ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കക്കാട് പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് മോഷണംസ്വർണവും പണവും കവർന്നു

നബിദിന ഘോഷയാത്രക് ആശംസയർപ്പിക്കാൻ നിയുക്ത D C C പ്രസിഡന്റത്

വേങ്ങര , വലിയോറ അടക്കാ പുര അൽ മദ്രസത്തു സുന്നി യ്യ നബിദിന ഘോഷയാത്രക്കഭി വാദ്യ മ ർ പ്പിച്ചു കൊണ്ട് ജാഥയിലെ ദ ഫ് ക്യാപ്റ്റനെ ഹാരമണിയിച്ചു കൊണ്ടും നിയുക്ത Dcc പ്രസിഡണ്ട് അഡ്വ: വി.വി. പ്രകാശ് എത്തി. അദ്ദേഹത്തെ മദ്രസ കമ്മിറ്റി പ്രസിഡണ്ട്, എം.എം അസീസ്, ഭാരവാഹികളായ സി. കുഞ്ഞാവ ,മുഹമ്മദലി ഹാജി 'വി, കുഞ്ഞിപ്പ എം.AKഅൻവർ, സദർ അബ്ദുറഹിമാൻ മുസ്ലിയാർ തുടങ്ങിയവർ സ്വീകരിച്ച

ഹരിത കേരളം പദ്ധതി വലിയോറപ്പാടത്ത്

ഹരിത കേരളം പദ്ധതി പ്രകാരം വലിയോറപ്പാടത്ത് നെൽക്കൃഷി പദ്ധതി ഉൽഘാടനം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി നിർവഹിക്കുന്നു (writer : Yoosufali Valiyora )

Kpcc ആഹ്വാന പ്രകാരം വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെആ ഭി മു ഖ്യത്തിൽ വേങ്ങര പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിഉപരോധ

500, 1000, നോട്ടുകൾ നിരോധിച്ച് രാജ്യത്തെ ജനങ്ങളെയാകെ ദുരിതത്തിലാക്കിയ മോഡി സർക്കാറിന്റെ നയത്തൽ പ്രതിഷേധിച്ച് | Kpcc ആഹ്വാന പ്രകാരം വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആ ഭി മു ഖ്യത്തിൽ വേങ്ങര പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി ഉപരോധ സമരം നടത്തി. സമരം എം.എ.അസീസിന്റെ അദ്ധ്യക്ഷതയിൽ പി പി സഫീർ ബാബു ഉദ്ഘാടനം ചെയ്തു.കെ.ഗംഗാധരൻ.സോമൻ ഗാന്ധി കുന്ന്.സി .ടി .മൊയ്തീൻ . അലവി പു ചേങ്ങൽ അസയനാർ ഫൈസൽ എം.ടി,.ടി.കെ.കുഞ്ഞുട്ടി, ഇ.പി ഖാദർ ,കൈ പ്രൻ അസീസ്, വി ടി.മുഹമ്മദാലി, ടി.കെ. പൂച്ചിബാപ്പു .തുടങ്ങിയവർ പ്രസംഗിച്ചു.കെ രാധാകൃഷ്ണൻ സ്വാഗതവും പി.സലാം. നന്ദിയും പറഞ്ഞു.മാർച്ചിന് പി.കെ.കുഞ്ഞീൻ ഹാജി, ചെമ്പൻ കബീർ, കല്ലൻ മുസ, അശ്റഫ് പറാഞ്ചേരി ,അബ്ദുറഹിമാൻ .ഒ., കെ.കുഞ്ഞവറു. തുടങ്ങിയ വർ നേതൃത്വം നൽകി.

വലിയോറപാടത്തു തടയണയുടെ പണിപൂർത്തിയായി

. വലിയോറപാടത്തെ വലിയതോടിന്റെ കുറുകെ ജനകിയാകുട്ടായിമ്മയുടെ നേതൃത്വത്തിൽ നിർമിക്കുന്ന തടയണയുടെ നിർമാണത്തിന്റെ ഉൽഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് നിർവഹിക്കുന്നു

BSNL ബ്രോഡ്ബാൻഡ്,വൈമാക്സ് & മൊബൈൽ മേള

BSNL ബ്രോഡ്ബാൻഡ്,വൈമാക്സ് & മൊബൈൽ മേള വേങ്ങര കുണ്ടുപുഴക്കൽ പെട്രോൾ പമ്പിനു എതിർ വശം 25/8/2016.ന്ഉദ്ഘാടനം ചെയ്യുകയുണ്ടായി. വമ്പിച്ച ആനു കൂല്യങ്ങ ളോടെ നടത്തപ്പെടുന്ന മേള 26,27/8/2016. എന്നീ തിയ്യതി കളിലും തുടരുമെന്ന് BSNL വേങ്ങര എക്സ്ചേ ഞ്ച് JTO . അറിയിക്കുകയുണ്ടായി . കൂടുതൽ വിവരങ്ങൾ ക്ക് ബന്ധപ്പെടുക : 9446440060 , 9447651800.

കർഷക ദിനാചരണത്തിൽ എം.പി.ബാവ യെ പ്രസിഡന്റ് v Kകുഞാലൻ കുട്ടി ആദരിച്ചപ്പോൾ

വേങ്ങര ഗ്രാമപഞ്ചായത്ത് കർഷക ദിനാചരണഠകർ ഷകർക്ക് ഗ്രീൻകാർഡ് വിതരണ0 പ്രസിഡന്റ് കുഞ്ഞാലൻകുട്ടി നിർവ്വഹിക്കുന്നു

ബ്രിട്ടീഷ്കാരുടെ തോക്കിനു മുന്നിൽ ധീരതയോടെ പൊരുതി നേടിയ സ്വാതന്ത്രം

ബ്രിട്ടീഷ്കാരുടെ തോക്കിനു മുന്നിൽ ധീരതയോടെ പൊരുതി നേടിയ സ്വാതന്ത്രം 69 ആണ്ടു പിന്നിടുമ്പോൾ .. നമുക്ക് അഭിമാനിക്കാം നമ്മൊളൊരു ഇന്ത്യ കാരനായതിലും ഇന്ത്യയിൽ ജനിച്ചതിലും .

പ്രവർത്തി ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച്‌ 1 ലക്ഷം രൂപ ചിലവിൽ കോൺഗ്രീറ്റ് ചെയ്യുന്ന പാറക്കൽ ഇടവഴിയുടെ പ്രവർത്തി ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സമീപം

ഏറെ നാളത്തെ പ്രതിഷേധങ്ങൾക്ക് ഒരു പരിഹാരമായി

വേങ്ങര ഗ്രാമ പഞ്ചായത്ത് 13 ആം വാർഡിൽപെട്ട വലിയോറ പുത്തനങ്ങാടി പോസ്റ്റോഫീസിനു മുമ്പിലു ണ്ടായിരുന്ന മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യുക യുണ്ടായി . പ്രസിഡണ്ട് ബഹു . VK.കുഞ്ഞാലൻകുട്ടി യുടെയും, 14 ആം വാർഡ് മെമ്പർ ബഹു. പറങ്ങോടത്ത് അബ്ദുൾഅസീസിന്റെയും (CM) നേതൃത്വത്തിൽ നടത്തിയ ഈ ശുചീകരണ പ്രവർത്തനം നാട്ടുകാരുടെ പ്രശംസ പിടി ച്ചുപറ്റിയിട്ടുണ്ട് . അഭിനന്ദനങ്ങൾ . ഇനി മേലിൽ അവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമാ യനടപടികളെടുക്കുമെന്നും , മാലിന്യങ്ങൾ നിക്ഷേപിക്കു ന്നവരെ കാണിച്ചുകൊടുക്കുന്നവർക്ക് 10000/= രൂപ വരെ പാരിതോഷികം ( Reward ) നൽകുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ട് പ്രസ്തുത സ്ഥലം CCTV കേമറ നിരീക്ഷണത്തിലുമാണ്. ജാഗ്രതൈ...!! (report aduhaji anchukandan )

ഏറെ നാളത്തെ പ്രതിഷേധങ്ങൾക്ക് പരിഹാരമായി

പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞാലൻകുട്ടിഹാജിയുടെ നേതൃത്വത്തിൽ പുത്തനങ്ങാടിയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് നടപടികൾ കൈകൊണ്ട 14‐ാം വാർഡ് ജനകീയ മെമ്പർ പറങ്ങോടത്ത് അസീസിന് ഒരായിരം അഭിനന്ദനങ്ങൾ...

ജെറ്റ വലിയോറയുടെ ഗള് ഫ് ചാപ്റ്റ ര് പ്രതി നിധികള് സ്കൂളിന് സമ്മാനിച്ച വീഡിയോ കാമറയും ഡിജിറ്റ ല് സൌന്ട് സിസ്റ്റവും അടന്ങിയ കിറ്റ്

കുറുക ഗവ. ഹൈസ്കൂളിന്, ഇക്കഴിഞ്ഞ SSLC പരീക്ഷയില് , 100% വിജയം സമ്മാനിച്ച അദ്ധ്യാപകരെ അനുമോദിച്ച് കൊന്ട്, ജെറ്റ വലിയോറയുടെ ഗള് ഫ് ചാപ്റ്റ ര് പ്രതി നിധികള് സ്കൂളിന് സമ്മാനിച്ച വീഡിയോ കാമറയും ഡിജിറ്റ ല് സൌന്ട് സിസ്റ്റവും അടന്ങിയ കിറ്റ് , അദ്ധ്യാപകരും വിദ്യാര്ത്ഥികളും പിടിഎ പ്രതിനിധികളുമടന്ങിയ നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തില്, ജെറ്റ് യു ഏ ഇ പ്രതിനിധി വളപ്പില് അബ്ദുള്ളക്കുട്ടിമാഷും, പന്തപ്പുലാന് ഇബ്രാഹിം, സഊദി പ്രതിനിധി പറന്ങോടത്ത് റഷീദ് എന്നിവര് ചേന്ന് സ്കൂളിന് സമര്പിച്ചു. സ്കൂശ് പൂര്വ്വ വിദ്യാര്ത്ഥികള്കൂടിയായ സമദ് കെടി, അസ്ലം, അസീസ് കാവുന്ങല്, റഷീദ് തോട്ടത്തില്, അബ്ദുള്ളക്കുട്ടി, റഷീദ് പി, ഇബ്രാഹിം,... തുടന്ങി ജെറ്റിന്റെ സുവര്ണ്ണകാല താരന്ങള്, സ്വയം മുന്നോട്ട് വന്ന് നടത്തിയ ഈ അനുമോദനം , സ്കൂള് ഹെഡ്മിസ്ട്രസ്, പിടിഎ പ്രസിഡന്റ് എന്നിവര് നന്ദിയോടെ അഭിനന്ദിച്ചു. സ്കൂളിന്റെ കലാ കായിക പുരോഗതിക്കായി തുടര്ന്നും സഹകരിക്കണമെന്ന ഫൈസല് മാഷിന്റെ ആവശ്യത്തോട് വിദേശത്തുള്ള സ്കൂള് പൂര്വ്വ വിദ്യാര്ത്ഥികളുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്തുക എന്ന നിര്ദ്ദേശവും മുന്നോട്ടു വെച്ചു. നാടിന്റെ ഐകണ് സ്ഥാപനമായ ഈ കലാലയത

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വികസനഫണ്ടിന്റെ 10 % മാലിന്യസംസ്കരണത്തിനു വേണ്ടി നിർബന്ധമായും മാറ്റിവെയ്ക്കാൻനിർദേശമുണ്ടത്രെ.b

പോരെങ്കിൽ നാഷണൽ ഹെൽത്ത് മിഷൻ (10000), സംസ്ഥാന ശുചിത്വ മിഷൻ (10000), ഗ്രാമപഞ്ചായത്ത്തനതുഫണ്ട് (5000) എന്നിവയിലൂടെ 25000 രൂപ ഓരോ വാർഡിനും ശുചീകരണ പരിപാടികൾക്കായിലഭിക്കുന്നുണ്ട്. ഓരോ വാർഡിലെയും വാർഡ് മെമ്പർ അധ്യക്ഷനും ആരോഗ്യപ്രവർതകൻ കൺവീനറും ആയ വാർഡ് തല ശുചിത്വ സമിതികൾക്കാണ് 25000 രൂപ വരെയുള്ള ഈ ഫണ്ട് ലഭിക്കുക . മാലിന്യനിർമാർജനത്തിനായി തെറ്റില്ലാത്ത അളവിൽ ഫണ്ട് ലഭിക്കുന്നുണ്ട്. ജനകീയ മോണിറ്ററിങ് ആണ് ഇനി വേണ്ടത് (ഇന്നത്തെ ബജറ്റിൽ നിന്ന് അല്ല)

വേങ്ങര പഞ്ചായത്ത് അനുമോദിക്കുന്നു

അനുമോദിക്കുന്നു: !!വേങ്ങര പഞ്ചായത്ത് പരിധിയിൽ നിന്നും SSLC. +2 പരീക്ഷയിൽ മുഴുവൻ എ.പ്ലസ് നേടിയവരെ വേങ്ങര ഗ്രാമപഞ്ചായത്ത് അനുമോദിക്കുന്നു: ഫോട്ടോ, മാർക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം ഇന്ന് വൈകു: 5 മണിക്ക് മുമ്പായി വേങ്ങര പഞ്ചായത്ത് ഓഫീസിൽ എത്തിക്കുക. ഫോൺ: 0494 245 O226 (info : tousufali valiyora )

13‐ാം വാർഡിലെ മാലിന്യം നീക്കം ചെയ്യാൻ സഹകരിക്കുക..വിജയിപ്പിക്കുക..

പുത്തണങ്ങാടിയിലെ മാലിന്യപ്രശ്നം ഉടനെ പരിഹരിക്കാം ഒരു 10 പേർ എൻറ കുടെ നീന്നാൽ നാളെതന്നെ പരിഹാരം ഉറപ്പ് പിന്തുണ അറിയിക്കുക. ഞാൻ ഉണ്ടാക്കം നിങ്ങളുടെ കുടെ എൻറ അധികാര പരിധിയിൽ അല്ലാത്ത കെണ്ടാണ് ഞാൻ ഇടപെടാൻ മടി കാണിച്ചത് -- CM (14 ward member ) ynot? Whatsapp growp (copped ) അപ്പോൾ CM ന്റെ നേതൃത്വത്തിലും 13‐ാം വാർഡിലെ മാലിന്യം നീക്കം ചെയ്യാൻ സഹകരിക്കുക..വിജയിപ്പിക്കുക..

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ