അച്ഛനും അമ്മക്കും ഞങ്ങൾ 2 മക്കളാണ്...
ഞാനും അനിയത്തിയും.. ഞാനാണ് മൂത്തത്.. ഇളയവളായത് കൊണ്ടാകാം അവൾ ഇത്തിരി വിളഞ്ഞ വിത്താണ്.. കൊഞ്ചിക്കൽ കൂടിയതിന്റെ ഗുണം തന്നെ..
എന്നാലും കക്ഷിക്ക് എന്നെ വല്യ കാര്യമാണ്.. ആകെയുള്ളൊരേട്ടനാണല്ലോ..
കുറുംമ്പ് കാട് കയറുമ്പോൾ മണ്ടക്ക് നല്ല മേട്ടം കൊടുക്കലുമുണ്ട്.. എന്നാലും രാത്രി എന്റെ കൂടെ കിടന്നാലേ അവൾക്കുറക്കം വരൂ.. ആദ്യം അമ്മ കുറേ പറഞ്ഞ് നോക്കി..
വല്യ കുട്ടികളായാൽ ഒറ്റക്കേ കിടക്കാവൂ എന്നൊക്കെ...
പിന്നെ അമ്മ അത് നിറുത്തി....
അമ്മക്കും മനസ്സിലായി..
അച്ഛൻ അമ്മയോട് പറയും,എന്റെ കുട്ട്യോളല്ലേ, അവർക്ക് സ്നേഹിക്കാനേ അറിയൂ.., ഞാനതിനേ അവരെ പഠിപ്പിച്ചിട്ടുള്ളൂ എന്ന്..
ഇവളെ ആദ്യ ദിവസം ഹോസ്റ്റലിൽ കൊണ്ട് വിട്ട് വന്നത് ഞാനായിരുന്നു..ചിരിച്ച് കൊണ്ട് എന്നോട് പറഞ്ഞു..
'ഹോ ..ഇനി നിന്റെ ശല്യം സഹിക്കണ്ടല്ലോ...
വല്ല നല്ല ചെക്കനേയും ലൈനടിച്ച് ഞാനിവിടെ അടിച്ച് പൊളിക്കും...'
കാര്യമെന്തായാലും രണ്ടാമത്തെ ദിവസം ഹോസ്റ്റലിൽ നിന്നും വിളി വന്നു..
കക്ഷി രാത്രി ഏട്ടനെ കാണണമെന്നും പറഞ്ഞ് ഒന്നൊന്നര കരച്ചിലായിരുന്നു പോലും...
വീട്ടിൽ വന്നപ്പോൾ ഞാൻ കളിയാക്കി ചിരിച്ചു.
.'പോടാ കൊരങ്ങാ....' എന്നും വിളിച്ചവൾ അമ്മയ്ക്ക് പിറകിൽ ഒളിച്ചു....
പിന്നെ..
കല്യാണം കഴിച്ച് വിട്ട ദിവസം രാത്രി അളിയൻ വിളിച്ച് എന്നോട് പറഞ്ഞു 'ടാ ഈ പെണ്ണ് നിന്നെ കാണണം പറഞ്ഞ് കരച്ചിലാണല്ലോ ...'
അത് കേട്ടപ്പോൾ ശരിക്കും ഞാനും കരയുകയായിരുന്നു...
എന്ത് പുണ്യമാണ് ഇങ്ങനെയൊരനിയത്തിയെ കിട്ടാൻ ചെയ്തത്...???
അനിയത്തിയില്ലായ്മയാണ് ജീവിത്തിലെ ഏറ്റവും വലിയ ദാരിദ്ര്യമാണെന്ന് പറഞ്ഞത് എത്ര ശരിയാണ്....
copied
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.