ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജില്ലയിൽ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകൾ

ലീഗ് എങ്ങിനെ വളർന്നു ലീഗ് എങ്ങിനെ സമുദായത്തെയും സമൂഹത്തെയൂം സംരക്ഷിച്ചു.......





നമ്മുടെ നവതലമുറയിലെ യുവജനതക്ക് നമ്മളെന്തിന് മുസ്ലീം ലീഗ് ആയി എന്നും, എന്തിനു വേണ്ടി ലീഗിൽ തുടരണം എന്നും വ്യക്തമായി അറിയില്ല.

അവർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ ഉതകുമാറ് എനിക്കറിയുന്ന ചില കാര്യങ്ങൾ ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്.

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടൻ തുർക്കി ഖലീഫക്ക് കൊടുത്ത വാക്കുകൾ പാലിക്കാതെ വന്നപ്പോഴാണ് ആഗോള തലത്തിൽ ഖിലാഫത് സമരങ്ങൾ ആരംഭിക്കുന്നത്.

ലോകമെമ്പാടുമുള്ള മുസ്ലിംകൾ ഇതിൽ അണി നിരന്നു.
ഇന്ത്യയിലും ഖിലാഫത് സമരങ്ങൾ ഉണ്ടായി.
ഗാന്ധിജി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ഇതിനെ പിന്തുണച്ചു കൊണ്ട് മുന്നോട്ട് വന്നു.
അദ്ദേഹം കോഴിക്കോട് വന്ന് ഖിലാഫത് സമരത്തിൽ അണി നിരക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇന്ത്യയിൽ എല്ലായിടത്തും സമരങ്ങൾ ഉണ്ടായെങ്കിലും ആളപായമോ, ആളനക്കമോ ഇല്ലാത്ത തണുപ്പൻ സമരങ്ങൾ മാത്രമായിരുന്നു അവ.

പക്ഷെ മലബാറിൽ കഥ വേറെ ആയിരുന്നു.
ധീരയോദ്ധാക്കളുടെ വീരേതിഹാസമായ സൈനുദ്ധീൻ മഖ്ദൂമിന്റെ തുഫ്ത്തുൽ മുജാഹിദീൻ കേട്ടു വളർന്ന,
പിറന്ന നാട്ടിൽ അന്തസ്സോടെ ജീവിക്കാൻ ഒരു തെമ്മാടിക്കും കരം നൽകില്ലെന്ന് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപൻമാരോട് ഉച്ചൈസ്തരം പ്രഖ്യാപിച്ച ഉമർ ഖാളിയുടെ ധീരത കണ്ടു വീര്യമുൾക്കൊണ്ട് പടപ്പാട്ടുകളും കളരിമുറകളും പഠിച്ച മുസ് ലിംകൾ സമരം തുടങ്ങിയപ്പോൾ രക്തം ചിതറി.....
ബ്രിട്ടൺ തോറ്റോടി...
ലണ്ടൻ ടൈംസിൽ വാർത്ത വന്നു.... ബ്രിട്ടീഷ് പാർലമെന്റ് ഇളകി മറിഞ്ഞു...

ഇന്ത്യയിൽ ഉണ്ടായിരുന്ന മൊത്തം ബ്രിട്ടീഷ് സൈന്യത്തിന്റെ 25% മലബാറിലേക്ക് അയക്കാൻ ബ്രിട്ടൻ ഉത്തരവിട്ടു.

മാപ്പിളയെ കൊല്ലുന്നത് ക്രിമിനൽ കുറ്റം അല്ലാതാക്കി പ്രഖ്യാപിച്ചു ....
(മാപ്പിള ഔട്ട് റേജസ് ആക്ട് )
ബ്രിട്ടീഷ് പട്ടാളം മലബാർ ശവപ്പറമ്പാക്കി.
ആണുങ്ങളെ മുഴുവൻ വെടി വെച്ചു കൊന്നു.
വയോ വൃദ്ധരുൾപ്പെടെ നിരവധി പേരെ ആന്തമാനിലേക്ക് നാടു കടത്തി......

ഗാന്ധിയും, നെഹ്റുവും ഉൾപ്പെടെയുള്ള കോൺഗ്രസ്സ് ദേശീയ നേതൃത്വം പേടിച്ചു വിറച്ചു.
അവരുടെ ആഹ്വാനം കേട്ട് സമരത്തിനിറങ്ങിയ ഒരു വൻ സമൂഹത്തെ അവർ പാടെ കൈ ഒഴിഞ്ഞു.

ഞങ്ങൾ ആരോടും യുദ്ധം ചെയ്യാൻ പറഞ്ഞിട്ടില്ല,
പ്രതിഷേധം മാത്രമായിരുന്നു ലക്ഷ്യം എന്ന് പറഞ്ഞ് അവർ തടി തപ്പി.

ബ്രിട്ടീഷുകാർ ദയാദാക്ഷിണ്യമില്ലാതെ മാപ്പിള മക്കളെ കൊന്നൊടുക്കി കൊണ്ടിരുന്നു.
ഒരു നേരത്തെ അന്നത്തിനു വേണ്ടി പിഞ്ചു പൈതങ്ങൾ നിലവിട്ടു കരഞ്ഞു.
പട്ടിണിയും പരിവട്ടവും മരണസംഖ്പിന്നെയും ഉയർത്തി.

ഇന്നും മലപ്പുറത്തെ വീടുകളുടെ മുന്നിൽ ഒരുപാട് ഖബറുകളുണ്ട്. ആരോരുമില്ലാത്ത നമ്മുടെ ഉമ്മമാർ പരസഹായമില്ലാതെ തന്റെ ഉറ്റവരുടെ മയ്യത്തുകൾ വീട്ടുമുറ്റത്ത് തന്നെ മറവ് ചെയ്തുണ്ടായ ആയിരകണക്കിന് ഖബറിടങ്ങൾ..

പിറന്ന നാടിനെ പെറ്റുമ്മയേക്കാൾ സ്നേഹിച്ച മാപ്പിള മുസൽമാനെ സഹായിക്കാൻ ആരും തന്നെ വന്നില്ല.

മലബാറിൽ നിന്ന് ആവേശം ഉൾക്കൊണ്ട് ഉത്തരേന്ത്യയിൽ ചേരി - ചൗരാ സംഭവം ഉണ്ടായി.
ബ്രിട്ടീഷ് ആർമിയിലെ 21 പട്ടാളക്കാരെ ജനങ്ങൾ കൊന്നു തള്ളി....

പക്ഷേ വീണ്ടും ദേശീയ നേതൃത്വം പൊടുന്നനെ അഹിംസയുടെയും ,ശാന്തിയുടെ വക്താക്കളായി.
പലരുടേയും വാക്ക് കേട്ടും പലതിനോടും കീഴടങ്ങിയും ഉത്തരേന്ത്യ ശാന്തമായി.

പക്ഷെ നമ്മുടെ നാട് പട്ടിണി കിടന്ന് ചാവാൻ തുടങ്ങി.
അന്ന് പഞ്ചാബിലെ സമീന്ദാർ പത്രത്തിൽ സർ സഫറുല്ലാഹ് ഖാൻ 38 ദിവസം തുടർച്ചയായി മലബാറിന്റെ കഷ്ടതകൾ വിവരിച്ചു ലേഖനം എഴുതി.

ഇതിൽ നിന്നും വീര്യമുൾക്കൊണ്ട പല ഉത്തരേന്ത്യൻ ധനാഢ്യരും മലബാറിൽ വന്നെങ്കിലും പ്രാദേശികമായ പിന്തുണ ലഭിച്ചില്ല.
ഒരാൾ കോഴിക്കോട് ഒരു യതീംഖാന തുടങ്ങി (ജെ.ഡി.ടി)

പക്ഷെ, അപ്പോഴും മലപ്പുറം തിരൂർ മഞ്ചേരി കൊണ്ടോട്ടി പരപ്പനങ്ങാടി മമ്പുറം താനൂർ തുടങ്ങിയ സ്ഥലങ്ങൾ പഴയ പടി തന്നെ നിലനിന്നു .

മലബാറിൽ രോഗങ്ങളും പട്ടിണിയും അരക്ഷിതാവസ്ഥയും മാത്രം.....
യുദ്ധാനന്തരം സ്ത്രീകളും കുട്ടികളും മാത്രം ബാക്കിയായി:
പട്ടിണി മരണം ഒരു സംഭവമേ അല്ലാതായി......

ആയിടക്കാണ് കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരി ആയിരുന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ മലപ്പുറത്ത് വരികയും കഷ്ടപ്പെടുന്നവർക്ക് സഹായങ്ങൾ ചെയ്തു പോരുകയും ചെയ്തത്.
പര പ്രേരണയില്ലാതെ തങ്ങൾ ചെയ്ത ആ സേവനങ്ങൾ നാടിന്റെ മനസ്സിനകത്ത് സുൽത്താന്റെ സ്ഥാനമാണ് നൽകിയത്.

ഈ ജീവകാരുണ്യത്തിൽ ആകൃഷ്ടരായി വാരിയംകുന്നത് കുഞ്ഞഹമദ് ഹാജി, ആലി മുസ്ല്യാർ, എന്നിവരും കൂടെ കൂടി,
അന്നിവർ എല്ലാവരും കോൺഗ്രസ് പ്രവർത്തകർ ആയിരുന്നു,
ബാഫഖി തങ്ങൾ ഉൾപ്പെടെ.

ബാഫഖി തങ്ങൾ തന്റെ പ്രയത്നം അവിടം കൊണ്ട് നിർത്തിയില്ല.
ഒരു പാട് തൊഴിലാളികൾ കീഴിൽ ഉണ്ടായിരുന്ന അദ്ദേഹം
തൊഴിലാളികളെ സംഘടിപ്പിച്ച് മലബാറിൽ സർവേന്ത്യാ ലീഗ് ഉണ്ടാക്കി.

ഒരു മുതലാളി തന്റെ തൊഴിലാളികളെ രാഷ്ട്രീയമായി സംഘടിപ്പിച്ച ,
ലോക ചരിത്രത്തിലെ ഒന്നാമത്തെ സംഭവം ആയിരുന്നു അത്.

മലബാറിലെ പട്ടിണിപ്പാവങ്ങളായ ഉമ്മമാരുടെ മനസ്സിൽ ബാഫഖി തങ്ങൾ ഒരു അതിമാനുഷനായി മാറി.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യതീം ഖാനകൾ ഉണ്ടായി.
അന്ന് മലപ്പുറം മുഴുവനും യതീമുകൾ ആയിരുന്നു ഉറ്റവരും, ഉടയവരും, ധനവും, ഭവനവും വരെ നഷ്ടപ്പെട്ട യത്തീമുകൾ....

ഇതിനിടയിൽ പാവപ്പെട്ടവന്റെ പ്രത്യയശാസ്ത്രമായ കമ്മ്യൂണിസം ദൈവത്തെ നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നു.
എന്നാൽ സത്യവിശ്വാസത്തിൽ അടിയുറച്ച ആ ജനത കമ്യൂണിസത്തെ തള്ളിക്കളഞ്ഞു.

അങ്ങനെ മദ്രാസ് സ്റ്റേറ്റിലേക്
ക് ഇലക്ഷൻ വന്നു.
(മലബാർ അന്ന് മദ്രാസ് സ്റ്റേറ്റിൽ ആയിരുന്നു.
ഇന്നത്തെ കേരളം ഉണ്ടായിരുന്നില്ല)

ലീഗും മത്സരിക്കാൻ ഇറങ്ങി. ഒറ്റയ്ക്കായിരുന്നു മത്സരം.
സ്ഥാനാർത്ഥികളെ കിട്ടാൻ വേണ്ടി ബാഫഖി തങ്ങൾക്ക് പത്ര പരസ്യം വരെ കൊടുക്കേണ്ടി വന്നിട്ടുണ്ട്.

ഇലക്ഷന്റെ ഒരാഴ്ച മുമ്പ് ബാഫഖി തങ്ങൾ അറബി മലയാളത്തിൽ അച്ചടിച്ച് ലീഗിനു വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിച്ച് ഒരു നോട്ടീസ് എഴുതി തയ്യാറാക്കി
എണ്ണത്തിൽ തുലോം തുച്ചം വരുന്ന ലീഗുകാർ ഓരോ വീട്ടിലും കയറിയിറങ്ങി ആ നോട്ടീസ് കൊടുത്തു.

ബാഫഖി തങ്ങളുടെ നോട്ടീസാണെന്ന് കേട്ടപ്പോൾ നമ്മുടെ ഉമ്മമാർ കിണറ്റിനരികിൽ പോയി വുളു എടുത്താണ് ആ നോട്ടീസ് വാങ്ങിയത്.
കാരണം
ബാഫഖി തങ്ങൾ സദാസമയവും വുളു ' ഉള്ള ആളായിരുന്നു.
എപ്പോഴും കൈകളിൽ ഖുർആൻ ഉണ്ടാകും
(40 തവണ ഹജ്ജ് ചെയ്തിട്ടുണ്ട്.
ഹറമിൽ വച്ച് വഫാതായി
ഇപ്പോൾ ഖദീജ(റ) യുടെ അടുത്ത് വിശ്രമിക്കുന്നു.)

അത്രക്ക് ത്യാഗ നിർഭരമായിരുന്നു ലീഗിന്റെ തുടക്കം.
അല്ലാതെ ഒരു പെരുമഴയത്ത് മുളച്ചു പൊന്തിയ വിഷച്ചെടികളെ പോലെ ഉണ്ടായ പാർട്ടിയല്ലിത്.

മലപ്പുറത്തെ ശുഹദാക്കളുടെ ഭാര്യമാരുടെ, ഉമ്മമാരുടെ 'പൈതങ്ങളുടെ പ്രാർത്ഥനയുടെ പേര് മാത്രമാണ് മുസ്ലിം ലീഗ് ....
ആ ദുആ കളാണ് ലീഗിന്റെ ഇന്ധനം. അതു മാത്രമായിരുന്നു ലീഗിന്റെ പ്രതീക്ഷയും.

ഒടുവിൽ ഇലക്ഷൻ റിസൽറ്റ് വന്നു
ലീഗ് പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് ഒറ്റക്ക് മത്സരിച്ചു തന്നെ മലപ്പുറം, മഞ്ചേരി ,താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ 5 സ്ഥലങ്ങളിൽ ലീഗ് വിജയിച്ചു.

കോൺഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടിക്കും ആ സഭയിൽ ഭൂരിപക്ഷം ഉണ്ടായില്ല.
അങ്ങനെ ലീഗിന്റെ മൂന്നു ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായപ്പോൾ ലീഗ് കോൺഗ്രസിനെ പിന്തുണച്ചു.
1. കുറ്റിപ്പുറം പാലം
2. ഫാറൂഖ് കോളേജിന് മദ്രാസ് യൂണിവേഴ്സിറ്റി അംഗീകാരം
കൊടുക്കൽ
3. കോഴിക്കോട് പൂട്ടിക്കിടന്നി
രുന്ന നടക്കാവ് പള്ളി
തുറന്ന് കൊടുക്കൽ

അങ്ങനെ കാലം കടന്നു പോയി
1947 ൽ ഇന്ത്യയും പാക്കിസ്ഥാനും സ്വാതന്ത്ര്യം നേടി.
1948 മാർച്ച് മാസം 1ഠാം തിയ്യതി മഹാനായ ഖായിദേമില്ലത്ത് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് രൂപീകൃതമായി .

1956 ൽ കേരളം ഉണ്ടായപ്പോൾ സീതി സാഹിബിന്റേയും ഉപ്പി സാഹിബിന്റേയും പൂക്കോയ തങ്ങളുടേയും നേതൃത്വത്തിൽ കേരളത്തിലും മുസ്ലീം ലീഗ് നിലവിൽ വന്നു,

അങ്ങിനെ 1957-ൽ കേരളത്തിൽ ആദ്യമായി ഇലക്ഷൻ നടന്നു.
ലീഗിന് 8 സീറ്റ് കിട്ടി.
ലീഗ് പരസ്യമായി പിന്തുണ കൊടുക്കുകയും വിജയിക്കുകയും ചെയ്ത
(ജസ്റ്റിസ് കൃഷ്ണയ്യർ - തലശേരി ഉൾപ്പെടെ)
5 സ്വതന്ത്രൻമാരെ മന്ത്രിമാരാക്കി
ഇ.എം.സ് കേരളത്തിലെ ആദ്യത്തെ മുഖ്യ മന്ത്രി ആയി.

കാലം പിന്നേയും കടന്നു പോയി
കേരള രാഷ്ട്രീയത്തിൽ ലീഗിന്റെ സ്വീകാര്യതയും ഏറി വന്നു .
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മലബാറിലെ കലാപത്തിന്റെ കനലുകൾ പേറുന്ന ആ ഉമ്മമാരുടെ കനവിലെ പാർട്ടിയായിരുന്നു അന്നും ലീഗ് ....

പിന്നീട് നടന്ന ഇലക്ഷനിൽ
ലീഗ് - സി.പി.ഐ .എം സഖ്യം ഉണ്ടായി.
അന്ന് ലീഗിന്റെ ഡിമാന്റുകൾ ഇം.എം.എസ് അംഗീകരിച്ചു.
1. മലപ്പുറം ജില്ല .
2. മലബാർ സമരത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളേയും സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിക്കൽ
3. അവർക്കും കുടുംബത്തിനും പെൻഷൻ
4. അവർക്ക് കേന്ദ്ര പെൻഷൻ
5. കാലിക്കറ്റ് യൂണിവേഴ്സിറ്റി
6. കെട്ടിടം ഉള്ള മദ്രസകളെ സ്കൂളായി അംഗീകരിക്കൽ (മാപ്പിള സ്കൂൾ)
7. ഭരണ പങ്കാളിത്തം

അന്ന് ലീഗിന് 12 സീറ്റ് കിട്ടി.
സി.എച്ചും പോക്കർ സാഹിബും മന്ത്രി മാരായി.
ജാഫർ ഖാൻ D. സ്പീക്കറായി.

പിന്നീട് പിന്തിരിഞ്ഞു നോക്കാത്ത വിജയത്തിന്റെ നീണ്ട വർഷങ്ങൾ,
ഇതിനിടയിൽ, സ്പീക്കറും, ചീഫ് വിപ്പും, ഉപമുഖ്യമന്ത്രിമാരും തുടങ്ങി
CH മുഹമ്മദ് കോയ സാഹിബിലൂടെ മുഖ്യമന്ത്രി വരെയായി ഈ പാർട്ടിക്ക്.

ഒടുവിൽ 2004-2006 കാലത്തെ ഒരു ചെറിയ തകർച്ച പ്രവർത്തകരുടെ തുടർ വിജയത്തിന്റെ ആലസ്യം മാറ്റാനും നേതാക്കളുടെ വീണ്ടു വിചാരത്തിനും ഇട നൽകി

ആ പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന ദീഷണാശാലിയായ നേതാവിനു കീഴിൽ നഷ്ടപ്പെട്ടതിന്റെ പതിന്മടങ്ങു നേടി
കേന്ദ്ര മന്ത്രി പദവിയും,
കേന്ദ്ര വഖഫ് ,
ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഉൾപ്പെടെ
ഉന്നത സ്ഥാനങ്ങൾ പലതും നേടി

2011 ൽ 24 ൽ 20 MLA മാരും
5 മന്ത്രിമാരുമായി ലീഗ് രാഷ്ട്രീയ പാർട്ടി വൻ തിരിച്ചു വരവ് നടത്തുന്നതു വരെ പ്രവർത്തകർക്കും നേതാക്കന്മാർക്കും വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു.

ആ ആവേശവും ഉർജ്ജവും ഒട്ടും ചോരാതെ തന്നെയാണ് ലീഗ് 2016ലെ തിരഞ്ഞെടുപ്പിനെ നേരിട്ടതും,

കൂടെയുളളവരെല്ലാം ഉപ്പ് വെച്ച കലം പോലെ ആയിട്ടും 18 സീറ്റുമായി ലീഗ് തലയുയർത്തി തന്നെ നിന്നു.

നമ്മുടെ പൂർവ്വികരായ നേതാക്കന്മാർ സർവ്വവും സഹിച്ച് വാനിലുയർത്തിയ
ഈ ഹരിത പതാക തളരാതെ തകരാതെ കണ്ണിലെ കൃഷണമണി പോലെ കാത്തു സൂക്ഷിക്കണം നാം...

ഒരു വേട്ടക്കാരന്റെ തോക്കിനു മുന്നിലും താഴ്ത്തി കൊടുക്കരുതീ പൊൻ കൊടി,

അത്രമേൽ ത്യാഗ നിർബലമായാണ് നമ്മുടെ മുൻ തലമുറ നമുക്കീ ഹരിതപതാക കൈമാറി തന്നത്.

മുസ്ലീം ലീഗിന്റെ ആവിർഭാവത്തെ കുറിച്ചറിയാത്ത നമ്മുടെ കൊച്ചനുജൻമാർക്ക് ഒരു വിവരണം മാത്രമാണ് ആഗ്രഹിച്ചത്. നമ്മുടെ വരും തലമുറക്ക് ഇത്തരം അറിവുകൾ നൽകണം.....

മറ്റു വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം; പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നു;

കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം; പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നു; അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വേങ്ങര കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒറീസ സ്വദേശി രാംചന്ദ് പൂജാരി (55) ആണ് മരിച്ചത്. അളവില്‍ കൂടുതല്‍ മദ്യം ശരീരത്തില്‍ ഉണ്ടായിരുന്നു. അമിതമദ്യപാനം മൂലം പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നതാണ് മരണകാരണം. എആർ നഗറിൽ ഇന്നലെ പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവരുമായാണ് സംഘർഷം ഉണ്ടായത്. മദ്യലഹരിയിൽ ആയിരുന്നെന്ന് സംശയിക്കുന്നു. അടുത്ത മുറിയിൽ താമസിക്കുന്ന ഇയാളുടെ ബന്ധുക്കൾ കൂടിയായ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

കടലുണ്ടി പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു.

മൂന്നിയൂർ:മൂന്നിയൂർ കുന്നത്ത് പറമ്പിൽ പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു. കടലൂണ്ടി പുഴ മണലേപ്പാടം എന്ന സ്ഥലത്താണ് കക്ക വാരുന്നതിനിടെ മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ പുള്ളാടൻ രായിമിന്റെ മകൻ  ചുഴലി താമസക്കാരക്കാരനുമായ പുള്ളാടൻ സൈതലവി ( 56 ) ആണ് മുങ്ങിമരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കൂടെ കക്ക വാരാൻ ഉണ്ടായിരുന്ന സുഹ്രുത്ത് സൈതലവിയെ കാണാതായതിനെ തുടർന്നാണ് മുങ്ങി താഴ്ന്ന വിവരം അറിയുന്നത്. നല്ല ആഴമുള്ള സ്ഥലത്ത് നിന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സൗദി ജിസാനിൽ ജോലി ചെയ്യുന്ന സൈതലവി ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്നത്. അവധി കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ച് പോവാനിരിക്കുകയായിരുന്നു. ഭാര്യ: ജമീല. മക്കൾ  സുമയ്യ, ഷാഹിന, ശബീറലി . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

മൈസൂർ വെച്ച് ഇന്നലെ ഉണ്ടായ കാർ അപകടത്തിൽ മരണം രണ്ടായി.

മൈസൂരിൽ ഉണ്ടായ കാറപകടം: മരണം രണ്ടായി : ചികിത്സയിൽ കഴിഞ്ഞിരുന്ന കാടപ്പടി സ്വദേശിയായ യുവാവും മരണത്തിന് കീഴടങ്ങി` ചികിത്സയിൽ കഴിഞ്ഞിരുന്ന പെരുവള്ളൂർ കാടപ്പടി സ്വദേശി KP കോയ എന്നവരുടെ മകൻ ഷബീബും (20) മരണത്തിനു കീഴടങ്ങി. കാടപ്പടി സ്വദേശി ഗഫൂറിൻ്റെ മകൻ ഫാഹിദ് (21) അപകട സ്ഥലത്ത് വെച്ച് തന്നെ ഇന്നലെ മരണപെട്ടിരുന്നു. കാടപ്പടിയിൽ നിന്നും രണ്ട് കാറുകളിലായി നാട്ടുകാരും സുഹൃത്തുക്കളുമായ 11 ആളുകളാണ് ഇന്നലെ പുലർച്ചെ വിനോദയാത്ര പുറപ്പെട്ടത്. ഇതിൽ യാത്രക്കിടെ ഒരു കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ തൊട്ടടുത്ത ജയേസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഫാഹിദ് അപകട സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന മറ്റ് 4പേരുടെ പരിക്ക് സാരമുള്ളതല്ല. മൈസൂർ KMCC പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടന്നുവരികയാണ്. കർണാടക ഉപമുഖ്യമന്ത്രി DK ശിവകുമാറിന്റെ ഓഫീസിൽ നിന്നുള്ള ഇടപെടൽ കൊണ്ട് മറ്റ് നടപടികൾ വേഗത്തൽ നടന്ന് വരുന്നു. പോലീസ് ഇൻക്സ്റ്റ് നടപടി ക്രമങ്ങൾ പൂർത്തിയാൽ ഉടനെ മൃതദേഹങ്ങൾ ഇന്ന് പകൽ നാട്ടിലേക്ക് കൊണ്ട് വരും.

നാഗാലാന്‍ഡിലെ ആറ് ജില്ലകളില്‍ പൂജ്യം ശതമാനം പോളിങ്;

കൊഹിമ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ നാഗാലാന്‍ഡില്‍ ആറ് ജില്ലകളില്‍ രേഖപ്പെടുത്തിയത് പൂജ്യം ശതമാനം പോളിങ്. മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം. ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷന് നോട്ടീസ് അയച്ചു. വോട്ടര്‍മാരുടെ സ്വതന്ത്രവിനിയോഗത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. സംഘടനക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു. ഇത് വോട്ടര്‍മാര്‍ സ്വയം എടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള അനാവശ്യ ഇടപെടലും നടത്തിയിട്ടില്ലാത്തതിനാല്‍ 172 സി പ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു. കിഴക്കന്‍ മേഖലയിലെ ഏഴ് ഗോത്രവര്‍ഗ സംഘടനകളുടെ ഉന്നത ബോഡിയാണ് ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍. പ്രത്യക സംസ്ഥാനമെന്ന ആവശ്യമുന്നയിച്ചാണ് തെരഞ്

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ