നിന്നു oഇവരെ കരകയറ്റിയപ്പോഴേകം മരണം അവരെ തേടി യെത്തിയിരുന്നു. രണ്ടു ജീവൻ രക്ഷിക്കാൻ രംഗത്തിറങ്ങിയ മുസ്ഥഫ യെ പ്രത്യേക ഉപഹാരം നൽകി ആദരിക്കുമെന്ന് വാർഡ് വികസന സമിതി ഭാരവാഹികൾ പറഞ്ഞു.

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ