102 വർഷങ്ങൾക്കു മുമ്പ് 1914ൽ ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ട സമയം.
യുദ്ധത്തിൽ പങ്കെടുക്കാനായി പോയ ഒരു ബാലൻ തന്റെ സൈക്കിൾ അമേരിക്കയിലെ താൻ സ്ഥിരം സഞ്ചരിയ്ക്കാറുള്ള തെരുവിലെ ഒരു മരച്ചുവട്ടിൽ ചങ്ങലയിൽ ബന്ധിച്ചു പോയതായിരുന്നു.
നിർഭാഗ്യവശാൽ യുദ്ധത്തിൽ അദ്ദേഹം മരിച്ചു. താൻ വെച്ച സൈക്കിൾ അങ്ങിനെ ആ മരച്ചുവട്ടിൽ തന്നെ കാലങ്ങളോളം കിടന്നു.
മരം വളർന്നു, തന്നെ ഏൽപ്പിച്ച് ഈ ലോകം വിട്ടു പോയ ആ ബാലന്റെ സൈക്കിളുമെടുത്ത്..
ഇന്നും ഈ മരം സഞ്ചാരികൾക്കും ചരിത്ര കുതുകികൾക്കും കൗതുകമായി ആ സൈനികന്റെ ഓർമ്മയിൽ നിലകൊള്ളുന്നു.
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.