ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വലിയോറ പടത്തിന്ന് തീപിടിച്ചു

വലിയോറ : വലിയോറപടത്തിന്റെ ഒരു ഭാഗം കത്തിനശിച്ചു . കഴിഞ്ഞദിവസം രാത്രി വലിയോറ പടത്തെ പാലിച്ചിറമാട് ഭാഗത്താണ് തീപിടുത്തമുണ്ടായത് .തീപടരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ ഉടൻ ഫെർഫോസിനെ വിവരം അറിയിക്കുകയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീഅണച്ചു .വേനൽക്കാലത്തെ ശക്തമായ ചൂടിനാൽ പടത്തെ അടിക്കടുക്കൽ ഉണങ്ങികരിഞ്ഞ നിലയിലാണ് ഇതിൽ  അശ്രദ്ധയായി വലിച്ചെറിയുന്ന ബീഡികുറ്റികളും തീപ്പെട്ടി കൊള്ളികളിൽ നിന്നുമാണ് തീപടരുന്നതെന്ന് നാട്ടുകാർ പറഞ്ഞു . കഴിഞ്ഞാ വർഷവും വലിയോറ പടത്തിൽ തീപടർന്നിരുന്നു lass="separator" style="clear: both; text-align: center;">

കോട്ടക്കലിൽ വലിയോറ ടീം റെനേഴ്‌സ് ആയി

ഇന്നലെ കോട്ടക്കലിൽ നടന ഓൺഡേ ഫെഡ്‌ലൈറ്  വോളിബോൾ ട്യുർലമെന്റിൽ വലിയോറ ടീം റണേഴ്‌സ്  ആയി .വലിയോറ ടീമിനുവേണ്ടി അഭിലാഷ്,മുനീർ,റഷീദ്,അനീഷ്‌,മഹറൂഫ്,ഫാരിസ്‌,സഫ്‌വാൻ,ഇംതിയസ് എന്നിവർ കളിച്ചു.കഴിഞ്ഞആഴിച്ച കോട്ടക്കൽ അട്ടിരിപാടിയിൽ ഇതെ ടീം വിന്നേഴ്സ് കരസ്ഥമാക്കിയിരുന്നു വലിയോറ ടീമിന്ന്  ക്യാഷ്അവാർഡ്‌  നൽകുന്നു  വലിയോറ ടീമിന്ന്  ട്രോഫി  നൽകുന്നു 

വലിയോറയിൽ കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണം

UDF സ്ഥാനാർഥി പി കെ കുഞ്ഞാലികുട്ടിയും മറ്റു യൂ ഡി ഫ് നേതാകളും  വലിയോറയിലെ പുത്തനങ്ങാടി,പാറമ്മൽ,അടക്കപുര,പാണ്ടികശാല എന്നിവിടങ്ങളിൽ   വോട്ടർമാരെ നേരിൽകണ്ട്‌  വോട്ട് അഭ്യർത്ഥിക്കുവാനെത്തി .ഇന്ന് രാവിലെ 9 മണിക്ക് പാക്കടപ്പുറായയിൽ നിന്നും ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചരണം കച്ചേരിപ്പടിവഴി 10:15 ഓടെ വലിയോറയിൽ പ്രവേശിച്ചു വിവിധകേന്ദ്രങ്ങളിലെ പ്രാദേശിക നേതാക്കൾ കുഞ്ഞാലിക്കുട്ടിയെ ഹാരാർപ്പണം നൽകി സീകരിച്ചു

പൂക്കളം പ്രീമിയർ ലീഗിൻ ആവേശകരമായ തുടക്കം

Disco Arts&Sports Club പൂക്കുളം ബസാർ സംഘടിപ്പിക്കുന്ന ആവേശം അല തല്ലിയ ജനകീയ ഫുട്ബാൾ മാമാങ്കം പൂക്കളം പ്രീമിയർ ലീഗിൻ ആവേശകരമായ തുടക്കം ഉൽഘടനമത്സരത്തിൽ വേങ്ങര പഞ്ചായത് പതിനാലാം വാർഡ്‌ മെമ്പർ പറങ്ങോടത് അബ്ദുൾ അസിസ്  കൈപ്രൻ അസിസ് ,KT അബ്ദു എന്നിവർ കളിക്കാരെ പരിചയപ്പെടൂ  ട്യുർലമെന്റിനു തുടക്കം കുറിച്ചു.

വോളിബോൾ ട്യുർലമെൻറ് വലിയോറ ടീം വിജയികളായി

വലിയോറ:ഇന്നലെ രാത്രി 7Pm മുതൽ കോട്ടക്കൽ ആട്ടീരി പാടിയിലെ ഫെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ ട്യുർലമെന്റിൽ വെള്ളച്ചാലിനെ തുടർച്ചയായ മൂന്നു സെറ്റിന് പരാജയപ്പെടുത്തി വലിയോറ ടീം വിജയികളായി

അബ്ദുറബ്ബ് ബാക്കിക്കയം സന്ദർശിച്ചു

വലിയോറ: കടലുണ്ടി പുഴയിലെ വലിയോറ പാണ്ടികശാല ബാക്കിക്കയംകടവിൽ പുതുതായി നിർമിക്കുന്ന റെഗുലേറ്ററിന്റെ നിർമാണം നേരിൽകണ്ട് വിലയിരുത്തുന്നതിനുവേണ്ടി ഇന്ന് രാവിലെ തിരുരങ്ങാടി എം ൽ എ. പി കെ  അബ്ദുറബ്ബ് സാഹിബ്‌  ബാക്കികായം സന്ദർശിച്ചു ,കഴിഞ്ഞ മാസം വേങ്ങര എം ൽ എ . പി കെ കുഞ്ഞാലികുട്ടിയും ഉദോഗസ്ഥരും റെഗുലേറ്റർ പ്രദേശം സന്ദർശിച്ചിരുന്നു . ഈ തടയണയുടെ പണി പൂർത്തിയായാൽ വേങ്ങര - തിരുരങ്ങാടി  നിയോജനമണ്ഡലങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും .21കോടി രൂപ ചെലവഴിച്ചാണ് ഇവ നിർമിക്കുന്നത്

PYS പരപ്പിൽ പാറ സൂപ്പർ ലീഗിൽ സൂപ്പർ കിംഗ്സ് ജേതാക്കളായി

PYS പരപ്പിൽ പാറ സൂപ്പർ ലീഗിൽ സൂപ്പർ കിംഗ്സ് ജേതാക്കളായി'   ഇന്നലെനടന്ന ഫൈനൽ മത്സരത്തിൽ ടീം Rainbow യെ പരാജയപ്പെടുത്തി ടീം Super kings  Fifa Travels സ്പോൺസർ ചെയ്യുന്ന ട്രോഫിയും Comfort  Travels സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും കരസ്ഥമാക്കി. ജേതാക്കൾക്കുള്ള ട്രോഫി വേങ്ങര ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ AK മുഹമ്മദലി സാഹിബും ക്യാഷ് അവാർഡ് Comfort Travels പ്രതിനിധി സാദിഖ് തങ്ങളും കൈമാറി. Runners ടീമിനുള്ള Fifa Travels സ്പോൺസർ ചെയ്യുന്ന ട്രോഫി മൂസ കീരി , ഷാഫി EK എന്നിവർ ചേർന്നും MK Industries സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡ് ഹസ്സൻ കുറുക്കനും കൈമാറി. " style="clear: both; text-align: center;">  ടൂർണമെന്റിലെ മികച്ച കളിക്കാരൻ  : മുഹ്യ്യദ്ധീൻ കീരി (ടീം Yuvadhara)  ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ: സാദിഖ് കീരി (ടീം Rainbow) ടൂർണമെന്റിലെ മികച്ച പ്രതിരോധം തീർത്ത കളിക്കാരൻ: മുശ് ഫിർ (ടീം Rainbow) ടൂർണ്ണമെന്റിലെ ടോപ് സ്കോറർ: മുഹ് യ്യദ്ധീൻ കീരി (ടീം Yuvadhara) ടൂർണ്ണമെന്റിലെ ക്ലാസിക്കൽ പ്ലയർ: മുജീബ് ചെള്ളി (ടീം Super kingട) ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരൻ:

100% ജൈവ രീതിയിൽ കൃഷിചെയ്ത തണ്ണിമത്തൻ വിളവെടുത്തു

വലിയോറ:വലിയോറപ്പാടത്ത് 100%ജൈവ രീതിയിൽ തണ്ണിമത്തൻ കൃഷിചെയ്ത് വിളവെടുപ്പ് നടത്തി വലി യോറപ്പാടത്തെ ഏറ്റവും വലിയകർഷകനായി അറിയപ്പെടുന്ന വലിയോറ  പാലച്ചിറമാട് സ്വദേശി പള്ളിയാളി ഹംസയാണ് കൃഷി ചെയ്തത് . ഇതുകൂടാതെ തണ്ണി മത്തൻ, നേന്ത്ര വാഴ , കപ്പ മുതലായ വിവിധ കൃഷികൾ  20.ഏക്രയിലധികം സ്ഥലത്ത് അദ്ദേ ഹംകൃഷി  ചെയ്യുന്നുണ്ട്.വേങ്ങര കൃഷിഭവൻ ഓഫീസർ മുഹമ്മദ്‌ നജീബ് സാറിൻറെയും , കൃഷി അസിസ്റ്റന്റ് ബിജോയ്‌ മുതലായവരു ടെയും  പ്രോത്സാഹനവും , നിസ്സീമമായ സഹകരണവും , സഹായവു മാണ്  അദ്ദേഹത്തിൻറെ പ്രയത്നത്തിന് പ്രചോദനമായത്. വിളയിറ ക്കിയത് മുതൽ വിളവെടുപ്പ് നടത്തുന്നത് വരെ കൃഷി ഓഫീസർ മുഹ മ്മദ്‌ നജീബ് സാറിൻറെയും ,മറ്റും നിരീക്ഷ ണവും ,സംരക്ഷണവും അദ്ദേഹത്തിൻറെ കൃഷിക്ക് ലഭിച്ചിട്ടുണ്ടായിരുന്നു . അതുകൊണ്ട് ത ന്നെയാണ് വിളവെ ടുപ്പിന് കൃഷി ഓഫീസർ മുഹ മ്മദ്‌ നജീബ് സാറിനെ യും , കൃഷി അസിസ്റ്റന്റ് ബിജോയിയും,അഞ്ചുകണ്ടൻ അബുഹാജിയും  ത്യേക ക്ഷ ണിതാക്കളായി വലിയോറ പടത്തെ  ജലസേചനത്തിൻറെ അപര്യാപ്തത കൃഷിക്ക് നേ രിട്ടിട്ടുണ്ടെന്ന് കൃഷി ഓഫീസറോട് ഹം സ പ രാതിപ്പെടുകയുണ്ടായി . ജല സേചന സൗകര്യം വലി യോറ പ്പാടത്ത് ഉണ്ടങ്കിലും പകുതിയോളം ഭാഗത്

മുൻ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്‌ എ പി കുഞ്ഞാപ്പുഹാജി മരണപെട്ടു J

വലിയോറ: മുൻ വേങ്ങര മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റും പഴയ കാല കോൺട്രാക്ടറുമായിരുന്ന വലിയോറ മുതലമാട്‌ സ്വദേശി  എ പി. കുഞ്ഞാപ്പു ഹാജി മരണപ്പെട്ടു.മയത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് വലിയോറ മുതലമാട്‌ ജുമാമസ്ജിദിൽ അദ്ദേഹത്തിന അല്ലാഹുമഗ്ഫിറത്ത് നൽകട്ടെ.പ്രത്യേകം പ്രാർതിക്കുക

മുസ്ലിംലീഗ് നേതാവ് എ പി കുഞ്ഞാപ്പു ഹാജി മരണപെട്ടു

വലിയോറ: മുൻ വേങ്ങര മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റും പഴയ കാല കോൺട്രാക്ടറുമായിരുന്ന വലിയോറ മുതലമാട്‌ സ്വദേശി  എ പി. കുഞ്ഞാപ്പു ഹാജി മരണപ്പെട്ടു.മയത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് വലിയോറ മുതലമാട്‌ ജുമാമസ്ജിദിൽ അദ്ദേഹത്തിന അല്ലാഹുമഗ്ഫിറത്ത് നൽകട്ടെ.പ്രത്യേകം പ്രാർതിക്കുക

എ എം യൂ പി സ്കൂളിൽ പറവകൾക്ക് തണ്ണീർ കുടങ്ങൾ സ്ഥാപിച്ചു

വലിയോറ : താങ്ങാവുന്നതല്ല ഈ വെയിൽ .,, വരണ്ട ഭൂമിയിൽ സ്വന്തം സങ്കേതത്തിനരികിൽ ദാഹജലമില്ലാതെ  ,, പറവകൾ അവശരാവുമ്പോൾ കണ്ടു നിൽക്കുന്നതെങ്ങിനെ ,,  പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുടെ ഭാഗമായി അടക്കപുര എ എം യൂ പി സ്കൂളിൽ തണ്ണീർകുടങ്ങൾ സ്ഥാപിച്ചു  ഇതിന്റെ ഉൽഘടനം ഹെഡ്മാസ്റ്റർ തങ്ങൾ മാഷ് കുടത്തിൽ വെള്ളം നിറച്ചു നിർവഹിച്ചു . സുബൈർ മാഷ് ,അൻസബ് ഹസൻ ,ഉനൈസ് വലിയോറ,നെസീൽ,സ്കൂളിലെ വിദ്ധാർത്ഥികൾ മുതലായവർ പങ്കെടുത്തു  ഒരു മൺപാത്രത്തിൽ ഒരൽപ്പം ജലം പക്ഷികൾക്കായി  നിങ്ങളുടെ വീട്ടു പരിസരത്തോ മറ്റോ തൂക്കിയിടു ator" style="clear: both; text-align: center;">

വി വി സി വലിയോറയുടെ സജീവ പ്രവർത്തകൻ എം പി ഇക്ബാൽ മരണപെട്ടു

വി വി സി വലിയോറ യുടെ പഴയകാല കളിക്കാരനും ഇപ്പോൾ വി വി സി വലിയോറ യുടെ സജീവ പ്രവർത്തകനുമായ  മുതലമാട് മൂട്ടപ്പറമ്പൻ മുഹമ്മദ് ഇഖ്ബാൽ മരണപ്പെട്ടു.കഴിഞ്ഞ വെള്ളിയാഴ്ച്ച കോട്ടക്കലിൽ നിന്നും ബൈക്കിൽ വീട്ടിലേക്കു വരുമ്പോൾ ദേശീയപാതയിലെ പാലച്ചിറ മാട് വെച്ചു  അപകടത്തിൽ പെടുകയായിരുന്നു  മൂന്ന് ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.

msf breath: ലോഗോ പ്രകാശനം ചെയ്തു*

msf breath: ജില്ലയിലെ msf ന്റെ പ്രവർത്തകരെ ഉൾപ്പെടുത്തി മലപ്പുറം ജില്ല msf കമ്മിറ്റിയുടെ മേൽനോട്ടത്തിൽ msf breath ചാരിറ്റബ്ൾ ഓർഗനൈസേഷൻ* ന്റെ ലോഗോ ബഹു: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾപ്രകാശനം നിർവഹിച്ചു.വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ബലി അർപ്പിക്കേണ്ടിവന്ന നമ്മുടെ പ്രിയ*അരിയിൽ അബ്ദുൽ ഷുക്കൂറിന്റെ* സ്മരണയിൽ,,നമുക്കിടയിൽ കഷ്ടത അനുഭവിക്കുന്ന ഒരു വിദ്യാർത്ഥി പോലുംഅവഷേശിക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്,,,മലപ്പുറം ജില്ല ആസ്ഥാനമാക്കിയാണ് ഈ കൂട്ടായ്മ പ്രവർത്തനം ആരംഭിക്കുന്നത്.msf മലപ്പുറം ജില്ല പ്രസിഡന്റ് TP ഹാരിസ്, msf ജില്ല കമ്മിറ്റി അംഗവും, ബ്രീത്ത് ഓർഗനൈസേഷൻ ചെയർമാനുമായ CP ഹാരിസ്, യൂത്ത് ലീ ഗ് *സ്പർശം blood doners* സംസ്ഥാന ജനറൽ സെക്രട്ടറി അനീസ്‌, msf ബ്രീത്ത് കമ്മിറ്റി ഭാരവാഹികളായ അജ്മൽ വളാഞ്ചേരി, അസ്‌ലം ശരീഫ്.സി, സാലിം പുത്തൂർ, ഇബ്രാഹിം A.K,K.T അൽ റാഷിദ്, ഹാസിൽ V. P, ജിഷ്ണു പ്രസാദ്‌,നിതിൻ ബാബു A.T, P. A അർഷദ് ഫാസിൽ, തുടങ്ങിയവർ പങ്കെടുത്തു.

കുഞ്ഞാലിക്കുട്ടി ജയിക്കുമ്പോൾ വേങ്ങരയിൽ കൂടി തെരഞ്ഞെടുപ്പ് നടക്കില്ലേ

"മലപ്പുറത്ത്കു ഞ്ഞാലിക്കുട്ടി ജയിക്കുമ്പോൾ  വേങ്ങരയിൽ കൂടി തെരഞ്ഞെടുപ്പ്  നടക്കില്ലേ?, അത് ഇലക്ഷൻ കമ്മീഷന് നഷ്ടമല്ലേ" എന്നുള്ള  തികച്ചും 'നിഷ്കളങ്കമായ' സംശയങ്ങൾ  ചിലരൊക്കെ  ഉയർത്തിക്കാണിക്കുന്നു. ഒരുപാടൊന്നും  പിറകോട്ടു പോകുന്നില്ല. നമുക്ക് 2009 മുതൽ ഇങ്ങോട്ടുവരാം. അന്ന് നടന്ന  ലോക്സഭാ  പൊതുതെരഞ്ഞെടുപ്പിൽ  കേരളത്തിൽ നിന്നും  മൂന്നു എം എൽ എ മാരാണ് സ്ഥാനാര്ഥികളായത്. കെ സി വേണുഗോപാൽ ആലപ്പുഴയിലും കെവി തോമസ് എറണാകുളത്തും കെ സുധാകരൻ കണ്ണൂരിലും  യു ഡി എഫ് സ്ഥാനാർഥികളായി. മൂന്നുപേരും  തെരഞ്ഞെടുപ്പിൽ  വിജയിച്ചു. എം എൽ എ സ്ഥാനം  മൂന്നുപേരും രാജിവെച്ചു, ഉപതെരഞ്ഞെടുപ്പ്  നടന്നു. മൂന്നിടത്തും  യു ഡി എഫ് പ്രതിനിധികൾ  തെരഞ്ഞെടുക്കപ്പെട്ടു. ശേഷം 2014 ൽ. അന്ന്  ഇടതുപക്ഷ  എം എൽ എ മാരായിരുന്ന എം എ ബേബി കൊല്ലത്തും മാത്യു ടി തോമസ് കോട്ടയത്തും ജനവിധി തേടി. രണ്ടുപേരും ഗംഭീര ഭൂരിപക്ഷത്തിനു തോറ്റതിനാൽ പിന്നീട് ഉപതെരഞ്ഞെടുപ്പ് പോലെയുള്ള അനിഷ്ടസംഭവങ്ങൾ  റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത് അംഗങ്ങളായിരുന്ന വി എസ് ജോയി വർക്കലയിലും  ഇ ടി ടൈസൺ കയ്പമംഗല

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്