ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വോളിബോൾ ട്യുർലമെൻറ് വേങ്ങര പഞ്ചായത് പ്രസിഡണ്ട്‌ വി. കെ കുഞ്ഞാലൻകുട്ടി ഉൽഘടനം നിർവഹിച്ചു

വലിയോറ:കളിക്കടവ് ഫെഡ്‌ലൈറ് സ്റ്റേഡിയത്തിൽ   ടൗൺടീം അടക്കാപുരയും എ  വൈ  സ്  അടക്കാപുരയും വലിയോറ കൾച്ചർമോമെന്റും സംയുക്തമായി സങ്കടിപ്പിച്ച വോളിബോൾ ട്യുർലമെൻറ് വേങ്ങര പഞ്ചായത് പ്രസിഡണ്ട്‌ വി. കെ കുഞ്ഞാലൻകുട്ടി ഉൽഘടനം നിർവഹിച്ചു .  ഫൈനൽ മത്സരത്തിൽ മുത്തുറിനെ മുന്ന്  സെറ്റിന് പരാജയപെടുത്തി കച്ചേരിപടി വിജയികളയി  വി വി സി  പ്രസിഡണ്ട്‌ -എ കെ  ബാവ, യൂസുഫലി വലിയോറ,കുഞ്ഞാലൻ കാക്ക എന്നിവർ സംസാരിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത് MNREGS പച്ചക്കറി വിളവെടുപ്പ്

വേങ്ങര ഗ്രാമപഞ്ചായത്ത് MNREGS പദ്ധതി പ്രകാരം ഹരിതാഭം പച്ചക്കറി വിളവെടുപ്പ് വേങ്ങര കൃഷി ഓഫീസർ എം.നജീബ് ഉൽഘാടനം നിർവ്വഹിച്ചു 

എം.എസ്.എഫ്. കമ്മിറ്റിക്വിസ് ഇവന്റ് സംഘടിപ്പിക്കുന്നു

 വേങ്ങര പഞ്ചായത്ത് എം.എസ്.എഫ്. കമ്മിറ്റി *' QUEST '* എന്ന പേരിൽ മെഗാ ക്വിസ് ഇവന്റ് സംഘടിപ്പിക്കുന്നു... പഞ്ചായത്തിന്റെ പരിധിയിൽ പെട്ട 22 വയസ്സ് വരെയുള്ള 2 പേരടങ്ങുന്ന ടീമായാണ് മൽസരത്തിൽ പങ്കെടുക്കേണ്ടത്... ആദ്യ റൗണ്ട് മത്സരം *ജനുവരി 8 ന് വേങ്ങര CH സൗധത്തിൽ* വെച്ച് നടക്കും... പിന്നീട് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കും..പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം*മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി.*നിർവ്വഹിച്ചു... സഹീർ അബ്ബാസ് നടക്കൽ അദ്ധ്യക്ഷത വഹിച്ചു... ജില്ലാ എം.എസ്.എഫ്.പ്രസിഡണ്ട് ടി.പി.ഹാരിസ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ,മണ്ഡലം msf ട്രഷറർ CP ഹാരിസ്, സെക്രട്ടറി ആമിർ മാട്ടിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി അനസ്.വി.ടി, ട്രഷറർ ഫാസിൽ കൂരിയാട്, ഇബ്രാഹീം അടക്കാപുര സംബന്ധിച്ചു .. ടീമുകൾ രജിസ് ട്രേഷന് ബന്ധപ്പെടേണ്ട നമ്പറുകൾ: 9746 303 209 9645 687 450 9895 936 837

ശുക്ര - ചന്ദ്ര സംഗമം അപൂർവ ദൃശ്യങ്ങൾ

ശുക്ര - ചന്ദ്ര സംഗമം അപൂർവ ദൃശ്യങ്ങൾ                                         അൽപം മുമ്പ് ( 6:30 നും , 9 :00 നുമിടയിൽ )                                      വലിയോറ പുത്തനങ്ങാടിയിൽനിന്ന് അബുഹാജി  പകർ                                         ത്തിയത് .

ഭിന്നശേ ഷി സഹവാസ കേമ്പ് പി .കെ.കുഞ്ഞാലിക്കുട്ടി സാഹിബ് ഉൽഘാടനം ചെയ്തു

വേങ്ങര ബി.ആർ.സി യിൽ നടന്ന ഭിന്നശേ ഷി സഹവാസ കേമ്പ് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് ഉൽഘാടനം ചെയുന്നു 

കേരളത്തിന് കിരീടം

     ദേശിയ സീനിയർ വോളി ലീഗ്  ഫൈനലിൽ റെയിൽവേയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്ത് നാഷണൽ വോളിബോൾ ചാംപ്യൻഷിപ്പിൽ കേരളം കിരീടം ചൂടി.         

മുട്ടക്കോഴി വിതരണം ചെയ്തു

വേങ്ങരപഞ്ചായത്തിലെ 17 )o  വാർഡിലെ  ഗുണഭോക്താക്ക്   മുട്ടക്കോഴി വിതരണം ചെയ്തു 

മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം N T ബാപ്പുട്ടി  അന്തരിച്ചു.   

N T ബാപ്പുട്ടി  അന്തരിച്ചു.      മുസ്ലിം ലീഗ്  സംസ്ഥാന പ്രവർത്തക സമിതി അംഗം. വേങ്ങര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സാമൂഹ്യ മതരംഗ ത്തെ പല സ്ഥാപനങ്ങളുടെ യും ഭാരവാഹി എന്നീ നിലകളിലൊക്കെ വേങ്ങരയിൽ മുന്നിൽ നിന്നു നേതൃത്വം നൽകിയ NT മുഹമ്മദാലി ഹാജി എന്ന ബാപ്പുട്ടി (75) ഇന്ന് 25. 12 ' 2016 ന് വൈകുന്നേരം 7 മണിക്ക് ശേഷം കുണ്ടോട്ടി റിലീഫ് ആശുപത്രിയിൽ  വെച്ചാണ് മരിച്ചത്. മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് എന്നാണ് ബന്ധുക്കൾ അറിയിച്ചത്.അന്തരിച്ച ചാക്കിരി അഹമ്മദ് കുട്ടി സാഹിബിന്റെ (മുൻ സ്പീക്കർ) മരുമകൻ കൂടിയാണ് ഇദ്ദേഹം.നിലപാടുകളിൽ ഉറച്ച് നിൽക്കാനും സമൂഹത്തെ മുന്നോട്ട് നയിക്കാനും നേതൃപാടവം പ്രകടിപ്പിച്ചു മാന്യമായി മുന്നോട്ട് പോയ ബാപ്പുട്ടി ക്കക്ക് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാ ജ്ഞലികൾ അർപിക്കുന്നു. കുംബത്തിന്റെയും വേണ്ടപെട്ടവരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു.(എം.എ അസീസ്)

മലപ്പുറം വീണ്ടും കപ്പടിച്ചു

വലിയോറ : അടക്കാപുര എ എം യു പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കേരളോത്സവം 2016 വോളിബാൾ മത്സരത്തിൽ തുടർച്ചയായ രണ്ട്‌ സെറ്റിന്  പൊന്നാനിയെ പരാജയപ്പെടുത്തി മലപ്പുറം ബ്ലോക്ക് വിജയിച്ചു

ബാക്കികായം റെഗുലേറ്ററിന്റെ പണിവീണ്ടും തുടങ്ങി

വലിയോറ : കടലുണ്ടി പുഴക്കുകുറുകെ പാണ്ടികശാല ബാക്കികായത്   നിർമിക്കുന്ന  തടയണയുടെ നിർമാണം വീണ്ടും തുടങ്ങി. തിരുരങ്ങാടി-വേങ്ങര ബ്ലോക്ക് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷമംപരിഹരിക്കാൻ വേണ്ടി നിർമിക്കുന്ന റെഗുലേറ്ററിന്റെ നിർമാണം പുഴയിൽ വെള്ളം ഉയർന്നതുകാരണം തടസപ്പെട്ടിരിക്കുകയായിരുന്നു. പത്തുകിലോമീറ്ററോളം ദൂരത്തേക്ക്  ഇതിന്റെ  പ്രയോജന ലഭിക്കും.  ജലനിധിപദ്ധതിയിൽ  ഉൾപ്പെടുത്തി ഇരുപത്തിയൊന്നു  കോടിയോളം രൂപ ചെലവിലാണ് റെഗുലേറ്റർ  നിർമിക്കുന്നത്.വേങ്ങര,പറപ്പൂർ, ഊരകം, തിരുരങ്ങാടി, തെന്നല, എടരിക്കോട്, കോട്ടക്കൽ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇതിന്റെ പ്രയോജനം ലഭിക്കും 

കോൺഗ്രസ് റേഷൻ കടയിലേക്ക് മാർച്ചും ധർണയും നടത്തി

റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക. വിലക്കയറ്റം തടയുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിലെ റേഷൻ ഷാപ്പിനു മുന്നിൽ ധർ'ണ നടത്തി, എം.എ.അസീസിന്റെ അദ്ധ്യക്ഷതയിൽ, kpcc മെമ്പർ പി.എ.ചെറീത് ' ഉദ്ഘാടനം ചെയതു കെ.പി.എസ്.ടി.യു.ജില്ലാ പ്രസിഡണ്ട് മജീദ് മാസ്റ്റർ, സഫീർ ബാബു.പി.പി.സോമൻ ഗാന്ധി കുന്ന്, തുടങ്ങിയവർ പ്രസംഗിച്ചു.കെ.രാധാകൃഷ്ണൻ സ്വാഗതവും.കെ.എസ് ഗംഗാധരൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് ടി.കെ.കുഞ്ഞുട്ടി, സി.ടി.മൊയ്തീൻ അസയിനാർ  ൈഫസൽ, കെ അസീസ്, പി.അലവി, പി.കെ.കുഞ്ഞീൻ തുടങ്ങിയവർ നേതൃത്വം നൽകി.

വലിയ തോട്ടിൽ സ്ഥിരം തടയണ യാഥാർത്ഥമാകുന്നു

വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി;പാണ്ടികശാല വലിയ തോട്ടിൽ ആലുങ്ങൽ കടവിൽ സ്ഥിരം തടയണ നിർമ്മാണത്തിന് 1 ലക്ഷം രൂപ അനുവദിച്ചതായി വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി അറിയിച്ചു.

മുസ്ലി ലീഗ് പ്രസിഡന്റായി വി.കെ.കുഞ്ഞാലൻകുട്ടി സാഹിബിനെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

വേങ്ങര പഞ്ചായത് മുസ് ലിം ലീഗ് പ്രസിഡന്റായി വി.കെ.കുഞ്ഞാലൻകുട്ടി  സാഹിബിനെ    വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു..സുബൈബ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ  പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു  loading...

നിർദ്ധരരായ രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കി മാതൃകയായി ഒരു ഓട്ടോകാരൻ.

വേങ്ങരയിൽ ഓട്ടോ ഓടി ഉപജീവനം നടത്തുന്ന വലിയോറ പുത്തനങ്ങാടിക്കാരനായ കരിമ്പനക്കൽ റഫീഖ് യുവാക്കൾക്ക് മാതൃകയാവുന്നു.      തന്റെ ഓട്ടോയിൽ നിർദ്ധരരായ രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കിയ ഈ യുവാവ് നാട്ടുകാരുടെ ശ്രദ്ധ ആകർഷിക്കുകയാണ്..ഇത്രയും കാര്യങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് വലിയോറ പ്രദേശത്തെ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു.

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്