ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കക്കാട് പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് മോഷണംസ്വർണവും പണവും കവർന്നു

മതസൗഹാർദം നിലനിൽകട്ടെ !!!!!"""

മതസൗഹാർദം നിലനിൽകട്ടെ  !!!!!""" അമ്മഞ്ചേരിക്കാവ് ഉത്സവത്തിന്ന് പാണ്ടികശാലയിൽനിന്നുള്ള  കാളവരവിന്ന്‌  സോഷ്യൽ അസിസകന്റെ  വിട്ടിൽ വച്ചു  എല്ലാ വർഷത്തെ പോലെ ഇപ്രാവശ്യവും  ദാഹജലം വിതരണം ചെയ്തു വീഡിയോ കാണുവാൻ https://youtu.be/DPzr3mG98Kg ദാഹജല വിതരണത്തിന്  എം എ അസീസ് , എം കുഞ്ഞിപ്പ  എന്നിവർ നേത്ര്ത്വം നൽകി

അടക്കാപുര ഫുട്ബോൾ ലീഗ് ഇന്നത്തെ മത്സരത്തിൽ വല കിലുങ്ങി

അടക്കാപുര ഫുട്ബോൾ ലീഗ് :          നാലമത്തെ മാച്ചിൽ ഇന്ന് തീപ്പൊരി ബോയ്സ് x തട്ടികൂട്ടൽ ബോയ്സും .കളിയുടെ ഉടനീളം കാണികളെ മുഴുവനും  മുൾമുനയിൽ നിർത്തി തീപ്പൊരി ബോയ്സിന്റെ  ആശീഖും (ഈഞ്ഞ) ഫാസിലും (മോനി) നടത്തിയ മുന്നേറ്റങ്ങൾ കാണികളുടെ ഹൃതയത്തിൽ ഇടം പിടിച്ചു... കളിയുടെ 10ാം മിനുട്ടിൽ തീപ്പൊരി ബോയ്സിന്റെ center forward ആശീഖ്(ഇഞ്ഞാ)  നൽകിയ പാസ് ക്ലിയർ ചെയ്ത് Left forward fasil (മോനി) ബൈസിക്കിൾ കിക്കു ലൂടെ ലക്ഷ്യത്തിലേക്ക്  എത്തിക്കാൻ ശ്രമിച്ചെങ്കിലും ഗോൾ പോസ്റ്റ്  തടസ്സമായി ,പോസ്റ്റിൽ തട്ടി തെറിച്ച് വന്ന പന്ത് ആശിഖ് (ഈഞ്ഞ) സിസർ കട്ടിലൂടെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പന്ത് ഗോൾ പോസ്റ്റിൻ മുകളിലൂടെ പുറത്ത് പോയി. കളിയുടെ 12ാം മിനുട്ടിൽ കിട്ടിയ FriKick ആശിഖ് നല്ല രു കിക്കിലൂടെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റിനോട് ചാരി കൊണ്ട് ബോൾ പുറത്ത് പോയി'കളി തുടങ്ങി 15 മിനുട്ട് വരെ തട്ടിക്കൂട്ടൽ ബോയ്സിൻ ഗ്രൗണ്ടിൽ പറയത്തക്ക രീതിയിൽ ഗ്രിപ്പൊന്നും കിട്ടിയില്ല 16-ാം മിനുട്ടിൽ തട്ടിക്കൂട്ടൽ ബോയ്സിൻ കിട്ടിയ corner Kick റിയാസ് മുതലടുക്കുകയായിരുന്നു 1- 0 തീപ്പൊരിയുടെ Le

അടക്കാപുര ഫുട്ബോൾ ലീഗ്: സമനിലയിൽ അവസാനിച്ചു afl

     ഒരു ഗോൾ പിറന്നങ്കിൽ എന്ന് കാണികളൊന്നടങ്കം ആഗ്രഹിച്ച കളി. അടക്കപുര ഫുട്ബോൾ ലീഗിൽ തീപ്പന്തം അടക്കാ പുരയും MSV മണപ്പുറവും തമ്മിലുള്ള തുല്യശക്തികളുടെ ഏറ്റുമുട്ടൽ കാണികൾക്ക് നല്ലരു ഫുട്ബോൾ മാമങ്കമായി .കളിയുടെ രണ്ടാം മിനുട്ടിൽ MSV മണപ്പുറത്തിനെ വിറപ്പിച്ച് കൊണ്ട് ഗോളി മാത്രം മുന്നിൽ നിൽക്കെ മുബശ്ശീർഅവസരം പാഴാക്കി. നിരന്തരം രണ്ട് ബോക്സിലേക്കും പന്ത് കയറിയങ്കിലും വല ചലിപ്പിക്കാൻ കഴിഞ്ഞില്ല .8ാം മിനുട്ടിൽ  Mടvയുടെ center back നസീർ പോസ്റ്റിന്റെ ഇടത് ഭാഗത്തേക്ക് തൊടുത്ത ഒരു bullet Shoot ഗോളി ജാഫർ നല്ലരു Save ലുടെ തട്ടിമാറ്റി .. 10ാം മിനുട്ടിൽ  തീപ്പന്തം അക്കാപുരക്ക് കിട്ടിയ ഗോളന്നുറച്ച Fri kick ബാസിത്ത് തൊടുത്തങ്കിലും Mടvയുടെ കീപ്പർ ഫാരിസ് കൈയ്യ്പിടിയിലതുക്കി. ഇരു ടീമുകളും ഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടത്താനയില്ല  . Mടv യുടെ forward ന്റെ ബലഹിനത മത്സരത്തിൽ ഉടനീളം  കാണമായിരുന്നു .കളിയുടെ 26 ാം മിനുട്ടിൽ MSV ആരാധകരെ ന്തെട്ടിച്ച് ബാസിത്ത് നടത്തിയ അതിഗ്രൻ മുന്നേറ്റം Left wing ഫാറൂഖ് ജെയ്സി പിടിച്ച് വിഫലമാക്കുകയും ചെയ്തു.36 ാം മിനുട്ടിൽ ഫസൽ റഹ്മാന് കിട്ടിയ open ചാൻസും ലക്ഷ്

അക്കാപുര ഫുട്ബോൾ ലീഗിൻ ആവേശകരമായ തുടക്കം AFL

അക്കാപുര ഫുട്ബോൾ ലീഗിൻ ആവേശകരമായ തുടക്കം ഉദ്ഘാടന മത്സരത്തിൽ MSV മണപ്പുറം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ശക്തരായ തീപ്പൊരി ബോയ്സ് അടക്കാ പുരയെ പരാജയപ്പെടുത്തി. ഉത്ഘാടന ചടങ്ങിൽ social Tours& Travels managing Director  അസീസ് M, ഗ്രീൻ വോയ്സ് ചെയർമാൻ അലവി Ak ,അജ്മൽ വലിയോറ എന്നിവർ  കളിക്കാരുമായി പരിജയപ്പെട്ടു

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റായി പ്രൊഫ.ഖാദര്‍ മൊയ്തീനെയും ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെയും തെരഞ്ഞെടുത്തു പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഇടി മുഹമ്മദ് ബഷീർ  ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും. പി.വി അബ്ദുല്‍ വഹാബിനെ ട്രഷററായും തെരഞ്ഞെടുത്തു രാത്രി വൈകി കടയും അടച്ചു വരുമ്പോളൊക്കെ കൊടപ്പനക്കൽ തറവാട്ടിലൊന്ന് കയറാതെ വീട്ടിലേക്ക് മടങ്ങാറില്ല പി കെ കുഞ്ഞാലികുട്ടി .ഒരിക്കൽ തങ്ങൾ പറഞ്ഞത്രെ "കച്ചോടൊക്കെ മതിയാക്കി കുഞ്ഞാപ്പ രാഷ്ട്രീയത്തിൽ ഇറങ്ങണം" ഒരു ഇടിത്തീ പോലെയായിരുന്നു ആവാക്ക്.'ഞാനിപ്പോളും രാഷ്ട്രീയയത്തിൽ ഇല്ല തങ്ങളെ, ഇങ്ങനെയൊക്കെ പോരെ' അനുസരണയുള്ള അനുയായി ഭവ്യതയോടെ ചോദിച്ചു.'പാണക്കാട് വാർഡിൽ നിന്നും നിങ്ങൾ കൗൺസിലറായി മത്സരിക്കണം' രാഷ്ട്രീയ ബാലപാഠം അറിയുന്നതിന് മുന്നേ ആചെറുപ്പക്കാരൻ  തെരഞ്ഞെടുപ്പിൽ മത്സരിച്ചു ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി ജയിച്ചു കയറി.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ആനേതാവിന്. കേരളാ രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനായി മുസ്ലിം സമൂഹത്തിലെ കിരീടം

അടക്കാപുര ഫുട്ബാൾ ലീഗിന് തുടക്കം കുറിച്ചു AFL

അടക്കാപുര ഫുട്ബാൾ ലീഗിന് തുടക്കം കുറിച്ചു . വലിയോറ പാടം മിനി സ്റ്റേഡിയത്തിൽ  പത്തുദിവസങ്ങളിലായി  നടക്കുന്ന  ഫുട്ബോൾ മാമാങ്കത്തിന്  അടക്കാപുര ഏരിയയിലെ കളിക്കാരെ ഉൾപ്പെടുത്തി കുഞ്ഞിപ്പ,ലാലു ,ശശി ,വിഷ്ണു (കണ്ണൻ ),മാലൂഫ്  എന്നിവർ സ്പോൺസർ ചെയുന്ന  അഞ്ചു ടീമുകൾ കളത്തിലിറങ്ങും. മത്സരങ്ങൾ എല്ലാദിവസവും വൈകുംനേരം 4 മണിക്ക് തുടങ്ങുന്നതാണ് അടക്കാപുര ഫുട്ബാൾ ലീഗിന് ഗ്രീൻവോയിസ്‌  അടക്കാപുര സ്പോൺസർ   ചെയ്ത ട്രോഫികൾ  ഗ്രീൻ വോയിസ്‌  ചെയർമാൻ  എ കെ അലവി  സംഘടകർക്  കൈമാറുന്നു

വാട്സപ്പ് പുതിയ ഓപ്‌ഷൻ അവതരിപിച്ചു

ഇപ്പോള്‍ വാട്സപ്പില്‍ പുതിയൊരു ഓപ്ഷന്‍ വന്നു  Status, നിങ്ങളുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ റെക്കോര്‍ഡ് ചെയുക എനിട്ട് നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്ത എല്ലാ നമ്പറുകളുടെ ആളുകൾക്  24 മണിക്കൂര്‍ സമയത്തേക്ക് വീക്ഷിക്കാവുന്ന രൂപത്തില്‍ അത് അയക്കപ്പെടുകയും ചെയ്യുന്നതാണ് പുതിയ ഓപ്‌ഷൻ ഇ ഓപ്‌ഷൻ ലഭിക്കാത്തവർ  വാട്സാപ്പിന്റെ  ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയുക മുകളിലുള്ള ഫോട്ടോയിൽ കാണുന്നത് പോലെ ചെയ്താൽ  സെലക്ട്‌  ചെയുന്ന  വ്യക്തികൾക്കു മാത്രമേ കാണുവാൻ സാധിക്കു 

മഞ്ഞക്കൂരി Asian sun catfish ശാസ്ത്രീയനാമം:Horabagrus brachysoma

മഞ്ഞക്കൂരി         Asian sun catfish  ശാസ്ത്രീയനാമം:  Horabagrus brachysoma)  മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്ന കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്.. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകു

തെർക്കയം പാലം അപകടാവസ്ഥ നേരിൽ കാണാൻ PWD ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ സ്ഥലം സന്ദർശിച്ചു

വലിയോറ: തെർക്കയം പാലം അപകടാവസ്ഥ നേരിൽ കാണാൻ PWD ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ അടക്കം ഉന്നത ഉദ്യോഗസ്ഥർ പാലം സന്ദർശിച്ചു. പാലം വീതി കൂട്ടിപുതുക്കിപ്പണിയാൻ റിപ്പോർട്ട് ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 17-ാംവാർഡ് വികസന സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും സ്ഥലം MLA  പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിനും ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു

മനാട്ടിപ്പറമ്പ് ബാസ്‌ക് ഫുട്ബാൾ ട്യുർലമെന്റിൽ പതിനാറുങ്ങൽ ടീം വിജയികളായി f

വലിയോറ: മനാട്ടിപ്പറമ്പ് ഫെഡ്‌ലൈറ് സ്റ്റേഡിയത്തിൽ 10 ദിവസങ്ങളിലായി 16ടീമുകൾ പങ്കെടുത്ത മനാട്ടിപ്പറമ്പ് ബാസ്ക്ക് ഫെഡ്‌ലൈറ്  ഫുട്ബോൾ ട്യുർലമെൻറ്  ഫൈനലിൽ   പതിനാറുങ്ങൽ ടീം വിജയികളായി വിജയികൾക്ക്  വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വി. കെ.കുഞ്ഞാലൻകുട്ടി സാഹിബ് ട്രോഫി സമ്മാനിച്ചു .സിനിമ നടൻ മാമുക്കോയ  മുഖ്യഅതിഥിയായിരുന്നു

കുഞ്ഞാലികുട്ടി സാഹിബ്‌ ബാക്കികായം സന്ദർശിച്ചു

വലിയോറ : വേങ്ങര മണ്ഡലം M L A യും  പ്രതിപക്ഷ ഉപനേതാവുമായ  പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് ബാക്കികായം റെഗുലേറ്ററിന്റെ പ്രവൃത്തി നേരിൽകണ്ട് വിലയിരുത്തുന്നതിന് വേണ്ടി ഇന്നു രാവിലെ 10 മണിക്ക് ബാക്കിക്കയം റഗുലേറ്റർ പദ്ധതി പ്രദേശം   സന്ദർശിച്ചു.വേങ്ങര പഞ്ചായത് പ്രസിഡണ്ട്‌  വി .കെ കുഞ്ഞാലൻ കുട്ടി , വേങ്ങര ബ്ലോക്ക്‌ പഞ്ചായത് മെമ്പർ എ  കെ മുഹമ്മദലി ,യൂസുഫലി വലിയോറ ,മറ്റു രാഷ്ട്രീയ - സാമുഹിക പ്രവർത്തകർ അനുഗമിച്ചു

തേർക്കയം പാലത്തിന്റെ അപകടാവസ്ഥ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

  വലിയോറ: വലിയോറ തേർക്കയം പാലത്തിന്റെ ശോചനീയ സ്ഥയെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനിയ റോട് (മഞ്ചേരി) വകപ്പ്മന്ത്രി ജി.സുധാകരൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.പാലത്തിന്റെ അവസ്ഥയെ കുറിച്ച് യൂസുഫലി വലിയോറ നൽകിയ നിവേദനത്തെ തുടർന്നാണിത്

14-ാം വാർഡ് മുസ്ലിം ലീഗ്🇵🇰  കമ്മിറ്റി പൂകുളം ബസാറിലെ ഡിസ്കോ ക്ലബ്ബിന് LCD Tv നൽകി

14-ാം വാർഡ് മുസ്ലിം ലീഗ്🇵🇰  കമ്മിറ്റി പൂകുളം ബസാറിലെ  ഡിസ്കോ  ക്ലബ്ബിന്   LCD Tv സമ്മാനികുന്നു

ഇ.അഹമ്മദ് സാഹിബ് സ് മാരക സ്നേഹഉപഹാരം നൽകി

വലിയോറ:കേരള യൂണിവേഴ്സിറ്റി B Sc നഴ്സിംഗ് പരീക്ഷയിൽ മികച്ച വിജയം നേടിയ വലിയോറ പാണ്ടികശാല നാരായണൻ ന്റെ മകൾ  കെ.ജിത്തു വിനുള്ള 17-ാം വാർഡ് വികസന സമിതിയുടെ ഇ.അഹമ്മദ് സാഹിബ് സ് മാരക സ്നേഹ സർപ്പണം 17ാം  വാർഡ് വികസന സമിതി കൺവീനർ യൂസുഫലി വലിയോറ സമ്മാനിച്ചു

ബാസ്‌ക് ഫുട്ബോൾ ട്യുർലമെന്റിനു തുടക്കം കുറിച്ചു

വലിയോറ:ബ്രദേഴ്‌സ് ആർട്സ്‌  &സ്പോർട്സ്  ക്ലബ്‌ സംഘടിപ്പിക്കുന്ന 31 മത് അകില കേരള  സെവെൻസ് ഫുട്ബാളിനു  തുടകം കുറിച്ചു. വലിയോറ മനാട്ടിപ്പറമ്പ് ഫെഡ്‌ലൈറ് സ്റ്റേഡിയത്തിൽ  10ദിവസങ്ങളിലായി 16 ടീമുകൻ പങ്കെടുക്കുന്ന മത്സരത്തിന്റെ ഉൽഘടന മത്സരത്തിന്  യു.ഷറഫലി .പി കെ അസ് ലു.വി കെ കുഞ്ഞാലൻകുട്ടി, എ കെ  മുഹമ്മദലി,വേങ്ങര പഞ്ചായത് വാർഡ്‌ മെമ്പർമാർ യൂസുഫലി വലിയോറ എന്നിവർ സനിതരായി ട്യുർലമെന്റിലെ ഫസ്റ്റ് റൌണ്ട് മത്സരങ്ങൾ  ദിവസവും  7:30pm ,8:30pm  നും  മറ്റു റൌണ്ട് മത്സരങ്ങൾ 8 :00 Pm തുടങ്ങും  വിശിഷ്ട്ട അതിഥികൾ കളി കാണുന്നു 

Quest എലിമിനേഷൻ റൌണ്ട് അടക്കാപുര സ്കൂളിൽ നടന്നു

വലിയോറ:അടക്കാപുര എ എം യൂ പി സ്കൂൾ ഗ്രൗണ്ടിൽ വേങ്ങര പഞ്ചായത് എം സ് ഫ്  കമ്മറ്റി  'Quest' എന്ന പേരിൽ    സംഘടിപ്പിച്ച മെഗാ ക്വിസ് ഇവെന്റിന്റെ എലിമിനേഷൻ  റൗണ്ടിന്റെ ഉൽഘടനം മലപ്പുറം ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട്‌  എ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു വലിയോറ അടക്കാപുര എ എം യൂ പി സ്കൂളിൽ പ്രതേകം സജ്ജികരിച്ച വേദിയിൽ  ഒന്നാം പാതത്തിൽനിന്നും വിജയികളായ 12 ടീമുകൾ പങ്കെടുത്ത മത്സരത്തിന് ജഹ്ഫർ ഓടക്കൽ ,നൌഫൽ എന്നിവർ നേത്ര്ത്വം നൽകി .അനസ് അദ്ധക്ഷത വഹിച്ച പരിപാടിയിൽ കുഞ്ഞാലൻകുട്ടി , സാഹിർ അബാസ് ,എന്നിവർ സംസാരിച്ചു

Quest എലിമിനേഷൻ റൌണ്ട് അടക്കാപുര സ്കൂളിൽ

വേങ്ങര പഞ്ചായത് എം സ് ഫ്  കമ്മറ്റി  'Quest' എന്ന പേരിൽ സംഘടിപ്പിച്ച മെഗാ ക്വിസ് ഇവെന്റിന്റെ എലിമിനേഷൻ  റൌണ്ട് 09/02/2017 ന് വെള്ളിയാഴ്ച  രാത്രി 7 മണിക്ക്  വലിയോറ അടക്കാപുര എ എം യൂ പി സ്കൂളിൽ വെച്ച് നടക്കുന്നു

ടിഷ്യൂ കൾച്ചർ വാഴതൈ വിതരണോൽഘാടനംചെയ്തു

ടിഷ്യൂ കൾച്ചർ വാഴതൈ വിതരണോൽഘാടനം വേങ്ങരഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കദീ ജാബി നിർവ്വഹിക്കുന്നു .വേങ്ങര കൃഷി ഓഫീസർ  നജീബ് സമീപം 

കേരളത്തില്‍ കാണപെടുന്ന മത്സങ്ങള്‍ വിവരങ്ങള്‍ സഹിതം KERALA FISH

മത്സ്യങ്ങളുടെ ഫോട്ടോ കളക്ഷൻ മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). അണ്ടിക്കള്ളി(Malabar catopra). ( ശാസ്ത്രീയനാമം:Pristolepis marginata). കല്ലടമുട്ടി Anabas Testudineus /Climbing perch ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാൽ വരാ ൽSnakehead murrel ശാസ്ത്രനാമം :Channa striata. ആരകൻ(Malabar spinyeel). ( ശാസ്ത്രീയനാമം:Macrognathus malabaricus). കരിമീൻ. (Green chromide / (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം എട്രോപ്ലുസ് സുരടെന്സിസ് ( Etroplus suratensis) എന്നാണ്. പുള്ളിവരാ ൽ(Bullseye snakehead). ശാസ്ത്രീയനാമം:(Channa marulius ) ഏട്ട പേരിൽ അറിയപ്പെടുന്ന ഒരു സമുദ്രജലമൽസ്യമാണിത് English Name : Blacktip Sea Catfish പൂളാൻ(Tank goby).( ശാസ്ത്രീയനാമം:Glossogobiusgiuris).തവിട്ടുനിറത്തിലുള്ള ഈമത്സ്യത്തിന്റെ ശരീരത്തിൽ കറുത്ത ചെ പാമ്പിനോടുസമാനമായ ഒരിനം മത്സ്യമാണ്മലഞ്ഞീൽ( ശാസ്ത്രീയനാമം:Anguilla ബംഗാളിൻസിസ്

വലിയോറയിൽ നാളെ കറന്റ് മുടങ്ങും

11 കെ.വി ലൈനിൽ  മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ വേങ്ങര ഫീഡറിൽ പാറമ്മൽ, മുതലമാട്, തേക്കിൻകാട് സിറ്റി,                               പുത്തനങ്ങാടി 1, 2 , ക്രസന്റ്, മഞ്ഞേമാട്, ഐഷാബാദ് ,മനാട്ടിപ്പറമ്പ് ,ചിനക്കൽ 1,2, ആശാരിപ്പടി, ഇല്ലിപ്പുലാക്കൽ, 1, 2, ചുള്ളിപ്പറമ്പ് ട്രാൻഫോർമർ പരിധിയിൽ 6.2 2017 ന് തിങ്കളാഴ്ച രാവിലെ 9 മുതൽ 5മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

കിടപ്പിലായ രോഗികൾക്കു സാന്ത്വനമായി സ്കൂൾകുട്ടികൾ

വേങ്ങര : വേങ്ങര ഗവ . വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂൾ ( ബോയ്സ് ) വിദ്യാർത്ഥികൾ , വേങ്ങര പാ ലിയേറ്റിവ് സെന്ററിലെ  കിടപ്പിലായ നിത്യ രോഗികൾ ക്ക് സാന്ത്വനമായി സമാഹരിച്ച  അര ലക്ഷത്തോളം രൂപ  സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ കുഞ്ഞാലി പാലി യേറ്റീവ് സെൻറർ പ്രസിഡ . പുല്ലമ്പലവൻ ഹംസക്ക് തുക കൈമാറി .

വേങ്ങര ബോയ്സ് സ്കൂൾ ഹൈടെക് ആകുന്നു

വേങ്ങര :വേങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂൾ ( ബോയ്സ് ) സർക്കാർ ഉത്തരവ് പ്രകാരം പൊതുജന പങ്കാളി ത്തത്തോടെ 25 . ക്ലാസ് റൂമുകൾ ഹൈടെക് ആക്കുന്നതിനു സ്പോൺസർമാരെ ലഭിച്ചതായും അതിൻറെ വർക്ക്‌ ഏപ്രിൽ മാസത്തിൽ ആരംഭിക്കാനും സ്ഥലത്തെ പ്രമുഖ വ്യക്തികളുടെ                                       യും ,PTA .എക്സിക്യു്ട്ടിവ്അംഗങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു യോഗത്തിൽ അബ്ദുറഹി മാൻ മാസ്റ്റർ സ്വാഗതം ആശംസിക്കുകയും കെ. മുഹ മ്മദലി മാസ്റ്റർ അധ്യക്ഷത വഹി ക്കുകയും PAT പ്രസിഡ. KT അബ്ദുൽമജീദ് നന്ദി രേഖപ്പെടുത്തു                            കയും ചെയ്തു . ഹെഡ് മാസ്റ്റർ കുഞ്ഞാലി , പോക്കർ ഹാജി , ഹംസഹാജി പുല്ലമ്പ ലവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെ                                      ടുത്തു സംസാരിച്ചു .

ഇ അഹമ്മദ്‌ സാഹിബ്‌ അന്തരിച്ചു

 മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി അന്തരിച്ചു. 78 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.20ഓടെ മരണം സംഭവിച്ചു. മരണ സമയത്ത് മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. മരുമകനാണ് മരണ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. 12മണിക്കൂറോളം വെന്‍റിലേറ്ററിന്‍െറ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ അഹമ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ബുധനാഴ്ച ഡല്‍ഹിയിലും കോഴിക്കോടും പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം തുടര്‍ന്ന് സ്വദേശമായ കണ്ണൂരിലേക്ക് ഖബറടക്കത്തിനായി കൊണ്ടുപോകും.

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ